ഒരു കുഞ്ഞിനു ജന്മമേകിയ സ്ത്രീയെ കന്യക എന്ന് വിളിക്കാനാവില്ല; യേശുവിന്റെ പിതാവ് ജറുസലേം ദേവാലയത്തിലെ പുരോഹിതൻ ആകാനുള്ള സാധ്യത ഏറെ കൂടുതൽ; ഏറെ കുളിപ്പിച്ചാൽ ഇല്ലാതായിപ്പോകുന്ന ശിശുവാണ് യേശു: യേശു ചരിത്രം തിരുത്തി എഴുതിയ ദൈവാവിഷ്ടർ എന്ന നോവൽ എഴുതിയ ലിജി മാത്യുവിന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കന്യാമറിയം കന്യക ആയിരുന്നില്ലെന്ന എന്ന് സമർത്ഥിച്ചു കൊണ്ടും ഹാസ്മോണിയൻ രാജകുമാരിയും സ്വപ്നാടനക്കാരിയുമായിരുന്ന അവളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയത് ജറുസലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനാണെന്നും പറഞ്ഞു കൊണ്ടുള്ള മലയാളത്തിലെ യുവ എഴുത്തുകാരി ലിജി മാത്യു എഴുതിയ പുതിയ നോവൽ 'ദൈവാവിഷ്ടർ' കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ സജീവ ചർച്ചക്ക് ഇടയാക്കിയിരുന്നു. നോവലിനെ കഥാപശ്ചാത്തലത്തിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.
ക്രൈസ്തവ വികാരത്തെ വ്രണപ്പെടുത്തുന്ന വിധത്തിലാണ് നോവലെന്ന വിമർശനം പോലും ചില കോണുകളിൽ നിന്നും ഉയരുന്നു. കാലങ്ങളായി ക്രൈസ്തവർ അനുവർത്തിച്ചു പോന്ന വിശ്വാസപ്രമാണങ്ങൽ തിരുത്തപ്പെടുന്നുവെന്ന തോന്നൽ നോവൽ വായിച്ച പലരിലും ഉണ്ട്. വിശ്വാസത്തിന്റെ പരമ്പരാഗത സാക്ഷ്യങ്ങൾ തിരുത്തുന്നതാണ് ലിജി മാത്യുവിന്റെ നോവൽ.
യേശുവിന് കന്യകയിലുണ്ടായ പിറപ്പും മരണത്തിൽനിന്നുണ്ടായ ഉയിർപ്പുമാണല്ലോ ദൈവപുത്രൻ എന്ന നിലയിൽ അദ്ദേഹത്തെ മനുഷ്യാതീതനാക്കുന്നത്. ഇതുരണ്ടും അപനിർമ്മിക്കുന്ന ഭാവനയുടെ വിപ്ലവവും വിസ്മയവും വഴിമാറിനടപ്പുമാണ് ദൈവാവിഷ്ടർ. അതുമാത്രമല്ല, അത്ഭുതങ്ങളിലും മായികഘടകങ്ങളിലും നിന്ന് ക്രിസ്തുവിനെ സ്വതന്ത്രനാക്കി പച്ചമനുഷ്യനായി ചരിത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമവും ലിജി നടത്തുന്നു. രാജകുമാരിയായി ജീവിക്കേണ്ട മറിയം ജറുസലേമിലെ മുഖ്യപുരോഹിതൻ ഹന്നാസിന്റെ ബലാൽക്കാരത്തിനിരയായി ഗർഭിണിയാകുന്നു. ബന്ധുക്കൾ രക്ഷപെടുത്തി നാടുകടത്തിയ മറിയം ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നു. പല രചനകളിലും കണ്ടിട്ടുള്ളതുപോലെ മഗ്ദ്ദലനമറിയമല്ല ഈ നോവലിൽ യേശുവിന്റെ പ്രണയിനി; ബഥാന്യയിലെ മറിയമാണ്. യൂദാസ് അവന്റെ ഉറ്റതോഴനും സംരക്ഷകനുമാണ്-ഇങ്ങനെ ക്രൈസ്തവ വിശ്വാസങ്ങളെ തച്ചുടയ്ക്കുന്ന പലതുമുണ്ട് നോവലിൽ.
യാഥാസ്ഥിതിക മതവിശ്വാസികളെയും ക്രിസ്തുഭക്തരെയും സ്വതന്ത്രരായ ബൈബിൾവായനക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന നിലപാടുകളും കാഴ്ചപ്പാടുകളും കൊണ്ട് വേറിട്ടുനിൽക്കുന്ന തന്റെ നോവലിനെക്കുറിച്ച് ലിജി മാത്യു മറുനാടൻ മലയാളിയുമായി സംസാരിച്ചു. തന്റെ നോവലിലെ കാര്യങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയവരോടു കൂടിയാണ് ലിജ സംവദിക്കുന്നത്. നോവലിനെ കുറിച്ച് ലിജി പറയുന്നത് ഇങ്ങനെ:
- കന്യകാത്വം എന്ന മിത്തിനെ നിരാകരിക്കുന്നത് എന്തുകൊണ്ട്?
മറിയത്തിന്റെ കന്യകാത്വത്തെ നിരാകരിക്കുന്നത് ലളിതമായ സാമാന്യയുക്തി അതിന് അനുവദിക്കാത്തതുകൊണ്ടു തന്നെയാണ്. ആദിമ മനുഷ്യസ്ത്രീയെന്നു ബൈബിൾ നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ള ഹവ്വ മുതൽക്കിങ്ങോട്ടു മരിച്ചു മൺമറഞ്ഞു പോയവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരും ഭാവിയിൽ ജീവിക്കാൻ പോകുന്നവരുമായ സർവ സ്ത്രീകളെയും സങ്കൽപ്പിച്ച് അവരിലൊരുവൾ വന്ന് പുരുഷ സംസർഗമില്ലാതെ താൻ ഗർഭവവതിയായി എന്ന് വാദിച്ചാൽ നിങ്ങൾക്കോ എനിക്കോ എന്തു കാരണം കൊണ്ടാണോ ആ വാദം ശുദ്ധനുണയായി അനുഭവപ്പെടാനിടയുള്ളത് അതേ കാരണത്താൽ ഒരു കുഞ്ഞിനു ജന്മമേകിയ സ്ത്രീയെ കന്യക എന്ന് വിളിക്കാനാവില്ല. സന്താനോൽപാദത്തിനു നിദാനമായ ശാരീരിക കാരണങ്ങളെപ്പറ്റി ലഭിച്ചിട്ടുള്ള അറിവ് യുക്തിഭദ്രമായി തോന്നുന്നതുകൊണ്ടുകൂടിയാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. ഒരു വേള പഴക്കമേറിയാൽ നുണയും സത്യമായ് വരാം..എന്ന് എനിക്കു ബോധ്യമാവുന്നില്ല.
- ക്രിസ്തുവിന്റെ ഉയിർപ്പ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ ആയിരിക്കെ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ക്രൂശാരോഹണത്തെയും പുനരുത്ഥാനത്തെയും മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കുന്നു?
യേശുവിന്റെ വിശുദ്ധ ജനനം, പീഡാസഹനം, ക്രൂശുമരണം, പുനരുത്ഥാനം എന്നീ നാലു സ്തംഭങ്ങളിന്മേലാണ് ക്രൈസ്തവസഭയുടെ വിശ്വാസ ഗോപുരം പണിതുയർത്തപ്പെട്ടിരിക്കുന്നത്. നോവലിൽത്തന്നെ സാന്ദർഭികമായി പരാമർശിക്കപ്പെട്ടിട്ടുള്ളതുപോലെ, വ്യാജ പ്രവാചകരുടെയും രക്ഷകരുടെയും ഒരു നീണ്ടനിര പലവിധ അടവുകളും പയറ്റി രക്ഷകസ്ഥാനത്തിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും, ജനത്തെ വേണ്ടപോലെ തൃപ്തിപ്പെടുത്താൻ ഉതകുന്ന ഒരു ദൈവികസാക്ഷ്യമെങ്കിലും മുന്നോട്ടു വെയ്ക്കാൻ അത്തരക്കാർക്ക് ആർക്കും സാധിച്ചിരുന്നില്ല എന്നു കാണാം. എന്നാൽ മരിച്ചുയിർക്കുക എന്ന, പ്രത്യക്ഷത്തിൽ തീർത്തും അസംഭവ്യമായ ഒരു സാക്ഷ്യത്തിനു വേണ്ടത്ര സ്വീകാര്യത ലഭിക്കുമെന്നും അപ്രകാരം ഒരു പരീക്ഷണം ജയിച്ചാൽ യേശുവിനെ രക്ഷകനായി യഹൂദജനതയ്ക്ക് അംഗീകരിക്കേണ്ടി വരുമെന്നും, മനസ്സിലാക്കിയ ചിലർ അന്നുണ്ടായിരിക്കാം. ലക്ഷ്യബോധവും പ്രതീക്ഷയും നഷ്ടപ്പെട്ട, റോമൻ ആധിപത്യത്തിന്റെ പേരിൽ സർവ്വവിധമായ അടിച്ചമർത്തലുകൾക്കും വിധേയമായിക്കൊണ്ടിരുന്ന, ഒരു ജനതയെ ഒന്നിപ്പിക്കുവാൻ ഉതകുന്ന ഒരു രക്ഷാമാർഗം, ഒരു രക്ഷകന്റെ അവതാരത്തിലൂടെയല്ലാതെ സാധ്യമാവുന്ന ഒരു കാലഘട്ടമായിരുന്നില്ല അത്.
അതു തിരിച്ചറിഞ്ഞ, രാഷ്ട്രീയ പ്രതിബദ്ധതയുള്ള, പ്രായോഗിക തന്ത്രങ്ങൾ മെനയാൻ കരുത്തുറ്റ മേധാശക്തിയുള്ള, ചില അധികാരകേന്ദ്രങ്ങൾ ആസൂത്രണം ചെയ്ത ഒരു നാടകമായിരുന്നു, കുരിശുമരണം എന്നത്. അതിശയോക്തിപരമല്ലാത്ത ഒരു സാധ്യതയാണ് അത് എന്നു ഞാൻ കരുതുന്നു. കൂടാതെ ലഭ്യമായ ചാവുകടൽചുരുൾ രേഖകൾ പ്രകാരം യേശുവും യോഹന്നാനും അരിമഥ്യയിലെ ജോസഫുമടക്കമുള്ളവർ എസ്സനി സന്യാസികളായിരുന്നു എന്ന പരാമർശങ്ങളുണ്ട്. ബൈബിൾ പുതിയ നിയമം, യോഹന്നാന്റെ സുവിശേഷം, 11-ആം അധ്യായം 49-53 വാക്യങ്ങൾ ഈ സാഹചര്യത്തിൽ വളരെ ശ്രദ്ധേയമാണെന്ന് തോന്നുന്നു. ''എന്നാൽ അക്കൊല്ലത്തെ മഹാപുരോഹിതനും അവരിൽ ഒരാളുമായ കയ്യഫാ പറഞ്ഞു..'' നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ.
ജനത ഒന്നടങ്കം നശിക്കാതിരിക്കാൻ ജനത്തിനു വേണ്ടി ഒരുത്തൻ മരിക്കുന്നതാണ് നല്ലത് എന്ന കാര്യം നിങ്ങൾ മനസ്സിലാക്കുന്നില്ല. ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒന്നിച്ചു കൂട്ടാൻ വേണ്ടിക്കൂടി, യേശു മരിക്കണം എന്ന് അക്കൊല്ലത്തെ മഹാപുരോഹിതൻ എന്ന നിലയിൽ അയാൾ പ്രവചിക്കുകയായിരുന്നു. അന്നുമുതൽ അവനെ എങ്ങനെ വധിക്കാം എന്ന് അവർ ആലോചിച്ചുകൊണ്ടിരുന്നു'' വിശ്വാസപരമായ മുൻവിധികൾ മാറ്റിവെച്ച് ഈ പ്രസ്താവത്തെപ്പറ്റി അനുവാചകർ ആലോചിക്കുന്നത് നന്നായിരിക്കും.
- യെറുസലേം ദേവാലയത്തിന്റെ മുഖ്യ പുരോഹിതനായ ഹന്നാസിന്മേൽ യേശുവിന്റെ പിതൃത്വം ആരോപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?
സാമാന്യ യുക്തി അനുസരിച്ച് യേശുവിന്റെ പിതൃത്വത്തെപ്പറ്റി ഉണ്ടാകാവുന്ന നിഗമനങ്ങൾ പലതുണ്ട്. അതിൽ ഏറ്റവും യുക്തമെന്നു തോന്നിയതൊന്ന് അവതരിപ്പിച്ചു എന്നു മാത്രം.
പിതൃത്വ സാധ്യതകൾ
1. പൗരാണിക യഹൂദ താൽമുഡുകളിലും മധ്യകാല യഹൂദ ലിഖിതങ്ങളിലും റ്റൈബീരിയസ് ജുലിയസ് പന്തേറ എന്ന റോമൻ പടയാളിയും മറിയവും തമ്മിലുള്ള ബന്ധത്തിൽ പിറന്ന സന്താനമാണ് യേശു എന്ന് പ്രസ്താവിച്ചു കാണുന്നു. ജീസസ് ബെൻ പന്തേറ എന്ന പേരിൽ അദ്ദേഹത്തെ സംബന്ധിച്ച പരാമർശങ്ങൾ ഗ്രീക് തത്വചിന്തകരായ സെത്സസിന്റെയും മറ്റും കൃതികളിൽ കാണാം (രണ്ടാം നൂറ്റാണ്ട് എ.ഡി)
2. ഖുറാൻ, പ്രോട്ടോവാഞ്ചലിയം ഓഫ് ജോൺ (ഇൻഫൻസി ഗോസ്പെൽ- രഹസ്യസുവിശേഷങ്ങളിൽ ഒന്ന്)- എന്നിവയിൽ ശിശുവായ മറിയം ശഖര്യാവിന്റെ സമ്പൂർണ്ണ സംരക്ഷണയിലായിരുന്നുവെന്നും ശഖര്യാവ് മറിയത്തെ യെരുശലേം ദേവാലയത്തിന്റെ ഹോളി ഓഫ് ഹോളീസ് എന്ന അതി വിശുദ്ധാതി വിശുദ്ധ സ്ഥലത്താണ് പാർപ്പിച്ചിരുന്നത് എന്നും വിശദീകരിച്ചു കാണുന്നു.
ഇൻഫൻസി ഗോസ്പലിലെ പല സൂചനകളും ശഖര്യാവിനെ യേശുവിന്റെ പിതാവായി വിഭാവന ചെയ്യാൻ പ്രേരിപ്പിക്കത്തക്കവിധം ധ്വന്യാത്മകമാണ്. പല വിദേശ ബൈബിൾ ഗവേഷകരും ഇത്തരം സൂചനകൾ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇത്തരം അഭ്യൂഹങ്ങൾക്കുപരിയായി ഹന്നാസിനെ യേശുവിന്റെ പിതൃസ്ഥാനത്ത് സങ്കൽപ്പിക്കുവാൻ എന്നെ പ്രേരിപ്പിച്ചത് ഇൻഫൻസി ഗോസ്പലിൽ മറിയത്തിന്റെ ഗർഭധാരണ സന്ദർഭത്തോടനുബന്ധിച്ച് ഹന്നാസിന്റെ അർത്ഥഗർഭമായ സാന്നിധ്യം പരാമർശിക്കപ്പെടുന്നുണ്ട് എന്നതും, പ്രധാന പുരോഹിതൻ 'അത്യുന്നതൻ' എന്നു വിശേഷിപ്പിക്കപ്പെടുന്നവനാണ് എന്നതും ഹോളി ഓപ് ഹോളീസിൽ പ്രവേശിക്കുന്ന പുരോഹിതൻ പരിശുദ്ധാത്മാവായി താദാത്മ്യം പ്രാപിക്കും എന്ന നിരീക്ഷണം പല സുവിശേഷങ്ങളിലും കാണപ്പെടുന്നുണ്ട് എന്നതുമാണ്; കൂടാതെ യോഹന്നാന്റെ നാമകരണത്തിലെ അസാധാരണത്തം - ഒരു ഗ്രാമത്തെ മുഴുവൻ നടുക്കിക്കളഞ്ഞ രീതിയിലുള്ള അസാധാരണത്തം - അതെന്ത് എന്ന അന്വേഷണം യോഹന്നാൻ എന്ന പേര് ഒരു മിശ്രപദമാണെന്നും അതിന്റെ ആദ്യപാതിയായ 'യാഹ്' ദൈവം എന്ന അർഥസൂചകമാണെന്നും രണ്ടാം പാതിയായ 'ഹന്നാൻ', ഹന്നാസ്, ഹനാനിയ, ഹനനാസ് എന്നൊക്കെ പലമാതിരി വിളിപ്പേരുകളുള്ള ഹന്നാസ്സിന്റെ നാമത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്നുമുള്ള നിരീക്ഷണം. നാമകരണച്ചടങ്ങിനെ തുടർന്ന് ശഖര്യാവിനുണ്ടായ ദുർമരണം.. ദേവാലയത്തെ ഹന്നാസിന്റെ ദേവാലയം എന്നു ജനം വിളിക്കുന്ന സാഹചര്യത്തിൽ ദേവാലയത്തെ തന്റെ പിതൃഭവനം എന്ന് യേശു വിശേഷിപ്പിക്കാറുണ്ടായിരുന്നു.
അതിനും പുറമേ ദേവാലയപ്പിരിവുകാരോട് ഭൂമിയിലെ രാജാക്കന്മാർ (രാജാക്കന്മാർ എന്നു പറയുന്നുവെങ്കിലും നികുതി ആവശ്യപ്പെട്ടത് ഹന്നാസ്സിന്റെ ആൾക്കാരാണ് എന്നത് ശ്രദ്ധേയമാണല്ലോ) സ്വപുത്രന്മാരിൽ നിന്നും നികുതി ആവശ്യപ്പെടാറുണ്ടോ എന്ന യേശുവിന്റെ ചോദ്യത്തിലെ അർഥർഭമായ മുന..... എന്നിങ്ങനെ പലതുമുണ്ട് ഈ നിഗമനത്തിനു പിന്നിൽ.
- യോഹന്നാനും യേശുവും ജൈവ സഹോദരങ്ങൾ ആണെന്ന നിരീക്ഷണത്തിന്റെ സാധുത എന്താണ്?
ലൂക്കിന്റെ സുവിശേഷത്തിൽ മാത്രമാണ് മറിയത്തിന്റെയും എലിസബത്തിന്റെയും (അസാധാരണമായ ദൈവിക ഇടപെടൽ മൂലമുണ്ടാകുന്ന) ഗർഭധാരണ കഥകൾ ഏതാണ്ട് സമാനമായ സംഭവക്രമങ്ങളുടെ സ്വാധീനം സൂചിപ്പിച്ചുകൊണ്ട് വിവരിച്ചിട്ടുള്ളത്. ദൈവാനുഗ്രഹത്താൽ മഹത്വവത്കരിക്കപ്പെട്ട് ദിവ്യമായ ഗർഭം ഉൾവഹിക്കാനിടയായ എലിസബത്താകട്ടെ അഭിമാനാദരങ്ങളോടെ, ദൈവസ്തുതികളോടെ, സ്വജനങ്ങൾക്കിടയിൽ ആകാശത്തോളം ഉയർന്ന ശിരസ്സുമായി ആഹ്ലാദത്തോടെ ഗർഭകാലം കഴിക്കേണ്ടുന്നതിനു പകരം അഞ്ചു മാസം അവമാനിതയെപ്പോലെ രഹസ്യമായിക്കഴിച്ചുകൂട്ടി.
അപ്രകാരം തന്നെ ദൈവനിയോഗത്താൽ ഏതാണ്ട് സമാനമായി ഗർഭം ധരിച്ച മറിയവും നാണക്കേടും അപവാദവും ഭയന്ന് സ്വഗൃഹം വിട്ട് ബന്ധുവായ എലിസബത്തിനൊപ്പം മൂന്നു മാസക്കാലം (?) കഴിച്ചൂകൂട്ടി. ഈ രണ്ട് സംഭവഗതികളും യുക്തിസഹമായ നിരീക്ഷണത്തിൽ ഇണക്കിച്ചേർത്തപ്പോൾ മനസ്സിൽ തോന്നിയ ഇരട്ടക്കുട്ടികളുടെ ജനനസാധ്യത തള്ളിക്കളഞ്ഞില്ല. മാത്രമല്ല, സുവിശേഷത്തിൽ നിന്നുള്ള, താഴെക്കൊടുത്തിരിക്കുന്ന, ഉദ്ധരണികളെ യുക്തിസഹമായി വിലയിരുത്തുന്നത് ഉചിതമാകുമെന്നു തോന്നുന്നു.
ലൂക്കോസ് 9: 7-9:- ''യോഹന്നാൻ മരിച്ചവരിൽ നിന്നും ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും... ഏലിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു ചിലരും... പറഞ്ഞിരുന്നു.'' (യേശുവാരെന്ന സന്ദേഹത്തിന് മറുപടിയായി) ഹേറോദേസ് പറഞ്ഞു, ''ഞാൻ യോഹന്നാന്റെ തല വെട്ടി, പിന്നെ ആരെപ്പറ്റിയാണ് ഇക്കാര്യങ്ങൾ ഞാൻ കേൾക്കുന്നത് ? ഹേറോദേസ് അയാളെ (യേശുവിനെ) കാണാൻ ആഗ്രഹിച്ചു.''
യോഹന്നാൻ 4 1-3: - ''യോഹന്നാനെക്കാൾ അധികം ആളുകളെ താൻ ശിഷ്യനാക്കി സ്നാപനം നൽകുന്നു എന്ന് ഫരിസേയർ കേട്ടതായി കർത്താവ് (യേശു) അറിഞ്ഞു.. അപ്പോൾ അവൻ യൂദാ വിട്ടു ഗലീലയയിലേയ്ക്കു പോയി...'' രണ്ടുപേരും ഒരേ സ്ഥലത്ത് ഒരേ കാലം വെളിപ്പെടാതിരിക്കാൻ ശ്രദ്ധ പുലർത്തിയിരുന്നു എന്നതിന്റെ സൂചനകൾ സുവിശേഷങ്ങളിൽ പലയിടങ്ങളിലുമുണ്ട്.
യേശുവിന്റെ അതേ മുഖഛായയിൽ മറ്റാരുമില്ലെങ്കിൽ യേരുശലേം ദേവാലയത്തിൽ വളരെക്കാലം സുവിശേഷ പ്രചാരണം നടത്തി ദേവാലയ കിങ്കരന്മാർക്കു സുപരിചിതനായ ഒരാളെ ഒരു 'അപര'നിൽ നിന്നും തിരിച്ചറിയാനല്ലാതെ ഒരു ചുംബനനാടകത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന സംശയത്തിനു ന്യായമില്ലെന്നു വരുമോ?
വിശുദ്ധ തോമസ്സിന്റെ അപ്പൊസ്തോല പ്രവൃത്തികളിൽ യേശുവിന്റെ തനിമുഖഛായയുള്ള ഇരട്ടയായിരുന്നു തോമസ് എന്നു സംശയലേശമെന്യേ പറയുന്നുണ്ട്. തോമസ് എന്ന പദത്തിന്റെ അർഥം തന്നെ ഇരട്ട എന്നത്രെ. തദ്ദേവൂസ് എന്ന പേരിന്റെയും. ഒരേ പേരുകളിൽ പല കഥാപാത്രങ്ങളെ അവതരിപ്പിച്ച് വ്യക്തികളുടെ തനിമ വെളിപ്പെട്ടുകിട്ടാൻ ഒരവസരവും തരാത്തവിധത്തിൽ കൗശലപൂർവമാണ് ബൈബിൾ സംരചിച്ചിട്ടുള്ളത്. ആ മറിയം, മറ്റേ മറിയം, യോഹന്നാൻ സ്നാപകൻ, ശിഷ്യനായ യോഹന്നാൻ... (യൂദാസുകളുണ്ട് ഒന്നിലധികം) ഇങ്ങനെ തനിസ്വരൂപം കാട്ടി പിടിതരാൻ പലരും കൂട്ടാക്കാത്ത സാഹചര്യത്തിൽ സാഹചര്യത്തെളിവുകൾ വെച്ച് ഇരട്ടകളാകാൻ യോഗ്യർ യേശുവും യോഹന്നാനുമാണെന്ന യുക്തിക്കിണങ്ങും മട്ടിൽ പാത്രസൃഷ്ടി നടത്തേണ്ടി വന്നു.
- ചാവുകടൽ ചുരുളുകളിൽ നിന്നും ലഭ്യമാവുന്ന വിവരങ്ങൾ അംഗീകൃതമായ സുവിശേഷങ്ങൾ മുൻപോട്ടു വെയ്ക്കുന്ന വിശ്വാസ പ്രമാണങ്ങളേയും ക്രിസ്തുചരിത്രത്തെയും എങ്ങനെ മാറ്റി മറിക്കും?
സഭ അംഗീകരിച്ചിട്ടില്ലാത്ത, ചാവുകടൽ ചുരുളുകളിലെ സുവിശേഷങ്ങളിൽ നിന്നു ലഭ്യമാകുന്ന വസ്തുതകൾ പലതും സഭ ഉയർത്തിപ്പിടിച്ചിരിക്കുന്ന വിശ്വാസ മൂല്യത്തെ, യേശുവിന്റെ ദൈവിക സത്തയെ, ഒക്കെ തകിടം മറിക്കുമെന്നതിൽ സന്ദേഹമില്ല. ബർണബാസിന്റെ സുവിശേഷം തത്വശാസ്ത്രപരമായ ചിന്തകളുടെ ഔന്നത്യം കൊണ്ടും അവതരണ ഭംഗികൊണ്ടും അംഗീകൃത സുവിശേഷങ്ങളെ കവച്ചുവെയ്ക്കുമെങ്കിലും, യേശു കുരിശിൽ മരിച്ചിട്ടില്ല എന്ന പരാമർശം കൊണ്ടും അത് ഇസ്ലാമിക മത ചിന്തകളോട് ആഭിമുഖ്യം പുലർത്തുന്നതു കൊണ്ടും സഭാവിരുദ്ധമാണ്.
മാർക്കിന്റെ രഹസ്യ സുവിശേഷത്തിലാകട്ടെ യേശുവിനെ സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്ന സന്ദർഭമുള്ളത് സഭയുടെ സമാധാനം കെടുത്തുന്നു. മഗ്ദലന മറിയത്തിന്റെ സുവിശേഷത്തിലൂടെയാണെങ്കിൽ യേശുവും മറിയവും തമ്മിലുള്ള ഒരു പ്രണയത്തിന്റെ നേർത്ത സുഗന്ധമാണ് പരക്കുന്നത് എങ്കിലും സഭയ്ക്ക് അത് അരോചകമാകുന്നു.. എല്ലാ സുവിശേഷങ്ങളും സൂക്ഷ്മനിരീക്ഷണം നടത്തിയാൽ ഏറെ കുളിപ്പിക്കപ്പെടുമ്പോൾ ഇല്ലാതാകുന്ന ശിശുവായിപ്പോകും യേശു.
ഡിസി ബുക്‌സാണ് ലിജി മാത്യുവിന്റെ ദൈവാവിഷ്ടർ നോവലിന്റെ പ്രസാദകർ. 199 രൂപയാണ് വില.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍