സ്വാശ്രയ മാനേജ്മെന്റുകളെ കയറൂരി വിട്ടിട്ടും കൊള്ളലാഭം കൊയ്തിട്ടും കുട്ടിസഖാക്കൾ മഹാമൗനത്തിൽ; ഉന്നത റാങ്ക് നേടിയിട്ടും സീറ്റ് കിട്ടാതെ കരഞ്ഞ് വീർത്ത കണ്ണുകളുമായി അഭയാർഥികളെ പോലെ മടങ്ങുന്ന വിദ്യാർത്ഥികളെ ആശ്വസിപ്പിക്കാൻ പോലുമെത്തുന്നില്ല; രജനി.എസ്.ആനന്ദ് എന്ന പഴയ രക്തസാക്ഷിയെ മറന്നുപോയോ എസ്എഫ്ഐക്കാർ? പണമുള്ളവർ മാത്രം ഡോക്റായാൽ മതിയെന്നോ മനസ്സിലിരിപ്പ്?
അരുൺ ജയകുമാർ
തിരുവനന്തപുരം: സ്വാശ്രയ സമരം എന്ന് കേൾക്കുമ്പോൾ തൊണ്ട പൊട്ടുന്ന മുദ്രാവാക്യം വിളിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്ന എസ്എഫ്ഐക്കാരനെയാണ് ആദ്യം ഓർമ്മ വരുന്നത്, എന്നാൽ ഉന്നത റാങ്ക് നേടിയവരുൾപ്പടെ അഡ്മിഷൻ ലഭിക്കാതെ തിരിച്ച് പോകുമ്പോൾ അതേ എസ്എഫ്ഐ്കാരൻ മൗനത്തിലാണ്. സ്വാശ്രയ വിഷയത്തിൽ സർക്കാരിനൊപ്പം തന്നെ അല്ലെങ്കിൽ അതിനെക്കാളും വിമർശനമാണ് എസ്എഫ്ഐ എന്ന ഇടത് വിദ്യാർത്ഥി സംഘടന ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ഉറക്കമിരുന്ന് പഠിച്ചിട്ടും പണമില്ല എ്ന്ന ഒരേയൊരു തെറ്റിന്റെ പേരിൽ ഒരു ജീവിത സ്വപ്നം പല വിദ്യാർത്ഥികൾക്കും ഇല്ലാതാവുകയാണ്.
ഇടത് സർക്കാർ തന്നെ ഭരിക്കുമ്പോൾ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഇത്തരമൊരു തിരിച്ചടിയുണ്ടായിട്ടും എസ്എഫ്ഐ സമരരംഗത്ത് സജീവമല്ലെന്ന ആരോപണമാണ് സംഘടനയ്ക്കകത്ത് നിന്ന് തന്നെ ഉയരുന്നത്. സ്വാശ്രയ മുതലാളിമാരുടെ ക്രൂരതയിൽ വിദ്യാർത്ഥികൾ ജീവനൊടുക്കിയ സംഭവങ്ങളിലുൾപ്പടെ സംസ്ഥാനത്ത് ശക്തമായി എന്നും സ്വാശ്രയ മുതലാളിമാർക്കെതിരെ രംഗത്ത് വന്നവരെന്ന് പറയുമ്പോൾ ഇപ്പോൾ സ്വന്തം പാർട്ടിയുടെ സർക്കാർ ഭരിക്കുമ്പോൾ ഭയപ്പാടുള്ളപോലെയാണോ ചോരച്ചാലുകൾ ഒക്കെ നീന്തി കയറിയ കുട്ടി സഖാക്കൾ പെരുമാറുന്നത് എന്നുൾപ്പടെ വിമർശനമുയരുന്നുണ്ട്.
മറ്റ് രാഷ്ട്രീയ കക്ഷികളും അവരുടെ വിദ്യാർത്ഥി സംഘടനകളും എതിരെ വരുന്നതിലും അധികമായി രംഗത്ത് വന്നിരിക്കുന്നത് സൈബർ ലോകത്തെ തന്നെ ഇടത് സഹയാത്രികരാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. രജനി എസ് ആനന്ദ് എന്ന പഴയ രക്തസാക്ഷിയെ എസ്എഫ്ഐ മറന്നുപോയോ എന്നാണ് വിമർശകർ ചോദിക്കുന്നത്. നിർധനരായ വിദ്യാർത്ഥികൾക്കൊപ്പം അടിയുറച്ച് നിൽക്കുന്നവരെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും എന്ത്കൊണ്ട് സ്വന്തം പാർട്ടി സംസ്ഥാനം ഭരിക്കുമ്പോൾ ഈ കൊള്ളലാഭം തിന്ന് ചീർക്കുന്ന മുതലാളിമാരെ തടയാൻ എസ്എഫ്ഐ രംഗത്തെത്തിയില്ലെന്നതാണ് എസ്എഫ്ഐക്ക് നേരെ ഉയരുന്ന ചോദ്യങ്ങളിൽ ഒന്ന്.
സ്വാശ്രയ ഫീസ് വർദ്ധനവ് വന്നതിന് പിന്നാലെയുള്ള സ്പോട്ട് അഡ്മിഷൻ കേന്ദ്രങ്ങളിലും വലിയ വിഷയങ്ങളാണ് നടക്കുന്നത്.രക്ഷിതാക്കളുടേയും കെഎസ്യുവിന്റേയും എതിർപ്പിനെ തുടർന്ന് പലപ്പോഴും അഡ്മിഷൻ തടസ്സപ്പെടുകയും ചെയ്തു. ഫീസ് ഉയർന്നത് കാരണം മക്കളെ എങ്ങനെ പഠിപ്പിക്കുമെന്നും അവരുടെ സ്വപ്നങ്ങൾക്ക് ജീവൻ പകരാനാകാതെ ഭീമമായ തുകയ്ക്ക് മുന്നിൽ പകച്ച് നിൽക്കുകയും ചെയ്യുന്ന രക്ഷിതാക്കളുടെ കാഴ്ചയാണ് ഈ ദിവസങ്ങളിൽ നാം കാണുന്നത്. പണമുള്ളവൻ മാത്രം ഡോക്ടറായാൽ മതി എന്നാണോ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മറുപടി പറയാതെ എസ്എഫ്ഐക്ക് ഒഴിഞ്ഞ് മാറാൻ കഴിയുകയുമില്ല.
അഞ്ച് ലക്ഷം രൂപ ആദ്യഗഡുവായി നൽകി പ്രവേശനം നേടാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയെങ്കിലും പതിനൊന്ന് ലക്ഷംരൂപയും ഒരുമിച്ച് നൽകണമെന്ന നിലപാടിലാണ് പല മാനേജ്മെന്റുകളും. കോടതി മാർഗനിർദ്ദേശങ്ങളൊന്നും രേഖാമൂലം ലഭിച്ചിട്ടില്ലെന്ന ന്യായമാണ് വിദ്യാർത്ഥികളോട് മാനേജ്മെന്റ് പ്രതിനിധികൾ പറയുന്നത്. അഞ്ച് ലക്ഷം രൂപയുടെ ഡിഡിയുമായി പ്രവേശനം തേടിയെത്തിയവരോട് പതിനൊന്ന് ലക്ഷം രൂപ ഒരുമിച്ച് വേണമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാശിപിടിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു. ഫീസ് സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതയെകുറിച്ചായിരുന്നു ചിലരുടെ ആശങ്ക.
അപ്രതീക്ഷിതമായി ഫീസ് ഇത്രയും വർദ്ധിച്ചതോടെ പലയിടത്തും അഭയാർഥി ക്യാമ്പിനു സമാനമായിരിക്കുകയാണ് അഡ്മിഷൻ കേന്ദ്രങ്ങൾ. തങ്ങൾ ഇത്രയും കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴും തങ്ങളുടെ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാത്ത നേതാക്കൾക്കും അധികാരികൾക്കുമെതിരെ വൈകാരികമായിട്ടാണ്. സ്വാശ്രയ സ്ഥാപനങ്ങൾക്കെതിരെ വലിയ. വായിൽ പ്രസംഗിച്ച് അധികാരത്തിലെത്തിയിട്ട് ഇ്പ്പോൾ കുട്ടി നേതാക്കൾ പോലും വിഷയത്തിൽ ഇടപെടുന്നില്ലെന്നും പരാതിയുണ്ട് രക്ഷിതാക്കൾക്ക്. മികച്ച റാങ്ക് നേടിയിട്ടും നിരവധി വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിച്ചില്ല.
'ഐ ആം ഗോയിങ് ഫ്രം ദി വേൾഡ്, പാവമാണ് എന്റെ അച്ഛനും അമ്മയും സഹോദരിയും സഹോദരനും' എന്ന് നോട്ട്ബുക്കിൽ കുറിച്ചിട്ട ആത്മഹത്യാകുറിപ്പിന്റെ കോപ്പിയുമായി സംസ്ഥാന ഭരണകൂടത്തെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തി തെരുവോരങ്ങളിൽ സമര പോരാട്ടങ്ങൾ നടത്തിയ അന്നത്തെ എസ്എഫ്ഐ നേതാക്കളിൽ പലരും ഇന്ന് നിയമസഭാ സമാജികർ. രജനിയുടെ മൃതദേഹത്തിനു മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞവർ പലരും പിന്നീട് സംസഥാന നേതാക്കളായി.
2004 ജൂലൈ 22നാണ് അടൂർ ഐഎച്ച്ആർഡി എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിനി രജനി എസ്ആനന്ദ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കുന്ന തിരുവനന്തപുരം ഹൗസിങ് ബോർഡ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. സ്വാശ്രയ എഞ്ചിനീയറിങ് പഠനം തുടരാൻ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ മനം നൊന്തായിരുന്നു ആത്മഹത്യ. വെള്ളറട നെല്ലിശ്ശേരി പട്ടക്കുടിവിള വീട്ടിൽ അലക്കുതൊഴിലാളികളായ ശിവാനന്ദന്റെയും ശാന്തയുടെയും മകളായിരുന്നു രജനി എസ്.ആനന്ദ്. ഉയർന്ന ഫീസ് കാരണം പല വിദ്യാർത്ഥികളും ഇപ്പോൾ തന്നെ ഭാവി എന്തെന്നറിയാത്ത ആശങ്കയിലാണ്.
സുപ്രീം കോടതി വിധിയനുസരിച്ച് ഫീസ് നിശ്ചയിക്കാനുള്ള അധികാരം ഒരു സർക്കാർ സമിതിക്കാണ്. ഒരു റിട്ടയേർഡ് ജഡ്ജി തലവനായ സമിതിയിൽ ബാക്കി അംഗങ്ങളെ നിയമിക്കുന്നത് സർക്കാരാണ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും പരീക്ഷ കമ്മീഷണറും ഒക്കെ സമിതിയിൽ അംഗങ്ങളാണ്.ആ സമിതി കോളേജുകളുടെ വരവ് ചെലവ് കണക്കുകൾ കോളേജുകളിൽ നിന്ന് വാങ്ങി കണക്കുകൂട്ടി ഫീസ് നിശ്ചയിക്കണം. അതിനു സഹായിക്കാൻ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് സമിതിയിൽ ഉണ്ട്.കഴിഞ്ഞ വർഷം അധികാരത്തിൽ വന്ന സർക്കാർ കോടതി വിധിക്കു പകരമായി ഒരു ഓർഡിനൻസ് കൊണ്ടുവരുന്നത് ഈ ഈ വർഷം ഏപ്രിലിലാണ്. ഒരു വർഷം ഒന്നും ചെയ്തില്ല എന്നർഥം. ആരെ സഹായിക്കാനായിരുന്നു അത് എന്ന ചോദ്യവും പ്രസക്തമാണ്.
ഏപ്രിലിൽ കൊണ്ടുവന്ന ഓർഡിനൻസ് നിയമമാക്കിയില്ല. പിന്നെ ജൂണിൽ ഓർഡിനൻസ് ഒരിക്കൽ കൂടി കൊണ്ടുവന്നു. അത് തെറ്റാണ് എന്ന് കണ്ടപ്പോൾ പിന്നീട് ഒരു ഓർഡിനൻസും കൂടി കൊണ്ടുവന്നു. എന്തുമാത്രം പ്രാധാന്യം സർക്കാർ വിഷയത്തിന് കൊടുത്തു എന്നത് ഇതിൽ നിന്നും തന്നെ വ്യക്തമാണ്.ഫീസിനായി എന്ത് മാനദണ്ഡമാണ് ഇവർ മുന്നോട്ട് വെച്ചതെന്നും അവ്യക്തമാണ്. സർക്കാർ നിയോഗിച്ച കമ്മിറ്റി ഫീസ് കണക്ക് കൂട്ടി തീരുമാനിക്കാൻ വൈകിയപ്പോൾ മാത്രമാണ് കോടതി ഈ വിഷയത്തിൽ ഇടപെട്ടത്.
എന്നാൽ നിങ്ങൾ എപ്പോഴാണ് എന്തെങ്കിലുമൊരു കാര്യം പറഞ്ഞ് അടിസ്ഥാനരഹിതമായ ആരോപണം എസ്എഫ്ഐക്കെതിരെ ഉന്നയിക്കാതിരുന്നിട്ടുള്ളതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വിജിന്റെ ചോദ്യം. മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു വിജിൻ. എസ്എഫ്ഐ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജിൻ മറുനാടനോട് പറഞ്ഞു. സെക്രട്ടേറിയറ്റിലേക്കും ഫീ റെഗുലേറ്ററി ആസ്ഥാനത്തേക്കും എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നുവെന്നും തങ്ങൾക്ക് സ്വതന്ത്ര നിലപാടുണ്ടെന്നും വിജിൻ പറയുന്നു.
ഭരിക്കുന്നത് സ്വന്തം പാർട്ടിയാണോ എന്ന് നോക്കിയല്ല നിലപാടെടുക്കുന്നത്. സാധാരണക്കാരന് താങ്ങാനാകുന്ന ഫീസിലേക്ക് എത്തിയില്ലെങ്കിൽ ശക്തചമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന സെക്രട്ടറി മറുനാടൻ മലയാളിയോട് പറഞ്ഞു. സ്വാശ്രയ കോളേജുകൾ കൂണുപോലെ പൊങ്ങിയപ്പോൾ തന്നെ എസ്എഫ്ഐ പറഞ്ഞതാണ് ഇവരെ തടഞ്ഞില്ലെങ്കിൽ അത് വിഷപാമ്പായി മാറുമെന്ന് അന്നേ പറഞ്ഞതാണ്. പിന്നെ ഈ വിഷയത്തിൽ വമർശനമുന്നയിക്കുന്ന പ്രതിപക്ഷത്തിനും ഈ വിഷയത്തിലെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് ഒന്നും മുന്നോട്ട് വെക്കാൻ കഴിഞ്ഞില്ലെന്നും വിജിൻ പറയുന്നു.
പിന്നെ എസ്എഫ്ഐ എങ്ങനെ സമരം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എസ്എഫ്ഐയുടെ കമ്മിറ്റിയാണെന്നും അല്ലാതെ സോഷ്യൽ മീഡിയിൽ വിമർശനം നടത്തുന്നവരല്ലെന്നും വിജിൻ പറയുന്നു. നല്ല വിമർശനങ്ങളാണെങ്കിൽ അത് സ്വീകരിക്കാൻ തങ്ങൾ മടി കാണിച്ചിട്ടില്ലെന്നും വിജിൻ കൂട്ടിച്ചേർക്കുന്നു.ഈ സർക്കാർ ഭരിക്കുമ്പോൾ തന്നെയാണ് ലോ അക്കാദമി വിഷയത്തിലും ജിഷ്ണു പ്രണോയ് വിഷയത്തിലും എസ്എഫ്ഐ ഇടപെട്ടതെന്നും വിജിൻ പറയുന്നു. കോടതി പുറപ്പെടുവിക്കുന്ന ചില വിധികൾ യുക്തി രഹിതമെന്നും വിജിൻ മറുനാടനോട് പറഞ്ഞു. സ്വാശ്രയ മുതലാളിമാർ കള്ളന്മാരെന്നും ഇവരുമായി ഒരു
ഇവരുമായി ഒരു തരത്തിലും സന്ധയില്ലെന്നും വിജിൻ പറയുന്നു.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- എസ്എഫ്ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ
- ഗവർണറുടെ സുരക്ഷാ വീഴ്ചയിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്