'എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്രുവിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയും നരേന്ദ്ര മോദിയിൽ നിന്നും സംഘ പരിവാറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കരുത്: മെർസലിനും വിജയ്ക്കുമെതിരെ നിലപാടെടുത്ത ബിജെപിയെ വിമർശിച്ച് എംഐ ഷാനവാസ് എംപി; 'മിസ്റ്റർ മോദി, തമിഴ് സംസ്കാരത്തിന്റെ പ്രതിഫലനമാണ് സിനിമ, അതിൽ ഇടപെട്ട് നശിപ്പിക്കരുത്' എന്ന രാഹുലിന്റെ പ്രതികരണത്തോടെ മെർസലിൽ പുലിവാലു പിടിച്ച് ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: തിയേറ്ററുകളിൽ ഹരമാവുകയും ജിഎസ്ടി പരാമർശത്തോടെ വിവാദത്തിലാവുകയും ചെയ്ത വിജയ് ചിത്രം മെർസലിനെതിരെ ബിജെപി രംഗത്തെത്തിയതോടെ വിജയ്ക്ക് പിന്തുണയുമായി കോൺഗ്രസ്സുൾപ്പെടെ പ്രതിപക്ഷ കക്ഷികളും അണിനിരക്കുന്നു. ഇതോടെ മെർസലിനെതിരെ പ്രതിഷേധവുമായി വന്ന ബിജെപിക്കെതിരെ രാജ്യത്താകെ പ്രതിഷേധ തരംഗം തീർക്കുകയാണ് കോൺഗ്രസ്സും ഇടതുപാർട്ടികളും.
മെർസലിനെതിരെ നിലപാടെടുത്ത് പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇപ്പോൾ ബിജെപി. രാഹുൽ ഗാന്ധി കൂടെ മെർസലിനെ അനുകൂലിച്ച് വന്നതോടെ നിരവധി കോൺഗ്രസ് നേതാക്കളും ചിത്രത്തെ അനുകൂലിച്ചും സംഘപരിവാർ നിലപാടിനെ വിമർശിച്ചും എത്തുന്നു. വിമർശനങ്ങളെ സ്പോർട്സ് മാൻ സ്പിരിറ്റോടെ നേരിട്ട കോൺഗ്രസ് പാരമ്പര്യം ചൂണ്ടിക്കാണിച്ച് എം ഐ ഷാനവാസ് എംപി ഇട്ട പോസ്റ്റും ഇതോടൊപ്പം ചർച്ചയാവുന്നു. തന്നെ കാർട്ടൂണുകളിലൂടെ നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന കാർട്ടൂണിസ്റ്റ് ശങ്കറിനോട് നെഹ്റു പ്രതികരിച്ചത് ഉദാഹരണമായി ചേർത്താണ് ഷാനവാസ് എംപി ബിജെപിയെ വിമർശിക്കുന്നത്.
എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്രുവിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയും നരേന്ദ്ര മോദിയിൽ നിന്നും സംഘ പരിവാറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കരുതെന്നാണ് എംഐ ഷാനവാസ് ഫേസ്ബുക്കിൽ കുറിച്ചത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
'എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്രുവിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയും നരേന്ദ്ര മോദിയിൽ നിന്നും സംഘ പരിവാറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കരുത് , 'വിജയ്' എന്നറിയപ്പെടുന്ന ജോസഫ് വിജയ് എന്ന നടന്റെ മതം അല്ല, അഭിനയം ആണ് പ്രേക്ഷകർ കാണുന്നത്, നെഞ്ചേറ്റുന്നത് ...
മറാഠി ആയ ശിവാജി റാവ് ഗെയ്ക്വാദ് എന്ന രജനിയെയും, മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എം ജി ആറിനെയും അവരുടെ ഭാഷയും ദേശവും നോക്കാതെ നെഞ്ചേറ്റിയ, ചേർത്ത് നിർത്തിയ തമിഴ് ജനതയുടെ മനസ്സ് അറിയാൻ വർഗീയതയുടെ കറ പുരണ്ട പരിവാർ മനസ്സുകൾക്ക് ഒരുകാലത്തും കഴിയില്ല - ഷാനവാസ് എംപി തന്റെ പോസ്റ്റിൽ കുറിച്ചു.
'മിസ്റ്റർ മോദി, തമിഴ് സംസ്കാരത്തിന്റെ പ്രതിഫലനമാണ് സിനിമ, അതിൽ ഇടപെട്ട് നശിപ്പിക്കരുത്' എന്ന പ്രതികരണത്തോടെയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയും ചിത്രത്തിന് പിന്തുണയുമായി എത്തിയത്. ഇതോടെ രാജ്യത്താകെ ബിജെപിക്കെതിരെ ശക്തമായ പ്രതികരണങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെ നിലകൊള്ളുന്ന ബിജെപി നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. കർണാടകത്തിൽ പത്രപ്രവർത്തക ഗൗരിലങ്കേഷ്, കൽബുർഗി തുടങ്ങിയവരുടെ കൊലപാതകം ഉൾപ്പെടെ പരാമർശിച്ചാണ് വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന സംഘപരിവാർ അസഹിഷ്ണുതയെ വീണ്ടും ദേശീയ തലത്തിൽ ചർച്ചയാക്കുന്നത്.
ചിത്രം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചിത്രത്തിനെതിരെ ബിജെപി തമിഴ്നാട് നേതൃത്വം രംഗത്ത് വന്നത്. ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമർശിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഈ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ഇതോടെയാണ് ബിജെപിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നത്. രാഹുലിനെ കൂടാതെ ചിദംബരം, കമൽഹാസൻ, പാ രഞ്ജിത്ത തുടങ്ങിയവർ മെർസലിനെ അനുകൂലിച്ച് രംഗത്ത് വന്നു.
ഡിവൈഎഫ്ഐയും ഡിഎംകെയും ചിത്രത്തെ അനുകൂലിച്ച് ശക്തമായി രംഗത്തുണ്ട്. സർക്കാരിനെ പുകഴ്ത്തുന്ന സിനിമകൾക്ക് മാത്രം അനുമതി ലഭിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്നാണ് ബിജെപിയേയും കേന്ദ്രത്തേയും കളിയാക്കി ചിദംബരം പറഞ്ഞത്. മെർസലിലെ ഡയലോഗുകൾ നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം ഇത് കാണുമ്പോൾ പരാശക്തി ഇന്നാണ് റിലീസ് ചെയ്തിരുന്നെങ്കിലുള്ള പ്രത്യാഘാതങ്ങൾ ആലോചിക്കാവുന്നതാണ് എന്നും ചിദംബരം ട്വീറ്റ് ചെയ്തു.
മെർസലിന് വേണ്ട സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് നൽകിയതാണ്. നിങ്ങൾ അതിനെ വീണ്ടും സെൻസർ ചെയ്യേണ്ട ആവശ്യം ഇല്ല. ഇത്തരം വികല വിമർശനങ്ങളല്ല, യുക്തിപരമായ പ്രതികരണങ്ങളാണ് വേണ്ടത്. -കമൽഹാസൻ ട്വിറ്ററിൽ പറഞ്ഞു. മെർസലിലെ രംഗങ്ങൾ നീക്കം ചെയ്യരുതെന്ന് കബാലി സംവിധായകൻ പാ. രഞ്ജിത്തും അറിയിച്ചു.
വിജയ്യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖറും മെർസലിനെ അനുകൂലിച്ചും ബിജെപിയെ എതിർത്തു രംഗത്ത് വന്നിട്ടുണ്ട്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് താൻ സംസാരിക്കുന്നത് എന്നും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകുകയാണ് ആദ്യം വേണ്ടത് എന്നും രാഷ്ടീയ ബന്ധങ്ങളുള്ള ആളുകൾ തന്നെയാണ് സെൻസർ ബോർഡിലുള്ളത്. അവരാണ് ചിത്രത്തിന് അനുമതി നൽകിയതും. എന്നിട്ട് എന്തിനാണ് ഇപ്പോൾ പ്രശ്നമുണ്ടാക്കുന്നതെന്നും എസ്എ ചന്ദ്രശേഖർ ചോദിച്ചു.
ജിഎസ്ടിയെയും ഇന്ത്യയിലെ ശിശുമരണങ്ങളെക്കുറിച്ചുമെല്ലാം ശക്തമായി തന്നെ ചിത്രത്തിൽ വിജയ്യുടെ കഥാപാത്രം വിമർശനം ഉന്നയിക്കുന്നുണ്ട്.'7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കിൽ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട് ആയിക്കൂടാ' എന്ന മെർസലിലെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. മോദിയുടെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന ഡിജിറ്റൽ ഇന്ത്യയെ വടിവേെേലുവിന്റ കഥാപാത്രം കളിയാക്കുന്നുണ്ട്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.
വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവ് എച് രാജയുടെ വിമർശനം . ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് എച് രാജ സിനിമയ്ക്കെതിരെ ട്വീറ്റ് ചെയ്തത്. സിനിമയുടെ നിർമ്മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും രാജ പറഞ്ഞു. വിജയ്യുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇത്തരം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിന് പിന്നിലെന്നും ആക്ഷേപിച്ചായിരുന്നു ബിജെപി നേതാക്കൾ രംഗത്തെത്തിയത്.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയ ദളപതി
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്