പഠന മികവ് പുലർത്തുന്ന നിർദ്ധനരായ അൻപതിൽ അധികം നഴ്സിങ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി മറുനാടൻ കുടുംബം; ആകാശച്ചാട്ടം വഴി ശേഖരിച്ച 32 ലക്ഷത്തോളം രൂപ റെഡി: നഴ്സിങ് പഠിച്ചു കുടുംബത്തെ കരകയറ്റാൻ ആഗ്രഹിക്കുകയോ ഫീസ് അടക്കാത്തതിനാൽ പഠനം വഴി മുട്ടി നിൽക്കുകയോ ചെയ്യുന്ന ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ ഉടൻ അറിയിക്കുക.
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മക്കളെ എന്തു പഠിപ്പിക്കാൻ വേണ്ടിയാണ് അയക്കേണ്ടത് എന്ന ചോദ്യം പല മാതാപിതാക്കളും ചോദിക്കാറുണ്ട്. പഠന മികവുണ്ട് എന്നതുകൊണ്ട് മാത്രം ആഗ്രഹിക്കുന്നത് പഠിപ്പിക്കാൻ വിടാൻ സാധിച്ചെന്നു വരില്ല. പഠനച്ചെലവും അഭിരുചിയും കൂടി പരിഗണിക്കാതെ ഒരു കുട്ടിയുടെ പഠന വിഷയം തെരഞ്ഞെടുക്കാൻ കഴിയില്ല. എംബിബിഎസിന് അഡ്മിഷൻ കിട്ടിയ ശേഷം ഫീസ് ഇല്ലാത്തതു കൊണ്ട് ചേരാത്ത നിരവധി കുട്ടികളെ കുറിച്ച് നമ്മൾ കേട്ടു. ആരു ചെന്നാലും അഡ്മിഷൻ കിട്ടുന്ന കോഴ്സായി മാറിയിട്ടും അഭിരുചി പ്രശ്നം കൊണ്ട് മുക്കാൽ ശതമാനത്തോളം പേരും തോറ്റു പോകുന്ന കോഴ്സായി മാറിയിരിക്കുകയാണ് എഞ്ചിനീയറിങ്ങ്.
സാധാരണ ഒരു കുടുംബത്തിൽ ജനിച്ചു മികച്ച പഠന നിലവാരം പുലർത്തുന്ന ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷിതമായ കോഴ്സ് നഴ്സിങ് ആണ് എന്നതാണ് സത്യം. എഞ്ചിനീയറിങ്ങ് അടക്കമുള്ള കോഴ്സുകളുടെ പതിന്മടങ്ങ് ജോലി സാധ്യതയും വിജയ ശതമാനവുമാണ് നഴ്സിംഗിന് ഉള്ളത്. നമ്മുടെ നാട്ടിൽ ഇപ്പോഴും നഴ്സിങ്ങിന് വില ഉണ്ടായിട്ടില്ലെങ്കിലും അനേകായിരം കുടുംബങ്ങൾ ആണ് മതാപിതാക്കൾ നഴ്സിങ് പഠിപ്പിക്കാൻ വിട്ടതു കൊണ്ട് കേരളത്തിൽ രക്ഷപ്പെട്ടത് എന്ന സത്യം മറച്ചു വച്ചിട്ട് കാര്യമില്ല. നഴ്സിങ് പഠിച്ചാൽ മിനിമം തൊഴിൽ ഉറപ്പാണ്. സമരവും മറ്റും മൂലം കേരളത്തിൽ പോലും വൈകാതെ മിനിമം ശമ്പളവും ഉറപ്പാവുകയാണ്.
ഐഇഎൽറ്റിഎസ് നാലു വിഷയങ്ങളിലും 7 എഴുതി എടുക്കാനുള്ള മികവ് കൂടി ഉണ്ടെങ്കിൽ നഴ്സിങ് പഠിക്കുന്നതിനേക്കാൾ മികച്ചൊരു കോഴ്സ് ചൂണ്ടിക്കാട്ടാൻ പോലുമില്ല. ഈ കടമ്പ കടക്കുന്ന ആർക്കും അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഓസ്ട്രോലിയായിലോ ന്യൂസിലാന്റിലോ ഒക്കെ പോകാം. അതിനു വേണ്ടി ഏജന്റുമാർക്ക് പണം കൊടുക്കേണ്ട, കാരണം ആ രാജ്യങ്ങളിൽ അത്രമേൽ രൂക്ഷമാണ് നഴ്സിങ് ക്ഷാമം. ബ്രിട്ടണിൽ മാത്രം 40, 000 നഴ്മസുമാരുടെ ഒഴിവാണുള്ളത്. അതുകൊണ്ടാണ് മറുനാടൻ കുടുംബത്തിൽ നിന്നുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നഴ്സിങ് സ്കോളർഷിപ്പ് പദ്ധതിയുമായി രംഗത്ത് എത്തിയത്. 32 യുകെ മലയാളികൾ ആകാശച്ചാട്ടം നടത്തി ശേഖരിച്ച 32 ലക്ഷം രൂപ ഇതിനായി ഇപ്പോൾ തന്നെ റെഡിയാണ്.
മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി എന്ന യുകെയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടൽ നേതൃത്വം നൽകുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനാണ് ഈ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സ്കോളർഷിപ്പിന് ആവശ്യമായ തുക കണ്ടെത്താൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം ഒടുവിൽ സ്കൈ ഡൈവിങ് നടത്തിയിരുന്നു. അങ്ങനെ ശേഖരിച്ച തുകയാണ് സ്കോളർഷിപ്പായി നൽകുക.
ഒരാൾക്ക് പരമാവധി 50,000 രൂപയായിരിക്കും സ്കോളർഷിപ്പായി നൽകുക. പ്ലസ്ടുവിന് കുറഞ്ഞത് 70 ശതമാനം മാർക്കുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു മാത്രമായി സ്കോളർഷിപ്പ് നിജപ്പെടുത്തും. നഴ്സിങ് പഠനത്തിന് മാത്രമായിരിക്കും സ്കോളർഷിപ്പ് നൽകുക. പ്ലസ് ടു കഴിഞ്ഞു നഴ്സിങ് പഠിക്കാൻ ശ്രമിക്കുന്നവർ, നഴ്സിങ് പഠനം ഇപ്പോൾ നടത്തുക്കൊണ്ടിരിക്കുന്നവർ എന്നിവർക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം. ഇന്ത്യയിലെ ഏത് അംഗീകൃത നഴ്സിങ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്. എന്നാൽ ഇവർ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ് എന്നു ഒരു ജനപ്രതിനിധിയും കോളജ് അധികൃതരും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അപേക്ഷയുടെ ഫോം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു ആർക്കുവേണമെങ്കിലും അപേക്ഷയയ്ക്കാം.
നിങ്ങളുടെ പരിചയത്തിലോ സൗഹൃദത്തിലോ ഇങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഈ അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു അവർക്ക് അയച്ചു നൽകുക. അപേക്ഷാഫോമിനൊപ്പം സമർപ്പിക്കേണ്ട രേഖകളും നൽകണം. ലഭ്യമായ അപേക്ഷകൾ എല്ലാം പരിഗണിച്ചു ട്രസ്റ്റിമാർ അടങ്ങുന്ന വിദഗ്ധ സമിതിയായിരിക്കും സ്കോളർഷിപ്പിന് അർഹതയുള്ളവരെ കണ്ടെത്തുക. സാമ്പത്തിക പിന്നോക്കാവസ്ഥയും മറ്റു ജീവിത സാഹചര്യങ്ങളും പരിഗണിച്ചാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ ചാരിറ്റി ഫൗണ്ടേഷന് അവകാശം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷാ ഫോം പൂരിപ്പിച്ചതും അനുബന്ധ രേഖകളുമെല്ലാം ചേർത്തുള്ള [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.
ഒരു വർഷത്തെ ഫീസ് അല്ലെങ്കിൽ പരമാവധി 50,000 രൂപ ഇതിൽ കുറവേതാണോ അതായിരിക്കും നൽകുക. പണത്തിന്റെ ലഭ്യത അനുസരിച്ച് സ്കോളർഷിപ്പിന്റെ എണ്ണവും ഉയരും. ഇപ്പോഴത്തെ ഫണ്ട് ലഭ്യത അനുസരിച്ച് അൻപതിൽ അധികം പേർക്ക് സ്കോളർഷിപ്പ് നൽകും. ഈ മാസം 25 വരെയേ അപേക്ഷ സ്വീകരിക്കൂ. ഈ മഹത്തായ പദ്ധതിയിൽ പങ്കുചേരാൻ താൽപ്പര്യം ഉള്ള വായനക്കാർക്ക് ഇനിയും ഫണ്ട് നൽകാവുന്നതാണ്. ഫൗണ്ടേഷന്റെ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ സംഭാവന നൽകുക. ചാരിറ്റി ഫൗണ്ടേഷന്റെ യുകെയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകേണ്ടത്. അവർക്ക് വിർജിൻ മണി വഴി നൽകാൻ സാധിക്കില്ല. തുക ഉയരുന്നത് അനുസരിച്ച് സ്കോളർഷിപ്പിന്റെ എണ്ണവും ഉയരും.
കേരളത്തിലെ ബിഎസ്സി നഴ്സിങ് സീറ്റുകളിൽ പ്ലസ്ടു പാസ്സായ കുട്ടികളുടെ മാർക്ക് അടിസ്ഥാനത്തിൽ 50% മാനേജ്മെന്റ് സീറ്റും 50% ഗവൺമെന്റ് സീറ്റുമാണ് നീക്കിവച്ചിരിക്കുന്നത്. ഇങ്ങനെ ഗവൺമെന്റ് സംവരണത്തിൽ സീറ്റ് ലഭിക്കുന്നവർക്ക് ഏകദേശം നാല് ലക്ഷത്തോളം രൂപ സ്റ്റുഡന്റസ് ലോണ്‍ ലഭിക്കും. പഠനം പൂർത്തിയാക്കി ഒരു വർഷത്തിന് ശേഷം മാത്രം തിരിച്ചടവ് തുടങ്ങിയാൽ മതിയാവുമെന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. എങ്കിലും സ്റ്റുഡന്റസ് ലോൺ അനുമതി ലഭിക്കാനുള്ള ബുദ്ധിമുട്ടും വിദ്യാഭ്യാസ ലോണുകളോടുള്ള ബാങ്കുകളുടെ സമീപനവും ഏവർക്കും അറിയാവുന്നതുമാണ്.
ഈ തുക കണ്ടെത്തുന്നതിന് പുറമെ, മാസമാസമുള്ള മെസ് ഫീയും ഹോസ്റ്റൽ ഫീയുമൊക്കെ അടക്കം ഏകദേശം അറുപതിനായിരം മുതൽ ഒരു ലക്ഷം വരെ ഒരു വർഷം കയ്യിൽ നിന്നും എടുക്കുകയും വേണം. മാനേജ്മെന്റ് സംവരണത്തിൽ സീറ്റ് ലഭിക്കുന്നവർ സാധാരണ ലോൺ തിരിച്ചടക്കുന്നതുപോലെ പലിശസഹിതം കൃത്യമായി തിരിച്ചടക്കുകയും വേണം. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ജനറൽ നഴ്സിംഗിന് പോകുന്നവരുടെയും കാര്യം. ജനറൽ നഴ്സിംഗിനു ഫീസ് ബിഎസ്സിയേക്കാൾ വളരെ കുറവാണ്. അതുപോലെ തന്നെ നഴ്സിങ്ങിന് കേരളത്തിന് പുറത്തു പോകുന്നവരുടെ ഫീസിലും മൊത്തം തുകയിലുമൊക്കെ ഓരോ സ്ഥലത്തിന്റെയും സ്ഥാപനത്തിന്റെയും അനുസരിച്ചു വ്യതാസമുണ്ട് താനും. പക്ഷെ മാർക്കിന്റെ ശതമാനത്തിലുള്ള കുറവ് കൊണ്ടാണത്രേ പൊതുവേ പുറത്തുപോകുന്നത്.
ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കുന്നെങ്കിലും കേരളത്തിലെ ഗവൺമെന്റ് സീറ്റുകളിൽ അഡ്മിഷൻ ലഭിച്ച നിർധനരായ കുട്ടികളെ സഹായിക്കാനാണ് ഞങ്ങളുടെ പദ്ധതി. പഠനത്തിൽ മികവ് പുലർത്തി ഗവൺമെന്റ് ക്വാട്ടയിൽ സീറ്റ് നേടിയ പാവപ്പെട്ട കുട്ടികളെ സഹായിക്കാനും അവരുടെ ജീവിത സാഹചര്യങ്ങൾ അൽപ്പമെങ്കിലും മെച്ചപ്പെടുത്താനും ഈ പ്രവർത്തനത്തിലൂടെ സാധിക്കും.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആദ്യ അപ്പീൽ 2012 സെപ്റ്റംബർ മാസമാണ് തുടങ്ങുന്നത്. ഏതാണ്ട് 420,000 പൗണ്ട് (നാലു കോടിയോളം രൂപ) ആണ് ഇതുവരെയുള്ള ചാരിറ്റികളിലൂടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ശേഖരിച്ചത്. കേരളത്തിൽ വിവിധ രോഗങ്ങളാൽ വലയുന്ന കുട്ടികൾ അടക്കമുള്ള 120 പേർക്കാണ് ഇതുവരെ ഈ സഹായം ലഭിച്ചത്. ഏഴ് യുകെ മലയാളികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും ആക്സ്മികമായ ദുരന്തത്തിൽപ്പെട്ടു പോയ മൂന്നു യുകെ മലയാളികളുടെ കുടുംബത്തിനുള്ള സഹായം തുടങ്ങിയവയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇതുവരെ നടന്നത്. ഇതുകൂടാതെ, ആയിരക്കണക്കിനു പേരാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് സഹായം നൽകി രംഗത്തു വന്നിട്ടുള്ളത്. ഐസിഎച്ച് കോട്ടയം, ഉത്തരാഖണ്ഡ് പ്രശയ ദുരന്തം പരവൂർ വെടിക്കെട്ട് അപകടം, കൊല്ലം ഗാന്ധിഭവൻ, കേരളാ സർക്കാരിന്റെ പാലിയേറ്റീവ് കെയർ പ്രൊജക്ട്, പ്രൊഫ. ടിജെ ജോസഫിന് സഹായം എന്നിവയ്ക്കും നേപ്പാൾ ഭൂമികുലുക്കം, ആഫ്രിക്കൻ എബോള റിലീഫ് എന്നിവയ്ക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായം നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം നടത്തിയ സ്കൈ ഡൈവിങ് അപ്പീലിലൂടെയാണ് ഏറ്റവും അധികം ഫണ്ട് (43000 പൗണ്ട്) ശേഖരിച്ചത്. 2016 ഫെബ്രുവരിയിൽ നടത്തിയ ജോമി അപ്പീലിലൂടെയാണ് രണ്ടാമതായി ഏറ്റവും കൂടിയ തുക (34000 പൗണ്ട്) ശേഖരിച്ചത്. മാത്രമല്ല, യോർക്ക് എയർ ആംബുലൻസ്, ഡയബെറ്റ്സ് യുകെ, ആന്റണി നോളൻ ട്രസ്റ്റ്, കാൻസർ റിസേർച്ച് യുകെ എന്നീ സ്ഥാപനങ്ങൾക്കും സഹായം നൽകിയിട്ടുണ്ട്.
Stories you may Like
- നഴ്സുമാരെ ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ച് ചാൾസ് രാജാവ്
- ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച 24 ലക്ഷം മുതുകാടിന് കൈമാറി
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍