അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചാലും പൊലീസ് അന്വേണം തുടരും. ദിലീപിനെതിരെ ഗൂഢാലോചന, കൂട്ടമാനഭംഗം ഉൾപ്പടെ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാകും കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന അന്വേഷിച്ച ശേഷമാണ് അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത്. നടിയെ പീഡിപ്പിക്കാനും പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും നിർദ്ദേശം നൽകിയത് ദിലീപാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപിന് അപ്പുറം വമ്പൻ സ്രാവ് കേസിലുണ്ടെന്ന അഭ്യൂഹം നിലവിലുണ്ട്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ റിക്കോർഡ് ചെയ്ത മൊബൈൽ കണ്ടെത്താനുള്ള ശ്രമവും തുടരും.
ദിലീപിനെതിരെ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, ഉൾപ്പടെ ഒൻപതോളം വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാകും കുറ്റപത്രം സമർപ്പിക്കുക.നിലവിൽ 11 ാം പ്രതിയായ ദിലീപ് അനുബന്ധ കുറ്റപത്രത്തിൽ രണ്ടാം പ്രതിയാകും. ദിലീപിനെതിരായ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പടെ സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. നാദിർഷായേയും കാവ്യയേയും കേസിൽ പ്രതിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണോ എന്ന് തീരുമാനിച്ചിട്ടില്ല. അങ്ങനെ വന്നാൽ കാവ്യ മൂന്നും നാദിർഷാ നാലും പ്രതികളാകും. ദിലീപിനെ സഹായിച്ച കുറ്റം മാത്രമേ ചുമത്തൂവെങ്കിൽ ഇവർ കേസിലെ അവസാന പ്രതികളും.
കുറ്റപത്രം സമർപ്പിച്ചാലും കേസിൽ പൊലീസിന്റെ അന്വേഷണം അവസാനിക്കാൻ സാധ്യതയില്ല. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും അവ പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിക്കുന്നു. മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഫോണിലെ ദൃശ്യങ്ങൾ പുറത്തുവന്നാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് സൃഷ്ടിക്കുമെന്നുമുള്ള കാര്യം കൂടി ചൂണ്ടിക്കാട്ടിയാവും അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. ദിലീപിന് ജാമ്യം കിട്ടാത്ത സ്ഥിതി ഉറപ്പാക്കിയാൽ സിനിമാ ലോകത്ത് നിന്ന് കേസിന് അനുകൂലമായി കൂടുതൽ വെളിപ്പെടുത്തൽ വരുമെന്നും പൊലീസ് കരുതുന്നു. അങ്ങനെ വമ്പൻ സ്രാവിനെ കുടുക്കാനാണ് നീക്കം. കേസിന്റെ അന്വേഷണ ചുമതലയുള്ള സിഐ ബൈജു പൗലോസിന് വമ്പൻ സ്രാവിനെ കുറിച്ചും വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. എന്നാൽ ദിലീപിനെതിരായ തെളിവുകൾ പൂർണ്ണമായും ശേഖരിക്കാൻ വേണ്ടി മാത്രം വമ്പൻ സ്രാവിനെ വെറുതെ വിട്ടിരിക്കുന്നുവെന്നാണ് സൂചന.
ഇത് സിനിമാ ലോകത്തേയും ആശങ്കയിലാക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റോടെ സിനിമാ മേഖല ആകെ പ്രതിസന്ധിയിലായി. തിയേറ്ററുകളിൽ ആളുകളെത്തുന്നില്ല. രാമലീല റിലീസിന് മുമ്പ് ദിലീപിനെ പുറത്തിറക്കി പ്രശ്ന പരിഹാരമാണ് ലക്ഷ്യമിട്ടത്. എന്നാൽ കോടതികൾ എടുത്ത നിലപാട് ഇതിന് വിനയായി. കുറ്റപത്രം സമർപ്പിക്കുന്നതോടെ അന്വേഷണം തീരുമെന്നും പിന്നെ കഥകൾ ഉണ്ടാകില്ലെന്നും സിനിമാക്കാർ പ്രതീക്ഷിച്ചിരുന്നു. അതിന് വിരുദ്ധമായി വീണ്ടും അന്വേഷണം തുടർന്നാൽ സിനിമക്കാർക്ക് വീണ്ടും കടുത്ത വെല്ലുവിളിയാകും ഇതുണ്ടാക്കുക. വമ്പൻ സ്രാവ് പിടിയിലായാൽ വീണ്ടും കുരുക്ക് മുറുകും. ഈ സാഹചര്യത്തിൽ അന്വേഷണം ദിലീപിൽ അവസാനിപ്പിക്കാനാണ് സിനിമാക്കാരിൽ ചിലരുടെ നീക്കം. അന്വേഷണം നീട്ടികൊണ്ട് പോയി ഇൻഡസ്ട്രിയെ വെട്ടിലാക്കരുതെന്നാണ് ആവശ്യം.
കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിൽ ആദ്യ കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിച്ചിരുന്നത്.പൾസർ സുനി ഉൾപ്പടെ 7 പേരെ പ്രതിചേർത്താണ് അന്ന് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കുറ്റപത്രത്തിൽ സൂചിപ്പിച്ചിരുന്നു. തുടരന്വേഷണത്തിലാണ് ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ ദിലീപാണെന്ന് കണ്ടെത്തിയത്. ഇനി മൊബൈൽ ഫോൺ കണ്ടെത്തനുള്ള അന്വേഷണം തുടരുമെന്നാകും അനുബന്ധ കുറ്റപത്രത്തിൽ സൂചിപ്പിക്കുക. ഈ അന്വേഷണം വമ്പൻസ്രാവിലേക്ക് എത്തിക്കാനാണ് നീക്കം. പൾസർ സുനിക്കെതിരെ ആദ്യ കുറ്റപത്രം നൽകുമ്പോൾ തന്നെ ദിലീപിലേക്കുള്ള സൂചന ലഭിച്ചിരുന്നു. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയാൽ പൾസറിന് ജാമ്യം കിട്ടും. ഇതൊഴിവാക്കാനായിരുന്നു ദിലീപിലേക്കുള്ള അന്വേഷണ സാധ്യത തുറന്ന് ആദ്യ കുറ്റപത്രം നൽകിയത്. ഇതേ രീതിയാകും ദിലീപിനും ജാമ്യം നിഷേധിക്കാൻ പിന്തുടരുക.
അന്വേഷണവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന ചില നടപടികൾ കൂടി പൂർത്തിയാക്കി അടുത്ത മാസം 7 നകം കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. ദിലീപടക്കം 15 പേരെ പ്രതി ചേർത്താണ് അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കുക. ഏഴുപത് ദിവസത്തിനുള്ളിൽ നാല് തവണ കോടതി ജാമ്യം നിഷേധിച്ചിട്ടും വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ ദിലീപ് ക്യാംപിനെ പ്രേരിപ്പിക്കുന്നത് പൊലീസ് ഒക്ടോബർ പത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന ഭയമാണ്. മാനഭംഗവും കൊലപാതകവും പോലുള്ള ഗുരുതരമായ കേസുകളിൽ ഒരാളെ അറസ്റ്റ് ചെയ്താൽ അടുത്ത തൊണ്ണൂറ് ദിവസം വരെ അയാളെ തടവിൽ വയ്ക്കാൻ പൊലീസിന് സാധിക്കും. തൊണ്ണൂറ് ദിവസം കഴിഞ്ഞാൽ തടവിലാക്കപ്പെട്ട വ്യക്തിക്ക് സ്വാഭാവികജാമ്യത്തിന് അർഹതയുണ്ട്.
എന്നാൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ പിന്നെ ജാമ്യം ലഭിക്കില്ല. കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെടുന്നതോടെ അയാൾ വിചാരണ തടവുകാരനായി മാറും. പിന്നെ വിചാരണ പൂർത്തിയായി കോടതി വിധി പറയും വരെ ജാമ്യത്തിനായി കാത്തിരിക്കേണ്ടി വരും. ദിലീപിന്റെ കാര്യത്തിൽ ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ഒക്ടോബർ 10 കഴിഞ്ഞാൽ സ്വാഭാവികജാമ്യം ലഭിക്കും. ഇതിനിടയിൽ നാല് തവണ ജാമ്യഹർജി നൽകിയെങ്കിലും നാല് തവണയും കോടതി ജാമ്യം നിഷേധിച്ചു. പൊലീസ് ഒക്ടോബർ പത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം നടത്തുന്നതിനാൽ അതിനകം എങ്ങനെയും ജാമ്യം നേടിയെടുക്കാനാണ് ദിലീപിനൊപ്പമുള്ളവർ ശ്രമിക്കുന്നത്.
ദിലീപിന്റെ മൂന്നാം ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സർക്കാർ വാദം കേട്ടശേഷം പൂജ അവധിയും കഴിഞ്ഞാവും കോടതി ദിലീപിന്റെ ജാമ്യഹർജിയിൽ വിധി പറയുക. അപ്പോഴേക്കും കുറ്റപത്രം സമർപ്പിച്ചേക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ജാമ്യം നിഷേഘിക്കും. പിന്നെ ഒരു കോടതിയിലും ജാമ്യ ഹർജി നൽകാൻ ദിലീപിന് കഴിയാത്ത സാഹചര്യവും വരും. നാദിർഷയും കാവ്യയും സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലും അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി വിധി പുറപ്പെടുവിക്കും. ഹൈക്കോടതി ജാമ്യം അനുവദിച്ചില്ലെങ്കിൽ ഇവരെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. കാവ്യയേയോ നാദിർഷായേയോ നിലവിൽ പ്രതികളാക്കിയിട്ടില്ലെന്നും ഇവരുടെ പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് ഇവരുടെ മുൻകൂർ ജാമ്യ ഹർജിയിൽ പൊലീസ് പറഞ്ഞത്. ഇത് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ തെളിവുകൾ നൽകാതിരിക്കാനാണെന്നാണ് ദിലീപ് ക്യാമ്പ് വിലയിരുത്തുന്നത്.
ദിലീപിനെ കാണാനായി ജയിലിലേക്ക് കൂട്ടത്തോടെ താരങ്ങളെത്തിയത് ആസൂത്രിതനീക്കമാണെന്നാണ് പൊലീസ് വിലയിരുത്തൽ. കെബി ഗണേശ് കുമാർ എംഎൽഎയും കേരള സംഗീത നാടകഅക്കാദമി അധ്യക്ഷ കെപിഎസി ലളിതയും അടക്കം സർക്കാരിന്റെ ഭാഗമായവർ ജയിലിലെത്തിയത് സമ്മർദ്ദതന്ത്രമായാണ് പൊലീസ് കാണുന്നത്. കേസ് വിചാരണയിലേക്ക് കടക്കുമ്പോൾ പ്രതിഭാഗം ഉയർത്താൻ സാധ്യതയുള്ള പ്രധാന ചോദ്യം ദൃശ്യങ്ങൾ പകർത്തിയ ഫോൺ സംബന്ധിച്ചാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പൾസർ സുനി പകർത്തിയ ഈ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ ഫോൺ തങ്ങൾ നശിപ്പിച്ചുവെന്ന് പൾസർ സുനിയുടെ അഭിഭാഷകർ മൊഴി നൽകിയതെങ്കിലും ഇത് പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
Stories you may Like
- കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം
- മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു
- ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്ത് പ്രമുഖ നിക്ഷേപകർ
- പുഴയിൽ മീൻ പിടിക്കുകയായിരുന്ന യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു
- ബൈജൂസിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പുറത്താക്കാൻ നീക്കം
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്