Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തനിക്കെതിരേ ഉണ്ടായ ആക്രമണത്തിനു പിന്നിൽ എ.ഡി.ജി.പി ബി.സന്ധ്യയുടെ ഗൂഢാലോചനയന്ന് ഗംഗേശാനന്ദ; കുറ്റം ചെയ്തവരുടെ ലിംഗം ഛേദിക്കണമെന്നാണ് പറയുന്നതെങ്കിൽ രാഷ്ട്രീയക്കാർക്കുൾപ്പെടെ എത്രപേർക്കിത് കാണുമെന്നും ഗംഗേശാനന്ദ

തനിക്കെതിരേ ഉണ്ടായ ആക്രമണത്തിനു പിന്നിൽ എ.ഡി.ജി.പി ബി.സന്ധ്യയുടെ ഗൂഢാലോചനയന്ന് ഗംഗേശാനന്ദ; കുറ്റം ചെയ്തവരുടെ ലിംഗം ഛേദിക്കണമെന്നാണ് പറയുന്നതെങ്കിൽ രാഷ്ട്രീയക്കാർക്കുൾപ്പെടെ എത്രപേർക്കിത് കാണുമെന്നും ഗംഗേശാനന്ദ

തിരുവനന്തപുരം: തനിക്കെതിരേയുണ്ടായ അതിക്രമത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദവുമായി ഗംഗേശ്വരാനന്ദ. എ.ഡി.ജി.പി ബി.സന്ധ്യയുടെ അറിവും സമ്മതവുമില്ലാതെ ഇതു നടക്കില്ലെന്നും ഗംഗേശാനന്ദ വെളിപ്പെടുത്തുന്നു. പൊലീസിനൊപ്പം അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവർ ചേർന്നുള്ള ഗൂഢാലോചനയിൽ പെൺകുട്ടി വീണുപോവുകയായിരുന്നു എന്നാണ് ഗംഗേശ്വരാന്ദ പറയുന്നു. അവൾക്കങ്ങനെ ഒറ്റയ്ക്ക് ചെയ്യാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു.

ചട്ടമ്പിസ്വാമി സ്മാരകത്തിന്റെ ആവശ്യത്തിന് കണ്ണമ്മൂലയിൽ വന്നകാലം മുതൽ സന്ധ്യ തന്നെ ശത്രുവായാണ് കാണുന്നത്. ഈ സംഭവത്തിൽ തനിക്കെതിരെ നിരവധി കേസുകളുണ്ടെങ്കിലും രാഷ്ട്രീയത്തിലുൾപ്പെടെ സ്വാധീനമുള്ളതിനാൽ ഇത്രയും കാലം നടപടിയെടുത്തിട്ടില്ല. കുട്ടിയുടെ അമ്മയ്‌ക്കെതിരെ 12 കേസുണ്ട്. നാട്ടിലെ പ്രധാനപ്പെട്ട എല്ലാവർക്കുമെതിരെ നാലും അഞ്ചും കേസാണുള്ളതെന്നും ഗംഗേശാനന്ദ പറഞ്ഞു. തിരുവനന്തപുരത്ത കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുമായി സന്ധ്യയ്ക്ക് ബന്ധമുണ്ടെന്നും ഗംഗേശാനന്ദ ആരോപിച്ചു.

സംഭവം നടക്കുമ്പോൾ താൻ പെൺകുട്ടിയെ മാത്രമേ കണ്ടുള്ളൂ. അബോധാവസ്ഥയിലായതിനാൽ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന് കാണാനായില്ല. ഈ തിരക്കഥ രചിച്ചത് അയ്യപ്പദാസും പന്മന ആശ്രമത്തിലുണ്ടായിരുന്ന അജിത്ത് കുമാറും മനോജ് മുരളിയും ചേർന്നാണെന്നും ഗംഗേശാനന്ദ പറഞ്ഞു. മനോജ് മുരളിയുടെ ബന്ധുവായ എസ്.ഐയുടെ കൂടി സഹായത്തോടെയാണിത് നടന്നത്. അവർക്ക് ധൈര്യം കിട്ടിയത് സന്ധ്യയുടെ സഹായമുള്ളതിനാലാണ്. ഈ സംഭവത്തിലെ ഒരു ആരോപണവും പൊലീസിന് തെളിയിക്കാനായിട്ടില്ല. കുറ്റപത്രം ഹാജരാക്കിയിട്ടില്ല. ക്രൈംബ്രാഞ്ച് മൊഴിയെടുത്തത് മാത്രമാണ് നടന്നിട്ടുള്ളത്. താൻ തന്നെ വളർത്തിയവരാണ് തന്നെ ചതിച്ചത്.

ഇവർ രൂപപ്പെടുത്തിയ പ്‌ളാൻ അനുസരിച്ചാണ് ആക്രമണം ഉണ്ടായത്. സന്ധ്യയെ അറിയിച്ചതിനെ തുടർന്ന് പൊലീസുകാർ വഴി അവർ ഇതു ചെയ്യിക്കുകയായിരുന്നു. സ്മാരക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തന്നെ ഒരിക്കൽ അറസ്റ്റ് ചെയ്തപ്പോൾ ഒരു സി.ഐയെ സ്ഥലം മാറ്റിയിരുന്നു. പെണ്ണുകേസുമായി ബന്ധപ്പെടുത്തിയാൽ ആരും സഹായിക്കാനുണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് അങ്ങനെ ചെയ്തത്. സകല വകുപ്പുമുൾപ്പെടുത്തിയാണ് എഫ്.ഐ.ആർ എഴുതിയിരിക്കുന്നത്. മലയാളം എഴുതാനും വായിക്കാനുമറിയാത്ത കുട്ടി മൊഴി എഴുതിക്കൊടുത്തതാണ് പോക്‌സോ പ്രകാരം കേസെടുക്കാനുള്ള കാരണം. പൊലീസുകാരെഴുതിയത് കുട്ടി ഒപ്പിട്ടതു മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് തനിക്ക് മനസിലായതെന്നും ഗംഗേശാനന്ദ പറയുന്നു.

തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളുമുള്ള കമ്പ്യൂട്ടർ പൊലീസിന്റെ കയ്യിലുണ്ട്. ഐ.ടി റിട്ടേൺ അടയ്ക്കുന്നയാളാണ് താൻ. കെ.എസ്.എഫ്.ഇയുമായി മാത്രമേ ഇടപെടാറുള്ളൂ. വിദേശഫണ്ട് ലഭിക്കാറുണ്ടെങ്കിലും വ്യക്തിപരമായി ഉപയോഗിക്കാറില്ലെന്നും മറ്റുള്ളവരുടെ ആവശ്യത്തിനാണ് ഉപയോഗിക്കാറുള്ളതെന്നും ഗംഗേശാനന്ദ പറഞ്ഞു. 95 വരെ ആർ എസ് എസിന്റ സജീവപ്രവർത്തകനായിരുന്ന തനിക്ക് കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധമുണ്ട്. പെൺകുട്ടിക്ക് അവാർഡ് കൊടുക്കണമെന്നാണ് ചില മന്ത്രിമാർ പറഞ്ഞത്. കുറ്റം ചെയ്തവരുടെ ലിംഗം ഛേദിക്കണമെന്നാണ് പറയുന്നതെങ്കിൽ രാഷ്ട്രീയക്കാർക്കുൾപ്പെടെ എത്രപേർക്കിത് കാണും? തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടണം.

പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാൻ ഗൂഢാലോചനയ്ക്ക് പിന്നിലുള്ള രണ്ടുപേർ ശ്രമിച്ചിരുന്നു. ഇത് ഒരിക്കൽ വിലക്കിയതാണ് തന്നെ ഇത്തരത്തിൽ ഉപദ്രവിക്കാനുള്ള കാരണം. പെൺകുട്ടിയുമായും വീട്ടുകാരുമായും തനിക്കിപ്പോഴും അടുപ്പമുണ്ടെന്നും ഗംഗേശ്വരാന്ദ പറയുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP