മദ്യം ഉപയോഗിക്കുന്നത് എങ്ങനെയാണ് അപരാധമാകുന്നത്? സ്ത്രീകൾ മദ്യപിച്ചാൽ എന്താണ് കുഴപ്പം? മദ്യപിക്കുന്ന ആളുകൾ പോലും മദ്യപാനത്തെ പിന്തുണയ്ക്കാൻ പേടിക്കുന്നത് എന്തുകൊണ്ട്? മുരുളി തുമ്മാരുകുടി എഴുതുന്നു...
മുരളി തുമ്മാരുകുടി
മദ്യഷാപ്പും ആരാധനാലയങ്ങളും തമ്മിലുള്ള ദൂര പരിധി മാറ്റി എന്നതാണ് ഇന്നത്തെ വാർത്ത. മദ്യവില്പനയെച്ചൊല്ലി നാട്ടിൽ നടക്കുന്ന കോലാഹലങ്ങൾ കാണുമ്പോൾ എനിക്ക് ചിരിയും ചിലപ്പോൾ സങ്കടവും വരും. ബാറുകൾ അടക്കുന്നു, തുറക്കുന്നു, വിസ്ക്കിയും ബ്രാണ്ടിയും മാറ്റി വൈനും ബിയറും ആക്കുന്നു, ദേശീയപാതകളുടെ പേര് മാറ്റി നട്ടുവഴികൾ ആക്കുന്നു. ഇതിനൊക്കെ പുറമേ മന്ത്രിമാരുടെ, കോടതിയുടെ, മാധ്യമങ്ങളുടെ, പൊതുസമൂഹത്തിന്റെ ഒക്കെ വിലപ്പെട്ട സമയവും ഇത് അപഹരിക്കുന്നു. ഇതെല്ലാം കഴിഞ്ഞു നോക്കുമ്പോളും 'ശങ്കർജി ഈസ് സ്റ്റിൽ ഓൺ ദി കോക്കനട്ട് ട്രീ' തന്നെ.
സത്യത്തിൽ ഇതിന്റെ ഒന്നും ആവശ്യമില്ല. ഇവിടെ എനിക്ക് ഓഫിസിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിക്ക് വെള്ളം കിട്ടുന്ന ഏതു കടയിൽ കയറിയാലും മദ്യവും കിട്ടും, പലപ്പോഴും വെള്ളത്തേക്കാൾ ചെലവ് കുറവും ആണ്. നാട്ടിലാണെങ്കിൽ വെയിലത്തും മഴയത്തും ക്യു നിൽക്കണം, വരുന്നവരുടെയും പോകുന്നവരുടേയും പുച്ഛം ഏറ്റു വാങ്ങണം, സാധനം കയ്യിൽ ഉണ്ടെങ്കിൽ ബന്ധുക്കൾ തൊട്ട് പൊലീസുകാർ വരെ എല്ലാവരെയും പേടിക്കണം. മെട്രോയിലേക്ക് അതുമായി കേറാൻ പോലും പറ്റില്ല എന്ന് പറയുന്നു. ഒരു വിധം 'സോഷ്യൽ ഔട്ട് കാസ്റ്റ്' ആണ് മദ്യപാനികൾ. ചുമ്മാതല്ല ഓണമായിട്ടും ഞാൻ ഇവിടെത്തന്നെ ഇരിക്കുന്നത്.
പത്താം ക്ലാസ്സിലെത്തുന്നതിന് മുൻപേ കള്ളുകുടി തുടങ്ങുകയും നിർത്തുകയും ചെയ്ത ഒരാളാണ് ഞാൻ. എന്നാണ് ആദ്യമായി കള്ള് കുടിച്ചതെന്ന് ഓർമ്മയില്ല. (ഓർമ്മ വെക്കുന്നതിന് മുൻപേ ആയിരിക്കണം). വീട്ടിലെ പന ചെത്തുന്നുണ്ടായിരുന്നതിനാൽ വൈകിട്ടത്തെ കള്ള് ഒരു ബക്കറ്റിൽ അടുക്കളയിൽ കാണും. ചേട്ടന്മാരും ചേച്ചിമാരുമൊക്കെ അത് മുക്കി കുടിക്കും. ഒരു ഗ്ലാസ് ഞാനും. വെള്ളമോ മോരോ കുടിക്കുന്നതിൽ കവിഞ്ഞൊരു ഭാവമാറ്റവും അമ്മയോ മറ്റുള്ളവരോ കാണിച്ചില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും തെറ്റ് ചെയ്തു എന്ന വിചാരമില്ലായിരുന്നു അന്നും, ഇന്നും.
മദ്യം എളുപ്പത്തിലും സുലഭമായും ചെലവില്ലാതെയും കിട്ടുന്ന സാഹചര്യത്തിലായിരുന്നു പിന്നീടുള്ള ജീവിതവും. മദ്യനിരോധനം ഉണ്ടായിരുന്ന ബ്രൂണെയിലും ഒമാനിലും ഓയിൽ കമ്പനിക്കാർക്ക് പ്രത്യേക ക്വോട്ട ഉണ്ടായിരുന്നു. വിമാനങ്ങളിലും മുന്തിയ ഇനം മദ്യം വെറുതെ കിട്ടിയിരുന്നു. എന്നിട്ടും എനിക്കത് കുടിക്കണമെന്ന യാതൊരു ആഗ്രഹവും ഉണ്ടായില്ല.
കേരളത്തിൽ വേണ്ടത് മദ്യനിരോധനമോ മദ്യനിയന്ത്രണമോ ഒന്നുമല്ല, മറിച്ച് മദ്യപാനികളും അല്ലാത്തവരുമായ ആളുകളുടെ ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണ്. ഏത് മദ്യം എത്ര അളവിൽ കഴിക്കണം, നമ്മുടെ വരുമാനത്തിന്റെ എത്ര ശതമാനം മദ്യത്തിനായി ചെലവാക്കണം, ആഴ്ചയിൽ എത്ര തവണ മദ്യപിക്കണം, എവിടെ ആരുടെ കൂടെ മദ്യപിക്കണം എന്നൊക്കെയുള്ള തീരുമാനങ്ങൾക്ക് ആളുകൾ സ്വയം ഉത്തരവാദികളാണ്. ആ തീരുമാനങ്ങളാണ് ഏറ്റവും ഉത്തരവാദിത്തത്തോടെ എടുക്കേണ്ടത്ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടും മദ്യം അതിനൊരു പ്രതിവിധി ആകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഔദ്യോഗിക ജീവിതത്തിൽ ദുരന്തങ്ങൾ ഏറെ കണ്ടുനിൽക്കേണ്ടി വരുമെങ്കിലും അപ്പോഴും ആംബുലൻസ് ഡ്രൈവർമാർ പറയുന്നത് പോലെ 'ഒരു ധൈര്യം കിട്ടാൻ' മദ്യം ഉപയോഗിക്കാറില്ല. ലോകത്തെവിടെ ചെന്നാലും സുഹൃത്തുക്കളുടെ നടുക്കായിരിക്കും മിക്ക സമയവും. അപ്പോഴും കമ്പനിക്ക് കൊഴുപ്പേകാൻ മദ്യം വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്നുവെച്ച് രാത്രി പന്ത്രണ്ട് മണിക്ക് ശേഷം പുറപ്പെടുന്ന വിമാനത്തിൽ ഒരു ഗ്ലാസ്സ് ഷാമ്പെയിനും ഓറഞ്ചു ജ്യൂസും മിക്സ് ചെയ്ത് കുടിക്കാനോ ഒത്തു കിട്ടിയാൽ ഒരു ലെമൺചെല്ലോ കഴിക്കാനോ ഒരു നാണക്കേടും ഇല്ല. ഇതിനൊക്ക കാരണം കള്ള് വല്യ സംഭവം ഒന്നുമല്ല എന്ന മട്ടിൽ വീട്ടിൽ കിട്ടിയ പരിശീലനം ആണ്. ഇതെന്റെ മാത്രം കാര്യമല്ല, എന്റെ വീട്ടിൽ വളർന്ന എല്ലാവരുടെയും കാര്യമാണ്.
എന്നാൽ കേരളത്തിൽ മദ്യത്തെപ്പറ്റിയുള്ള സാമൂഹ്യ വീക്ഷണം ഏറെ മാറിപ്പോയിരിക്കുന്നു. മദ്യം ഉപയോഗിക്കുന്നത് എന്തോ വലിയ അപരാധമാണെന്നാണ് പൊതുവെ സമൂഹം കരുതുന്നത്. സ്വന്തം വീട്ടിലിരുന്നു മദ്യപിക്കാൻ സ്വാതന്ത്ര്യമുള്ളവർ തന്നെ നന്നേ കുറവാണ്. പരസ്യമായി മദ്യപിക്കാൻ മധ്യവർഗ്ഗത്തിൽ ഉള്ളവർക്ക് ധൈര്യമില്ല. മദ്യപിക്കുന്ന സ്ത്രീകൾ 'ചീത്ത' യാണെന്ന് സ്ത്രീകൾക്ക് പോലും അഭിപ്രായമുണ്ട്. മദ്യപിക്കുന്ന ആളുകൾ പോലും മദ്യപാനത്തെ പിന്തുണച്ച് സംസാരിക്കാൻ മടിക്കുന്നു. മദ്യപാനത്തെപ്പറ്റി സമൂഹത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെയായതിനാൽ മദ്യത്തിന് ചില നല്ല ഗുണങ്ങൾ കൂടിയുണ്ടെന്ന് ശാസ്ത്രീയമായി പറയാൻ പോലും ഡോക്ടർമാരും ഡയറ്റീഷ്യന്മാരും മടിക്കുന്നു.
അതേസമയം സർക്കാരിന് മദ്യവിൽപ്പന വലിയൊരു വരുമാന മാർഗ്ഗമായതിനാൽ അത് വിറ്റ് കാശ് കിട്ടുകയും വേണം, സമൂഹത്തിന്റെ മുന്നിൽ അതിനെതിരെ യുദ്ധം ചെയ്യുന്നുവെന്ന് വെറുതെ നടിക്കുകയും വേണം. ഈ ഹിപ്പോക്രസിയിൽ പെട്ട് സർക്കാർ വലയുന്നു. ഇപ്പോൾ കാണുന്ന സർക്കസെല്ലാം അതിന്റെ ഫലമാണ്.
ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടും മദ്യം അതിനൊരു പ്രതിവിധി ആകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഔദ്യോഗിക ജീവിതത്തിൽ ദുരന്തങ്ങൾ ഏറെ കണ്ടുനിൽക്കേണ്ടി വരുമെങ്കിലും അപ്പോഴും ആംബുലൻസ് ഡ്രൈവർമാർ പറയുന്നത് പോലെ 'ഒരു ധൈര്യം കിട്ടാൻ' മദ്യം ഉപയോഗിക്കാറില്ല.മദ്യത്തിനും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യനുള്ളിടത്തോളം കാലം ഇതിവിടെ നിലനിൽക്കുകയും ചെയ്യും. എത്രയോ കാലമായി എത്രയോ ദേശങ്ങളിൽ ഏതെല്ലാം രീതികളിൽ മദ്യനിരോധനം ശ്രമിച്ചിരിക്കുന്നു! അതിന്റെ ഫലമായി മദ്യത്തിന്റെ നിർമ്മാണം അധോലോകത്തെത്തിച്ച് അതിൽനിന്നും ചിലർ കൊള്ളലാഭം ഉണ്ടാക്കി. ആ ലാഭം നിലനിർത്താൻ അക്രമം നടത്തുകയും ഗുണ്ടാസംഘങ്ങളെ നിലനിർത്തുകയും രാഷ്ട്രീയക്കാരെയും ഭരണ സംവിധാങ്ങളെയും വിലക്ക് വാങ്ങുകയും ചെയ്യാൻ കാരണമായി എന്നല്ലാതെ ആവശ്യക്കാരന് അന്നും ഇന്നും എവിടെയും മദ്യം ലഭ്യമാണ്.
കേരളത്തിൽ വേണ്ടത് മദ്യനിരോധനമോ മദ്യനിയന്ത്രണമോ ഒന്നുമല്ല, മറിച്ച് മദ്യപാനികളും അല്ലാത്തവരുമായ ആളുകളുടെ ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണ്. ഏത് മദ്യം എത്ര അളവിൽ കഴിക്കണം, നമ്മുടെ വരുമാനത്തിന്റെ എത്ര ശതമാനം മദ്യത്തിനായി ചെലവാക്കണം, ആഴ്ചയിൽ എത്ര തവണ മദ്യപിക്കണം, എവിടെ ആരുടെ കൂടെ മദ്യപിക്കണം എന്നൊക്കെയുള്ള തീരുമാനങ്ങൾക്ക് ആളുകൾ സ്വയം ഉത്തരവാദികളാണ്. ആ തീരുമാനങ്ങളാണ് ഏറ്റവും ഉത്തരവാദിത്തത്തോടെ എടുക്കേണ്ടത്. വീട്ടുകാരും കൂട്ടുകാരും ഒക്കെ ഇക്കാര്യത്തിൽ അഭിപ്രായം പറയണം. ഡോക്ടർമാർ തൊട്ട് പുരോഹിതർ വരെ ഇക്കാര്യത്തിൽ ആളുകളെ ഉപദേശിക്കണം, ശരിയായ വിവരങ്ങൾ കൊടുക്കണം, സഹായിക്കണം. ശരിയായ തീരുമാനം എടുക്കാൻ പറ്റാത്തവർക്ക് വേണ്ടി കൗൺസിലിങ് കേന്ദ്രങ്ങൾ തുടങ്ങണം.
രണ്ടാമത്തേത് മദ്യപിച്ചതിനു ശേഷമുള്ള ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണ്. മദ്യപിച്ചാലും ഇല്ലെങ്കിലും പ്രായപൂർത്തിയായ ഏതൊരാളുടെയും പെരുമാറ്റത്തിന് അവർ തന്നെയാണ് ഉത്തരവാദി. മദ്യപിച്ച് ബാറിൽ അടിയുണ്ടാക്കിയാലും റോഡിൽ അപകടമുണ്ടാക്കിയാലും അതിനൊരു പ്രത്യാഘാതം എപ്പോഴും ഉണ്ടാകണം. മദ്യപിച്ച് വണ്ടി ഓടിക്കുന്ന ആളുടെ ലൈസൻസ് അപ്പോൾ തന്നെ റദ്ദ് ചെയ്യണം, പിന്നെ കൗൺസിലിങ്ങും ട്രെയിനിങ്ങും കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം തിരിച്ചു കൊടുത്താൽ മതി. മദ്യപിച്ച് വണ്ടി ഓടിച്ച് അപകടം ഉണ്ടാക്കിയാൽ ഇൻഷുറൻസും കൊടുക്കാതെ കൊലപാതക ശ്രമത്തിനോ കൊലപാതകത്തിനോ കേസെടുക്കണം.
മദ്യപിച്ച് വിമാനമോടിക്കാനെത്തുന്ന പൈലറ്റും ഓപ്പറേഷൻ ചെയ്യാനെത്തുന്ന ഡോക്ടറും പിന്നെ ആ ജോലിക്ക് അർഹരല്ല എന്ന ശക്തമായ നിയമങ്ങളും അതിന്റെ നടപ്പാക്കലും നിലവിൽ വരണം. ഒരാൾ മദ്യപിച്ച് നാട്ടിലോ വീട്ടിലോ ആളുകളോട് അക്രമം ചെയ്യുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താൽ ഉടനടി ശിക്ഷാനടപടികൾ ഉണ്ടാകണം. മദ്യപിച്ചിട്ടായാലും അല്ലെങ്കിലും അനാവശ്യമോ അക്രമമോ കാണിക്കുന്ന പത്തോ നൂറോ പേർ ഉടൻ ജയിലിലായാൽ തീരാവുന്ന 'കിക്കേ' ഇപ്പോൾ മലയാളിക്കുള്ളു.
ആരോഗ്യകരമായ മദ്യപാനവും മദ്യപിച്ചതിനു ശേഷമുള്ള ഉത്തരവാദിത്തത്തോടെ ഉള്ള പെരുമാറ്റവും ഒരു സംസ്കൃത സമൂഹത്തിന് തീർച്ചയായും സാധ്യമാണ്. അത് കേരളത്തിലും ഉണ്ടാകാവുന്നതേയുള്ളു. അതിന് എല്ലായിടത്തും മാറ്റങ്ങൾ വരണം. മദ്യത്തോടുള്ള നിഷേധാത്മക സമീപനവും അതിനെ നിരോധിച്ച് ശരിയാക്കാം എന്ന ചിന്തയും സമൂഹത്തിൽ നിന്ന് ആദ്യം മാറണം. മദ്യപാനത്തിലെ ഉത്തരവാദിത്തവും മദ്യപാനത്തിന് ശേഷമുള്ള ഉത്തരവാദിത്തവും വ്യക്തികളിലും ഉണ്ടാകണം. മദ്യപിച്ചോ അല്ലാതെയോ തെറ്റ് ചെയ്താൽ അതിന് തക്കതായ ശിക്ഷ സമയത്ത് തന്നെ ലഭിക്കുന്ന 'റൂൾ ഓഫ് ലോ' എല്ലായിടത്തും നടപ്പിലാക്കുകയും വേണം.
അടുത്ത ഓണക്കാലത്തെങ്കിലും വെയിലത്തും മഴയത്തും ക്യു നിൽക്കാതെ സൂപ്പർ മാർക്കറ്റിലും മാർജിൻ ഫ്രീയിലും മലയാളികൾക്ക് നല്ല മദ്യം കിട്ടട്ടെ എന്ന ആശംസകളോടെ, - മുരുളി തുമ്മാരുകുടി.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്