രാജ്യത്ത് ആദ്യമായി അതിവേഗ റെയിൽവേയെ കുറിച്ച് ചർച്ച ചെയ്തത് വി എസ് സർക്കാർ; പത്ത് വർഷം ഫയലിൽ ഉറങ്ങിയ പദ്ധതി 'ബുള്ളറ്റ് ട്രെയിനാക്കി' വേഗത്തിൽ നടപ്പാക്കാൻ നരേന്ദ്ര മോദിയും; അധികാരമേറ്റപ്പോൾ വാചാലനായ പിണറായിക്കും ഇപ്പോൾ പദ്ധതിയെ കുറിച്ച് മിണ്ടാട്ടമില്ല; കേരളം മനസ്സിൽ കണ്ട പദ്ധതി നടപ്പാക്കി കൈയടി നേടി പ്രധാനമന്ത്രി മോദിയും ഷിൻസോ ആബെയും
അരുൺ ജയകുമാർ
തിരുവനന്തപുരം: ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും അതിവേഗ റെയിൽ പാത എന്നതിനെക്കുറിച്ച് കേൾക്കുന്നതിന് മുൻപ് വി എസ് സർക്കാറിന്റെ കാലത്താണ് അതിവേഗ റെയിൽ ഇടനാഴി എന്ന സങ്കൽപ്പത്തിന് തുടക്കംകുറിച്ചത്. വർഷം പത്ത് കഴിഞ്ഞിട്ടും അതിവേഗ റെയിലിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെ വികസന കുതിപ്പിന് അതിവേഗ റെയിൽ ഇടനാഴി അനിവാര്യമാണെന്ന് ഇടത് മുന്നണി പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. അധികാരത്തിൽ വന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും പദ്ധതിയെക്കുറിച്ച് പിണറായി സർക്കാരിന് മിണ്ടാട്ടമില്ല. വികസനത്തിന് അനുകൂലമായ സാഹചര്യ സംസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രിയുടെ താൽപ്പര്യമില്ലായ്മ നിമിത്തമാണ് പദ്ധതി ഫയലിലുറങ്ങുന്നതെന്നാണ് വിലയിരുത്തൽ
കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് നിർവ്വഹിച്ചത്.ബുള്ളറ്റ് ട്രെയിൻ എന്ന പദ്ധതിക്കായി രാജ്യത്ത് തന്നെ ആദ്യമായി പദ്ധതി റിപ്പോർട് സമർപ്പിച്ചതും പണം അനുവദിച്ചതും കേരള സർക്കാരാണ്.ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി പക്ഷേ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ നവംബറിലാണ് ഡിഎംആർസി ബുള്ളറ്റ് ട്രെയിൻ സംബന്ധിച്ച് വിശദമായ സാധ്യതാ പഠന റിപ്പോർട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചതും. അലൈന്മെന്റിലും മറ്റും ചില വ്യത്യാസങ്ങൾ വരുത്താൻ നിർദ്ദേശവും നൽകിയിരുന്നു. അതിവേഗറെയിൽപ്പാത കടന്ന് പോകുന്ന ജില്ലകളിലെ പദ്ധതിയോടുള്ള ജനങ്ങളുടെ മനോഭാവമറിയാൻ നടത്തിയ സർവ്വേയിൽ 83%പേരും അനുകൂലമെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടും പക്ഷേ പദ്ധതി മാത്രം മുന്നോട്ട് പോകുന്നില്ല. കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നതിന് കാര്യമായ പാരിസ്ഥിതിക പ്രശ്നങ്ങളോ ആഘാതങ്ങളോ ഒന്നും ഉണ്ടാകാൻ ഇടയില്ല.
1,27,849 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ 10 ശതമാനം വീതമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം. ബാക്കി തുക വായ്പ അടിസ്ഥാനത്തിലാണ് സമാഹരിക്കേണ്ടത്.ജപ്പാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജെയ്ക്ക എന്ന ബാങ്ക് 0.5% പലിശയ്ക്ക് ദീർഘകാല വായ്പ നൽകാൻ ഒരുക്കമാണെന്നും അറിയിച്ചെങ്കിലും അത് സംബന്ധിച്ച ചർച്ചകൾ നടത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്തിട്ടില്ല.പദ്ധതി ചെലവിന്റെ 80% തുക ജപ്പാനിൽ നിന്നും ലഭിക്കും. പദ്ധതിക്ക് എല്ലാ അനുമതിയും കിട്ടിയാൽ ഒൻപത് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് റിപ്പോർട്.
തിരുവനന്തപുരം-കണ്ണൂർ പാതയ്ക്ക് 430 കിലോമീറ്ററാണ് നീളം. മണിക്കൂറിൽ 300 മുതൽ 350 കിലോമീറ്ററാണ് വേഗം.നിലവിൽ കണ്ണൂർ-തിരുവനന്തപുരം യാത്രയ്ക്ക് 12 മണിക്കൂർ വേണ്ടിടത്ത് അതിവേഗപാതയിൽ രണ്ട് മണിക്കൂർ മതിയാകും. 20 മീറ്റർ വീതിയിൽ ഭൂമി ഇതിനായി ഏറ്റെടുത്താൽ മതിയാകും. കേവലം 630 ഹെക്ടർ സ്ഥലം മാത്രമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. ഇതോടനുബന്ധിച്ച് സർവീസ് റോഡുകളും നിർമ്മിക്കും. പാതയുടെ ഇരുവശത്തും 15 മീറ്ററിൽ കെട്ടിടനിർമ്മാണം അനുവദിക്കില്ല. എന്നാൽ, കൃഷിക്ക് തടസ്സമില്ല.
ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പിലായിക്കഴിഞ്ഞാൽ റോഡപകടങ്ങൾ 30 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതായത് ഓരോ വർഷവും 2400 പേരുടെ ജീവൻ രക്ഷപ്പെടും.തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിന് ഒരു നഗര സ്വഭാവമാണുള്ളത്. ഓരോ ദിവസവും ഗണ്യമായി ഗതാഗതകുരുക്കും വർധിക്കുന്നുണ്ട്. ദിവസവും ആയിരത്തോളം വാഹനങ്ങളാണ് സംസ്ഥാനത്ത് പുതിയതായി രെജിസ്ട്രർ ചെയ്യുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇത്രയും വാഹനങ്ങൾ നിരത്തിലോടുമ്പോഴുള്ള മലിനീകരണവും റോഡ് അപകടവും മരണങ്ങളുമൊക്കെ കുറയ്ക്കാൻ അതിവേഗ റെയിൽ പദ്ധതിയിലൂടെ കഴിയുമെന്നാണ് പഠന റിപ്പോർടിലും വ്യക്തമാക്കുന്നത്.-
അനുകൂല സാഹചര്യമുണ്ടായിട്ടും പാർട്ടിയും മുന്നണിയും ഒരുപോലെ പിന്തുണയ്ക്കുന്ന പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ആർജ്ജവം കാണിക്കുന്നില്ലെന്ന പരാതി ഇതിനോടകം തന്നെ ഉർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പത്രികയിൽ എൽഡിഎഫ് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു കേരളത്തിൽ അതിവേഗ റെയിൽപദ്ധതി നടപ്പിലാക്കുമെന്നത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു വർഷം മുൻപ് തന്നെ സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന്റെ കാഴ്ചപ്പാടുകൾ ചർച്ചചെയ്തുകൊണ്ടുള്ള പഠന കോൺഗ്രസും പാർട്ടി സംഘടിപ്പിച്ചിരുന്നു.ഇതിലും പ്രധാനമായി ചർച്ച ചെയ്തത് ഈ പദ്ധതിയെക്കുറിച്ചായിരുന്നു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഈ സ്വപ്ന പദ്ധതിയുടെ ആദ്യ ഘട്ടം തിരുവനന്തപുരം കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ്. രണ്ടാം ഘട്ടത്തിലാണ് പദ്ധതി കണ്ണൂരിലേക്ക് നീട്ടുന്നത്. പദ്ധതിയുടെ ഭാഗമായി തങ്ങളെയും ഉൾപ്പെടുത്താത്തതിൽ വലിയ പ്രക്ഷോഭങ്ങളാണ് കാസർഗോഡ് ജില്ലയിലെ ജനങ്ങളും അവരുടെ പ്രതിനിധികളും ഉന്നയിച്ചത്. കാസർഗോഡ് എംപി പി കരുണാകരൻ ഇക്കാര്യങ്ങൾ പാർലമെന്റിലും ജില്ലയിൽ നിന്നുള്ള എംഎൽഎമാർ കാസർഗോഡ് ജില്ലയെയേും ഉൾപ്പെടുത്തണമെന്നും പല തവണ നിയസഭയിലും ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തലസ്ഥാന നഗരത്തിന്റേയും മെട്രോ റെയിൽ കൊച്ചിയുടേയും മാത്രം പദ്ധതികളാണെങ്കിലും ബുള്ളറ്റ് ട്രെയിൻ അങ്ങനെയല്ല. ഒരു സംസ്ഥാനത്തിന്റെ മുഴുവൻ സ്വപ്നമെന്ന് നിസംശയം പറയാൻ കഴിയും.
രാജ്യത്തെ റെയിൽ മേഖലയെ ആധുനികവൽക്കരിക്കുന്നതിനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയുമാണ് ബുള്ളറ്റ് ട്രെയിൻ എന്ന ആശയം. പല സ്ഥലങ്ങളിലും ഇത് നടപ്പിലാക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളും പ്രതികൂല ഘടകങ്ങളുമുണ്ട്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ അനുകൂലിക്കുന്നുണ്ട്.എന്നാൽ പദ്ധതി ഇപ്പോഴും മുമ്പോട്ട് പോകുന്നില്ല. ബുള്ളറ്റ് ട്രെയിൻ എന്ന ആശയം തന്നെ രാജ്യത്ത് ആദ്യമായി മുന്നോട്ട് വെച്ചത് കേരളമാണ്.2010ൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആദ്യമായി ഈ പദ്ധതിക്ക് വേണ്ടി പണം അനുവദിച്ചതും.
കരട് റിപ്പോർട്ട് പ്രകാരം ഈ റെയിൽ ഇടനാഴിയിൽ ഒമ്പത് സ്റ്റേഷനുകളുണ്ടാകും: തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കൊച്ചി, തൃശ്ശൂർ, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂർ. തിരുവനന്തപുരത്തുകൊച്ചുവേളിക്കു സമീപമാണ് പ്രധാന ഡിപ്പോയും സ്റ്റേഷനും നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി 30 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. 630 ഹെക്ടർ ഭൂമിയാണ് മൊത്തത്തിൽ വേണ്ടത്. ഇതിൽ 450 ഹെക്ടർ സ്വകാര്യഭൂമിയാണ്.
ദേശീയപാത വികസിപ്പിക്കുന്നതിനു വളരെയേറെ തടസ്സം നേരിടുന്നതിനാലാണ് അതിവേഗപാത സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്. നിർദിഷ്ട പാതയുടെ 190 കിലോമീറ്റർ ദൂരം തറനിരപ്പിൽനിന്ന് ഉയർന്നുനിൽക്കും. 146 കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും.വൈദ്യുതീകരിച്ചായിരിക്കും പാതയുടെ നിർമ്മാണം. അനുമതി കിട്ടിയാൽ ഒൻപതു വർഷം കൊണ്ട് പാതയുടെ പണി പൂർത്തിയാക്കാനാകുമെന്ന് റിപ്പോർട്ട് പറയുന്നു.ഹൈസ്പീഡ് റെയിൽ പ്രവർത്തനമാരംഭിച്ച് കഴിഞ്ഞാൽ പ്രതിവർഷം ഒരുലക്ഷം പേർക്ക് യാത്രചെയ്യാനാകും.
1,20,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി രൂപംകൊടുക്കുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിച്ചായിരിക്കും അതിവേഗപാതയുടെ നടത്തിപ്പ്. പദ്ധതിനടത്തിപ്പിനുള്ള വായ്പയ്ക്കായി ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുമായി പ്രാഥമിക ചർച്ചകൾ നടന്നുവരുന്നു. അതിവേഗപാതയ്ക്ക് അനുകൂലമായ നിർദ്ദേശം ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.
Stories you may Like
- കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026-ൽ സർവീസ് തുടങ്ങും: റെയിൽവേ മന്ത്രി
- മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ പെട്ടു
- കണ്ണൂരിൽ ബുള്ളറ്റ് കവർച്ചാകേസിൽ രണ്ടുയുവാക്കൾ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്