അസലാമു അലൈയ്ക്കും പറഞ്ഞ് തുടക്കം; പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറഞ്ഞവരോട് തനിക്കു ഒറ്റ വാപ്പയെ ഉള്ളൂ എന്ന് മറുപടി പറഞ്ഞെന്നു കേട്ടപ്പോൾ നിലക്കാത്ത കയ്യടി; കേന്ദ്രം നിരോധിച്ചാലും പിസിയുടെ ജനപക്ഷമായി ഇവിടെ തന്നെയുണ്ടാകുമെന്നു ഉറപ്പാക്കിയുള്ള മാസ്സ് ഡയലോഗുമായി പോപ്പുലർ ഫ്രണ്ട് ജാഥയിൽ പിസി ജോർജിന്റെ രംഗ പ്രവേശം; ജനരോഷം ഭയന്ന് കെ മുരളീധരൻ അവസാന നിമിഷം വിട്ടു നിന്നപ്പോൾ ലക്ഷങ്ങൾ പങ്കെടുത്ത ജാഥയിൽ താരമായത് പിസി ജോർജ്
അരുൺ ജയകുമാർ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധന ഭീതിയിലാണ്. കേന്ദ്ര സർക്കാർ ഏതു നിമിഷവും ഭീകര സംഘടനയുടെ ലിസ്റ്റിൽ പെടുത്തി നിരോധിച്ചേക്കും. അതുകൊണ്ടു തന്നെയാണ് തിരുവനന്തപുരം നഗരം കണ്ട ഏറ്റവും വലിയ ജാഥയുമായി സംഘടന രംഗത്ത് വന്നത്. കേരളത്തിൽ നിന്നെല്ലായിടത്തുമായി ഒഴുകി എത്തിയ മൂന്നു ലക്ഷത്തിൽ അധികം പേര് പങ്കെടുത്ത പോപ്പുലർ ഫ്രണ്ട് ജാഥയിൽ പക്ഷെ താരമായത് പൂഞ്ഞാർ എംഎൽഎ പിസി ജോർജ് ആയിരുന്നു. കേന്ദ്രം നിരോധിച്ചാലും പിസി ജോർജിന്റെ സ്വന്തം സംഘടനയായ ജനപക്ഷത്തിന്റെ ലേബലിൽ പോപ്പുലർ ഫ്രണ്ട് ഇവിടെ തന്നെ ഉണ്ടാവും എന്ന സന്ദേശമായിരുന്നു ജോർജിന്റെ സാന്നിധ്യം.
അസലാമു അലൈയ്ക്കും പറഞ്ഞ് കൊണ്ടുള്ള പിസിയുടെ ആമുഖ പ്രസംഗം വലിയ കൈയടിയോടേയും ആരവത്തോടെയുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്വീകരിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾക്ക് പോലും ലഭിക്കാതെ സ്വീകരണം ആണ് ജോർജിന്റെ ഓരോ വാക്കുകൾക്കും ലഭിച്ചത്. വളരെ കരുതലോടെ വാക്കുകൾ പെറുക്കിയെടുത്താണ് ജോർജ് സംസാരിച്ചതെങ്കിലും വീണു കിട്ടിയ ചില വാക്കുകൾ വനിതകൾ അടങ്ങിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആവേശമായി മാറുക ആയിരുന്നു. കെ മുരളീധരൻ എംഎൽഎ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഉയർന്ന പ്രതിഷേധത്തെ തുടർന്ന് വിട്ടു നിന്ന ചടങ്ങിൽ താരമായത് ജോർജ് തന്നെയായിരുന്നു. മുരളീധരന്റെ ഫേസ് ബുക്കിൽ ഇന്നലെ അനേകായിരം പേരെത്തി നടത്തിയ പൊങ്കാലയാണ് പിന്മാറ്റത്തിന് കാരണമായത്.
പോപ്പുലർ ഫ്രണ്ടിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് ഇന്ന് ഈ സമ്മേളനത്തിൽ പങ്കെടുത്ത ലക്ഷകണക്കിന് വരുന്ന അണികൾ നൽകിയതെന്നും പിസി പറഞ്ഞു. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് ആവശ്യത്തിന് മറുപടി നേതൃത്വം നൽകികഴിഞ്#ുവെന്നും പിസി ജോർജ് പറഞ്ഞു.പോപ്പുലർ ഫണ്ട്, എസ്ഡിപിഐ എന്നിവരുമായുള്ള തന്റെ ദീർഘകാലത്തെ ബന്ധം പിസി എടുത്ത് പറഞ്ഞു. ഇവിടെ ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന് തന്നോട് പലരും ഫോണിലൂടെയും നേരിട്ടും പറഞ്ഞുവെന്നും എന്നാൽ അവർക്ക് താൻ നൽകിയ മറുപടി തനിക്ക് ഒറ്റ വാപ്പയേ ഉള്ളുവെന്നാണ് എന്നും വരാമെന്ന് പറഞ്ഞാൽ പിസി വന്നിരിക്കുമെന്നുമുള്ള മാസ് ഡയലോഗിൽ വേദിയിലുണ്ടായിരുന്നവരും ജാഥയിലെത്തിയവരും വലിയ കൈയടി നൽകി.
സമ്മേളനം വലിയ വിജയമായിരുന്നുവെന്നും പൊലീസിന്റേയും മറ്റ് അധികാരികളുടേയും ഭാഗത്ത് നിന്നും ഇത് അലങ്കോലമാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും ജോർജ് പറഞ്ഞു. വെള്ളയംമ്പലം ജംങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ വലിയ രീതിയിൽ ജന ജീവിതത്തെ ബാധിച്ചുവെന്ന പ്രചരണം തള്ളിക്കളയുന്നുവെന്നും പിസി പറഞ്ഞു. ലക്ഷങ്ങൾ പങ്കെടുത്ത ജാഥയിൽ ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് താൻ എംഎൽഎ ഹോസ്റ്റലിൽ നി്ന്നും ഇവിടെ സമ്മേളന വേദിയായ പുത്തരികണ്ടം മൈദാനത്തിലെത്തിയതെന്നും ജോർജ് ചൂണ്ടിക്കാട്ടി.
മാന്യതയില്ലാതെയാണ് ചില പൊലീസുകാർ ജാഥയിലെ അംഗങ്ങളോട് പെരുമാറിയത്. ഈ കഷ്ടതകളൊക്കെ സഹിച്ച് ഇവിടെ എത്തിയ സ്ത്രീകൾ ഇന്ന് കൂടുതൽ ശക്തരാണെന്നും ഇനി ഒരിക്കലും പോപ്പുലർ ഫണ്ടിനെ വിട്ട് പോകാൻ കഴിയാത്ത ആവേശം അവർക്ക് ലഭിച്ചുവെന്നും പിസി കൂട്ടിച്ചേർത്തു. 1969 മുതൽ തലസ്ഥാനത്ത് സജീവമായുള്ളയാളാണ് താനെന്നും ഇത്രയും ജനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പരിപാടിക്ക് പങ്കെടുക്കുന്നത് താൻ കണ്ടിട്ടില്ലെന്നും പിസി പറഞ്ഞു.ജാഥയെ ബുദ്ദിമുട്ടിക്കാൻ ശ്രമിച്ച പിണറായിയുടെ ചില വൃത്തികെട്ട പൊലീസുകാർ ഈ ഊളത്തരം ഇനിയും കാണിച്ച് പ്രസ്ഥാനത്തെ കൂടുതൽ വളർത്തണമെന്നും പിസി പരിഹസിച്ചു
ഈ സമ്മേളനം റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോടായിരുന്നു പിസിയുടെ അടുത്ത വാക്കുകൾ. തിരുവനന്തപുരത്തെ ഈ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ എല്ലാ മാധ്യമപ്രവർത്തകരേയും തനിക്ക് നേരിട്ട് അറിയാവുന്നവരാണെന്നും അതുകൊണ്ട് തന്നെ ഈ പരിപാടി റിപ്പോർട് ചെയ്ത് ഇതിന്റെ വാർത്തകൾ നൽകാൻ മനസ്സ് കാണിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. മാധ്യമ മുതലാളിമാരും അത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തും ദേശീയ തലത്തിലും പോപ്പുലർ ഫ്രണ്ടിനെ അപഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സർക്കാരുകളുടെ നയത്തേയും പിസി ജോർജ് വിമർശിച്ചു. നരേന്ദ്ര മോദിയുടേത് ഹിന്ദുത്വ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പിസി പറഞ്ഞു. കുറ്റ കൃത്യങ്ങളും കൊലപാതകവും ദേശ വിരുദ്ധ പ്രവർത്തനവും നടത്തിവരുന്നവരെന്ന് സി.പി.എം ആരോപിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിൽ ഒന്നാമതുള്ളത് സി.പി.എം ആണെന്നും പാർട്ടിക്കും സർക്കാരിനും നേതൃത്വം നൽകുന്ന പിണറായി ആദ്യം അതാണ് അവസാനിപ്പിക്കേണ്ടതെന്നും എന്നിട്ടാണ് മറ്റുള്ളവരുടെ മേൽ കുതിര കയറേണ്ടതെന്നും പിസി കൂട്ടിചേർത്തു. ഇന്ന് കേരളം ഭരിക്കാൻ ഏറ്റവും യോഗ്യനായ പിണറായി അത് ചെയ്ത് കാണിക്കണമെന്നും പറഞ്ഞാണ് പിസി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
പൂഞ്ഞാറിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച പിസി ജോർജിന്റെ ഏറ്റവും സമർത്ഥമായ രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നായി ആണ് ഇത് വിലയിരുത്തപ്പെടുന്നത്. എസ്ഡിപിഐയുമായി ചേർന്നാണ് പൂഞ്ഞാറിൽ ജോർജിന്റെ പാർട്ടി പ്രവർത്തിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയിൽ ഇരു പാർട്ടികളും തമ്മിൽ സഖ്യത്തിലാണ്. ഈ വരുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ സംസ്ഥാന വ്യപകമായിട്ടും പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐകളുമായി ചേർന്ന് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് പിസിയുടെ ജനപക്ഷം. അതിനുള്ള തുടക്കമായി മാറ്റുക ആയിരുന്നു ഇന്നത്തെ സമ്മേളനം.
പൊതു സമ്മേളനത്തിന് മണിക്കൂറുകൾ മുമ്പ് വേദി നിറച്ച് സ്ത്രീകളും കുട്ടികളും
എതിർശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരേ, 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസമ്മേളനവും ബഹുജനറാലിയും തിരുവനന്തപുരത്ത് നടന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നുവെന്നാണ് റിപ്പോർട്ട്, അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ടിന്റെ ശക്തിപ്രകടനത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്. തിരുവനന്തപുരത്താണ് സമ്മേളനമെങ്കിലും കേരളമാകെ ശക്തികാട്ടുകയാണ് പോപ്പുലർ ഫ്രണ്ട്. വെള്ളയമ്പലം ജംങ്ഷനിൽ നിന്നും വൈകുന്നേരം മൂന്ന് മണിക്കാണ് ബഹുജന റാലി ആരംഭിച്ചത്. എന്നാൽ റാലി തുടങ്ങിയപ്പോൾ തന്നെ ആയിര കണക്കിന് പ്രവർത്തകർ സമ്മേളനം നടന്ന വേദിയിലെത്തിയിരുന്നു. കുടുംബ സമേതം സ്ത്രീകളും കുട്ടികളും സമ്മേളന നഗരിയിലേക്കെത്തിയത് പോപ്പുലർ ഫ്രണ്ടിന് വലിയ ആവേശമാണ് സമ്മാനിച്ചത്.
സമ്മേളനത്തിലെത്തിയവർക്കായി എല്ലാ സൗകര്യങ്ങളുമെത്തിക്കുന്നതിന് നൂറ് കണക്കിന് വളന്റിയർമാരെയാണ് ക്രമീകരിച്ചിരുന്നത്. സ്ത്രീകളും കുട്ടികളും വയോജനങ്ങളും എത്തുന്നതുകൊണ്ട് തന്നെ വൈദ്യ സഹായത്തിനും മറ്റ് അത്യാവശ്യങ്ങൾക്കും ക്രമീകരണമുണ്ടായിരുന്നു. നിരവധി ആംബുലൻസുകളാണ് ജാഥ നടക്കു്നന സ്ഥലം മുതൽ സമ്മേളന നഗരി വരെ സർവ്വീസ് നടത്തിയത്. കനത്ത വെയിലിലും ചൂടിലും ഉച്ച മുതൽ എത്തിയവർക്ക് വിശ്രമിക്കാനായി മേൽക്കൂരയുള്ള ഷെഡും, കുടിവെള്ളവും സജ്ജീകരിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റുമായി പ്രത്യേകം വളന്റിയർമാരെ ക്രമീകരിച്ചിരുന്നു.
ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് ഉദ്ഘാടന പ്രസംഗം.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നുവെന്നാണ് റിപ്പോർട്ട്, അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ടിന്റെ ശക്തിപ്രകടനത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്.നിയമവിരുദ്ധപ്രവർത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയിൽപ്പെടുത്തണമോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽ ആലോചന നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭഞങ്ങൾക്കുംഭ പറയാനുണ്ടെന്ന് മുദ്രാവാക്യമുയർത്തി പരിപാടി സംഘടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ. അബുബക്കറാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
അള്ളാഹുവിന്റെ നാമത്തിൽ ഉദ്ഘാടനം ചെയ്യുന്നുവെന്ന് പറഞ്ഞ് ആരംഭിച്ച പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനേയും സംഘപരിവാർ അജണ്ഡയേയും വിമർശിച്ചും തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്കുമാണ് മറുപടി നൽകിയത്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ കയറി വന്ന് തങ്ങളെ മര്യാദ പഠിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആമുഖമായി അബുബക്കർ പറഞ്ഞത്. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ ആർഎസ്എസ് തന്നെയാണ് ഇന്ന് മറ്രുള്ളവരോട് രാജ്യത്തോട് നിങ്ങൾക്ക് കൂറുണ്ടോ എന്ന് ചോദിക്കുന്നത് വിരോദാഭാസമാണെന്നും അബുബക്കർ പറഞ്ഞു.
കേരളത്തിൽ ആർഎസ്എസിന് സഹായകരമാകുന്ന ചില നടപടികൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്നും അവർ ആരോപിച്ചു.തിരൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിപട്ടികയിലുള്ളയാളുടെ ഭാര്യയെ അറസ്റ്റ് ചെയ്ത് എന്ത് ഉദാഹരണമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്നും അബുബക്കർ ചോദിക്കുന്നു.ബിജെപിക്കാർ പട്ടാളത്തെ സ്നേഹിക്കണമെന്ന് പറയു്നനു. ആദ്യം അവർ പട്ടാളക്കാർക്ക് വേണ്ടത് ചെയ്തുകൊടുക്കട്ടയെന്നും പിന്നെ ഈ പ്രസംഗിക്കുന്ന ഒരു ബിജെപി നേതാവിന്റെ മക്കളും പട്ടാളത്തിൽ ഇല്ലെന്നും അഭിപ്രായപ്പെട്ടു.
ബിജെപി ഇപ്പോൾ നടത്തുന്ന ജന രക്ഷ യാത്രയെയും കണക്കിന് പരിഹസിക്കുന്നതായിരുന്നു ഉദ്ഘാടന പ്രസംഗം. ജാഥ വിലാപയാത്രയായി മാറിയത് ഇപ്പോൾ കേരളം കണ്ടുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.ഈ രാജ്യത്ത് എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും തീരുമാനിക്കുന്ന ഫാസിസ്റ്റ് നിലപാടുകളോട് സന്ധിയില്ലെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
സമ്മേളനത്തിൽ പങ്കെടുക്കാതെ കെ മുരളീധരൻ
പി.സി ജോർജ് എംഎൽയ്ക്ക് ഒപ്പം തന്നെ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മറ്റൊരു ജനപ്രതിനിധിയായിരുന്നു യുഡിഎഫിന്റെ കെ. മുരളീധരൻ. സമ്മേളനത്തിന് മുന്നോടിയായുള്ള അനൗൺസ്മെന്റ് വാഹനത്തിലെല്ലാം തന്നെ ആശംസയറിയിച്ച് വട്ടിയൂർക്കാവ് എംഎൽഎ സംസാരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പൊതു സമ്മേളത്തിന് മുൻ കെപിസിസി പ്രസിഡന്റ് എത്തിയില്ല. പൊതു സമ്മേളനം ആരംഭിച്ച ശേഷം പിന്നീട് സ്വാഗത പ്രസംഗത്തിലും മുരളീധരന്റെ പേര് പരാമർശിച്ചില്ല. പരിപാടിയുടെ അജണ്ഡയിൽ മാധ്യമങ്ങൾക്ക് നൽകിയ പകർപ്പിലും മുരളീധരന്റെ പേര് ഇല്ലായിരുന്നു. അവസാന നിമിഷം ആരോപണങ്ങളെ ഭയന്ന് മുരളീധരൻ പിന്മാറിയെന്നാണ് വിവരം.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്