പാറ പിളർത്തി ക്രഷർ യൂണിറ്റിലേക്ക് കയറ്റുമ്പോൾ നാടു വിറച്ചു; നാട്ടുകാർ നിത്യരോഗികളായി; പരാതിയും കണ്ണീരും പ്രതിഷേധവും ഉയർത്തി പ്രതിരോധിച്ചു; പാവങ്ങളുടെ കണ്ണീരും കാരുണ്യാഭ്യർഥനയും കാണേണ്ടവർ കണ്ടില്ല; രാഷ്ട്രീയ-അധികാര പിന്തുണയിൽ തുടിയുരുളിപ്പാറ പൊട്ടിച്ചടുക്കുന്നു; നാടിന്റെ കാവൽമല സംരക്ഷിക്കുന്നതിൽ തോറ്റ നാട്ടുകാർ മുപ്രമൺ ഗ്രാമം വിട്ട് പലായനത്തിന്; പാറമട ലോബിയുടെ കൈയൂക്ക് വിജയിക്കുമ്പോൾ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: വി-കോട്ടയം മുപ്രമൺ ഗ്രാമം മറ്റൊരു നന്ദിഗ്രാമോ, നർമദയോ, കീഴാറ്റുരോ ആണ്. നാടിന്റെ കാവൽമലയായ തുടിയുരുളിപ്പാറയുടെ ചുവട്ടിൽ പൂത്തുവിടർന്ന് നിന്നിരുന്നു ആ ഗ്രാമം. അവിടേക്ക് ജാക്ക്ഹാമറും വെടിമരുന്നുമായി അമ്പാടി ഗ്രാനൈറ്റ്സ് എന്ന ക്രഷർ യൂണിറ്റ് എത്തുമ്പോൾ അന്നാട്ടുകാർ ഒരിക്കലും കരുതിയില്ല, അത് നാടിന് മേൽ പതിക്കാൻ തയ്യാറെടുക്കുന്ന അണുബോംബാണെന്ന്. പാറ പിളർത്തി ക്രഷർ യൂണിറ്റിലേക്ക് കയറ്റുമ്പോൾ നാടു വിറച്ചു. നാട്ടുകാർ നിത്യരോഗികളായി. പരാതിയും കണ്ണീരും പ്രതിഷേധവും ഉയർത്തി നാട് പ്രതിരോധിച്ചു. പക്ഷേ, ജനപ്രതിനിധികളും രാഷ്ട്രീയക്കാരും പാറമടക്കാരന്റെ കാശുവാങ്ങി അയാൾക്കൊപ്പം നിന്ന് നാട്ടുകാരെ തോൽപ്പിച്ചു. ഇനിയും കനത്ത ദുരിതം ഏറ്റുവാങ്ങാൻ കഴിയാതെ ഗ്രാമവാസികൾ മുപ്രമൺ ഉപേക്ഷിക്കുകയാണ്. ദൂരെ ഏതോ തീരം തേടിയുള്ള അനന്തയാത്രയുടെ തുടക്കം.
പാറമടയിൽ നിന്നും സ്ഫോടന ശബ്ദം ഉയരും മുമ്പേ മുപ്രമൺ ഭാഗത്തുള്ള വീടുകൾ പ്രകമ്പനം കൊള്ളും. ഇനി ഏത് സമയവും അന്തരീക്ഷത്തിലൂടെ കരിങ്കൽ ചീളുകൾ പാഞ്ഞെത്തിയേക്കാം. നരകതുല്യമാണ് ഈ നാട്ടുകാരുടെ ജീവിതം. പിതൃസ്വത്തായി ലഭിച്ച ഭൂമി ഇതിനോടകം വിറ്റ് സുരക്ഷിത സ്ഥാനം തേടിയവർ ഏറെ. ശേഷിക്കുന്നവർക്ക് പ്രതികരിക്കാൻ അവകാശമില്ല. കാരണം പാറമടലോബിയുടെ ഭീഷണിമൂലം ഇവർ മൗനം ഭജിക്കുകയാണ്. പരാതിപ്പെടാൻ ഒരിടവുമില്ല. അഥവാ പരാതിപ്പെട്ടാലും ഫലമില്ല. പാർട്ടി ഓഫീസുകളിൽ എത്തി പരാതിപ്പെട്ടാൽ നേതാവിന്റെ വിരട്ടൽ മാത്രം മിച്ചം. മുപ്രമൺ ഗ്രാമം കുടിയൊഴിയുകയാണ്. അല്ലെങ്കിൽ പാറമട ലോബി ഇവരെ കുടിയൊഴിപ്പിക്കുമെന്ന കാര്യം ഉറപ്പ്.
വിശ്വമഹാളിൽ പി.കെ.വിശ്വംഭരന്റെ ജീവിതത്തിലും പാറമടലോബി കരിനിഴൽ വീഴ്ത്തി കഴിഞ്ഞു. ജീവിതകാലം മുഴുവൻ വിയർപ്പൊഴുക്കി നേടിയ പണവും ബാങ്ക് ലോണും ഉപയോഗിച്ചാണ് 2002-ൽ വിശ്വംഭരൻ ഒരേക്കർ ഭൂമി വാങ്ങിയത്.കിണർ കുഴിച്ചു. വൈദ്യുതി കണക്ഷൻ എടുത്തു. എന്നാൽ 15 വർഷം മുമ്പ് കെട്ടിയ തറയ്ക്കു മുകളിൽ ഒരു നിര ഇഷ്ടികപോലും വയ്ക്കാൻ വിശ്വംഭരന് കഴിഞ്ഞിട്ടില്ല. കാരണം മഴ പൊഴിയും പോലെയാണ് ഇവിടേക്ക് പാറമടയിൽ നിന്നുള്ള കല്ലുകളും കരിങ്കൽ ചീളുകളും പതിക്കുന്നത്. പുലർച്ചെ ആറുമണിക്ക് ഖനനം തുടങ്ങിയാൽ അവസാനിക്കണമെങ്കിൽ ഇരുൾ പരക്കണം. പുരയിടത്തിൽ ഈ സമയം ആർക്കും നിൽക്കാൻ കഴിയില്ല. പറമ്പിൽ റബർ മരങ്ങൾ ഉണ്ടെങ്കിലും ടാപ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥ. കല്ലുകൾ പതിച്ച് പല മരങ്ങളും നശിച്ചുകഴിഞ്ഞു. ഇതോടെയാണ് വിശ്വംഭരന്റെ വീടെന്ന സ്വപ്നം തറയിൽ മാത്രം ഒതുങ്ങിയത്. ഇപ്പോൾ വാടകവീട്ടിലാണ് ഇദ്ദേഹത്തിന്റെ കുടുംബം അന്തി ഉറങ്ങുന്നത്.
റോഡ്, ജനവാസകേന്ദ്രം എന്നിവിടങ്ങളിൽനിന്നും അമ്പത് മീറ്റർ അകലെയായിരിക്കണം ഖനനമേഖല എന്നാണ് പുതിയ നിയമം. എന്നാൽ ഖനനമേഖലയിൽ നിന്നും വെറും 20 മീറ്റർ മാത്രം അകലെയാണ് മേശിരിമുരുപ്പ്-മുപ്രമൺ പഞ്ചായത്തുറോഡ് കടന്നു പോകുന്നത്. വാഹനങ്ങൾ നിയന്ത്രിക്കുന്നത് പാറമടയിലെ ഗുണ്ടകളാണ്. ചിലപ്പോൾ ഒന്നര മണിക്കൂർ വരെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടും. പ്രതികരിക്കാൻ അവകാശമില്ല. സാഹസത്തിന് മുതിരുന്നവർ വിവരം അറിഞ്ഞിട്ടുണ്ട്.
എഴുപതിൽപരം ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടന്ന പാറയുടെ പകുതിയും ഇതിനോടകം പൊട്ടിച്ചു കടത്തി കഴിഞ്ഞു. ഇവിടെയുള്ള ചെറുതും വലുതുമായ വീടുകളുടെ ഭിത്തി ഇപ്പോൾ വിണ്ടുകീറിയ നിലയിലാണ്. വീടിന് മുകളിലും പരിസരത്തും കല്ല് വന്ന് പതിക്കാത്ത സമയമില്ല. അതിനാൽ പുറത്തേക്ക് ഇറങ്ങാൻ പോലും ഇവിടെയുള്ളവർ ഭയക്കുന്നു. ഖനനം നടക്കുന്ന സ്ഥലത്തുനിന്നും ഉയരുന്ന യന്ത്രസാമഗ്രികളുടെ ശബ്ദവും സ്ഫോടനവും മൂലും കുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥ. അന്തരീക്ഷത്തിൽ പൊടിപടലം വർദ്ധിച്ചതിനാൽ പലർക്കും ശ്വാസംമുട്ടൽ അടക്കമുള്ള രോഗങ്ങളും പതിവാണ്. കേൾവി നഷ്ടപ്പെട്ടവർ വരെ നാട്ടിലുണ്ടെന്ന് ഇവിടുത്തുകാർ പറയുന്നു. ജീവിതം പൊറുതിമുട്ടിയതിനാൽ കുറുന്തോട്ടത്തിൽ രാധാകൃഷ്ണൻ നായർ ഇപ്പോൾ വാടകവീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.
പലതവണ പാറമട മുതലാളിയോട് നാട്ടുകാർ സങ്കടം ബോധിപ്പിച്ചു. 'നിന്റെയൊക്കെ വീടിന് വെറും അയ്യായിരം രൂപാ മാത്രമല്ലിയോടാ വില' എന്നായിരുന്നു മറുപടി. ഒടുവിൽ സഹിക്ക വയ്യാതെ ശ്രീകൃഷ്ണവിലാസം ഭാർഗവിയമ്മയും കുടുംബവും സ്ഥലം മാറി പോയി.
കുടിവെള്ളം പോലും മുട്ടിക്കുന്ന നടപടിയാണ് പാറമട ലോബിയിൽ നിന്നും ഉണ്ടാകുന്നത്. മടയിൽ നിന്നുള്ള പൊടിയും ചെളിനിറഞ്ഞ വെള്ളവും സമീപത്തുകൂടി ഒഴുകുന്ന തോട്ടിലാണ് പതിക്കുന്നത്. മലീമസമായ ഈ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. സത്യഭവനം കൊച്ചുകുഞ്ഞിന് ആകെയുള്ളത് ചെറിയ വീടുമാത്രം. ഖനനമേഖലയിൽ വെടി പൊട്ടുമ്പോൾ ഈ വീട് നിന്നു വിറയ്ക്കും. ഏത് നിമിഷവും വീട് നിലംപൊത്താം. പിന്നെ എവിടേക്ക് പോകും എന്ന ചിന്തയിലാണ് കൊച്ചുകുഞ്ഞ്.
ജില്ലാ കലക്ടർ, പൊല്യൂഷൻ കൺട്രോൾ ബോർഡ്, മൈനിങ് ആൻഡ് ജിയോളജി, എക്സ്പ്ലോസീവ്, പഞ്ചായത്ത്, താലൂക്ക്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ മാത്രമല്ല മന്ത്രി തലത്തിൽ വരെ നാട്ടുകാർ പരാതി കൊടുത്തുനോക്കി. രക്ഷയില്ല. പണത്തിനുമേൽ നിയമം പോലും തോൽക്കുകയാണ് ഇവിടെ. രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഖനന ലോബിക്കൊപ്പമാണ്. സി.പി.എം അനുഭാവികളായ നാട്ടുകാർ പോലും പാർട്ടി ഉന്നതന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.
ഇനി എത്രനാൾ ഇവിടെ കഴിഞ്ഞുകൂടാൻ പറ്റും എന്ന ചിന്തയിലാണ് നാട്ടുകാർ. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം. പാറമടക്കെതിരെ ഇടയ്ക്ക് ചില സംഘടനകൾ ശബ്ദം ഉയർത്താറുണ്ട്. കിട്ടേണ്ടത് കിട്ടുമ്പോൾ ഇവർ പിന്മാറുകയാണ് പതിവ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍