പുതുവർഷത്തലേന്ന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടാൽ കൊച്ചിയിൽ ആരാധകർ വലിയ സംഘർഷങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്റെലിജൻസ് റിപ്പോർട്ട്; കൊച്ചിയിലെ മത്സരത്തിനെതിരെ നിലപാട് എടുത്ത് പൊലീസ്; കൂടതുൽ സേനയെ വിന്യസിപ്പിക്കാൻ നീക്കം
അർജുൻ സി വനജ്
കൊച്ചി: പുതുവർഷത്തലേന്ന് സംഘടിപ്പിക്കുന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടാൽ കൊച്ചിയിൽ ആരാധകർ വലിയ സംഘർഷങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്റെലിജൻസ് റിപ്പോർട്ട്. സ്റ്റേഡിയത്തിലും മെട്രോ സ്റ്റേഷനുകളിലും ഫോർട്ട്കൊച്ചിയിലും ആരാധകർ അക്രമങ്ങൾ അഴിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനാൽ കൂടുതൽ പൊലീസ് സേനയെ നിയോഗിക്കണമെന്നും, അക്രമണത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണ ക്യമറകൾ സ്ഥാപിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ 31 നുള്ള മത്സരം മാറ്റിവെയ്ക്കണമെന്ന് സിറ്റി പൊലീസ് ആവശ്യപ്പെട്ടതെന്നാണ് സൂചന. റിപ്പോർട്ടിന്റെ ഉള്ളടക്കം ഇന്റലിജൻസ് എഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സുമായോ ഐഎസ്എൽ സംഘാടകരുമായോ ചർച്ച നടത്താൻ സർക്കാർ തലത്തിൽ ഇതുവരെ ശ്രമമുണ്ടാകാത്തത് സംഘർഷത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്ല്യമാണെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥർ പോലും വിമർശനം ഉന്നയിക്കുന്നുണ്ട്.
കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബാഗ്ലൂർ എഫ്സിയും തമ്മിലുള്ള മത്സരം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടത്താനൊരുങ്ങിയതോടെയാണ് പൊലീസ് ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങുന്നത്. ഈ മാസം 31 ന് പൊലീസിന്റെ സുരക്ഷ ലഭിക്കില്ലെന്ന് കഴിഞ്ഞ ആഴ്ച സിറ്റി പൊലീസ് കമ്മീഷ്ണർ ഐഎസ്എൽ അധികൃതരെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി പൊലീസ് അധികൃതരും ഐഎസ്എൽ അധികൃതരും തമ്മിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ ടിക്കറ്റുകൾ നേരത്തെ വിറ്റുതീർന്നതിനാൽ മത്സരം മാറ്റിവെയ്ക്കാനാകില്ലെന്നാണ് സംഘാടകരുടെ നിലപാട് അറിയിച്ചത്. ഫോർട്ട് കൊച്ചിയിലും, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിൽ സ്റ്റേഡിയത്തിൽ സുരക്ഷ ഒരുക്കുന്ന പൊലീസുകാരുടെ എണ്ണം വെട്ടിച്ചുരുക്കേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം പൊലീസിന്റെ എണ്ണം എത്ര കുറഞ്ഞാലും മത്സരം നടത്തുമെന്നാണ് മത്സരത്തിന്റെ സംഘാടകർ നേരത്തെ സ്വീകരിച്ച നിലപാട്. തണ്ടർഫോഴ്സ് ഉൾപ്പടെയുള്ള സ്വകാര്യ സുരക്ഷ ഏജൻസിയെ കൂടുതലയായി സ്റ്റേഡിയത്തിൽ വിന്ന്യസിക്കാനാണ് മത്സര സംഘാടകരുടെ തീരുമാനം. അമ്പതോളം തണ്ടർഫോഴ്സ് സുരക്ഷ ജീവനക്കാരാണ് നിലവിൽ മത്സരത്തിനെത്തുന്ന വിഐപി, വിവിഐപികളുടെ സുരക്ഷ ചുമതല ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പൊലീസും ഐഎസ്എൽ അധികൃതരും ഔദ്യോഗികമായി ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. പുതുവത്സരതലേന്ന് ഫോർട്ട് കൊച്ചിയിൽ മാത്രമായി 3000 ത്തോളം പൊലീസിനെ വിന്യസിക്കേണ്ടി വരും. ഇതിന് പുറമേ ശബരിമല ഡ്യൂട്ടിക്കായും പൊലീസ് പോയിട്ടുണ്ട്. ഐഎസ്എൽ മത്സരം നിയന്ത്രിക്കാൻ 800 പൊലീസുകാരെയാണ് ഇതുവരെ നിയോഗിച്ചിരുന്നത്. ഡിസംബർ 31 ലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇരട്ടിയിലധികം പൊലീസുകാരെങ്കിലും വേണ്ടിവരും. ഇതാണ് കൊച്ചി സിറ്റി പൊലീസിനെ കുഴയ്ക്കുന്നത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിറ്റിപൊലീസ് കമ്മീഷ്ണർ എസ് വി ദിനേശ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും ഐഎസ്എൽ സംഘാടകർക്കും കത്ത് നൽകിയിരുന്നു. 31 ലെ മത്സരത്തിന് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് വിശദീകരിക്കുന്ന ഈ കത്താണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കത്ത് കമ്മീഷ്ണർ അധികൃതർക്ക് കൈമാറിയത്. പുതുവൽസരതലേന്ന് മത്സരം നിശ്ചയിച്ചത് ഐഎസ്എൽ സംഘാടകരാണ്. മത്സരത്തിന്റെ ഷെഡ്യൂൾ മാസങ്ങൾക്ക് മുന്നേ തയ്യാറാക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പുതുവത്സരതലേന്ന മത്സരങ്ങൾ നടക്കുമ്പോഴുണ്ടാകാനിടയുള്ള പ്രശ്നങ്ങൾ ചർച്ചയ്ക്ക് വന്നിരുന്നുമില്ല. ചൊവ്വാഴ്ച പൊടുന്നനെയാണ് പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്നാണ് മത്സര സംഘാടകരുടെ പക്ഷം. 31 വൈകുന്നേരം അഞ്ചരമുതലാണ് മത്സരം. സിറ്റിപൊലീസ് കമ്മീഷ്ണർക്കാണ് സ്റ്റേഡിയത്തിന്റെ സുരക്ഷ ചുമതല.
ഈ സീസണിന്റെ തുടക്കത്തിലേ കൊച്ചി പൊലീസും മത്സര സംഘാടകരുമായി നേരിയ തർക്കങ്ങൾ ഉണ്ടായിരുന്നു. കൊച്ചിയിലെ ആദ്യമത്സരത്തിൻ ശേഷം, വിഐപികളുടെ സുരക്ഷ ചുമതല ഗോവ ആസ്ഥാനമായ സ്വകാര്യ സുരക്ഷ ഏജൻസിയായ തണ്ടർഫോഴ്സിനെ ഏൽപ്പിച്ചതാണ് പൊലീസിനെചൊടിപ്പിച്ചത്. തണ്ടർ ഫോഴ്സിന്റെ നൂറോളം വരുന്ന ആയുധധാരികളും അല്ലാത്തവരുമായ സേനയുടെ സുരക്ഷവലയത്തിലായിരുന്നു ആദ്യത്തേത് ഒഴികെയുള്ള മത്സരങ്ങൾ. 40,000 കാണികളാണ് പുതുവത്സര തലേന്ന് നടക്കുന്ന മത്സരം വീക്ഷിക്കാൻ എത്തുന്നത്. ഈ ദിവസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എത്ര പൊലീസുകാർ സുരക്ഷ ഒരുക്കാൻ വേണ്ടിവരുമെന്ന് പോലും മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കില്ല. മാത്രമല്ല, എല്ലാ ജില്ലകളിലും 31 ന് സുരക്ഷ ഒരുക്കേണ്ടതിനാൽ മറ്റ് ജില്ലകളിൽ നിന്ന് പൊലീസിനെ കൊച്ചിയിലേക്ക് നിയോഗിക്കുന്നതും എളുപ്പമാകില്ലെന്നാണ് പൊലീസിന്റെ വാദം.
31 ന് ഫോർട്ട് കൊച്ചി, മറൈൻഡ്രൈവ് അടക്കമുള്ള സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കുന്നതിനോടൊപ്പം, വൻകിട ഹോട്ടലുകൾ, പാർട്ടി സ്ഥലങ്ങൾ, ബോട്ടുകൾ, മാളുകൾ തുടങ്ങി നഗരത്തിന്റെ മുക്കിലും മൂലയിലും പൊലീസിന്റെ നിരീക്ഷണം ആവശ്യമാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളിൽ വൻതോതിൽ കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകളുടെ ഉപയോഗം അന്നേദിവസം നടക്കാൻ സാധ്യതയുണ്ടെന്നാണ് ഷാഡോ പൊലീസും ഇന്റെലിജൻസും നൽകുന്ന മറ്റൊരു റിപ്പോർട്ട്. ഡിജെ പാർട്ടികളിലും, മറ്റ് കൾച്ചറൽ പ്രോഗ്രാമുകൾ നടക്കുന്ന ഇടങ്ങളിലും ശക്തമായ നിരീക്ഷണം വേണമെന്നാണ് റിപ്പോർട്ട് പറയുന്നത്. കായലിലും കരയിലും ഒരേപോലെ ശക്തമായ നിരീക്ഷണം വേണമെന്നാണ് റിപ്പോർട്ടിന്റ ഉള്ളടക്കം. ഇതിനായി കോസ്റ്റ് ഗാർഡും പൊലീസും ഒന്നിച്ചുള്ള കോമ്പിംങ് ഓപ്പറേഷനാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
Stories you may Like
- സഹൽ അബ്ദുൾ സമദ് ബ്ലാസ്റ്റേഴ്സ് വിട്ടു, ഇനി മോഹൻ ബഗാനിൽ
- ഇന്ത്യൻ ഫുട്ബോളിലെ പുതിയ താരോദയമായി സച്ചിൻ സുരേഷ്
- ബ്ലാസ്റ്റേഴ്സിന്റെ വൻ തിരിച്ചുവരവ്; ഗോവയെ തകർത്തത് രണ്ടിനെതിരെ നാലു ഗോളുകൾക്ക്
- ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്
- ഹൈദരാബാദ് എഫ് സിയെ വീഴ്ത്തി; അഞ്ചാം ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നാമത്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍