മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഓർത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റിയംഗം ബാബു പാറയിൽ ചില്ലറക്കാരനല്ല; മകളുടെ കല്യാണത്തിൽ പങ്കെടുത്തത് പിണറായി വിജയൻ മുതൽ പന്ന്യൻ രവീന്ദ്രൻ വരെയുള്ള പ്രമുഖർ; ബെംഗളൂരുവിലെ 70 ഏക്കർ ഫാം ഹൗസ് പിണറായിയുടെ ആണെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ടുകൾ
എം.എസ്.സനിൽ കുമാർ
തിരുവനന്തപുരം: ബെംഗളരൂവിൽ മലയാളി വ്യവസായിയെ കിഡ്നാപ്പ്ചെയ്തതിന് അറസ്റ്റിലായ പത്തനംതിട്ട തുമ്പമൺ സ്വദേശി ബാബു പാറയിൽ ആളുചില്ലറക്കാരനല്ലെന്ന് തെളിയുന്നു. മലയാളി വ്യവസായി എൻ.എസ്.ഗണേശിനെ ഭൂമി തട്ടിയെടുക്കാൻ വേണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ, പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിഅംഗം കൂടിയായ ബാബു പാറയിൽ. തനിക്ക് മുഖ്യമന്ത്രി അടക്കമുള്ള ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാൾ സുഹൃത്തുക്കളോട് വീമ്പിളക്കിയിരുന്നു.
ബാബു പാറയിലിന്റെ മകളുടെ വിവാഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ ഇടതുനേതാക്കൾ പങ്കെടുത്തതിന്റെ ചിത്രങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. പിണറായി വിജയനൊപ്പം ഭാര്യ കമലയും വിവാഹത്തിൽ പങ്കെടുത്തിരുന്നു.സി.പി.എം നേതാക്കളായ വി.ശിവൻകുട്ടി, എ.എ.റഷീദ്, സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ എന്നവരും വിവാഹത്തിൽ പങ്കെടുത്തു.വിവാഹത്തിൽ പങ്കെടുത്ത പിണറായിയും, ഭാര്യയും മറ്റുനേതാക്കളും ബാബുപാറയിലിനോടും ഇയാളുടെ കുടുംബത്തോടും ഒപ്പം നിന്ന് എടുത്ത ചിത്രമാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം രസിച്ചിരിക്കുമ്പോൾ തന്റെ സ്വാധീനബലവും, കഴിവും ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുക ഇയാൾക്ക് ഹരമാണെന്ന് ജോസഫ് സാം തട്ടിക്കൊണ്ടുപോയ മലയാളി വ്യവസായി എൻ.എസ്.ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.
മുഖ്യമന്ത്രിയെ തനിക്കറിയാം എന്നും എന്താണ് തന്റെ ബലമെന്നും കൂട്ടുകാരെ കാണിക്കാനുള്ള പൊങ്ങച്ച പ്രകടനമാണിത്. പണത്തിനോടുള്ള ആർത്തി മൂത്ത് ഗണേശിനെ തട്ടിക്കൊണ്ടുപോകും വരെ ജോസഫ് സാം എന്ന ബാബു പാറയിൽ വിവിധ വേഷങ്ങൾ കലാചാതുരിയോടെ ആടി. ബെംഗളൂരുവിൽ മാതളക്കൃഷിക്കായി പാട്ടത്തിനെടുത്ത 70 ഏക്കർ വിജയേട്ടന്റേതാണെന്നാണ് എല്ലാവരോടും ഇയാൾ പറയുക. അന്വേഷണവുമായി ചെല്ലുന്ന ആളുകളോട് സ്ഥലം കേരള മുഖ്യമന്ത്രിയുടേതാണെന്നും പറയും. വിളവെടുപ്പാകുമ്പോൾ മുഖ്യമന്ത്രിക്ക് സമ്മാനമായി മാതളം അയയ്ക്കുന്ന പതിവും ഇയാൾക്കുണ്ടെന്ന് എൻ.എസ്.ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ബാബു പാറയിലിന്റെ തട്ടിപ്പുകളെ കുറിച്ച് ഒരുപക്ഷേ മുഖ്യമന്ത്രിക്ക് അറിവുണ്ടാകില്ല. അധികാരമേറ്റ് അധികം വൈകും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോടായി ഉറക്കെ പ്രഖ്യാപിച്ചിരുന്നു: 'എന്റെ പേരു പറഞ്ഞ് ചില അവതാരങ്ങൾ വന്നേക്കാം...അത്തരം അവതാരങ്ങളുടെ പേരിൽ ഒരു മുതലെടുപ്പും അനുവദിക്കില്ല' . സോളാർ പോലെ ഭരണക്കാരുടെ ആശ്രിതർ നടത്തുന്ന തട്ടിപ്പുകൾക്ക് തല വച്ചുകൊടുക്കരുതെന്ന മുന്നറിയിപ്പാണ് പിണറായി അന്നുനൽകിയത്. എന്നാൽ, അറിഞ്ഞോ, അറിയാതെയോ ഇത്തരം അവതാരങ്ങൾ തങ്ങളുടെ തട്ടിപ്പിനായി ഏതുഭരണത്തെയും ഉപയോഗിക്കുമെന്നതിന്റെ തെളിവാണ് ബെംഗളൂരുവിൽ കിഡ്നാപ്പിങ് കേസിൽ അറസ്റ്റിലായ ബാബു പാറയിൽ എന്ന ജോസഫ് സാമിന്റെ കഥ.
സോളാറിൽ സരിത.എസ്.നായരുടെ തട്ടിപ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുപറഞ്ഞായിരുന്നു.തന്റെ സോളാർ ബിസിനസിന് ഉമ്മൻ ചാണ്ടിയുടെ ആശീർവാദമുണ്ടെന്നും, എല്ലാ വിധ പ്രോൽസാഹനങ്ങളും മുഖ്യമന്ത്രി നൽകുന്നുണ്ടെന്നും അവകാശപ്പെട്ടാണ് സരിത ആളുകളെ ക്യാൻവാസ് ചെയ്തത്. തന്റെ തട്ടിപ്പ് തിരിച്ചറിയാതിരിക്കാനും, ബിസിനസിന് വിശ്വാസ്യത നൽകാനുമാണ് സരിത ഈ തന്ത്രം പ്രയോഗിച്ചത്. ഇതേ തന്ത്രം തന്നെയാണ് ബാബു പാറയിലും ബെംഗളൂരുവിൽ പരീക്ഷിച്ചത്. താൻ പാട്ടത്തിനെടുത്ത 70 ഏക്കർ പിണറായി വിജയന്റേതാണെന്ന് നാട്ടാരോട് വീമ്പിളക്കുമ്പോൾ ഇയാൾ ലക്ഷ്യമിട്ടതും വിശ്വാസ്യത ആർജ്ജിക്കലാണ്.കൂടുതൽ തട്ടിപ്പുകൾ നടത്തും മുമ്പ് ബാബു പാറയിൽ കിഡ്നാപ്പിങ് കേസിൽ പിടിയിലായതുകൊണ്ട് കൂടുതൽ പേർ വെള്ളത്തിലായില്ലെന്ന് മാത്രം!
സി.പി.എം അനുകൂല സാംസ്കാരിക സംഘടനയായ സ്വരലയയുമായി അടുത്ത ബന്ധവും ബാബു പാറയിലിനുണ്ട്.ബെംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പ് സ്വരലയയുടെ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു ഇയാൾ. മുൻ മന്ത്രി എം.എ.ബേബി, ഇടതുപക്ഷ മാധ്യമ പ്രവർത്തകൻ ആർ.എസ്.ബാബു എന്നിവരുമായും അടുത്ത ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയംഗമാകാൻ ബാബു പാറയിൽ പണവും സ്വാധീനവും, ഭീഷണിയും തരം പോലെ പ്രയോഗിച്ചു. തിരുവനന്തപുരം ഭദ്രാസനം അരമനയുമായി ബന്ധപ്പെട്ട വസ്തുസംബന്ധമായ കേസിൽ വ്യാജ ഐഡി ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വസ്തു എഴുതി വാങ്ങിയെന്ന ആരോപണം ബാബു പാറയിലിനെതിരെ ഉയർന്നിരുന്നു.കാലം ചെയ്ത മെത്രാപൊലീത്ത ഗീവർഗീസ് മാർ ദിയസ് കോറസിന്റെ പേരിൽ ആൾാമാറാട്ടം നടത്തി വ്യാജ ആധാരം രജിസ്റ്റർ ചെയ്ത സംഭവത്തിലാണ് ബാബു പാറയിൽ മുഖ്യ ആസൂത്രകനായത്.തിരുവനന്തപുരം പാങ്ങപ്പാറ വില്ലേജിലെ മൺവിളയിലുള്ള 50 സെന്റ് ഭൂമിയിന്മേലാണ് തട്ടിപ്പ് നടന്നത്.1999ൽ മരണപ്പെട്ട മാർ ദിയസ് കോറസിന്റെ പേരിലുള്ള ഭൂമിയായിരുന്നു ഇത്. വസ്തുസംബന്ധമായ രണ്ടുപ്രമാണങ്ങൾ ഇയാൾ അരമനയിൽ നിന്ന് മുക്കിയെന്നും ആരോപണമുണ്ട്.പൊലീസിനെ സ്വാധീനിച്ച് കേസ് മുക്കാൻ നോക്കിയെങ്കിലും, വാദിയായ പുന്നൂസ് കുര്യൻ അടക്കമുള്ളവരുടെ ശ്രമഫലമായി അന്വേഷണം ബാബു പാറയിലിലേക്കും നീണ്ടു.കേസ് ഇപ്പോൾ വിജിലൻസിന്റെ പരിഗണനയിലാണ്(കേസ് നമ്പർ 3/16).
കേസിലെ വാദിയായ പുന്നൂസ് കുര്യൻ തിരുവനന്തപുരത്ത് എംജി കോളേജിന് മുന്നിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചതും ആരോപണങ്ങളുടെ മൂർച്ച കൂട്ടി. ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി പൊതുയോഗത്തിൽ വച്ച് പുന്നൂസിനെതിരെ ബാബു പാറയിൽ ഭീഷണി ഉയർത്തിയതായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണിത്.'അടുത്ത പൊതുയോഗത്തിൽ നീ കാണില്ല എന്നായിരുന്നു ബാബുവിന്റെ ഭീഷണി' എംജി കോളേജിന് മുന്നിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പുന്നൂസ് കുര്യനെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട കേസ് ബാബു പാറയിൽ അറസ്റ്റിലായതോടെ വീണ്ടും സജീവമായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ വീണ ജോർജ് മൽസരിച്ചപ്പോൾ സേവ് സിപിഎമ്മിന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതുകൂടാതെ വീണയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചില പോസ്റ്ററുകളും വന്നിരുന്നു. ഇതിന് പിന്നിൽ ഇവരുടെ മുൻകാല കുടുംബസുഹൃത്ത് കൂടിയായ ജോസഫ് സാം എന്ന ബാബു പാറയിലായിരുന്നുവെന്നും ആരോപണമുണ്ട്.വ്യക്തമായ രാഷ്ട്രീയമോ വിശ്വാസമോ പുലലർത്താത്ത ഇയാൾക്ക് കയറി ചെല്ലുന്നയിടത്ത് ആധിപത്യം സ്ഥാപിക്കുക എന്നതാണ് പൊതുരീതി. 30 വർഷമായി ബെംഗളൂരുവിൽ ഇരുമ്പയിര് ഖനനം നടത്തുന്ന എൻ.എസ്.ഗണേശിനെ തട്ടിക്കൊണ്ടുപോയി പാട്ടത്തിനെടുത്ത ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചതും ഇതേ ക്രിമിനൽ ബുദ്ധി ഉപയോഗിച്ചാണ്.
പുന്നൂസ് കുര്യന്റെ മരണവുമായി ബന്ധപ്പെട്ട തനിക്കെതിരായ കേസ് കൊടുമ്പിരി കൊണ്ടപ്പോഴാണ് ബാബു പാറയിൽ ബെംഗളൂരുവിലേക്ക് ചേക്കേറിയത്.
എറണാകുളത്ത് വച്ച് 7 വർഷം മുമ്പ് ഗണേശിനെ പരിചയപ്പെട്ടതിന്റെ ബലത്തിലായിരുന്നു വാഴകൃഷി തുടങ്ങാൻ വേണ്ടിയുള്ള ബെംഗളൂരു സന്ദർശനം..കേരളത്തിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ല, അതാണ് ഇങ്ങോട്ട് പോന്നത് എന്നായിരുന്നു ഗണേശിനോട് ബാബു പറഞ്ഞത്.വാഴകൃഷി വേണ്ട, നല്ല സാധ്യതയുള്ള മാതളകൃഷിയാകാമെന്ന് ഗണേശ് ഉപദേശിച്ചു.
ബാബുവിന്റെ മകനും കൂടി ചേർന്ന് മൂവരും 70 ഏക്കർ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. ഗണേശ് ഇരുമ്പയിര് ഖനനത്തിന്റെ തിരക്കിലായതിനാൽ ബാബുവാണ് കാര്യങ്ങൾ നോക്കിയത്. ഇടക്കാലത്ത് ബാബുവിന്റെ സ്ത്രീപീഡനക്കേസിനെ ചൊല്ലിയുള്ള തർക്കത്തിൽ ഇരുവരും അകന്നു. മാതളകൃഷിയിൽ, ആദ്യ വർഷം 50 ലക്ഷം രൂപയുടെ വിളവുണ്ടായി. ഏറ്റവുമൊടുവിൽ കണക്ക് നോക്കാമെന്ന് പറഞ്ഞാണ് ഗണേശിനെ വിളിപ്പിച്ചത്.സ്ഥലം മുഴുവൻ കൈക്കലാക്കാൻ അസൽ രേഖകളും ഒരു കോടി രൂപയും ആവശ്യപ്പെട്ട് മറ്റൊരു സ്ഥലത്തേക്ക് ഗൂണ്ടാസംഘത്തെ കൂട്ടി തട്ടിക്കൊണ്ട് പോയി.അടുത്ത ദിവസം അസൽ രേഖകൾ ഹാജരാക്കാമെന്ന ഒഴിവുകഴിവ് പറഞ്ഞതോടെയാണ് ഗണേശിനെ വിട്ടയച്ചത്. പിറ്റേന്ന് ബാബുപാറയിലും ഗൂണ്ടാസംഘവും പൊലീസ് പിടിയിലാവുകയും ചെയ്തു. ഭാഗ്യം കൊണ്ടും അൽപം ബുദ്ധി പ്രയോഗിച്ചതും കൊണ്ട് മാത്രമാണ് താൻ ബെംഗളൂരുവിലെ കൊടുക്രൂരന്മാരായ ഗൂണ്ടാസംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഗണേശ് പറയുന്നു. കേസിൽ 10 പേരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ഇവർ ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിലാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്