യാന്ത്രികമായ ജീവിതമല്ല, സർഗ്ഗാത്മകവും ചൈതന്യവത്തവും, വെല്ലുവിളികളെ നേരിടാനുള്ള ചങ്കൂറ്റവുമുള്ള ജീവിതത്തിലുടെയാണ് മാർക്സും ഏംഗൽസും നീങ്ങിയതെന്ന ഓർമ്മപ്പെടുത്തലാണ് ഈ സിനിമ; ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച 'ദി യംഗ് കാറൽ മാർക്സ്' സിനിമയെ കുറിച്ച് പുത്തലത്ത് ദിനേശൻ എഴുതുന്നു
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച 'ദി യംഗ് കാറൽ മാർക്സ്' കാണുവാനുള്ള അവസരം ഉണ്ടായി. 1842 മുതലുള്ള മാർക്സിന്റെയും ഏംഗൽസിന്റെയും യൗവനകാലത്തിലൂടെയുള്ള ഒരു ദൃശ്യ സഞ്ചാരമാണ് ഈ സിനിമ. 1996 ൽ ഹെയ്തിയിലെ സാസ്കാരിക മന്ത്രി കൂടിയായിരുന്ന റൗൾ പെകാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. 'അയാം നോട്ട് യുവർ നീഗ്രോ' എന്നത് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ സിനിമയാണ്.
വ്യത്യസ്ത വഴികളിലൂടെ വന്നു ഒത്തുചേർന്ന മാർക്സിന്റെയും ഏംഗൽസിന്റെയും സൗഹൃദത്തിന്റെ തലങ്ങളെ പരിചയപ്പെടുത്തുന്നതാണ് സിനിമ. സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിക്കൊണ്ട് എഴുത്തുകാരനായി തീരുന്ന ജീവിതമായിരുന്നു മാർക്സിന്റേത്. എന്നാൽ വ്യവസായിയുടെ മകനായി ജനിക്കുകയും അതിലേക്ക് കൊണ്ടുപോകാൻ പിതാവ് ആഗ്രഹിക്കുകയും ചെയ്ത ജീവിതമായിരുന്നു ഏംഗൽസിന്റേത്. ഈ രണ്ട് വഴികളിലൂടെയും അവർ എത്തിച്ചേരുന്നത് ഒരേ ആശയത്തിലേക്കാണ്. ആ ആശയത്തിന്റെ ഭാഗമായി അക്കാലത്ത് വിപ്ലവകരം എന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ട ചിന്താധാരകളിലെ ദൗർബല്യങ്ങൾക്കെതിരായ സമരം കൂടിയായി ഈ കൂട്ടായ്മ വികസിക്കുന്നു. ആ കൂട്ടായ്മയുടെയും ബന്ധത്തിന്റെയും ബൗദ്ധികമായ അടുപ്പത്തിന്റെയും ചിത്രീകരണം കൂടിയാണ് ഈ സിനിമ.
മാർക്സിന്റെയും ഏംഗൽസിന്റെയും ആദ്യകാല ജീവിതത്തിലെ ആഹ്ളാദങ്ങളും, ദുഃഖങ്ങളും, ചിന്താപരമായ വികാസവുമെല്ലാം ഉൾക്കൊള്ളുന്ന സിനിമയാണ് ഇത്. അന്നത്തെ യൂറോപ്പിൽ ഉണ്ടായ വ്യവസായ വിപ്ലവത്തിന്റെ ഫലമായി രൂപീകരിക്കപ്പെട്ട വർഗ വൈരുദ്ധ്യത്തെ ഇത് കാണിച്ചുതരുന്നു. അത്തരം ലോകത്ത് ജീവിക്കുകയും അതിൽ നിന്ന് വികസിച്ചുവരുന്ന ചിന്താധാരകളുടെയും പുരോഗമന പ്രസ്ഥാനത്തിനകത്ത് രൂപപ്പെടുന്ന ആശയ സമരങ്ങളെയും അഭ്രപാളിയിലെ ചിത്രീകരണമാണ് ഇത്. വിപ്ലകരമായ ആശയങ്ങൾ അവതരിപ്പിച്ചു എന്നതിന്റെ പേരിൽ പൊലീസ് റെയ്ഡ് നടക്കുമ്പോൾ ആശയങ്ങളെ ഇതുകൊണ്ടൊന്നും അടിച്ചമർത്താനാവില്ലെന്ന് വിളിച്ചുപറയുന്നുണ്ട് അവർ.
അഗാധമായ പ്രണയത്തിന്റെ ഭാഗമായി ഒന്നായിച്ചേരുന്ന മാർക്സിന്റെ ജീവിതത്തിലെ വൈകാരികമായ നിമിഷങ്ങളുടെ തീവ്രതയും ലയവും ഇതിൽ ഉൾച്ചേർന്നിട്ടുണ്ട്. മാർക്സിന്റെ ജീവിതത്തെയും ചിന്തകളെയും മാറിനിന്നുകാണുന്ന ആളല്ല ജെന്നിയെന്ന് സിനിമ ഓർമ്മപ്പെടുത്തുന്നു. മാർക്സിന്റെ ജീവിതത്തിന്റെ ഒരോ ഇഴകളിലും സജീവമായി ഇഴുകിനിന്ന് കരുത്തായി തീരുന്ന ഒന്നായി ഇവരുടെ ബന്ധം ചിത്രീകരിച്ചിരിക്കുന്നത്. വിപ്ലവപരമായ ചിന്തകൾ രൂപപ്പെടുത്തി എന്നതിന്റെ പേരിൽ ഗർഭിണിയായ ഭാര്യയെയും കൂട്ടി നാട് വിടേണ്ടി വരുന്ന ദൈന്യതയെയും സിനിമ ഒപ്പിയെടുത്തിട്ടുണ്ട്.
ഇവർക്കിടയിൽ വളർന്നുവരുന്ന സൗഹാർദ്ദത്തിന്റെ മനോഹരമായൊരു ചിത്രം സിനിമയിലുണ്ട്. വീട്ടിലെ ദാരിദ്രത്തിന്റെ ദുരിതങ്ങളിൽ നിന്ന് അൽപ്പമെങ്കിലും ആശ്വാസം നേടാൻ പ്രസാധകന്റെ അടുത്ത് പണം വാങ്ങാൻ അൽപ്പം ദേഷ്യത്തോടെ വരുന്ന മാർക്സ് ഉണ്ട് സിനിമയിൽ. ഈ വീട്ടിൽ ഏംഗൽസുമുണ്ട്. അവർ തമ്മിൽ സംസാരിച്ചു വന്നപ്പോൾ ആശയപരമായും ബൗദ്ധികപരമായും യോജിക്കുന്നവരാണ് എന്ന ആഹ്ളാദത്തിൽ അവിടം വിട്ട് അവർ ഇറങ്ങിപ്പോകുന്നു. പണവുമായി തിരിച്ചുവന്ന പ്രസാധകന് ശൂന്യമായ സ്വീകരണ മുറിയാണ് കാണാനാവുന്നത്. അങ്ങനെ ആശയപരമായ അഗാധപൊരുത്തത്തിന്റെ തലങ്ങൾ ഇത്തരം കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ മുന്നേറുന്നു.
പൊലീസിന്റെ കണ്ണുവെട്ടിക്കുന്നതിലും, വിനോദകേന്ദ്രങ്ങളിൽ ആഹ്ളാദം പങ്കിടുന്നതിലും, ലൈബ്രറികളിൽ വിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിലും ഇവർ ഒന്നായി നിൽക്കുന്നു. ആശയ സമരങ്ങളിൽ കൂട്ടുചേർന്നുകൊണ്ട് വിപ്ലവപ്രസ്ഥാനത്തെ ശരിയായ പാതയിലൂടെ നയിക്കുന്നതിന് ഒന്നായിച്ചേരുന്നതാണ് ഇവരുടെ ജീവിതം. അത് ചിത്രീകരിക്കുന്നതിലൂടെ ആശയപരവും പ്രായോഗികപരവുമായ യോജിപ്പിന്റെ തലത്തിൽ രൂപപ്പെടുന്ന സഹൃദത്തിന്റെ അഗാധ തലങ്ങൾ സിനിമയിൽ ഓളംവെട്ടുന്നുണ്ട്. അക്കാലത്തെ നിരവധി സൈദ്ധാന്തികമായ പ്രശ്നങ്ങളെ സിനിമ അഭിമുഖീകരിക്കുന്നുണ്ട്. പുരോഗമന പ്രസ്ഥാനത്തിന്റെ വലിയ ചിന്തകനായി അന്ന് അറിയപ്പെട്ടിരുന്ന പ്രൂഥോൺ എഴുതിയ 'ദാരിദ്രത്തിന്റെ ദർശനം' എന്ന പുസ്തകത്തെ വിമർശിച്ചുകൊണ്ട് മാർക്സ് എഴുതിയ 'ദാർശനിക ദാരിദ്രം' എന്ന പുസ്തകം രൂപപ്പെടുന്ന പശ്ചാത്തലവും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
അക്കാലത്തെ പുരോഗമനവാദിയായ പ്രൂഥോണിന്റെ തെറ്റുകളെ എടുത്തുപറയുന്നുമുണ്ട് സിനിമയിൽ. പെറ്റി ബൂർഷ്വാസിക്ക് മുതലാളിത്തത്തോടുള്ള എതിർപ്പ് ഒരു വശത്തും, സ്വകാര്യസ്വത്തിനോടുള്ള ആഭിമുഖ്യം മറുവശത്തും എന്നതാണ് ഇതിന്റെ അന്തസത്ത എന്ന് മാർക്സ് വ്യക്തമാക്കുന്നു. സ്വകാര്യ സ്വത്താണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനമെന്ന നിലയിലേക്കുള്ള കാഴ്ചകളാണ് ഇവിടെ മാർക്സ് അവതരിപ്പിക്കുന്നത്. 'തത്വശാസ്ത്രത്തിന്റെ ദാരിദ്രം' എഴുതപ്പെട്ടത് ഇത് തുറന്നുകാട്ടുന്നതിനാണ്. ഈ പുസ്തകത്തെപ്പറ്റി മാർക്സ് തന്നെ പിൽക്കാലത്ത് വിശേഷിപ്പിച്ചത് '20 വർഷത്തെ അധ്വാനത്തിന് ശേഷം മൂലധനം എന്ന പുസ്തകം വികസിപ്പിച്ചെടുത്ത സിദ്ധാന്തത്തിന്റെ ബീജം ഇതിൽ കാണാം' എന്നാണ്.
മാർക്സിന്റെയും ഏംഗൽസിന്റെയും മറ്റൊരു പ്രധാന പുസ്തകമായ 'വിശുദ്ധകുടുംബ'ത്തെക്കുറിച്ചും ഇതിൽ വ്യക്തമാക്കുന്നുണ്ട്. ബോവർ സഹോദരന്മാരുടെ ആശയങ്ങളെ തുറന്നുകാണിക്കാനാണ് ഇവർ ഇത് എഴുതിയത്. വിശുദ്ധകുടുംബം എന്ന കൃതിയിലാണ് യഥാർത്ഥത്തിൽ വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെയും കമ്യൂണിസത്തിന്റെയും സിദ്ധാന്തങ്ങൾ രൂപപ്പെടുന്നത്. ബഹുജനങ്ങൾക്കുള്ള നിർണ്ണായക പങ്കും ചരിത്രവികാസത്തോടൊപ്പം ആ പങ്ക് വർദ്ധിക്കുന്നതും എടുത്തുപറഞ്ഞത് ഈ പുസ്തകമാണ്. സിനിമയിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഏംഗൽസിന്റെ വ്യവസായിയായ അച്ഛൻ ഇതിന്റെ ആശയങ്ങൾ കണ്ട് മകനോട് കയർക്കുന്നതായ രംഗവും ചിത്രത്തിലുണ്ട്. അച്ഛനും മകനും തമ്മിൽ രൂപപ്പെടുന്ന സ്വരച്ചേർച്ചയില്ലായ്മയിലൂടെ രണ്ട് ജീവിത വീക്ഷണങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഫാക്ടറിക്കകത്ത് അച്ഛനുമായി കലാപമുയർത്തിയ തൊഴിലാളി സ്ത്രീയുമായി ഐക്യപ്പെടുന്നതിലൂടെ ഏംഗൽസിന്റെ ജീവിതവീക്ഷണമെന്തെന്ന് വ്യക്തമാക്കുകയാണ് സിനിമയിൽ.
അക്കാലത്തെ പുരോഗമന പ്രസ്ഥാനത്തിനകത്തെ ആശയസമരങ്ങളെയും ഇത് പ്രതിധ്വാനം ചെയ്യുന്നു. 1842 ലെ നീതിനിഷ്ഠലീഗിന്റെ ഒന്നാമത്തെ അന്തർദേശീയ സമ്മേളനത്തിൽ വച്ചാണ് വലതുപക്ഷ കാഴ്ചപ്പാടുകളിൽ നിന്ന് ശരിയായ നിലപാടുകളിലേക്ക് ഈ സംഘടന എത്തിച്ചേരുന്നത്. ഇതിൽ വച്ചാണ് നീതിനിഷ്ഠ ലീഗിന്റെ പേര് കമ്യൂണിസ്റ്റ് ലീഗ് എന്നായി മാറുന്നത്. അതേപോലെ നീതിനിഷ്ഠ ലീഗിന്റെ മെമ്പർഷിപ്പ് കാർഡിലുണ്ടായിരുന്ന 'എല്ലാ മനുഷ്യരും സഹോദരരാണ്' എന്ന മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് 'സർവ്വ രാജ്യങ്ങളിലുമുള്ള തൊഴിലാളികളെ ഒന്നിക്കുവിൻ' എന്ന പുതിയ മുദ്രാവാക്യം സംഘടന സ്വീകരിക്കുന്നത്. ചരിത്രത്തിലെ ഇത്തരം സംഭവങ്ങളുമായി ചേർത്തുനിർത്തിക്കൊണ്ട് സംവദിക്കുന്നു സിനിമ എന്നതിനാൽ ചരിത്രത്തോട് നീതി പുലർത്തുന്ന ഒന്നായും ഇത് മാറുന്നു. സാങ്കൽപ്പികവും ആത്മനിഷ്ഠവുമായ ആശയത്തിൽ നിന്ന് കമ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാനുള്ള സമര കാഹളം എന്ന നിലയിലേക്കുള്ള ഈ ചുവടുമാറ്റവും അവതരിപ്പിക്കുന്ന സിനിമ ചരിത്രത്തിന്റെ നേർസാക്ഷ്യമായി മാറുന്നു.
കുടുംബത്തിന്റെ വേദന പരിഹരിക്കുന്നതിനായി പണം വേണ്ടതിന്റെ പ്രാധാന്യം മാർക്സ് പറയുന്നുണ്ട്. എന്നാൽ ലോകത്തിന്റെ വിഹ്വലതകളും വേദനകളും പരിഹരിക്കാനാണ് പ്രാധാന്യം നൽകേണ്ടതെന്ന ജീവിത വീക്ഷണത്തിലേക്ക് ഇവർ ആണ്ടിറങ്ങുന്നു. എല്ലാ ബന്ധങ്ങളെയും പണത്തിന്റെ അടിസ്ഥാനത്തിൽ കാണുന്ന മുതലാളിത്തത്തെ തുറന്നു കാട്ടുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ചില ആശയങ്ങൾ ഇതിൽ പരിചയപ്പെടുത്തുന്നുമുണ്ട്. മുതലാളിത്തത്തിന്റെ ചലനനിയമങ്ങളെ വ്യക്തമാക്കുന്ന മൂലധനത്തിന്റെയും സർഗ്ഗാത്മക സൃഷ്ടിക്ക് മഷിപ്പാത്രമായിത്തീരുകയും ചെയ്ത ജീവിതത്തിന്റെ സംഭാവനകളെക്കുറിച്ച് ഇത് ഓർമ്മപ്പെടുത്തുന്നു.
ചിന്തകൾ രൂപപ്പെടുന്നത് കൂട്ടായ ചർച്ചകളിലൂടെയും ജനാധിപത്യപരമായ സംവാദങ്ങളിലൂടെയുമാണെന്ന് കമ്യൂണിസ്റ്റ് ആശയത്തിന്റെ രൂപീകരണവും വികാസവും കാണിച്ചുകൊണ്ട് സിനിമ ഓർമ്മിപ്പിക്കുന്നു. ബൗദ്ധികമായ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോഴും അവ വിളിച്ചുപറയുകയല്ല, അനുഭവിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. അങ്ങനെ കലാപരമായി ഉയർന്നുനിൽക്കുന്ന ഒന്നായി സിനിമ മാറുന്നു.
ഒരു ജീനിയസ് രൂപപ്പെടുന്നത് വ്യത്യസ്ത വഴികളിലൂടെയാണ്. സർഗ്ഗാത്മകവും ചലനാത്മകവുമായ ജീവിത പശ്ചാത്തലത്തിൽ നിന്നാണ് മാർക്സിസം എന്ന മഹത്തായ ദർശനത്തിന്റെ രൂപീകരണം എന്നും സിനിമ ഓർമ്മിപ്പിക്കുന്നു. യാന്ത്രികമായ ജീവിതമല്ല, സർഗ്ഗാത്മകവും ചൈതന്യവത്തവും, വെല്ലുവിളികളെ നേരിടാനുള്ള ചങ്കൂറ്റവുമുള്ള ജീവിതത്തിലുടെയാണ് മാർക്സും ഏംഗൽസും നീങ്ങിയതെന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഈ സിനിമ. ആശയപരവും പ്രായോഗികവുമായ യോജിപ്പിന്റെ തലത്തിൽ രൂപീകരിക്കപ്പെടുന്ന സൗഹൃദത്തിന്റെ അഗാധതയും മനോഹാരിതയും അടയാളപ്പെടുത്തുന്നതു കൂടിയായിത്തീരുന്നു ഈ സിനിമ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്