ഇമാദും ഖുറാനും, നിസ്സാമും പിന്നെ 'ലൗ ജിഹാദും'; ഞാൻ മുസ്ലീങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം മൂന്നാം ഭാഗം...
ജെ എസ് അടൂർ
ഇമ്മാദ് ആറു അടിയിൽ കൂടുതൽ ഉയരവും അതിനു തക്ക വണ്ണവും ഉള്ള ഒരു യുവാവായിരുന്നു, നല്ല വെള്ള നിറം. ആള് ഫലസ്തീൻ കാരനാണ്. പൂനാ യുനിവേര്സിറ്റിയിൽ എം എ ഇന്ഗ്ലീഷിനു പഠിക്കുവാൻ വന്നതാണ്. എന്റെ ക്ലാസ്സിൽ തന്നെ . ആളുടെ തടീം തണ്ടും ഒക്കെ കണ്ടാൽ പേടി തോന്നും . പക്ഷെ ആള് ശുദ്ദ പാവവും നല്ലോരു മനുഷ്യനും ആണെന്ന് അറിയാൻ കുറെ നാൾ എടുത്തു .
അന്ന് ഞാൻ നയിച്ചിരുന്ന യുനിവേഴ്സിറ്റി ചർച്ച വേദി യായ 'ബോധിയിൽ ' ഒരിക്കൽ ഫലസ്തീൻ പ്രശ്നത്തെ കുറിച്ചാണ് ചർച്ച ചെയ്തത്. ഞാൻ ഇമാദിനെയും ചർച്ചക്ക് വിളിച്ചു. ഫലസ്തീൻ പ്രശ്നത്തിൽ ഫലസ്തീൻകാരുടെ അവകാശ സമരങ്ങളോടു പിന്തുണ ഉള്ള ആൾ ആണെന്ന് ഞാൻ അറിഞ്ഞത് മുതൽ ഇമാദിനു എന്നോട് വലിയ കാര്യമായി, അങ്ങനെയാണ് ഞങ്ങളുടെ ചർച്ച മതങ്ങളെകുറിച്ച് തുടങ്ങിയത്.
ഇമാദ് ഒരു ലിബറൽ മുസ്ലിം ആയിരുന്നു. ഫലസ്തീനികളിൽ നല്ല ഒരു വിഭാഗം ക്രിസ്ത്യാനികൾ ആണെന്ന് ഇമാദു പറഞ്ഞു തന്നു. ഒരിയൻന്ടലിസം എന്ന വിഖ്യാത പുസ്തം എഴുതിയ എദ്വെദ് സൈഡ് ഫലസ്തീൻ ക്രിസ്തീയ പാരമ്പര്യത്തിൽ നിന്നുമാണെന്ന് എനിക്ക് അറിയാമാരുന്നു . ഇമാദ് അപ്പോൾ ഹിന്ദു മതത്തെ കുറിച്ച് വായിക്കുക ആയിരിന്നു. അങ്ങനെയാണ് അന്ന് എന്റെ കൈവശം ഉണ്ടായിരുന്ന എസ രാധകൃഷ്ണന്റെ ഇന്ത്യൻ ഫിലോസഫി വായിക്കുവാൻ കൊടുത്തത്. ആ കൂട്ടത്തിൽ ഖുറാന്റെ ഒരു ഇഗ്ലീഷ് പതിപ്പ് കിട്ടുമോ എന്ന് ചോദിച്ചു. അടുത്ത ദിവസം ഇമാദ് എനിക്ക് ഒരു ഖുറാൻ കൊണ്ട് തന്നു, അങ്ങനെയാണ് ഞാൻ ഖുറാൻ വായിച്ചു തുടങ്ങിയത്. അന്ന് ഇമാദ് തന്ന ഖുറാൻ ആണ് ഇപ്പോഴും എന്റെ കൈയിൽ ഉള്ളത് .
അപ്പോഴേക്കും എനിക്ക് ഇസ്ലാം മതത്തെ കുറിച്ചും അതിന്റെ തിയോളജിയെ കുറിച്ചും സാമാന്യം ധാരണ കൈവന്നിരുന്നു. ഇതിനു കാരണം ഏതാണ്ട് ഒരു വര്ഷം ( 1986) ഞാൻ മതങ്ങളെകുറിച്ച് മാത്രമാണ് വായിച്ചത്. അതിനു ഒരു കാരണം അടൂരിനു അടുത്തുള്ള മണക്കാലായിലുള്ള തിയോളജിക്കൽ സെമിനാരിയുടെ ലൈബ്രറിയാണ്. അവിടെ ഞാൻ നേരം കിട്ടുമ്പോൾ ഒക്കെ പോകാൻ കാരണം അവിടെ മാത്രമായിരുന്നു ഞങ്ങളുടെ അടുത്തു എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക കിട്ടുന്നത് . അങ്ങനെ എന്സൈക്ലോ പീഡിയ എന്റെ സ്ഥിരം രേഫെരെൻസ് ഗ്രന്ധമായി. എന്ത് പുതിയ കാര്യം കേട്ടാലും ഞാൻ ബ്രിട്ടാനിക്കയിൽ തപ്പും. ഇസ്ലാം മതത്തെ കുറിച്ച് ആധികാരികമായി ഒരു ലേഖനം വായിച്ചതും ബ്രിട്ടാനിക്കയിൽ തന്നെ. അവിടെ വച്ചാണ് ഹൂസ്റ്റൻ സ്മിത്തിന്റെ ' ദി വേൾഡ് റിലീജീയൻസ് ' എന്ന പുസ്തം വായിച്ചതും . ഈ വിഷയത്തിൽ ഉള്ള താൽപര്യം കാരണം കംപാരിട്ടിവ് റിലീജിയൻ എന്റെ ഇഷ്ട്ട വിഷയങ്ങളിൽ ഒന്നായി. അതുകഴിഞ്ഞ് തിരുവനന്തപുരത്തെ പുബ്ലിക് ലൈബ്രറിയിലും , യുണി വേര്സിട്ടി ലൈബ്രറിയിലും, കന്ണന്മൂല സെമിനാരി ലൈബ്രറിയിലും വായിച്ചത് റീലീജിയൻ, തിയോളജി, ഇന്ത്യൻ ഫിലോസഫി എന്നീ വിഷയങ്ങൾ ആയിരുന്നു .
ഇത്രെയും ഒക്കെ വായിച്ചിട്ടും ഖുറാൻ വായിച്ചിടും കുട്ടികാലത്ത് മനസ്സിൽ കയറി പറ്റിയ തെറ്റിധാരണകളും മുൻവിധികളും പലപ്പോഴും തികട്ടി വന്നു. പക്ഷെ അത് മാറാൻ തുടങ്ങിയത് എന്റെ ഏറ്റവും അടുത്ത ചില കൂട്ടുകാരിൽ ചിലർ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായതിൽ പിന്നെയാണ് .
ഒരു പക്ഷെ എന്റെ യഥാർത്ഥ പരിണാമം തുടങ്ങിയത് ചെങ്ങന്നൂരിൽ നിന്നും ജയന്തി ജനത കയറി പുനയിൽ എത്തിയത് മുതലാണ് . എന്റെ മുൻവിധികളെയും ജീവിതത്തെയും ചിന്താധാരകളെയും മാറ്റി മറിച്ചത് പൂനാ യൂണിവേര്സിട്ടിയും പൂനാ നഗരവുമാണ് . കേരളം കഴിഞ്ഞാൽ പൂനയാണ്പൂ ഇപ്പോഴും എന്റെ സെക്കണ്ട് ഹോം . പൂനയിൽ കണ്ടു മുട്ടിയ എന്റെ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാളാണ് കോട്ടയത്ത് കാരനായ നിസ്സാം. നിസ്സാം കോട്ടയം സീ എം എസ കോളജിലെ ചെയർമാൻ ഒക്കെയായിരുന്നു.നിസ്സാം കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരു എൻസൈക്ലോപീടിയാണ്. നല്ലത് പോലെ വായിക്കുന്ന ഒരു കൊണ്ഗ്രെസ്സുകാരൻ. എന്നാൽ കൊണ്ഗ്രെസ്സ് ദുശീലമായ ആയ പാര വപ്പു ഒന്നുമില്ലാത്ത നല്ല സത്യ സന്ധ്യത ഉള്ള മനുഷ്യൻ. അതുകൊണ്ട് തന്നെ നല്ല വിവരവും വിദ്യാഭ്യാസവും മതേതര കാഴ്ചപ്പാടും ഒക്കെയുള്ള നിസ്സാം കൊണ്ഗ്രെസ്സിൽ ഒന്നുമായില്ല. നിസ്സാമിന്റെ ഏറ്റവും അടുത്ത കൂട്ടുകാർ പലരും കറയില്ലാത്ത കംമ്യുനിസ്സ്ടുകാരും. കേരളത്തിലെ മുസ്ലിം സമുദായത്തിൽ നിന്നും എന്റെ ആദ്യത്ത അടുത്ത കൂട്ടുകാരൻ നിസാം തന്നെയാണ്. കേരളത്തിലെ മുസ്ലീങ്ങളെ കുറിച്ച് നല്ല ഒരു ധാരണ ഉണ്ടാക്കാൻ അന്ന് നിസ്സാം എന്നെ സഹായിച്ചും എന്നു ഇന്നും എന്റെ അടുത്ത കൂട്ടുകാരിൽ ഒരാളായ നിസാമിന് പോലും അറിയില്ലായിരിക്കും ഇനി ഒരു 'ലൗ ജിഹാദിന്റെ' കാര്യവും കൂടി പറഞ്ഞിട്ട് നിർത്താം ജീവിതത്തിൽ ആദ്യമായി ഞാൻ കൂടെ താമാസിച്ചത് ഒരു ' ലൗ ജിഹാദ് ' പ്രതിയുമായാണ് . തിരുവല്ലാക്കാരി സുന്ദരിയായ ഒരു നസ്രാണി പെണ്ണായ ഷീബാ ജോരിജിന്റെ ഹൃദയം കവർന്ന ഡോ. ഹനീഫ് ലക്കടാവാലാ ആണ് പ്രതി. അവർ കല്യാണം കഴിച്ചു പിള്ളേരുമായി . ഷീബ ജോർജ് ഇന്നും ഷീബ ജോർജു തന്നെ . അറിയപെടുന്ന ഫെമിനിസ്റ്റ് പ്രവർത്തകയാണ് . കാര്യങ്ങൾ അറിയുന്നന്നത് ഞാനും ഡോ ഹനീഫ് ലക്കടാവാലയും അഡ്വക്കസി ഫെലോഷിപ്പിന്റെ ഭാഗമായി വാഷിങ്ങ്ടണിൽ ഒരുമിച്ചു ഉണ്ടായപ്പോഴാണ്. 1995 ഇൽ. ഞങ്ങൾ രണ്ടു മാസം വാഷിംങ്ങടൻ ഡീ സീ യിലെ ഹോവാർഡ് ജോൺസൻ ഹോട്ടലിൽ സഹമുറിയന്മാരായിരുന്നു. ജീവിതത്തിൽ മറക്കാൻ ഒക്കാത്ത രണ്ടു മാസങ്ങൾ. കാരണം എല്ലാ ദിവസവും ഞങ്ങൾ ഭൂമിക്കു മുകളിൽ ഉള്ള എല്ലാ വിഷയങ്ങളെയും ചർച്ച ചെയ്തു .കാഫ്ക്കയെ കുറിച്ചും കാമുവിനെ കുറിച്ചും.മാർക്സിസം, ഗാന്ധിസം, സിവിൽ റൈറ്റ്സ് മൂവ്മെന്റെ, ഖുറാൻ, ബൈബിൾ , ഗീത, ഫിലോസഫി ഹൂമൻ റൈട്സ് , ഫെമിനിസം ഞങ്ങൾ ചർച്ച ചെയാത്ത വിഷയങ്ങൾ കുറവായിരുന്നു . ഒരു പക്ഷെ എന്റെ ആ രണ്ടു മാസത്തെ അമേരിക്കൻ യാത്രയിൽ ഞാൻ ഏറ്റവും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയത് ഹനീഫ് ഭായി എന്ന് ഞാനിന്നും സ്നേഹത്തോടെ വിളിക്കുന്ന ഗുജറാത്തി മുസ്ലീമിൽ നിന്നാണ്. ആ രണ്ടു മാസത്തെ ഒരുമിച്ചുള്ള താമസം ആണ് മുസ്ലീങ്ങളെ കുറിച്ച് ചെറുപ്പത്തിൽ കടന്നു കയറിയ തെറ്റി ധാരണകൾ മായിച്ചു കളഞ്ഞത് .ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് ഹനീഫ് ഭായി . മെഡിക്കൽ ഡോക്ട്ടരാണ് . ആഹെമെദ്ബാദിലെ ചേരി പ്രദേശത്തെ പാവങ്ങളുടെ ഇടയിൽ ഹീലിങ് ടച് കൊടുത്തു ജീവിതത്തിനു അർത്ഥം തേടുന്ന ഹനീഫ് ഭായിയാണ് സമാധാനത്തിനും , കാരുണ്യത്തിനും ,സമഭാവനക്കും വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യൻ.
രണ്ടായിരത്തി രണ്ടിൽ അഹമ്മദ് ബാദിൽ മുസ്ലിം സമുദായത്തിന് നേരെ നടന്ന ഏറ്റവും ഹീനവും ക്രൂരവുമായ ആക്രമണത്തിനു ശേഷം ഞാൻ അഹമെദബാദിൽ പോയി. അവടെ കണ്ട കാഴ്ചകളും കേട്ട കഥകളും ജീവിതത്തിൽ മറക്കാൻ ഒക്കുകയില്ല.കത്തിച്ച കടകളും വീടുകളും. ബലാൽ സംഗം ചെയ്യപ്പെട്ട അമ്മമാരും പെങ്ങമ്മാരും.മതാപിതാക്കൾ കൊല ചെയ്യപെട്ട അനാഥരായ കുഞ്ഞുങ്ങൾ. ഭയം കണ്ണുകളിലും മനസ്സിലും തളം കെട്ടി സ്വന്തം നഗരത്തിൽ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർ. അവർ ജനിച്ചു വളർന്ന വീടുകളിലേക്ക് പോകുവാൻ അറക്കുന്നവർ. മൃഗങ്ങൾ മനുഷ്യരെക്കാൾ എന്ത് ഭേദമാണെന്ന് തിരിച്ഛറിഞ്ഞനാളുകൾ . അവിടെ കൊല്ലപ്പെട്ടത് മനുഷ്യർ ആയിരുന്നു . നമ്മളെ എല്ലാവരെയും പോലെ.. അഭയാർഥി ക്യാമ്പുകളിൽ സഹായമെത്തിക്കുവാൻ ഹനീഫ് ഭായിയും ഷീബയും ഉണ്ടായിരുന്നു. പക്ഷെ ഹനീഫ് ഭായിയുടെ കണ്ണുകളിലെ നിസ്സഹായത ഞാൻ തിരിച്ചറിഞ്ഞു .
ഹനീഫ് ഭായിയെ കെട്ടിപിടിച്ചു ഞാൻ തേങ്ങികരഞ്ഞു. ഹനീഫ് ഭായിയുടെ ഹൃദയത്തിലെ തേങ്ങൽ എന്നിൽ തട്ടി . ആ തേങ്ങൽ എന്റെ ഉള്ളിൽ ഇപ്പോഴും ഒരു വേദനയായി മറവിയിൽ നിന്നും മായാതെ നിൽക്കുന്നു.
അതുകൊണ്ട് തന്നെയാണ് ഞാൻ പണ്ട് സ്കൂളിൽ പറഞ്ഞു കൊടുത്ത ' ഇന്ത്യ എന്റെ രാജ്യമാണ് . എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് . ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു ' എന്ന വാക്കുകൾ ഓർത്തു ഇന്നും എന്റെ കണ്ണ് നിറയുന്നത്. കാരണം ആഹെമ്മാദ്ബാദിൽ കൊല്ലപ്പെട്ടവരും ബലാൽസംഗം ചെയ്യപെട്ടവരും അനാഥമാക്കപെട്ടവരും എന്റെ സഹോദരി സഹോദരന്മാരാണെന്ന തിരിച്ചറിവു തന്നെ... പിന്നെ ഞാൻ എങ്ങനെ എന്റെ രാജ്യത്തിന് വേണ്ടി കരയാതെ ഇരിക്കും ?
(ഐക്യ രാഷ്ട്ര സഭയിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ജെ എസ് അടൂർ ഇപ്പോൾ ഒരു ഇന്റർനാഷണൽ ഓർഗനൈസെഷന്റെ സീ ഈ ഒയും ഏഷ്യയിലെ പല ഇംഗ്ലീഷ് പത്രങ്ങളിലും സ്ഥിരം എഴുത്തുകാരനും ആണ്.)
(ലേഖനത്തിന്റെ നാലാം ഭാഗം തുടരും...)
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്