എന്തുകൊണ്ടാണ് നിങ്ങൾക്ക് നഴ്സുമാരോടീ പുച്ഛം? എന്തുകൊണ്ടാണ് നഴ്സുമാരെ നമ്മൾ അവസാന ശ്വാസം വരെ പിന്തുണക്കേണ്ടത്? മലയാളി മാലാഖമാർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുക്കാനും ഞങ്ങൾ ഒരുക്കമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഇൻസ്റ്റെന്റ് റെസ്പോൺസ്
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: കേരളത്തിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ മുന്നേറ്റം ഏതാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി കേരളത്തിലെ നഴ്സുമാർ നടത്തിയ ഐതിഹാസികമായ സമരമായിരുന്നു. രാഷ്ട്രീയ പാർട്ടികളെ പടിക്ക് പുറത്തു നിർത്തി കക്ഷിഭേദമന്യേ വിവിധ രാഷ്ട്രീയ വിശ്വാസികളായ നഴ്സുമാർ സംഘടിച്ചപ്പോൾ അന്നുവരെ ഈ സമൂഹത്തെ ചൂഷണം ചെയ്ത ആശുപത്രി മുതലാളിമാർക്കേറ്റ കനത്ത പ്രഹരം കൂടിയായിരുന്നു ഇത്. മുഖ്യധാരാ മാധ്യമങ്ങൾ പോലും കണ്ണടച്ച ആ സമരത്തിന് അക്കാലം മുതൽ ഒപ്പമുണ്ടായിരുന്നു മറുനാടൻ മലയാളി എന്നതിൽ ഞങ്ങൾക്കും അഭിമാനമുണ്ട്.
ഇന്ന് ഐതിഹാസികമായ സമരവഴിയിൽ സഞ്ചരിച്ച യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ എന്ന സംഘടന ലോകം മുഴുവൻ അറിയപ്പെടുന്ന, അംഗങ്ങളുള്ള ശക്തമായ പ്രസ്ഥാനമായി മാറിയിട്ടുണ്ട്. നഴ്സിങ് സമൂഹത്തന്റെ പ്രശ്നങ്ങളെ ഇവരെ മറ്റാരും അഡ്രസ് ചെയ്യുന്നില്ല എന്നതു കൊണ്ട് തന്നെ ഉപാധികളില്ലാതെയും പക്ഷപാതപരമല്ലാതെ മറുനാടൻ മലയാളി എല്ലാക്കാലത്തും ഈ സമൂഹത്തെ പിന്തുണച്ചു പോന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള നഴ്സിങ് സമൂഹത്തെ പിന്തുണക്കുന്നതിൽ ഞങ്ങൾക്കും വ്യക്തമായ കാരണങ്ങളുണ്ട്.
കേരളത്തിനെ ഏറ്റവും മികച്ച ഒരു സംസ്ഥാനമായി നിലനിർത്തുന്നതിന് ഒരു കാരണം നഴ്സുമാരാണ്. പാശ്ചാത്ത്യ ലോകത്ത്് എത്തിപ്പെടാൻ മറ്റുള്ളവർ ആലോചിക്കുന്നതിന് മുൻപ് തന്നെ മലയാളി നഴ്സുമാർ എത്തിയിരുന്നു. അമേരിക്കയിലും ജർമനിയിലുമെല്ലാം അരനൂറ്റാണ്ട് മുതലേ മലയാളി നഴ്സുമാർ ജോലി ചെയ്യുന്നു. യൂറോപ്പിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും മലയാളി നഴ്സുമാർ അന്തസ്സോടെ ജോലി ചെയ്യുന്നു. ലോകമെമ്പാടമുള്ള ഈ മലയാളി നഴ്സുമാരെ ലോകം തന്നെ അംഗീകരിച്ചതും ആദരിച്ചവരുമാണ്. എന്നാൽ, ഇങ്ങനെയുള്ള മലാഖമാരുടെ കൂട്ടത്തെ അംഗീകരിക്കാത്ത സമൂഹമുണ്ടെങ്കിൽ ഒരു പക്ഷേ അത് മലയാളികൾ തന്നെയാകും.
ലോകം മുഴുവൻ ആദരിക്കുന്ന മലയാളി നഴ്സുമാരെ ആദരിക്കാനും മാന്യത കാണിക്കാനും നമ്മുടെ സമൂഹവും ആശുപത്രി മുതലാളിമാരും തയ്യാറാകുന്നില്ല. ആതുര സേവന രംഗത്ത് സ്തുത്യർഹമായ പങ്കുവഹിക്കുന്ന, കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്ന ഈ സമൂഹത്തോടെ മാന്യത കാണിക്കാൻ നമ്മുടെ ആശുപത്രി മുതലാളിമാരും തയ്യാറാകുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം കോടികൾ ലാഭമുണ്ടാക്കാൻ നടത്തുന്ന സ്ഥാപനത്തിലെ വെറും ജീവവനക്കാർ മാത്രമാണ്. അതുകൊണ്ട് തന്നെയാണ് ആശുപത്രി മുതലാളിമാർ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിക്കുന്നത്.
ഇങ്ങനെ തുച്ഛമായ പണം ശമ്പളമായി നൽകിയാണ് കേരളത്തിലെ വൻകിട ആശുപത്രികൾ പോലും പ്രവർത്തിച്ചു പോന്നത്. ലക്ഷങ്ങൾ ഫീസ് നൽകി നഴ്സിങ് കോഴ്സ് പഠിച്ചിറങ്ങുന്നവരെ ജീവിതകാലം മുഴുവൻ കടക്കാരാക്കുന്ന വിധത്തിലാണ് കേരളത്തിലെ ആശുപത്രികളിലെ ശമ്പള ഘടന. സർക്കാർ ആശുപത്രികളിൾ നഴ്സിങ് ജോലി ലഭിക്കുന്നവരും വിദേശത്ത് ജോലി തേടുന്നവരും മാത്രം രക്ഷപെടുന്ന അവസ്ഥ. മറ്റുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ മുണ്ടുമുറുക്കി കഴിയേണ്ട അവസ്ഥ. ആ പരിതാപകമായ അവസ്ഥയിൽ നിന്നാണ നഴ്സുമാർക്കിടയിൽ സംഘടന രൂപികൃതമാകുന്നത്.
ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെയാണ് അവർ സംഘടന രൂപീകരിച്ചത്. യുഎൻഎ എന്ന ബാനറിൽ തുടങ്ങി ഇന്ന് ലോകം മുഴുവൻ അംഗങ്ങളുള്ള സംഘടനയായി അവർ മാറി. ആരുടെയും സഹായമില്ലാതെ അവർ സമരം ചെയ്തു. ഇതിന്റെ ഫലമായാണ് അൽപ്പമെങ്കിലും ന്യായമായ ശമ്പളത്തിൽ ഇപ്പോൾ കേരളത്തിലെ നഴ്സുമാർ ജോലി ചെയ്യുന്നത്. എങ്കിൽ പോലും അർഹിക്കുന്നത് ഇപ്പോഴും നഴ്സുമാർക്ക് ലഭിക്കുന്നില്ല. ചാരിറ്റി എന്ന് പറഞ്ഞ് ആശുപത്രി നടത്തുന്ന വിവിധ മതങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ആശുപത്രികൾ അവരുടെ തൊഴിലാളികൾക്ക് വേതനം നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ രംഗത്താണ് വീണ്ടും യുഎൻഎയുടെ നേതൃത്വത്തിൽ അവർ സമരത്തിന് ഇറങ്ങുന്നത്. ഈ സമരത്തെ പൊളിക്കാൻ ആശുപത്രി മുതലാളിമാർ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും മുഖ്യമന്ത്രിയിൽ നിന്നും ഉറപ്പുവാങ്ങാൻ നഴ്സുമാർക്കായി. ശമ്പള വ്യവസ്ഥ പരിഷ്ക്കരിക്കാൻ സർക്കാർ സമിതിയെ നിശ്ചയിച്ചു. ഈ തീരുമാനം അന്തിമഘട്ടത്തിൽ എത്തിയപ്പോൾ കോടതി വഴി ഉടക്കിടാനായി മുതലാളിമാരുടെ ശ്രമം. ഇത് കൂടാതെ നഴ്സിങ് സംഘടനയുടെ അമരത്തുള്ള ജാസ്മിൻ ഷായ്ക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഇതെല്ലാം തെറ്റാണെന്ന് നഴ്സിങ് സമൂഹത്തിന് തന്നെ ബോധ്യമാകുകയും ചെയ്തു.
ഇപ്പോൾ വീണ്ടും ശമ്പള വർദ്ധനവെന്ന ആവശ്യത്തിന്റെ വക്കിലാണ് മലയാളി നഴ്സുമാർ. ആരൊക്കെ നിഷേധിച്ചാലും അത് നേടിയെടുക്കാനുള്ള കരുത്തും അവർക്കുണ്ട്. എങ്കിലും സമരത്തിന് ചുക്കാൻ പിടിക്കുന്ന നേതൃത്വത്തിൽ മെയിൽ നഴ്സുമാർ ഉണ്ടെന്നതിനാൽ കേരളത്തിലെ ആശുപത്രികളിൽ അവരെ ജോലിക്കെടുക്കാൻ പോലും മുതലാൡമാർ മടിക്കുന്നുണ്ട്. കഴിവുണ്ടായിട്ടും തഴയപ്പെട്ടവരായി ഇവർ തുടരുന്നു എന്നതാണ് യാഥാർത്ഥ്യം. ലോകത്തിന് മുന്നിൽ മലയാളികളുടെ അഭിമാനവും മുഖമുദ്രയുമായ നഴ്സുമാർ തീർച്ഛയായും പിന്തുണ അർഹിക്കുന്ന സമൂഹമാണ്. ഈ നഴ്സിങ് സമൂഹത്തിനൊപ്പമാണ് മറുനാടൻ മലയാളിയുടെ മനസ്സും എന്ന് തറപ്പിച്ചു പറയാം.
ഇൻസ്റ്റെന്റ് റെസ്പോൺസ് കാണാം..
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍