കുവൈറ്റിൽ അൽറായിയിലെ ഇന്ത്യൻ ജുവലറിയിൽ നിന്ന് കണ്ടെത്തിയത് മൂന്നുകിലോ വ്യാജ സ്വർണം; സ്വർണഭാഗങ്ങൾക്ക് ഉള്ളിൽ കനംകൂട്ടാൻ വിലകുറഞ്ഞ ലോഹങ്ങൾ ചേർത്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കല്യാൺ ജുവലറിയുടേത് എന്നുപറഞ്ഞ്; നിഷേധിച്ചുകൊണ്ട് കല്യാണരാമൻ; ഇന്ത്യയിൽ നിന്ന് എത്തിയ സ്വർണം എന്ന് പറയുന്ന കുവൈറ്റ് സർക്കാർ കടയുടെ പേര് വെളിപ്പെടുത്തിയില്ല
മറുനാടൻ മലയാളി ബ്യൂറോ
കുവൈറ്റ് സിറ്റി: അൽ റായിയിലെ ഇന്ത്യൻ ജുവലറിയിൽ നിന്ന് നാലു കിലോയോളം വ്യാജ സ്വർണം പിടികൂടിയെന്ന വാർത്ത പുറത്തുവന്നതോടെ ഇത് കേരളത്തിലെ വൻകിട ജുവലറിയുടെ ശാഖയിൽ നിന്നാണ് കണ്ടെത്തിയതെന്ന പ്രചരണം സജീവമാകുന്നു. സ്വർണ ഭാഗങ്ങൾക്ക് ഭാരംകൂട്ടാൻ ഉള്ളിൽ മറ്റ് വിലകുറഞ്ഞ ലോഹങ്ങൾ ചേർത്തുവെന്നാണ് കുവൈറ്റ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്.
കൊമേഴ്സ് അൻഡ് ഇൻഡസ്ട്രി മന്ത്രാലയ അധികൃതരാണ് അൽ റായിയിലെ ഇന്ത്യൻ ജുവലറിയിൽ നിന്ന് 3.940 കിലോഗ്രാം സ്വർണം പിടികൂടിയത്. ഇതിന് അരലക്ഷം കുവൈറ്റ് ദിനാർ വിലമതിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് എത്തിയ സ്വർണം എന്നു പറയുമ്പോഴും ഇത് ഏത് ജുവലറിയിൽ നിന്നാണ് എന്ന് അധികൃതർ വെളിപ്പെടുത്തിയില്ല. ഇതോടെ അൽറായിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ജുവലറികളിൽ വ്യാജ സ്വർണം പിടികൂടി എന്ന പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമാകുകയായിരുന്നു.
ഇക്കഴിഞ്ഞ 13നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടത്. പിന്നീട് സംഭവത്തിൽ കേസെടുത്തതായും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ ഡിസൈനുകളിൽ ഒരുക്കിയ ആഭരണങ്ങളാണ് പിടികൂടിയത്. ഭാരം കൂട്ടാനായി ആഭരണങ്ങൾക്ക് അകത്ത് വിലകുറഞ്ഞ വസ്തുക്കൾ നിറച്ചുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. മറ്റ് ജുവലറികളിലും പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ആഭരണങ്ങൾക്കൊപ്പം ചേർത്ത കല്ലുകളുടെ കാര്യത്തിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ ജുവലറിയിൽ കുവൈറ്റ് അധികൃതർ പരിശോധന നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അൽ റായിയിലെ കല്യാൺ ജുവലറിയിലാണ് ഇത്തരത്തിൽ വ്യാജ സ്വർണം കണ്ടെത്തിയതെന്ന പ്രചരണവും സജീവമായി. അധികൃതർ പരിശോധന നടത്തുന്നതും വ്യാജ സ്വർണം പിടികൂടുന്നതുമായ ദൃശ്യങ്ങളിൽ ഉള്ളത് കല്യാൺ ജുവലറിയാണെന്ന് വ്യക്തമാക്കി നിരവധി പേർ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുകയും ചെയ്തു.
എന്നാൽ ഇത് വ്യാജ പ്രചരണമാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് കല്യാൺ ജുവലറി ഉടമ കല്യാണരാമൻ. ഗൾഫ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് കല്യാൺ ജുവലറിയിൽ നിന്നല്ല സ്വർണം പിടിച്ചതെന്ന് കല്യാണരാമൻ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും നിരവധി ശാഖകളുള്ള ജുവലറി ഗ്രൂപ്പാണ് കല്യാൺ.
അധികൃതർ ഒരു ജുവലറിയിൽ പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉള്ളു പൊള്ളയാക്കിയ സ്വർണ ബ്രേസ് ലെറ്റുകൾക്ക് ഉള്ളിൽ മറ്റ് വസ്തുക്കൾ നിറച്ചും മറ്റും തട്ടിപ്പ് നടത്തിയതിന്റെയും വിലകുറഞ്ഞ കല്ലുകൾ ആഭരണങ്ങളിൽ ഉപയോഗിച്ചതിന്റേയും ദൃശ്യങ്ങളാണിവ. ഈ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും അതിനൊപ്പം നിരവധി പേർ ഇത് കല്യാൺ ജൂവലറിയിൽ നടന്ന പരിശോധനയുടേതാണെന്ന് പറഞ്ഞ് രംഗത്തെത്തുകയുമായിരുന്നു.
ഇതോടെയാണ് സംഭവം നിഷേധിച്ച് കല്യാൺ ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ടിഎസ് കല്യാണരാമൻ വാർത്താക്കുറിപ്പ് നൽകിയത്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും പ്രവർത്തിക്കുന്ന മുൻ നിര ഗ്രൂപ്പായ കല്യാണിലെ ആഭരണങ്ങൾ അങ്ങേയറ്റം വിശ്വാസയോഗ്യമാണെന്നും വിശ്വാസ്യതയും സുതാര്യതയും മുഖമുദ്രയാക്കിയ കമ്പനി മൂല്യങ്ങളിൽ മുറുകെ പിടിച്ചാണ് പ്രവർത്തിക്കുന്ന പാരമ്പര്യമുള്ള സ്ഥാപനമാണെന്നും വ്യക്തമാക്കിയാണ് കല്യാണരാമന്റെ പത്രക്കുറിപ്പ്.
കല്യാണിൽ നൽകുന്ന ആഭരണങ്ങൾ ബ്യൂറോ ഓഫ് ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്നും കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് വിൽക്കുന്നതെന്നും കല്യാണരാമൻ പറയുന്നു. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ബന്ധപ്പെട്ട അധികൃതരുടെ പരിശോധനകൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കല്യാണിന് എതിരെ ഇത്തരത്തിൽ വീഡിയോ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് കല്യാണരാമൻ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയത്.
ഞങ്ങളുടെ കുവൈറ്റിലെ ഷോറൂമുകളിലെ സ്വർണത്തിന്റെ മേന്മയെ ചോദ്യംചെയ്യുന്ന വീഡിയോ കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റഗുലേറ്ററി അഥോറിറ്റിയുടെ പ്രതിനിധികൾ ഇടയ്ക്ക് ജുവലറി ഷോറൂമുകളിൽ ആഭരണങ്ങളുടെ നിലവാരം പരിശോധിക്കാൻ എത്താറുണ്ട്. എന്നാൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച്, തെറ്റായ വിവരങ്ങൾ നൽകി ഞങ്ങളുടെ ഷോറൂമിനെതിരെ കുപ്രചരണം നടക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. എല്ലാ മുൻനിര മാനദണ്ഡങ്ങളും പാലിച്ച് നിലവാരം ഉറപ്പുവരുത്തിയ ആഭരണങ്ങളാണ് ഞങ്ങളുടെ ഷോറൂമിൽ ഉള്ളത്. - കല്യാണരാമൻ പ്രസ്താവയിൽ പറയുന്നു.
തങ്ങളുടെ ബ്രാൻഡിനെ നശിപ്പിക്കാനുള്ള ചില സ്ഥാപിത താൽപര്യക്കാരുടെ തന്ത്രമാണ് ഇപ്പോൾ നടക്കുന്ന പ്രചരണത്തിന് പിന്നിലെന്നാണ് കല്യാൺ ഉടമ വ്യക്തമാക്കുന്നത്. അൽ റായി മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ജുവലറി ഉടമകളും ഇതൊരു വ്യാജ വീഡിയോ ആണെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ ജുവലറിയിൽ നിന്ന് ആഭരണം പിടിച്ചുവെന്ന വിവരം വന്നതോടെ ഇത് കേരളത്തിലെ മുൻനിര ജുവലറിയിൽ നിന്ന് ആണെന്ന വിവരം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
ആലുക്കാസ്, മലബാർ ഗോൾഡ്, ഡാമസ്, കല്യാൺ തുടങ്ങിയ ജുവലറി ഗ്രൂപ്പുകൾക്കെല്ലാം അൽറായിയിൽ ശാഖകളുണ്ട്. അതിനാൽ തന്നെ പ്രചരണം സജീവമാകുകയും ഇവയിലാണ് റെയ്ഡ് നടന്നത് വ്യാജ സ്വർണം പിടിച്ചതെന്ന മട്ടിൽ പലരും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ഇത്തരത്തിൽ സ്വർണം പിടിച്ചെടുത്തെങ്കിൽ ആ ശാഖ ഉടൻ അധികൃതർ അടച്ചുപൂട്ടിയേനെ എന്നും ഉടമയെ കസ്റ്റഡിയിൽ എടുത്തേനെ എന്നുമാണ് ഇവിടെയുള്ള ജുവലറി മാനേജർമാരിൽ ഒരാൾ പ്രതികരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍