വട്ടിപ്പലിശയ്ക്ക് ദിവസ പിരിവ് കൊടുത്ത് അച്ഛൻ തുടങ്ങിയ സാമ്രാജ്യം; മന്ത്രിയുടെ സൗഹൃദ തണലിൽ അഞ്ച് കൊല്ലം കൊണ്ട് നേടിയത് ശത കോടികൾ; റോസ് ഒപ്ടിക്കൽ ഇടപാടിൽ ബിനാമിക്കാരനെന്ന പേരു ദോഷവും; തുണിക്കട മുതലാളിയിൽ നിന്ന് ബാങ്കറിലേക്കുള്ള വളർച്ച വിശ്വാസത്തണലിൽ; നിർമ്മലൻ മുതലാളിയുടെ ചതികേട്ട് ഞെട്ടി പാറശ്ശാലക്കാർ
അരുൺ ജയകുമാർ
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ചിട്ടികമ്പനി ഉടമ നിർമ്മലൻ പാപ്പർ ഹർജി നൽകിയത്് സംസ്ഥാനത്തെ രണ്ട് പ്രമുഖ രാഷ്ട്രീയക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു. രണ്ട് കോൺഗ്രസ് നേതാക്കളും യുവ സി.പി.എം നേതാവിനും കോടികളുടെ പണമിടപാടാണ് ഇവിടെ ഉണ്ടായിരുന്നത്. നിരവധി പ്രാദേശിക നേതാക്കളും ബിനാമി പേരിൽ രാഷ്ട്രീയ ഭേദമന്യേ ഇവിടെ പണം നിക്ഷേപിച്ചിരുന്നുവെന്നാണ് വിവരം.
വെറുമൊരു തുണിക്കടയിൽ തുടങ്ങി ഇന്ന് കോടികളുടെ ബിസിനസ് സംരംഭത്തിന്റെ അധിപനാണ് കേരളത്തിലെയും തമിഴ്നാട്ടിലേയും രാഷ്ട്രീയക്കാരുടേയും ബിസിനസുകാരുടേയും അടുപ്പക്കാരനായ നിർമ്മലൻ മുതലാളി. പണം നഷ്ടപ്പെട്ടെങ്കിലും നാട്ടുകാരിൽ ഭൂരിഭാഗത്തിനും ഇപ്പോഴും പണം തിരഹിച്ചുകിട്ടുമെന്ന ഉറച്ച വിശ്വാസത്തെക്കുറിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ആ വിശ്വാസത്തിന് ഏകദേശം മൂന്ന് തലമുറകളുടേയും 70 വർഷത്തിന്റേയും വിശ്വാസ്യതയുണ്ടെന്ന് മനസ്സിലായത്. നമ്മുടം പണം നിർമ്മലൻ അണ്ണൻ ഉറപ്പായിട്ടും തരും. നാട്ടുകാരിൽ ഒരാളുടെ അഭിപ്രായമാണ് ഇത്.
കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ പളുകൽ മഞ്ഞംമ്പാലയിലാണ് കൃഷ്ണൻനായരുടെ മകനായ കെ. നിർമ്മലന്റെ ജനനം. ഇപ്പോൾ കാണുന്ന ബിസിനസ് സംരഭം എല്ലാം തന്നെ അച്ഛൻ കൃഷ്ണൻ നായർ അടിത്തറയിട്ടതാണ്. പ്രദേശത്തെ ആദ്യ തുണിക്കട ആരംഭിച്ചത് 70 വർഷങ്ങൾക്ക് മുൻപാണ്. കൃഷ്ണാ ടെയ്ലേഴ്സ് എന്ന് പേരിട്ടിരുന്ന സ്ഥാപനത്തിൽ തുണികൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഒരു തയ്യൽക്കാരനെ കൂലിക്കിരുത്തി തുണികൾ റെഡിമെയ്ഡായി തയ്പ്പിച്ച് കൊടുക്കാനും തുടങ്ങി. പിന്നീട് പണം പിരിവിന് നൽകുന്ന പരിപാടിയായിരുന്നു കൃഷ്ണൻ നായരുടെ അടുത്ത സംരംഭം.
900 രൂപ നൽകിയ ശേഷം ദിവസം 10 രൂപ വീതം തിരിച്ച് വാങ്ങി 100 ദിവസം കൊണ്ട് പലിശ സഹിതം 1000 രൂപയായി തിരിച്ച് വാങ്ങുന്നതായിരുന്നു ആദ്യ ബിസിനസ്. ആവശ്യക്കാർക്ക് പണം നൽകിയാണ് വിശ്വാസ്യത കൈവരിച്ചത്. പിന്നീട് ഇരുപതോളംപേരെ ഉൾപ്പെടുത്തി അഴ്ച ചിട്ടിയും ദിവസ ചിട്ടിയുമൊക്കെ തുടങ്ങിയതായിരുന്നു ഒരു ചിട്ടികമ്പനിയിലേക്കുള്ള വളർച്ചയുടെ ആദ്യ പടി. പിന്നീട് നിർമ്മൽ ബാങ്കേഴ്സ് എന്ന പേരിൽ പണമിടപാട് നടത്തി തുടങ്ങി. കേരളത്തിലെ ഒരു മുൻ മന്ത്രിയുടെ പിതാവും കൃഷ്ണൻനായരും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
ആദ്യകാലത്ത് കോൺഗ്രസ് അനുഭാവിയായിരുന്ന കൃഷ്ണൻ നായർ പിന്നീട് എഐഡിഎംകെയുടെ അടുത്തയാളാവുകയായിരുന്നു. പിന്നീട് കൃഷ്ണൻ നായർക്ക് പ്രായമായപ്പോഴാണ് ബിസിനസും ചിട്ടികമ്പനിയും നോക്കി നടത്തുന്ന പണി നിർമ്മലൻ ഏറ്റെടുക്കുന്നത്. ഒരു മുൻ മന്ത്രിയുടെ പിതാവും നിർമ്മലന്റെ പിതാവും തമ്മിലുള്ള സൗഹൃദം പിന്നീട് ഈ രാഷ്ട്രീയ നേതാവും നിർമ്മലനും തമ്മിലുള്ള സൗഹൃദത്തിനും വഴിയൊരുക്കുകയായിരുന്നു. ചിട്ടികമ്പനിയും പണമിടപാടുമെല്ലാം വർഷങ്ങളായി നടത്തിവന്നിരുന്നതാണെങ്കിലും നിർമ്മലൻ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് സർക്കാർ നിമ പ്രകാരം കമ്പനി രജിസ്റ്റർ ചെയ്യുന്ന്ത് ഉൾപ്പടെ നടന്നത്.
കമ്പനി നിയമപരമായി പ്രവർത്തനം ആരംഭിച്ചതോടെ ബിസിനസിൽ വലിയ നേട്ടവും ഉയർച്ചയും ഉണ്ടായി. വളരെ നല്ല പെരുമാറ്റത്തോടെ ആളുകളെ എളുപ്പം കൈയിലെടുക്കാൻ നിർമ്മലൻ വളരെ വേഗം ശീലിക്കുകയും ചെയ്തു. വിവിധ ആവശ്യങ്ങൾക്ക് പണമിടപാട് സ്ഥാപനത്തെ സമീപിക്കുന്നവർക്ക് ചെറിയ തടസ്സങ്ങൾ പോലും മാറ്റി പണം നൽകി തുടങ്ങിയതോടെ നാട്ടുകാരുടെ പ്രിയപ്പെട്ടവനുമായി മാറി. തന്റെ ,സ്ഥാപനത്തിൽ പണമാവശ്യപ്പെട്ട് എത്തുന്നവർക്ക് നിരാശരായി മടങ്ങേണ്ടഡി വരില്ല എന്ന വിവാസമുണ്ടാക്കിയെടുക്കാൻ തന്റെ പെരുമാറ്റത്തിലൂടെ നിർമ്മലന് കഴിഞ്ഞിരുന്നു. ഏവർക്കും സഹായിയായി അറിയപ്പെടുമ്പോഴും തന്റെ സ്ഥാപനത്തിൽ വസ്തു ഉൾപ്പടെ ഈടായി കൊണ്ട് വരുന്നവരിൽ നിന്നും അത് കമ്പനിയുടെ പേരിലേക്ക് മാറ്റിയ ശേഷം പണം നൽകാൻ നിർമ്മലൻ ശ്രദ്ധിച്ചിരുന്നു. ഇത്തരത്തിൽ ഇവിടെ വസ്തു ഈട് നൽകിയതിൽ വളരെ ചുരുക്കം പേർക്ക് മാത്രമെ ഈ വസ്തു തിരികെ കിട്ടിയിരുന്നുള്ളു.
15 വർഷങ്ങൾക്ക് മുൻപാണ് നിർമ്മലനും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം തിരുവനന്തപുരം നഗരത്തിലെ ജഗതിയിലേക്ക് താമസം മാറിയത്. നിർമ്മലന്റെ ഭാര്യ മാർത്താണ്ഡം മുഞ്ചിറ സ്വദേശിനിയാണ്. മകൻ എഞ്ചിനീയറിങ് വിദ്യാർത്ഥിയും മകൾ എംബിബിഎസ് വിദ്യാർത്ഥിനിയുമാണ്. തന്റെ സ്ഥാപനത്തിലെ മിക്ക ജീവനക്കാരും തന്റെയോ ഭാര്യയുടേയോ കുടുംബത്തിലുള്ള അടുത്ത ബന്ധുക്കളാണെന്നതും നിർമ്മലന്റെ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. പലരിൽ നിന്നുമായി എഴുതി വാങ്ങിയ സ്വത്തുക്കളും മറ്റും ഇവരുടെയൊക്കെ പേരിലാണെന്നും സൂചനയുണ്ട്. തിരുവനന്തപുരം കിൻഫ്രായ്ക്കുള്ളിൽ കന്യാകുമാരി എക്സ്പോർട്ടേഴ്സ് എന്ന സ്ഥാപനവും നിർമ്മലന്റെ തന്നെയാണ്. ചത്തീസ്ഗഡ് ഒഡീഷ എന്നിവിടങ്ങളിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇവിടേക്ക് ജോലിക്കെത്തിച്ചപ്പോൾ പാറശാല റെയിൽവേ പൊലീസ് കുട്ടികളെ പിടികൂടിയിരുന്നു.
എൻഎസ്എസ് തമിഴ്നാട് ഘടകവുമായി അടുത്ത ബന്ധമാണ് നിർമ്മലൻ വെച്ച് പുലർത്തിയിരുന്നത്. കേരളത്തിലെ എൻഎസ്എസ്സുമായി ഒരു ബന്ധവുമില്ലായെങ്കിലും നിരവധി സ്ഥാപനങ്ങളാണ് ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. തമിഴ്നാട് ഘടകത്തിൽ ചില പൊട്ടിത്തെറികളുണ്ടായപ്പോൾ അതിന്റെ കീഴിലുള്ള വേലുതമ്പി ദളവ ആർട്സ് ആൻഡ് സയൻസ് കോളേജിലെ 60 ശതമാനത്തോളം ഷെയറുകളും പലപ്പോഴായി നിർമ്മലൻ സ്വന്തമാക്കിയിരുന്നു. കേരളത്തിലെ ഒരു മുൻ മന്തിയുമായുള്ള അടുത്ത ബന്ധവും സൗഹൃദവും നിർമ്മലന്റെ വളർച്ചയിൽ വലിയ സഹായങ്ങളായിരുന്നു. റോസ് ഒപ്റ്റിക്കൽസ് എന്ന സ്ഥാപനം നഷ്ടത്തിലായപ്പോൾ സഹായിച്ച നിർമ്മലൻ പിന്നീട് അതിന്റെ 75 ശതമാനത്തോളം ഷെയറുകൾ സ്വന്തമാക്കുകയും ചെയ്തു.
ബിസിനസിൽ ചില നഷ്ടങ്ങൾ വന്ന റോസ് ഒപ്റ്റിക്കൽസ് മുതലാളിക്ക് പണം പലിശയ്ക്ക് നൽകിയാണ് നിർമ്മലൻ സഹായിച്ചത്. പിന്നീട് ഈ സ്ഥാപനത്തിന്റെ നല്ലൊരു ഷെയറും ഇയാൾ സ്വന്തമാക്കി. ഒപ്റ്റിക്കൽസ് മുതലാളിയിൽ നിന്നും ഷെയറുകൾ കൈക്കലാക്കിയ ശേഷം മന്ത്രിസഭയിൽ അംഗമായിരുന്ന സുഹൃത്ത് വഴി തിരുവനനതപുരം ജനറൽ ആശുപത്രിയിലുൾപ്പടെയുള്ള നിരവധി സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഈ ഒപ്റ്റിക്കൽസ് ഷോപ്പിന്റെ ഔട്ട്ലെറ്റുകൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്.
നിർമ്മൽ ചിട്ടി ഫണ്ട്,നിർമ്മൽ ഫിനാൻസ്,നിർമ്മൽ ഹോളോ ബ്രിക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ നിർമ്മൽ ഓണാവധിക്ക് ശേഷം ബാങ്ക് തുറക്കാതായതോടെ സംശയം തോന്നിയ നിക്ഷേപകർ ബാങ്കിൽ എത്തിയപ്പോഴാണ് ബാങ്കിന് മുമ്പിൽ താത്കാലികമായി പ്രവർത്തനം നിർത്തിയ വിവരം രേഖപ്പെടുത്തി ഹൈക്കോടതി വക്കീലിന്റെ നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നിക്ഷേപകർ ബാങ്കിന് മുമ്പിൽ ബഹളമുണ്ടാക്കുകയും, മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും ചെയ്തു. റോഡ് ഉപരോധത്തിൽ പ്രാദേശികരായ നിക്ഷേപകർ പങ്കെടുത്തിരുന്നില്ല. നിർമ്മലൻ മുങ്ങില്ലെന്നും പണം തിരികെ ലഭിക്കുമെന്നും ഉറച്ച് വിശ്വസിച്ചിരുന്നവർ പക്ഷേ ഇന്നത്തോടെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
ബാങ്ക് ഉടമയായ നിർമ്മൽ കോടതിയിൽ താൻ നിക്ഷേപകർക്ക് കൊടുത്തു തീർക്കുവാനുള്ള കടബാധ്യതകളുടെ വിവരങ്ങളും തന്റെ പേരിലുള്ള സ്വത്ത് വകകളും ആധാരവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും, നിക്ഷേപകർക്ക് ലഭിക്കുവാനുള്ള തുകകൾ ഇനി കോടതി മുഖാന്തരം നടപടി സ്വീകരിച്ചു വാങ്ങേണ്ടതാണെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. ബാങ്ക് ഉടമയുടെ പേരിൽ ഇന്ത്യയിൽ സ്വത്തുക്കൾ വളരെ കുറച്ചു മാത്രമാണ് ബാക്കിയെല്ലാം ബിനാമികളുടെ പേരിലാണ് നിക്ഷേപിച്ചത്. എന്നാൽ നോട്ട് നിരോധനം വന്നതിനു ശേഷമാണ് നിക്ഷേപകർക്ക് പലിശ കിട്ടാതായതെന്നും നിക്ഷേപകർ ബാങ്കിനെ സമീപിച്ചു നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ബാങ്ക് അധികൃതരിൽ നിന്നും ഭീഷണി ഉണ്ടായതായും ഇടപാടുകാർ പറഞ്ഞു. നിർമ്മലനും മാനേജ്മെന്റിന്റെ ചില അടുത്ത അനുയായികളും കേരളത്തിനുള്ളിൽ തന്നെയുള്ള ഒരു രഹസ്യ സുഖവാസ കേന്ദ്രത്തിലാണുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടുകാർ പണം പിൻവലിക്കാനെത്തുമ്പോൾ തങ്ങളെ കൈയിൽ കിട്ടിയാൽ ഉപദ്രവം ഉണ്ടാകുമെന്ന് ഭയന്ന് പ്രദേശത്ത് തന്നെ താമസിക്കുന്ന പല ജീവനക്കാരും ഇപ്പോൾ ഇവിടെ നിന്നും മാറിനിൽക്കുകയാണ്. മക്കളുടെ വിവാഹത്തിനും പണത്തിനും ഒക്കെ വലിയ തുക ആവശ്യമുള്ളതുകൊണ്ടും കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ബാങ്കിന്റെ മാർക്കറ്റിങ് വിഭാഗം ജീവനക്കാർ കയറി ഇറങ്ങിയുമാണ് അക്കൗണ്ട് തുടങ്ങിച്ചതെന്ന് ചിലർ പറയുന്നു. എന്നാൽ നിർമ്മലന്റെ അച്ഛൻ തുടങ്ങിയ സ്ഥാപനത്തിന് വിശ്വാസ്യതകൊണ്ടാണ് പണം നിക്ഷേപിച്ചതെന്നും നാട്ടുകാർ പറയുന്നു. സ്ഥാപനത്തിന് വിശ്വാസ്യത വളരെ കൂടുതലായിരുന്നു.
ഇന്ന് നിർമ്മലൻ സ്ഥലത്ത് നിന്നും മുങ്ങി എന്ന വാർത്ത കൂടുതൽ പേരറിഞ്ഞപ്പോഴാണ് പൊലീസിന് കൂടുതൽ പരാതികൾ ലഭിച്ച് തുടങ്ങിയത്. ഇന്നലെ വരെ പതിനായിരത്തോളം നിക്ഷേപകരുണ്ടായിരുന്നതിൽ വെറും നൂറിൽ താഴെ പേർ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ഇന്ന് നിരവധി പേരാണ് പരാതിയുമായി പളുകൽ പൊലീസ് സ്റ്റേഷനിലെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്