രണ്ട് മാസമായി അഴിക്കുള്ളിൽ കഴിയുന്ന ദിലീപിന് ഒടുവിൽ പിതാവിന്റെ പേരിൽ മണിക്കൂറുകൾ മാത്രം പുറംലോകം കാണാം! അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി നൽകി അങ്കമാലി മജിസ്ട്രേറ്റ് കോടതി; ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നത് താരത്തിന് ആശ്വാസമാകും; കോടതി അനുവദിച്ച മൂന്ന് മണിക്കൂർ സമയം മീനാക്ഷിക്ക് അച്ഛനെ കാണാനുള്ള അവസരമാകും
അർജുൻ സി വനജ്
കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ നടൻ ദീലീപിന് ഉപാധികളോടെ അനുമതി. ദിലീപിന്റ അപേക്ഷയ്ക്കെതിരെ പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുവദിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് അടുത്ത ബുധനാഴ്ച ദിലീപിന് പുറത്തു പോകാൻ ഉപാധികളോടെ അനുമതി നല്കിയത്. ആലുവാ മണപ്പുറത്തും വീട്ടിലുമായാണ് ചടങ്ങുകൾ നടക്കുക.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നല്കിയ കേസിൽ ജൂലൈ 10നാണ് നടൻ ദിലീപ് അറസ്റ്റിലാവുന്നത്. അതിനു ശേഷം അറുപതു ദിവസത്തോളമായി ജയിലിൻ തന്നെയാണ് ദീലീപിന്റ വാസം. പുറത്ത് എത്താനുള്ള ശ്രമങ്ങൾ ഒന്നും വിജയിക്കാതെ വന്നപ്പോഴാണ് ഈ മാർഗ്ഗം കണ്ടെത്തിയത്.
ദിലീപിനെ ജയിലിന് പുറത്ത് വിടാൻ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ വാദിച്ചിരുന്നു. കഴിഞ്ഞ വർഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാൻ എത്തിയിരുന്നില്ല. വൈകിയ വേളയിൽ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തെത്തിയതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നത്.
വരുന്ന ബുധനാഴ്ചയാണ് ദിലീപിന്റെ അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധ ദിനം. അന്ന് രാവിലെ ഏഴ് മണിമുതൽ 11 വരെ വീട്ടിലു മണപ്പുറത്തും നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷയിലെ ആവശ്യം. ഇത് അനുവദിച്ച കോടതി ദിലീപിന്റെ സുരക്ഷ പൊലീസിന്റ ചുമതലയാണന്നും നിർദ്ദേശിച്ചിട്ടുണ്ട്
നാലാം ഓണദിവസമാണ് ദിലീപ് പുറത്തിറങ്ങുക. ഇതോടെ ഓണദിനങ്ങളിൽ കുടുംബാംഗങ്ങളെ കാണാനുള്ള അവസരവും ദിലീപിന് കിട്ടുകയാണ്. ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് സബ് ജയിലിലേക്ക് ഒന്നര കിലോമീറ്ററാണ് ദൂരം. ഇവിടെയാണ് കഴിഞ്ഞ 50 ദിവസത്തിലേറെയായി ദിലീപിന്റെ വാസം. മകൾ കുടുംബവീട്ടിലും. പക്ഷേ അച്ഛനും മകളും തമ്മിൽ കണ്ടിട്ട് അൻപത് ദിവസത്തിലേറെയായി. അച്ഛനെ പിരിഞ്ഞ് ജീവിച്ച് ശീലമില്ലാത്ത മീനാക്ഷിക്ക് ഇനി പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ എത്തിയിരുന്നു. ജയിലിൽ പോയി അച്ഛനെ കാണണമെന്ന് വാശി പിടിക്കുകയാണ് മീനാക്ഷി. രണ്ടാഴ്ച മുമ്പ് ദിലീപിന്റെ അമ്മ മകനെ കാണാൻ ജയിലിലെത്തിയിരുന്നു. മകളെ കൊണ്ടു വരരുതെന്ന് ദിലീപ് നിർബന്ധം പിടിച്ചു. അതുകൊണ്ട് തന്നെ അച്ഛനെ കാണാനുള്ള ആഗ്രഹം നടക്കാതെ പോയി. ജാമ്യ ഹർജി തള്ളിയസ്ഥിതിക്ക് ജയിലിൽ പോയിട്ടങ്കിലും അച്ഛനെ കണ്ടേ പറ്റൂവെന്നാണ് മീനാക്ഷിയുടെ നിർബ്ബന്ധം. ഇതിന് പരിഹാരം കാണാനാണ് ദിലീപിന്റെ ശ്രമം. അഡ്വക്കേറ്റ് ബി രാമൻപിള്ളയുടെ പുതിയ ബുദ്ധിയാണ് ഇപ്പോൾ ഫലം കണ്ടത്.
കഴിഞ്ഞ ഏഴ് വർഷമായി സ്ഥിരമായി താൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും ദിലീപ് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെ റിമാൻഡ് കാലാവധി തീരുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ അപേക്ഷ എന്നതും പ്രസക്തമായിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് പ്രോസിക്യൂഷൻ രംഗത്തെത്തിയത്. കഴിഞ്ഞ വർഷവും ദിലീപ് പങ്കെടുത്തിരുന്നില്ല. മൊബൈൽ ടവർ ലൊക്കേഷൻ രേഖകൾ ഉൾപ്പടെ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ദിലീപിന്റ റിമാൻഡ് കാലാവധി അടുത്തമാസം 16 വരെയാക്കി പുതുക്കിയിട്ടുണ്ട്
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിഡിയോ കോൺഫറൻസിലൂടെയായിരുന്നു കോടതി റിമാൻഡ് ഹർജി പരിഗണിച്ചത്. ഇതോടൊപ്പമാണ് ദിലീപിന്റ അപേക്ഷയും എത്തിയത്. ജാമ്യം കിട്ടിയാലോ വിചാരണ പൂർത്തിയായി കുറ്റവാളിയല്ലെന്ന് തെളിഞ്ഞാലോ മാത്രമേ നിലവിൽ ദിലീപിന് പുറത്തിങ്ങാൻ കഴിയൂവെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് മകളെ കാണാനായി പുതിയ തന്ത്രം ദിലീപ് പയറ്റിയത്. അച്ഛന്റെ ശ്രാദ്ധത്തിന് പുറത്തെത്തിയാൽ മകളെ കാണാം. പൊലീസ് ബന്തവസിലാണെങ്കിലും മീനാക്ഷിയെ കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം നടത്തിയത്.
കോടതി അനുമതി നല്കിയതോടെ ഫാൻസ് അസോസിയേഷനും ആഹ്ളാദത്തിലാണ് . സുരക്ഷാ കാരണങ്ങളാൽ ഇവരെയാരെയും പൊലീസ് അടുപ്പിക്കാനിടയില്ലെങ്കിലും പ്രിയതാരത്തെ കാണാനാവുന്ന ഒരവസരമായാണ് ഇത് മാറുക. ശ്രാദ്ധത്തിന് ദിലീപിനെ കൊണ്ടു പോകുന്നത് സുരക്ഷാ വിഷയമുണ്ടാക്കുമെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചെങ്കിലും കോടതി മാനുഷിക പരിഗണന നല്കുകയായിരുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങുകൾ എല്ലാ വർഷം ഉള്ളതാണ്. അതിന് വേണ്ടി പോകണമെന്ന് പറയുന്നത് അംഗീകരിക്കേണ്ടതി്ല്ലന്ന പൊലീസ് നിലപാട് കോടതി അംഗീകരിച്ചില്ല.
ദിലീപിന് അനുകൂലമായ വികാരമുണ്ടാക്കാനാണ് അച്ഛന്റെ ശ്രാദ്ധ ചടങ്ങ് രാമൻപിള്ള ഉയർത്തിയതെന്ന് പൊലീസിന് അറിയാം. ശ്രാദ്ധ ചടങ്ങുകൾ മാധ്യമശ്രദ്ധയിലും വരും. ഇതിലൂടെ ദിലീപിന് അനുകൂല വികാരം ഉയരും. ദിലീപിന്റെ പുതിയ സിനിമയായ രാമലീല പോലും ഇറങ്ങുന്നതിന് അനുകൂല സാഹചര്യമൊരുക്കുമെന്നും ദിലീപ് പക്ഷം കണക്കു കൂട്ടുന്നു.
അച്ഛന്റെ ശ്രാദ്ധത്തിനെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന നടൻ മാധ്യമങ്ങളോട് എന്തെങ്കിലും പറയുമോ എന്ന സംശയവും പൊലീസിനുണ്ട്. അതുകൊണ്ട് കൂടിയാണ് കരുതലോടെ പൊലീസിന്റെ നീക്കം. മകളെ കാണാൻ മാത്രമായി തന്നെയാണ് ദിലീപ് വീണ്ടും ജാമ്യത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മൂന്നാം ജാമ്യാപേക്ഷയും കോടതി തള്ളിയതോടെ ദിലീപിന്റെ പ്രതീക്ഷ മങ്ങിയിരുന്നു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 90 ദിവസത്തിനുള്ളിൽ പ്രോസിക്യൂഷൻ കുറ്റപത്രം നൽകിയാൽ വിചാരണ കഴിഞ്ഞ് കുറ്റവാളി അല്ലെന്ന് തെളിഞ്ഞാൽ മാത്രമേ നടന് പുറത്തിറങ്ങാനാകൂ. അതുകൊണ്ടാണ് മീനാക്ഷിയെ കാണാൻ പുതിയ തന്ത്രം ദിലീപ് ഒരുക്കുന്നത്.
മകൾ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും ജയിലിൽ കാണാൻ വരരുതെന്ന് നിർബന്ധമായി പറഞ്ഞതിനാൽ ഇരുവർക്കും ഇതുവരെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ദിലീപിന്റെ അമ്മ ജയിലിൽ മകനെ കാണാനായി എത്തിയിരുന്നു. ജാമ്യം ലഭിച്ചിട്ട് ഭാര്യയെയും മകളെയും കാണുക എന്നത് എളുപ്പ മാർഗ്ഗമല്ലെന്ന് ദിലീപിന് മനസ്സിലായി. ഇതേ തുടർന്നാണ് അഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചത്.
അന്ന് രാവിലെ ഏഴു മണി മുതൽ 11 വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് കോടതി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷമായി സ്ഥിരമായി താൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയിൽ പറയുന്നുണ്ട്. കാവ്യ വീണ്ടും വെണ്ണലയിലെത്തിയതോടെ വീണ്ടും ഏകാന്തത അനുഭവിക്കുന്ന മകൾ മീനാക്ഷിയെ സമാധാനിപ്പിക്കുക എന്നതാണ് ദിലീപിന്റെ പ്രധാന ആവശ്യം. വീട്ടിൽ വച്ചു തന്നെ മകളെ കാണാനും കഴിയും. ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യ നിന്നിരുന്നത്. എന്നാൽ രണ്ട് ദിവസം മുമ്പ് കാവ്യ വെണ്ണലയിലെ വില്ലയിലേക്ക് പോയി. കാവ്യയാണ് മാഡമെന്ന് പൾസർ സുനി വെളിപ്പെടുത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു അത്. ഇതോടെ മീനാക്ഷി വീട്ടിൽ തീർത്തും ഒറ്റപ്പെട്ടു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
ജയിലിന്റെ ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് ദിലീപിന്റെ വീട്. ജയിലിൽ നിന്നും പൊലീസ് സംരക്ഷണത്തിൽ ദിലീപിനെ വീട്ടിൽ എത്തിക്കുകയും തിരിച്ച് ജയിലിൽ എത്തിക്കുകയും വേണം. അതുകൊണ്ട് തന്നെ സുരക്ഷയിൽ പൊലീസ് എടുക്കുന്ന നിലപാട് നിർണ്ണായകമാകും.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
- ഒരുപാട് പേർക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീടിന്റെ സുന്ദര കാഴ്ചകൾ...
- ബാന്ദ്രയിൽ അരുൺഗോപി തുറന്നത് ദിവ്യാ ഭാരതിയുടെ ഫയലോ?
- നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിന് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്