എം പി വീരേന്ദ്രകുമാറിൽ എന്തെങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ അവശേഷിക്കുന്നുണ്ടോ? മാതൃഭുമി ബുക്സിനോട് വീരൻ പങ്കുവെച്ച പാർട്ടിസങ്കൽപ്പം സോഷ്യലിസ്റ്റുകളുടെ ആദർശ കൃത്യതയും കമ്മ്യുണിസ്റ്റുകളുടെ സംഘടന വ്യക്തതയും കൂടിച്ചേർന്നത്; പുതിയ നീക്കത്തിലെ ശ്രമം സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുണ്ടാക്കാനെന്ന് സൂചന; പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിൽ നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: സോഷ്യലിസ്റ്റ് ആശയ സംഘട്ടനങ്ങളുടെ ഭാഗമായി എംപി. സ്ഥാനം രാജിവച്ചുകൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ അഗ്നിശുദ്ധി വരുത്താൻ ശ്രമിച്ച എംപി. വീരേന്ദ്രകുമാറിന് ഒരു മുഴം മുമ്പെറിഞ്ഞുകൊണ്ട് നിതീഷ് കുമാർ ബിജെപി. പാളയത്തിൽ നിലയുറപ്പിച്ചു. എംപി. വീരേന്ദ്രകുമാർ രാജിക്കത്ത് എഴുതുന്നതിനുമുമ്പുതന്നെ അദ്ദേഹത്തെ ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കി. തൃശൂരിൽ നിന്നുള്ള എ.എസ്. രാധാകൃഷ്ണനെ തലസ്ഥാനത്ത് വാഴിച്ചുകൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനം പതിവുതെറ്റിക്കാതെ ചരിത്രം ആവർത്തിച്ചു. ഇനി എംപി. വീരേന്ദ്രകുമാർ പുതിയ സോഷ്യലിസ്റ്റ് പാർട്ടി ഉണ്ടാക്കുമോ? വീരേന്ദ്രകുമാറിന്റെ മനസ്സിൽ പുതിയ സോഷ്യലിസ്റ്റ് പാർട്ടി സങ്കൽപ്പമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും വീരേന്ദ്രകുമാർ ഇനി ഇടത്തോട്ടോ വലത്തോട്ടോ?
2014 ൽ മാതൃഭുമി ബുക്സ് പ്രസിദ്ധീകരിച്ച ആദ്യകാല സോഷ്യലിസ്റ്റായ പ്രൊഫസർ എൻ.കെ. ശേഷന്റെ ജീവചരിത്ര ഗ്രന്ഥത്തിൽ എംപി. വീരേന്ദ്രകുമാറിന്റെ പുതിയ സോഷ്യലിസ്റ്റ് പാർട്ടി സങ്കൽപ്പത്തെ കുറിച്ച് പറയുന്നുണ്ട്. ആ സോഷ്യലിസ്റ്റ് സങ്കല്പം ഇപ്പോൾ യാഥാർത്ഥ്യമാവുമോ? ഡിസംബർ 17 നു ചേരുന്ന സംസ്ഥാന സമിതിയിൽ പുതിയ സോഷ്യലിസ്റ്റ് പാർട്ടി പിറക്കുമോ? സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ഇതൊന്നും പുത്തരിയല്ല.
ആ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന തനിയാവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നത് . 1948 ൽ കോൺഗ്രസ് പിളർന്ന് ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ തുടങ്ങി ഇങ്ങേയറ്റത്ത് ജോർജ്ജ് ഫെർണാണ്ടസിന്റെ കാർമികത്വത്തിൽ രൂപം കൊണ്ട ജെ.ഡി.യു. വരെയുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനം ഒരു പക്ഷത്തും നിലയുറപ്പിക്കാതെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ് ഇന്നും.
എക്കാലത്തും സോഷ്യലിസ്റ്റുകൾ ആശയത്തെയും ആദർശത്തെയും, തെളിമയോടെയും വ്യക്തതയോടെയും തീക്ഷ്ണതയോടെയും മുറുകെ പിടിച്ചിരുന്നു. എംപി. വീരേന്ദ്രകുമാറിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആദർശ പരമായ കൃത്യത (Ideological Sharpness)ഉണ്ടായിരുന്നു ആ പ്രസ്ഥാനത്തിന്. എന്നാൽ നിർഭാഗ്യവശാൽ സംഘടനാപരമായ വ്യക്തത (Organizational Clarity)ആ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നില്ലെന്നും വീരേന്ദ്രകുമാർ പറയുന്നുണ്ട്. അതുകൊണ്ടാണ് ആ പ്രസ്ഥാനം ഇന്നും വളർന്നും പിളർന്നും തളർന്നും അതിന്റെ ദുരന്തയാത്ര നടത്തുന്നത്. രാജിയെ കുറിച്ച് എംപി. വീരേന്ദ്രകുമാറിന് എക്കാലത്തും വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ടായിരുന്നു.
1987 ൽ വനംമന്ത്രി ആയിരുന്ന കാലത്തെ തന്റെ രാജിയെക്കുറിച്ച് എംപി. വീരേന്ദ്രകുമാർ ഇങ്ങനെ പറയുന്നു.:- 'ഞാൻ 1987 ൽ വനംമന്ത്രി ആയിരുന്ന കാലത്ത് രാജി വക്കുകയായിരുന്നു. എന്നെ രാജിയിലേക്ക് നയിച്ചത് ആദർശപരമായ സംഘട്ടനങ്ങളിൽ നിന്ന് രൂപം കൊണ്ട സ്ഥാപിത-രാഷ്ട്രീയ താത്പര്യങ്ങളുടെ സംഘട്ടനങ്ങളായിരുന്നു. പരിസ്ഥിതിയുടെയും വന സംരക്ഷണത്തിന്റെയും ഭാഗമായി മരംമുറിക്കരുതെന്ന എന്റെ ആദർശാധിഷ്ടിതമായ നയമാണ് സ്ഥാപിത താത്പര്യങ്ങളായും രാഷ്ട്രീയ ന്യായങ്ങളായും വളർന്ന് എന്റെ രാജിയിൽ അവസാനിച്ചത്. അന്ന് രാഷ്ട്രീയം കുറേക്കൂടി സീരിയസ്സായിരുന്നു. അന്നൊക്കെ പ്രശ്നാധിഷ്ടിത രാഷ്ട്രീയ ചർച്ചകൾ (കൗൈലയമലെറ ഉശരൗശൈീി)െനടന്നിരുന്ന കാലമായിരുന്നു. ഞങ്ങളൊന്നും കൊമ്പ്രോമൈസ് ചെയ്തിരുന്നില്ല.' (കടപ്പാട്: ശേഷം ശേഷൻ: മാതൃഭുമി ബുക്സ്: തൃശൂർ.2014.)
ഈയൊരു ആദർശ പരമായ വീക്ഷണം എംപി. വീരേന്ദ്രകുമാറിന് ഉള്ളതുകൊണ്ടാണ് ഇപ്പോൾ യാതൊരുവിധ കൊമ്പ്രോമൈസിനും തയ്യാറാവാതെ നിതീഷ് കുമാറിന്റെ രാഷ്ട്രീയ ധാർമ്മിക മൂല്യ ശോഷണത്തെ തുടർന്ന് എംപി. സ്ഥാനം രാജിവക്കാൻ തയ്യാറായത്. ആദർശം ജയിക്കരുതെന്ന നിർബന്ധമുള്ളതുകൊണ്ടും പ്രസ്ഥാനത്തിന്റെ കൂടപ്പിറപ്പായ വിഘടിത പ്രവണത ജയിക്കണമെന്നുള്ളതുകൊണ്ടുമാണ് നിതീഷ് കുമാർ അദ്ദേഹത്തെ ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയത്. എന്തായാലും പുറത്തുവന്ന എംപി. വീരേന്ദ്രകുമാർ എന്തു തീരുമാനം എടുക്കുമെന്നത് ദേശീയ രാഷ്ട്രീയത്തിലെന്നപോലെ കേരള രാഷ്ട്രീയത്തിലും പ്രസക്തമായ കാര്യമാണ്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ സൂക്ഷ്മമായി പഠിക്കുമ്പോൾ മനസ്സിലാവുന്നത് ഇപ്പോഴത്തെ കേന്ദ്രത്തിലെ എൻ.ഡി.എ. പ്ലാറ്റ് ഫോമിനോ സംസ്ഥാനത്തെ യു.ഡി.എഫ്. പ്ലാറ്റ് ഫോമിനോ എംപി. വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ വീക്ഷണത്തെ സ്വീകരിക്കാനാവില്ല. അപ്പോൾ പിന്നെ ബാക്കിയുള്ള ഏക പോംവഴി ജെ.ഡി. എസിനെ. പുനരുജ്ജീവിപ്പിക്കുക അല്ലെങ്കിൽ പുതിയൊരു സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം കൊടുക്കുകയാണ്.
പുതിയൊരു സോഷ്യലിസ്റ്റ് പാർട്ടിയെ കുറിച്ച് എംപി. വീരേന്ദ്രകുമാറിന് വ്യക്തമായ സങ്കല്പങ്ങളുണ്ട്. അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ പുതിയൊരു പാർട്ടിയെ വീരേന്ദ്രകുമാർ വിഭാവനം ചെയ്തതിങ്ങനെ:- 'അടിയന്തിരാവസ്ഥയെപോലെ ഒരു രാഷ്ട്രീയ സാഹചര്യം അന്ന് ആരും പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് അതിന്റെ പ്രതിരോധനിരയിൽ നിലകൊണ്ട സോഷ്യലിസ്റ്റുകൾ ഒരു രാഷ്ട്രീയ തയ്യാറെടുപ്പിലുമായിരുന്നില്ല. പിന്നെ സംഘടനാപരമായും ആദർശ സമന്വയപരമായും അന്ന് സോഷ്യലിസ്റ്റുകൾ മ:നശാസ്ത്രപരമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലുമായിരുന്നു. ആദർശപരമായ തീക്ഷ്ണത (Ideological Sharpness) ഉണ്ടാവുകയും സംഘടനാപരമായ വ്യക്തത (Organizational Clarity) ഇല്ലാതാവുകയും തന്മൂലം പ്രസ്ഥാനത്തിൽ അരാജകത്വം (Anarchy) നിലകൊള്ളുകയും ചെയ്തിരുന്ന കാലമായിരുന്നു അത്.
സോഷ്യലിസ്റ്റുകൾ അന്ന് രൂപം കൊടുത്ത സപ്തവിപ്ലവം എന്നറിയപ്പെട്ടിരുന്ന സപ്ത സമത്വ സിദ്ധാന്തത്തെ (Seven Equality Principles) അടിസ്ഥാനപ്പെടുത്തി ഞങ്ങൾ സെറ്റ് ചെയ്ത ദേശീയ അജണ്ട ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചതായിരുന്നു. വർഗ്ഗ സമത്വം, വർണ്ണ സമത്വം, ഭാഷാ സമത്വം, ലിംഗ സമത്വം, മേഖലാ സമത്വം, രാഷ്ട്ര സമത്വം, അവസര സമത്വം എന്നിവയായിരുന്നു ഞങ്ങൾ സിദ്ധാന്തവൽക്കരിച്ച സപ്ത സമത്വങ്ങൾ. സോഷ്യലിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി കമ്മ്യുണിസ്റ്റുകളിൽ സംഘടനാപരമായ വ്യക്തത (Organizational Clarity)ഉണ്ടാവുകയും ആദർശപരമായ തീക്ഷ്ണത (Ideological Sharpness) ഇല്ലാതാവുകയും ചെയ്തു. അതുകൊണ്ട് ഞങ്ങൾ
അന്ന് പറയാറുണ്ടായിരുന്നു, കമ്മ്യുണിസ്റ്റുകളുടെ സംഘടനാപരമായ വ്യക്തതയും (Organizational Clarity)സോഷ്യലിസ്റ്റുകളുടെ ആദർശപരമായ തീക്ഷ്ണതയും (Ideological Sharpness)കൂടിച്ചേർന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊണ്ടിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ട്രീയം തന്നെ മാറുമായിരുന്നു എന്ന്. ഈയൊരു സോഷ്യലിസ്റ്റ് പശ്ചാത്തലത്തിലാണ് ജയപ്രകാശ് നാരായണനും മൊറാർജി ദേശായിയും അന്ന് വിലയിരുത്തപ്പെട്ടത്. ജയപ്രകാശ് നാരായൺ ഗാന്ധിയനെക്കാൾ കൂടുതൽ മാർക്സിസ്റ്റ് ആയിരുന്നു ( Jayaprakaash Naraayan is more a Marxian than a Gandhian). മൊറാർജി പക്ഷെ അങ്ങനെ ആയിരുന്നില്ല. മൊറാർജി ഒരു ശുദ്ധ ഗാന്ധിയനായിരുന്നു (Morarji is a true Gandhian).സോഷ്യലിസ്റ്റുകളുടെ രാഷ്ട്രീയ പ്രശ്നവും അതായിരുന്നു. അവിടെ ഓരോ വ്യക്തിയും പ്രസ്ഥാനത്തിന്റെ വിഘടിത രൂപങ്ങളായി പ്രതിഷ്ടിക്കപ്പെട്ടിരുന്നു. ' (കടപ്പാട്: ശേഷം ശേഷൻ: മാതൃഭുമി ബുക്സ്: തൃശൂർ.2014.)
നിലവിലുള്ള സംഘാടനം വച്ചുകൊണ്ട് പുതിയൊരു പാർട്ടി രൂപപ്പെടുത്തിയെടുക്കുക ദുഷ്കരമായിരിക്കുമെങ്കിലും വീരേന്ദ്രകുമാർ വിഭാവനം ചെയ്യുന്ന തരത്തിലുള്ള കമ്മ്യുണിസ്റ്റുകളുടെ സംഘടനാപരമായ വ്യക്തതയും (Organizational Clarity)സോഷ്യലിസ്റ്റുകളുടെ ആദർശപരമായ തീക്ഷ്ണതയും (Ideological Sharpness)കൂടിച്ചേർന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം കൊടുത്താൽ അത് തീർച്ചയായും ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്നുതന്നെ നമുക്ക് പറയേണ്ടിവരും. അല്ലെങ്കിൽ പിന്നെ ജെ.ഡി. എസിനെ. പുതിയ പ്രസ്ഥാനത്തിലേക്ക് പുനരുജ്ജീവിപ്പിക്കുക മാത്രമായിരിക്കും കരണീയം. അതിനുശേഷം മാത്രമായിരിക്കും മുന്നണി പ്ലാറ്റ് ഫോമുകളുടെ തെരഞ്ഞെടുപ്പ്.
ഇന്ത്യയുടെ മതേതരത്വം അപകടപ്പെടുത്തിക്കൊണ്ടുള്ള ഫാഷിസ്റ്റ് മേധാവിത്തം പുലർത്തുന്ന എൻ.ഡി.എ.യെ ഉൾകൊള്ളാൻ വീരേന്ദ്രകുമാറിനാവുമോ? ഇന്ത്യാചരിത്രത്തിന് അടിയന്തിരാവസ്ഥയിലൂടെ തീരാകളങ്കം ചാർത്തിയ യു.പി.എ.യെ ഉൾക്കൊള്ളാൻ അടിയന്തിരാവസ്ഥാ കാലത്തെ മുൻനിര പ്രതിരോധം തീർത്ത വീരേന്ദ്രകുമാറിനാവുമോ? പിന്നെ അവശേഷിക്കുന്ന ഒരേയൊരു വഴിയെ ഉള്ളൂ. ഇടത്തോട്ടുള്ള വഴി. കോഴിക്കോട് സീറ്റിനെ ചുറ്റിപ്പറ്റിയുള്ള ആത്മ സംഘർഷങ്ങൾ പരസ്പരം വിലയിരുത്തപ്പെട്ട സാഹചര്യത്തിൽ പഴയ ഇടതുപക്ഷ കൺവീനർക്ക് ഇടത്തോട്ടുള്ള വഴിയായിരിക്കാം ഒരുപക്ഷെ അഭികാമ്യവും സുരക്ഷിതവും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്