സാറോ.. സ്റ്റാറോ? വെളിവില്ലാത്ത കാഴ്ച; ആദം: എന്തൊരു പുതുമ! ഇളവേളയുടെ വിജയം: സിനിമാ പരസ്യം പോയപ്പോൾ സത്യമെഴുതി മാതൃഭൂമി; ദിലീപിനെ അഴിക്കുള്ളിലാക്കിയെന്ന് ആരോപിച്ച് വിലക്കേർപ്പെടുത്തിയ വെള്ളിത്തിരയിലെ സൂപ്പർതാരങ്ങൾക്ക് പത്രം പണി നൽകിയത് ഇങ്ങനെ: എങ്ങനേയും ഒത്തുതീർപ്പിന് സൂപ്പർതാരങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മാതൃഭൂമിക്ക് ഇത്തവണ സൂപ്പർതാര ഓണചിത്രങ്ങളുടെ പരസ്യം കൊടുത്തില്ല. ദിലീപിനെ അഴിക്കുള്ളിലാക്കിയത് മാതൃഭൂമിയാണെന്ന് ആരോപിച്ചാണ് സിനിമാക്കാർ മാതൃഭൂമിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. പരസ്യം പോയപ്പോൾ പത്രം സത്യമെഴുതി. അത് പ്രതിസന്ധിയിൽ ഉഴലുന്ന മലയാള സിനിമയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നാല് ഓണചിത്രങ്ങളാണ് ഇത്തവണ എത്തിയത്. ഇതിൽ മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകവും മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറായും മോശം ചിത്രമാണെന്ന് ആദ്യ ആഴ്ച തന്നെ മാതൃഭൂമി റിവ്യൂ നൽകി. പൃഥ്വി രാജിന്റെ ആദം ജോണിനേയും വിമർശിച്ചു. നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഇടവേളയിലെ വിജയമെന്നും വിശേഷിപ്പിക്കുന്നു. അങ്ങനെ ആദ്യമായി മാതൃഭൂമി സത്യസന്ധമായ സിനിമാ റിവ്യൂ എഴുതിയെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ.
പുള്ളക്കാൻ സ്റ്റാറോ..., വെളിപാടിന്റെ പുസ്തകം, ആദം ജോൺ എന്നിവ പ്രേക്ഷകരെ കൊല്ലുന്ന സിനിമായണെന്നാണ് മാതൃഭൂമിയുടെ നിരീക്ഷണം. പത്രത്തോടൊപ്പമുള്ള ചിത്രഭൂമി പ്രത്യേക പതിപ്പിന്റെ ആദ്യ പേജ് നാല് ചിത്രങ്ങൾക്കായി മാതൃഭൂമി മാറ്റി വച്ചു. എല്ലാ സൂപ്പർതാര സിനിമകളേയും പുകഴ്ത്തുന്ന പതിവ് വിട്ട് സത്യസന്ധമായ റിവ്യൂ. ഇതോടെ മാതൃഭൂമി വായനക്കാർ ആരും ഈ സിനിമകൾ കാശു മടുക്കി കാണാൻ തിയേറ്ററിൽ എത്തില്ലെന്നും ഉറപ്പായി. നിവിൻ പോളി ചിത്രത്തെ പുകഴ്ത്തി വിശ്വാസ്യത പത്രം നിലനിർത്തുകയും ചെയ്തു. നാല് സിനിമകളിൽ നിന്നും മാതൃഭൂമിക്ക് പത്ത് ലക്ഷത്തിൽ താഴെ മാത്രമേ പരസ്യ വരുമാനം നഷ്ടമായിട്ടുള്ളൂ. എന്നാൽ ശരിയെഴുതുമ്പോൾ തിയേറ്ററിലേക്ക് ആളൊഴുക്ക് കുറയും. ഇത് മൂന്ന് സിനിമയ്ക്കും വലിയ തിരിച്ചടിയുമാകുമെന്ന് സിനിമാലോകം തന്നെ വിലയിരുത്തുന്നു. ഇതോടെ ഓണചിത്രങ്ങളിൽ നിവിൻ പോളിക്ക് കോളടിക്കുകയാണ്.
പ്രശ്നത്തിന്റെ ഗൗരവം മമ്മൂട്ടിക്കും മോഹൻലാലിനും മനസ്സിലായി കഴിഞ്ഞു. ദിലീപിന്റെ അറസ്റ്റ് സിനിമയെ വലിയ പ്രതിസന്ധിയലാക്കി. ഇത് മറികടക്കാൻ എല്ലാവരേയും ഒപ്പം കൂട്ടണം. അതിനിടയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിനേയും മാതൃഭൂമിയേയും ബഹിഷ്കരിക്കാനുള്ള തീരുമാനം ചിലർ എടുത്തു. ഇത് വമ്പൻ തിരിച്ചടിയായി മാറുകയാണ്. ഓണക്കാലത്ത് സിനിമയുടെ നഷ്ടം അമ്പത് കോടിയിൽ എത്തിക്കുന്നതിലേക്ക് ഈ തീരുമാനം എത്തി. എങ്ങനേയും മാതൃഭൂമിയുമായി ഒത്തുതീർപ്പിനുള്ള ശ്രമത്തിലാണ് സിനിമാക്കാർ. തിയേറ്ററിൽ ചിത്രമെത്തി അടുത്ത ദിവസം തന്നെ സത്യസന്ധമായ വിലയിരുത്തലുകൾ മാതൃഭൂമിയിൽ എത്തിയാൽ പൊട്ട പടങ്ങളുടെ ഇനിഷ്യൽ കുറയും. ഇത് സിനിമയെ വലിയ പ്രതിസന്ധയിലെത്തിക്കും. പരസ്യ ഇല്ലെങ്കിൽ പത്രങ്ങൾക്ക് സത്യമെഴുതാനാകുമെന്നതിന് തെളിവാണ് ഇന്നത്തെ മാതൃഭൂമിയിലെ സിനിമാ നിരീക്ഷണങ്ങൾ എന്നാണ് പ്രമുഖ സിനിമാ നിരൂപകൻ മറുനാടനോട് പ്രതികരിച്ചത്.
മാതൃഭൂമിയുമായി മോഹൻലാലിന് അടുത്ത ബന്ധമുണ്ട്. 1971 ബിയോണ്ട് ഡേയ്സ് എന്ന സിനിമയെ പോലും മാതൃഭൂമി ഇത്തരത്തിൽ വിമർശിച്ചിട്ടില്ല. എന്നാൽ ലാൽ ജോസും മോഹൻലാലും ഒരുമിച്ച വെളിപാടിന്റെ പുസ്തകത്തെ കൃത്യമായി തന്നെ വിലയിരുത്തി തിയേറ്ററിൽ സിനിമ കാണാൻ ആരും പോണ്ടെന്ന് മാതൃഭൂമി പറഞ്ഞു വച്ചു. 1971 ബിയോണ്ട് ദി ബോർഡേഴ്സിന് കിട്ടിയ കളക്ഷൻ പോലും പുതിയ ലാൽ ചിത്രത്തിന് കിട്ടില്ല. മോഹൻലാൽ-ലാൽ ജോസ് ചിത്രത്തെ ലോക ദുരന്തമെന്നാണ് മാതൃഭൂമി വിമർശിക്കുന്നത്. സംവിധാനവും തിരക്കഥയും സാങ്കേതികയുമെല്ലാം പിഴച്ചെന്നും എഴുതുന്നു. വർണ്ണ/വർഗ്ഗ വിവേചനം ആളിക്കത്തിക്കുന്നുവെന്ന രാഷ്ട്രീയ കുറ്റപ്പെടുത്തലും മാതൃഭൂമി നടത്തുന്നു. മോഹൻലാലിന് ആശ്വസിക്കാൻ ഒരു വരിപോലുമില്ല.
മമ്മൂട്ടി ചിത്രമായ പുള്ളിക്കാൻ സ്റ്റാറും പോരെന്ന് എഴുതുന്നു. പ്രണയവും ഉപദേശ പാഠങ്ങളും ഹീറോയിസവും പാട്ടും ഒക്കെ യാതൊരു ക്രമവുമില്ലാത കെുത്തി നിറഞ്ഞ് സിനിമ രണ്ടര മണിക്കൂർ വലിഞ്ഞു നീങ്ങുന്നു. എടുത്തു പറയാനോ ഓർക്കാനോ ഒരു ദൃശ്യമോ കാഴ്ചയോ ശേഷിക്കുന്നില്ല. കോമഡി പതിവ് ദ്വയാർത്ഥ പദങ്ങൾ നിറഞ്ഞതാകുന്നു. ക്ലീഷകളെ കൊണ്ട് മാറ്റി മാറ്റി കളിക്കുമ്പോൾ ആരാധകർക്ക് പോലും മടത്തു തുടങ്ങുമോ എന്ന് താരങ്ങളും സംവിധായകരും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് പുള്ളിക്കാരൻ സ്റ്ററാ എന്ന ശ്യാംധർ ചിത്രത്തെ കുറിച്ച് മാതൃഭൂമി എഴുതുന്നു. സംഭാഷണത്തിലും ക്രാഫ്റ്റിലുമെല്ലാം ആവർത്തന വിരസത പ്രകടമാണെന്നും വിശദീകരിക്കുന്നു.
പൃഥ്വിരാജിനെ നായകനാക്കി ജിനു വി എബ്രഹാം ഒരുക്കിയ ആദം ജോണിനേയും കടന്നാക്രമിക്കുകയാണ് മാതൃഭൂമി. ആദ്യ പകുതിയിൽ തന്നെ കഥാഗതിയെ കുറിച്ച് സൂചന ലഭിക്കുന്നു. അതിമാനുഷികമായ നായക കഥാപാത്രങ്ങളെ പോലെ തന്നെ വില്ലന്മാരെ കീഴടക്കുന്ന നായകൻ തന്നെയാണ് ആദം ജോണും. സിനിമ യാഥാർഥ്യത്തോട് കൂടുതൽ അടുത്തു നിൽക്കുകയും പ്രേക്ഷകർ അത് സ്വീകരിക്കുകയും ചെയ്യുന്ന കാലത്താണ് മലയാളത്തിൽ നിന്ന് ഇത്തരം സിനിമകൾ ഉണ്ടാകുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആദം ജോൺ പോലുള്ള സിനിമകൾ പ്രേക്ഷകരെ രസിപ്പിക്കുന്നതിനേക്കാൾ ആശങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പറയേണ്ടിവരുമെന്നാണ് വിമർശനം.
കഥയ്ക്ക് അനുയോജ്യമായ കാസ്റ്റിങ് എന്നാണ് നിവിൻ പോളിയും ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയെ കുറിപ്പ് പറയുന്നത്. അതിമാനുഷികനല്ലാത്ത ചാക്കോ കുര്യനെ നിവിൻ പോളി ഭംഗിയായി അവതരിപ്പിച്ചെന്നും മാതൃഭൂമി പറയുന്നു. നവാഗത സംവിധായകനായ അൽതാഫിന് കൈയടിക്കുകയാണ് മാതൃഭൂമി. അങ്ങനെ ഓണചിത്രങ്ങളിൽ കാണേണ്ടത് ഈ സിനിമ മാത്രമെന്ന് പത്രം പറഞ്ഞു വയ്ക്കുന്നു. ഇത് തിയേറ്ററുകളെ സ്വാധീനിക്കുമെന്ന് തിരിച്ചറിയുകയാണ് സിനിമാ ലോകം. അതുകൊണ്ട് തന്നെ ദിലീപിനെ പിന്തുണച്ച് മാതൃഭൂമിയെ കൈവിട്ടത് തെറ്റായി പോയി എന്ന് ലാലും മമ്മൂട്ടിയും പോലും മനസ്സിലാക്കുന്നു. ഭാവിയിൽ ഇത്തരം ശുദ്ധ മണ്ടത്തരങ്ങൾ കാണിക്കരുതെന്ന അഭിപ്രായത്തിലാണ് സിനിമയിലെ ഭൂരിഭാഗം പേരും. അതുകൊണ്ട് ഏത് സംഘടന പറഞ്ഞാലും ഇനി സിനിമാക്കാർ മാതൃഭൂമിക്ക് പരസ്യം നൽകും.
സിനിമയിലെ സംഘടനകൾ എല്ലാം ഇപ്പോഴും ദിലീപിന്റെ കൈയിലാണ്. ക്രിസ്മസ് കാലത്ത് ലിബർട്ടി ബഷീറിനുണ്ടായ വലിയ പിഴവ് മുതലെടുത്ത് തിയേറ്ററുടമകളുടെ പുതിയ സംഘടന ദിലീപ് രൂപീകരിച്ചിരുന്നു. നിർമ്മാതാക്കളുടെ സംഘടനയിലും ഫെഫ്കയിലുമെല്ലാം ദിലീപ് അനുകൂലനകൾ. വിതരണക്കാരുടെ സംഘടനയിലും കാര്യങ്ങൾ തീരുമാനിക്കുന്നത് ജനപ്രിയ നായകനാണ്. എല്ലാ സംഘടനയിലേയും പ്രധാനികൾ ഒത്തു കൂടി ചില തീരുമാനങ്ങൾ എടുത്തിരുന്നു. ഇതിൽ ഏഷ്യാനെറ്റിനേയും മാതൃഭൂമിയേയും ബഹിഷ്കരിക്കാനായിരുന്നു തീരുമാനം. എന്നാൽ സിനിമകൾ വമ്പൻ വിലയ്ക്ക് സാറ്റലൈറ്റ് റൈറ്റിലൂടെ ഏറ്റെടുക്കുന്ന ഏഷ്യാനെറ്റിനെ തൊടാൻ സിനിമാക്കാർക്ക് പേടിയാണ്. ഇതിനൊപ്പം ഏഷ്യാനെറ്റ് ന്യൂസാണ് ഏഷ്യാനെറ്റ് ചാനൽ അല്ല പ്രശ്നമെന്നും സിനിമാക്കാർ പറയുന്നു. അതിനാൽ ഏഷ്യാനെറ്റ് ന്യൂസിനേയും പ്രമുഖർ ബഹിഷ്കരിക്കാനായിരുന്നു തീരുമാനം. ആരും ഔദ്യോഗികമായി ഇത് പരസ്യപ്പെടുത്തിയുമില്ല.
ഇതിനിടെയാണ് ഓണചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്. മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളക്കാരൻ സ്റ്റാറാ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, പൃഥ്വി രാജിന്റെ ആദം ജോൺ... ഈ സിനിമകളുടെ പരസ്യമൊന്നും മാതൃഭൂമി പത്രത്തിൽ ഇല്ല. മനോരമയിൽ ഉണ്ട് താനും. ദീപികയുടെ ആദ്യ പേജ് തന്നെ ആദം ജോണിന്റെ വലിയ പരസ്യമാണ്. അങ്ങനെ മാതൃഭൂമിക്കെതിരായ ബഹിഷ്കരണം സിനിമാക്കാർ തുറന്ന് സമ്മതിച്ചു. ഇന്നലത്തെ മാതൃഭൂമിയിൽ ചെറിയ സിനിമകളുടെ പരസ്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സൂപ്പർതാര ചിത്രങ്ങളുമായി ബന്ധപ്പെട്ട് ആദ്യമായി മാതൃഭൂമി സത്യം എഴുതിയത്. ദിലീപിനെ നടിയെ ആക്രമിച്ച കേസിൽ ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തിയത് മാതൃഭൂമിയിലെ വേണു ബാലകൃഷ്ണനാണെന്ന് ആരോപണം ഉണ്ടായിരുന്നു. മനോരമ ഓൺലൈന്‍ അനുവദിച്ച അഭിമുഖത്തിൽ മാതൃഭൂമി ന്യൂസിലെ വാർത്താ അവതാരകൻ വേണുവിനെതിരെ അതിരൂക്ഷമായ പരാമർശങ്ങളാണ് ദിലീപ് നടത്തിയത്. കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലിൽ കെട്ടിവെക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ആരോപിച്ചിരുന്നു.
ഇതിന് പുതിയ തലം നൽകാനാണ് സിനിമാ സംഘടനകളെ കൊണ്ട് മാതൃഭൂമിക്ക് പരസ്യം നൽകാത്തതെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മൊത്തം സിനിമാക്കാരുടെ പ്രെമോഷനും മാതൃഭൂമിയും വേണ്ടെന്ന് വയ്ക്കും. എന്നാൽ വായനക്കാർക്ക് വേണ്ടി വാർത്തകൾ നൽകുകയും ചെയ്യും. അതാണ് ഇന്നത്തെ റിവ്യൂവിൽ പ്രതിഫലിച്ചതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍