ഐഎഫ്എഫ് കെയിലേക്ക് ഇനിയില്ലെന്ന് സനൽകുമാർ ശശിധരൻ; ഒരു സംവിധായകനെ ഒരു ചലച്ചിത്രമേളയും അവരുടെ ദാസനായല്ല കാണേണ്ടത്; തോന്നുന്ന ഒരു വിഭാഗത്തിൽ സിനിമ പ്രദർശിപ്പിക്കും അതു കണ്ടോണം എന്ന ധാർഷ്ട്യത്തിന്റെ നിറുകയിൽ നിന്നുകൊണ്ട് സിനിമ പ്രദർശിപ്പിക്കാനാവില്ലെന്നും എസ് ദുർഗയുടെ സംവിധായകൻ; പ്രതിഷേധത്തിന്റെ ഭാഗമായ സമാന്തര മേളക്കും വൻ പ്രേക്ഷക പിന്തുണ
തിരുവനന്തപുരം: 22 മത് അന്താരാഷ്ട്ര ചലച്ചിത്രമേള തലസ്ഥാനത്ത് അരങ്ങേറുമ്പോൾ ഇതിന് സമാനമായ മറ്റൊരു ചലച്ചിത്രമേള കൂടി സിനിമാപ്രേമികളുടെ ശ്രദ്ധനേടുകയാണ്. കിഫ് അഥവാ കാഴ്ച്ച ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ. സ്വതന്ത്ര ചലച്ചിത്രകാരന്മാരുടെ കൂട്ടായ്മയിലാണ് കിഫ് യാഥാർത്ഥ്യമാകുന്നത്. സംവിധായകൻ സനൽകുമാർ ശശിധരൻ മേൽനോട്ടം വഹിക്കുന്ന കിഫ് ചലച്ചിത്രമേളക്ക് ഐഎഫ് എഫ് കെ നടക്കുന്ന ടാഗോർ തിയറ്ററിനുടുത്തുള്ള ലെനിൻ ബാലവാടി ഹാളിലാണ് നടക്കുന്നത്. നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്നും സനൽകുമാർ മറുനാടനോട് പറഞ്ഞു.
കിഫ് എന്നത് തന്നെ ഒരു പ്രതിഷേധത്തിന്റെ പ്രതീകമാണെന്ന് സനൽകുമാർ ശശിധരൻ പറയുന്നു. സെക്സി ദുർഗ എന്ന ചിത്രത്തിന് നേരിടേണ്ടി വന്ന എതിർപ്പും അനാദരവും അവഗണനയുമാണ് സമാന്തര പ്രദർശനം എന്ന് ആശയത്തിലെത്തിച്ചത്. മികച്ച സിനിമകളെ തഴയുന്ന നയത്തിനെതിരെയുള്ള ഒരു തുറന്ന പ്രതിഷേധം തന്നെയാണിത്. എസ് ദുർഗയെ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിൽ പരിഗണിച്ചില്ല എന്ന് മാത്രമല്ല കുറച്ചു പേർക്കു സൗകര്യമുള്ള വിഭാഗത്തിൽ സിനിമ കാണിക്കും എന്ന ധാർഷ്ട്യം അനുവദിക്കാനാവില്ല. സംവിധായകൻ സനൽകുമാർ ശശിധരൻ പറയുന്നു
- എന്താണ് കിഫ് ? ഇങ്ങനെയൊരു ഫിലിം ഫെസ്റ്റിവലിന്റെ പ്രസക്തി എന്താണ് ?
കാഴ്ച്ച ഇന്റിപെന്റന്റ് ഫിലിം ഫെസ്റ്റിവൽ എന്നതാണ് കിഫ്. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിൽ ധാരാളം സ്വതന്ത്ര സിനിമകൾ മലയാള സിനിമയിൽ ഉണ്ടാകുന്നുണ്ട്, എന്നാൽ വേണ്ടവിധത്തിൽ ഇവയെല്ലാം പരിഗണിക്കപ്പെടുന്നൊ എന്ന് ചിന്തിച്ചാൽ ഇല്ല എന്നാകും ഉത്തരം. കലാമൂല്യമുല്യമുള്ള ഇത്തരം സിനിമകൾ എന്തുകൊണ്ടാണ് തഴയപ്പെടുന്നത്? ഐ എഫ് എഫ് കെ പോലെയുള്ള ചലച്ചിത്ര മേളകൾ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുന്നതാണ് ഇതിന് കാരണം.ചലച്ചിത്ര മേളകൾ താരങ്ങളുടേയും ആൾക്കൂട്ടത്തിന്റെയും കിലുക്കത്തിനു പുറകെയുമാണ് ഇന്ന് യാത്ര ചെയ്യുന്നത്. കലാമൂല്യവുമുള്ള ചിത്രങ്ങൾ ഇതിൽ മുങ്ങി പോകുന്നതാണ് പതിവ്. ഐ എഫ് എഫ് കെ പോലുള്ള ചലച്ചിത്രമേളകൾ ശരിയായുള്ള ദിശയിലല്ല പോകുന്നത്.
- കിഫ് എന്ന ചലച്ചിത്ര മേള ഉണ്ടാകാനുള്ള കാരണം ?
പ്രധാനമായും സെക്സി ദുർഗ്ഗ ഐ എഫ് എഫ് കെയിൽ നിന്നും ഒഴിവാക്കിയത് തന്നെയാണ് കിഫ് എന്ന ആശയത്തിന് കാരണമായത്. സെക്സി ദുർഗ്ഗ തഴയപെട്ടതിൽ ഒന്ന് മാത്രമാണ്. ഇതിന് മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കരി, ന്യൂഡ് പോലുള്ള സിനിമകളെയും ഇത്തരത്തിൽ ഒഴിവാക്കിയതാണ്. കലാമൂല്യമുള്ള സിനിമകളെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് കിഫ് റെ പ്രസക്തിയെ കുറിച്ച് ചിന്തിക്കേണ്ടത്. 2015ൽ ഉണ്ടായ കരി എന്ന ചിത്രത്തെ കുറിച്ച് അധികം ആരും അറിഞ്ഞില്ല എന്നതാണ് സത്യം ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണു കിഫ് .
- എസ് ദുർഗ്ഗ ഐ എഫ് എഫ് കെ യുടെ മത്സര വിഭാഗത്തിൽ നിന്നും ഒഴിവാക്കിയെങ്കിലും മറ്റു സിനിമകക്കൊപ്പം പ്രദർശിപ്പിക്കാമെന്ന അക്കാദമി തീരുമാനത്തെ എന്തുകൊണ്ടാണ് അംഗീകരിക്കാതിരുന്നത് ?
സെക്സി ദുർഗ്ഗയെ മത്സര വിഭാഗത്തിൽ നിന്നും ഒഴിവാക്കി എന്നതല്ല വിഷയം. ഒരിക്കലും ഒരു സംവിധായകനെ ഒരു ചലച്ചിത്രമേളയും അവരുടെ ദാസനായല്ല കാണേണ്ടത്. ഫിലിം ഉള്ളതുകൊണ്ടാണല്ലോ ഫിലിം ഫെസ്റ്റിവലുകൾ ഉണ്ടാവുന്നത്.അതിനാൽ സംവിധായകർ അർഹിക്കുന്ന പരിഗണന അവർക്ക് ലഭിക്കേണ്ടതുണ്ട്. ഇതിനെല്ലാമപ്പുറം ഒരു സിനിമ തള്ളിക്കളയുകയല്ല വേണ്ടത് . അങ്ങിനെയല്ല അന്താരാഷ്ട്ര വേദികളിൽ എല്ലാം നടക്കുന്നത്. പകരം കാരണ സഹിതം സിനിമ ഇപ്പോൾ ഉൾക്കൊള്ളിക്കാൻ കഴിയില്ല എന്ന് അറിയിക്കുകയാണ് . ഇവിടെ സംഭവിച്ചത് ഇതല്ല ,യാതൊരു മുന്നറിയിപ്പുമില്ലാതെ സിനിമയെ തഴയുകയായിരുന്നു. ഒപ്പം തന്നെ അവർക്ക് തോന്നുന്ന ഒരു വിഭാഗത്തിൽ സിനിമ പ്രദർശിപ്പിക്കും, അവിടെ ഇട്ടു കണ്ടോണം എന്ന ധാർഷ്ട്യം എവിടെ നിന്നു വന്നു എന്നറിയില്ല. ഇത്തരം ധാർഷ്ട്യത്തിന്റെ , അനാദരവിന്റെ നെറുകയിൽ നിന്നുകൊണ്ട് സിനിമ പ്രദർശിപ്പിക്കണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു.
- വരും വർഷങ്ങളിലും കിഫ് ഉണ്ടാകുമൊ ?
തീർച്ചയായും ഉണ്ടാകും. തഴയപ്പെടുന്ന, കലാമൂല്യമുള്ള സ്വതന്ത്ര സിനിമയ്ക്കൊപ്പം അതു വേണ്ടി വരും. കിഫ് ചലച്ചിത്രമേള വരും വർഷങ്ങളിലും സംഘടിപ്പിക്കും.
- താങ്കളുടെ ചിത്രങ്ങൾ വരും വർഷങ്ങളിൽ ഐഎഫ്എഫ്കെ ക്ക് അയക്കുമൊ ?
എനിക്ക് ഉറപ്പുപറയാനാകില്ല. ഇത്തരം ഒരു അനുഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഒരു തീരുമാനം ആലോചിച്ച് മാത്രമേ പറയാനാകൂ.
- സെക്സി ദുർഗ്ഗയെ വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്നാണൊ താങ്കൾ കരുതുന്നത് ?
വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്ന് മാത്രമല്ല കഴിയുന്നത്ര രീതിയിൽ അവഹേളിച്ചു എന്നതാണ് സത്യം.
- ഒരു ചിത്രത്തിന്റെ പേരിന്റെ പേരിൽ സിനിമയോട് ഇത്തരം അനാഥരാവും അവഗണനയും കാണിക്കുന്നതിനെകുറിച്ച് എന്താണ് പറയാനുള്ളത്?
തികച്ചു വളരെ വലിയ സ്റ്റുപിഡിറ്റിയാണ് നടക്കുന്നത്. രാജ്യത്തുടനീളം ഇത്തരം സംഭവങ്ങൾ നടക്കുന്നു. സിനിമയുടെ പേരിനെ ചുറ്റിപ്പറ്റി ചർച്ചകൾ നടത്തുന്നു. പേരിന്റെ അടിസ്ഥാനത്തിൽ സിനിമ വിലയിരുത്തപ്പെടുന്നു. ചില സിംബലുകളുടെ അടിസ്ഥാനത്തിൽ , ചില കേട്ടറികളുടെ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ അങ്ങിനെ. എന്തെകിലും ഒരു കിംവദന്തിയെ ചുറ്റിപ്പറ്റി ചർച്ചകൾ നടത്തി ഒരു സിനിമയേയും തഴയുന്ന രീതി ശരിയല്ല
- കിഫ് എത്രത്തോളം വിജയം കണ്ടു എന്നാണ് കരുതുന്നത് ?
കിഫ് വിജയിച്ചുകഴിഞ്ഞു. നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര സിനിമകളുടെ പ്്്ളാറ്റ്ഫോമാണിത്. 15 സ്വതന്ത്ര സിനിമകളും 3 ഡോക്ക്യൂമെന്ററികളുമാണ് കിഫിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നല്ല സിനിമകളെ തഴയുന്ന ചലച്ചിത്ര മേളകളോടുള്ള കൂടിയാണ് കിഫ്. ഇവിടെ സിനിമാപ്രവർത്തകർ വരുന്നു, സിനിമ കണാൻ പ്രേക്ഷകരും എത്തുന്നു. ഇതൊക്കെയല്ലേ വിജയത്തിന്റെ മാനദണ്ഡം .
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍