നിയമം ലംഘിച്ചുള്ള പള്ളിയുടെ കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്തു; അംഗീകാരമില്ലാത്ത സ്കൂളിന്റെ പ്രവർത്തനത്തെ എതിർത്തു; ഞായറാഴ്ച കുർബാനക്കിടയിൽ ഇടവകക്കാരനെ പേരുപറഞ്ഞ് അപമാനിച്ച് വികാരി; നിലയ്ക്കു നിർത്താൻ കള്ളക്കേസ് കൊടുത്തെന്നും മുല്ലശ്ശേരി വികാരി സോളി തട്ടിലിനെതിരെ പരാതി: നീതിതേടി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: വൈദികർ എന്ത് പറഞ്ഞാലും വേദ വാക്യമായി കരുതുന്നവരാണ് മിക്ക വിശ്വാസികളും. ഞായറാഴ്ച കുർബാനയിൽ ഒരു വിശ്വാസിയെ പേരെടുത്തു പറഞ്ഞു ആക്ഷേപിച്ചാൽ അതിൽ പരം മറ്റൊരു നാണക്കേട് ഉണ്ടാകാനുമില്ല. പൗരോഹിത്യ മേധാവിത്വത്തിനെത്തിയ ശബ്ദം ഉയര്‍ത്തുന്നവരെ പലപ്പോഴും മൂലക്കിരുത്താൻ വൈദികർ സ്വീകരിക്കുന്ന അറ്റ കൈ പ്രയോഗമാണിത്.
ഈ പ്രയോഗത്തിൽ വീണു ആത്മഹത്യ ചെയ്തിട്ടുള്ള കുടുംബങ്ങൾ വരെയുണ്ട് കേരളത്തിൽ. എന്നിട്ടും പല വൈദികരും ഈ അറ്റകൈ പ്രയോഗം തുടരുകയാണ്. തൃശൂർ രൂപതയിലെ മുല്ലശേരി ഗുഡ്ഷെപ്പേർഡ് ചർച്ച് വികാരി ഫാ.സോളി തട്ടിലിനെതിരെ ഒരു വിശ്വാസി ഉയർത്തുന്നതും ഇതേ കാര്യമാണ്.
ഇടവക നേതൃത്വത്തിന്റെ നിയമവിരുദ്ധ പ്രവർത്തിയെ ചോദ്യം ചെയ്തതിന്റെ പേരിൽ ഇടവകാംഗമായ ഷിന്റോ തോമസിനെ വികാരിയച്ചൻ പരസ്യമായി അപമാനിക്കുകയും കള്ളക്കേസിൽ കുടിക്കുകയും ചെയ്തു എന്ന ആക്ഷേപം ആണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഷിന്റോക്ക് പിന്തുണ തേടി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു സംഭാഷണത്തോടെയാണ് കഥ ആരംഭിക്കുന്നത്. ഈ സംഭാഷണമാണ് ഈ വാർത്തക്കൊപ്പം നൽകിയിരിക്കുന്നത്. ഇതിന്റെ പൊരുൾ തേടി പോയപ്പോൾ ആണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ മറുനാടന്‍ ലഭിച്ചത്.
തൃശൂർ മുല്ലശേരി ഗുഡ്ഷെപേർഡ് പള്ളി ഇടവകാംഗം ഷിന്റോ തോമസാണ് പള്ളി വികാരിയിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന പരാതി ഉയർത്തിയിരിക്കുന്നത്. പള്ളിയുടെ നിയമം ലംഘിച്ചുള്ള കെട്ടിട നിർമ്മാണത്തെ ചോദ്യം ചെയ്യുകയും അംഗീകാരമില്ലാത്ത സ്കൂളിന്റെ പ്രവർത്തനത്തെ എതിർക്കുകയും ചെയ്തതോടെ വികാരി തനിക്കെതിരെ തിരിയുകയായിരുന്നു എന്നാണ് ഷിന്റോയുടെ ആക്ഷേപം.
തൃശൂർ മുല്ലശേരി ഗുഡ്ഷെപേർഡ് പള്ളി വകയായി ആറുമാസം മുമ്പ് ഷോപ്പിങ് കോപ്ലക്സ് നിർമ്മിക്കാൻ ആരംഭിച്ചുവെന്ന് ഷിന്റോ പറയുന്നു. ഇതിനെ ചോദ്യം ചെയ്ത അന്നുമുതൽ തനിക്ക് കഷ്ടകാലമായെന്നും ഇതിന് ശേഷം വികാരിയച്ചന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയാകുകയാണ് താനെന്നും ഷിന്റോ പറയുന്നു. ഇതിനിടെയാണ് ഞായറാഴ്ച കുർബാനക്കിടെ പേര് പറഞ്ഞുള്ള അവഹേളനവും ഉണ്ടായത്. വികാരിയുടെ വ്യക്തിവൈരാഗ്യം ലക്ഷ്യം വെച്ചുള്ള അവഹേളനം കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് താനെന്ന് ഷിന്റോ പറയുന്നു.
സംഭവങ്ങൾ ഷിന്റോ വിശദീകരിക്കുന്നത് ഇങ്ങനെ
ആറുമാസം മുമ്പാണ് പള്ളി വക ഷോപ്പിങ് കോപ്ലക്സ് നിർമ്മിക്കാൻ ആരംഭിച്ചത്. റോഡരികിൽ നിന്നും മൂന്ന് മീറ്റർ അകലം പാലിച്ച് വേണം കെട്ടിടം നിർമ്മിക്കാൻ എന്ന നിയമം പാലിക്കാതെയാണ് നിർമ്മാണം ആരംഭിച്ചത്. ഈ നിയമ ലംഘനം ചോദ്യം ചെയ്ത് നാട്ടിലെ പൗരസമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. പൗരസമിതി നടത്തിയ സമരത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ ഇടവകാംഗമായ തന്നെ അന്നുതന്നെ പള്ളി കമ്മറ്റിക്കാർ നോട്ടമിട്ടിരുന്നുവെന്ന് ഷിന്റോ പറയുന്നു.
അന്ന് രാത്രി 11.30ന് തന്നെ ഷിന്റോയുടെ വീട്ടിലേക്ക് ഭീഷണിയുമായി അന്നത്തെ വികാരിയായ ജോയ് മൂക്കന്റെ ഫോൺ വന്നു. മര്യാദക്ക് നടന്നില്ലെങ്കിൽ പള്ളിയിൽ നിന്ന് പുറത്താക്കുമെന്നും പള്ളിക്കെതിരെയും ഷോപ്പിങ് കോപ്ലക്സിനെതിരെയും പ്രതികരിക്കരുത് എന്നുമായിരുന്നു വികാരിയുടെ ആവശ്യം.
അന്ന് മുതൽ തന്നെയും കുടുംബത്തെയും തകർക്കാൻ ഇടവക വികാരി ശ്രമിക്കുകയാണെന്നാണ് ഷിന്റോയുടെ ആരോപണം. അന്നത്തെ പള്ളി വികാരിയായിരുന്ന ജോയ് മൂക്കൻ സ്ഥലംമാറി സഹ വികാരിയായിരുന്ന സോളി തട്ടിൽ വികാരിയായപ്പോഴും ഭീഷണി തുടർന്നു. ഗുഡ്ഷെപേർഡ് പള്ളി വകയുള്ള സ്കൂളിന് അഫിലിയേഷൻ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഷിന്റോ ഫേസ്ബുക്കിൽ പ്രതികരിച്ചതാണ് പുതിയ വികാരിയെ ചൊടിപ്പിച്ചത്. ഇതിന് പ്രതികാരമായി തനിക്കെതിരെ സോളി അച്ചന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകിയെന്നും ഷിന്റോ പറയുന്നു.
സിബിഎസ്ഇ ആക്ട് 25 പ്രകാരം എല്ലാവർഷവും പുതുക്കേണ്ട അംഗീകാരം ഗുഡ്ഷെപേർഡ് സ്കൂൾ പുതുക്കിയില്ലെന്നും അത് പ്രകാരം 2014 വരെ സ്കൂളിന് പ്രവർത്തിക്കാൻ സിബിഎസ്ഇ അംഗീകാരം നൽകിയിട്ടുള്ളു എന്ന് ചൂണ്ടിക്കാട്ടിയാണ് ഷിന്റോ പ്രതികരിച്ചത്. ഇതിന് പിന്നാലെ വീണ്ടും വികാരിയുടെ ഭീഷണി എത്തിയെന്ന് ഷിന്റോ പറയുന്നു. ഷിന്റോക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെങ്കിൽ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ എത്തി എല്ലാവരും മുൻപാകെ മാപ്പ് പറയണമെന്നായിരുന്നു പള്ളി വികാരി ഫാദർ സോളി തട്ടിലിന്റെ ആവശ്യം.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ഞാൻ പറഞ്ഞു. എങ്കിൽ സ്കൂളിന്റെ 15 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയിൽ എത്തി മാപ്പ് പറഞ്ഞാൽ മതിയെന്നായി അച്ചൻ. അതിനും സമ്മതിക്കാതിരുന്നപ്പോൾ അച്ചൻ മാത്രമുള്ള അടച്ചിട്ട മുറിയിൽ വന്ന് മാപ്പ് പറയാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും അതിനാൽ മാപ്പ് പറയില്ല എന്ന നിലപാടിൽ ഉറച്ച് നിന്നതോടെ വികാരി തനിക്കെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നെന്ന് ഷിന്റോ പറയുന്നു.
ഞായറാഴ്ച കുർബാനക്കിടെ ഫാദർ സോളി തട്ടിൽ ഷിന്റോയെ പരസ്യമായി അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതാണ് ഇപ്പോൾ വിവാദമായത്. പരിശുദ്ധമായി കാണേണ്ട ഞായറാഴ്ച കുർബാന തന്റെ വ്യക്തിവൈരാഗ്യം തീർക്കാനായി ഉപയോഗിച്ച ഫാദർ സോളി തട്ടിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ഷിന്റോ.
ഷിന്റോയ്ക്കൊപ്പം അണിനിരന്ന് സുഹൃത്തുക്കൾ
ഇതിനിടെ ഇടവകാംഗത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ച വികാരിക്കും പള്ളി അധികൃതർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ. കത്തോലിക്ക പള്ളിയിലെ പുരോഹിതരുടെ പകപോക്കൽ സ്ഥിരം സംഭവമാണെന്നും ഇതിന്റെ ഒടുവിലത്തെ ഇരയാണ് ഷിന്റോയെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിശ്വാസി ഓഡിയോ സന്ദേശം നൽകിയിട്ടുള്ളത്.
എല്ലാ വിശ്വാസികളോടും തെറ്റുകൾ ക്ഷമിക്കാൻ ആഹ്വാനം ചെയ്യുകയും എന്നാൽ ഒരു വ്യക്തിയോട് എന്തെങ്കിലും ഈഗോപ്രശ്നം ഉണ്ടായാൽ അവർക്കെതിരെ കഴിയുന്നത്ര പ്രതികാര നടപടികൾ ചെയ്യുകയുമാണ് വൈദികരെന്നും ഇതിൽ ആരോപിക്കുന്നു. ദിവ്യബലിക്കിടയിൽ വ്യക്തിയുടെ പേരുപറഞ്ഞ് അവഹേളിക്കലാണ് ഇവരുടെ ഒരു പ്രതികാര നടപടി.
അല്ലെങ്കിൽ ഒരു വ്യക്തിയോടോ കുടുംബത്തേടോ അവരോട് മിണ്ടരുത് എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തും. പലപ്പോഴും കുടുംബ സമേതം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ തന്നെ ചെന്നുപെടുന്ന അവസ്ഥയിലേക്ക് ഇവരുടെ പ്രതികാര നടപടികൾ മൂലം എത്തിപ്പെടുമെന്നും തനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായെന്നും വ്യക്തമാക്കി ഒരു വിശ്വാസിയാണ് ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഷിന്റോയ്ക്കുണ്ടായ ദുരനുഭവങ്ങളും ഓഡിയോയിൽ വിവരിക്കുന്നു
വിശ്വാസിയുടെ ഓഡിയോ:
Stories you may Like
- ശാന്തൻപാറയിലെ നിർമ്മാണം നിർത്തി
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- വെല്ലുവിളിച്ചത് കോടതി ഉത്തരവിനെ; സിപിഎം തീരുമാനിച്ചത് നടപ്പാക്കുമ്പോൾ
- യുകെയിൽ മറ്റൊരു തൊഴിൽ മേഖല കൂടി കുടിയേറ്റക്കാർക്ക് നഷ്ടമാകുന്ന സാഹചര്യം
- അനധികൃതമായി യു കെയിൽ എത്തുന്നവരെ പൂട്ടാൻ ഉറച്ച് ഋഷിയും സുവെല്ലയും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍