ആൾദൈവം നിരപരാധിയെന്ന് വിധിച്ചെങ്കിൽ ആൾക്കൂട്ടം തല്ലിക്കൊന്നേനേ; അപരാധിയായി വിധിച്ചതു കൊണ്ട് പൊലീസ് എങ്കിലും ജീവൻ കാത്തേക്കും; സർവ സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഗുർമീത് റാം റഹിം സ്വാമിക്കെതിരെ മൊഴി നൽകിയ രണ്ട് സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് എങ്ങും ആശങ്ക; ഒളിവിൽ കഴിയുന്നത് ബന്ധുക്കൾക്ക് പോലും അറിയാത്തിടത്ത്
മറുനാടൻ ഡെസ്‌ക്
ഛണ്ഡീഗഡ്: ആളും അർത്ഥവും അനുയായികളും വേണ്ടുവോളം.. പൊലീസും ഭരണകൂടവും ചൊൽപ്പടിയിൽ.. അതാണ് ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹിം സിങിന്റെ ജീവിതം. അങ്ങനെ കരുത്തനായ ഒരു വ്യക്തിയെ അഴിക്കുള്ളിലാക്കാൻ ശേഷിയുള്ള ആരോപണം ഉന്നയിച്ച് രംഗത്തെത്താൻ ശ്രമിച്ച രണ്ട് പെൺകുട്ടികൾ ഇപ്പോൾ എവിടെയാണ്? ആൾദൈവത്തിന്റെ അനുയായികൾ തെരുവിൽ അക്രമം കാട്ടിക്കൂട്ടുമ്പോൾ ഇയാൾ ലൈംഗികമായി പീഡിപ്പിച്ച യുവതികൾ എവിടെയാണെന്ന് അധികമാർക്കും അറിയില്ല. ഇവർ ജീവിച്ചിരുപ്പുണ്ടെന്ന് അറിഞ്ഞാൽ അവിടേക്ക് ഓടിയെത്തി മർദ്ദിക്കാൻ വേണ്ടി തയ്യാറെടുത്തിരിക്കയാണ് ആൾദൈവത്തിന്റെ അനുയായികൾ. ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വിധത്തിൽ സമ്മർദ്ദങ്ങൾക്ക് നടുവിലൂടെയാണ് ഈ യുവതികൾ കടന്നുപോകുന്ന്.
ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചതോടെ എല്ലാവരും അന്വേഷിച്ചത് ഈ രണ്ട് യുവതികളെയായിരുന്നു. ഈ പ്രഖ്യാപിത ആൾദൈവത്തിനെതിരെ മൊഴി നൽകിയ ആ രണ്ട് പെൺകുട്ടികൾ. എന്നാൽ മാധ്യമങ്ങൾക്കുൾപ്പെടെ അവരെ കണ്ടെത്താനായിട്ടില്ല. അവരുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞതിങ്ങനെ: 'പെൺകുട്ടികൾ ഭീതിയിലാണ്. റാം റഹിം കുറ്റക്കാരനല്ലെന്നു വിധിക്കപ്പെട്ടിരുന്നെങ്കിൽ ഇരുവരും മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പോകേണ്ടി വന്നേനെ...' പെൺകുട്ടികളെപ്പറ്റിയുള്ള യാതൊരു വിവരവും പുറത്തുവിടാനാകില്ലെന്നും അഭിഭാഷകർ പറഞ്ഞു. കോടതിവിധിയുടെ പേരിൽ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പോടെ പെൺകുട്ടികളുടെ ഈ തീരുമാനം കൂടുതൽ ബലപ്പെടുകയും ചെയ്തു. ഇത്തരമൊരു ഭയത്തിനുമുണ്ട് കാരണം. ഗുർമീതിനെതിരെ പരാതി നൽകിയതിനു ശേഷം തന്റെ ജീവിതം മാറിമറിഞ്ഞെന്നാണ് പെൺകുട്ടികളിലൊരാൾ മുൻപ് സ്വകാര്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'സ്വതന്ത്രമായി ഒരിടത്തേക്കും പോകാൻ സാധിച്ചിട്ടില്ല. ജീവനു ഭീഷണിയുണ്ട്. എന്റെ കുടുംബാംഗങ്ങളും ഭീതിയിലാണ്...' പെൺകുട്ടി പറഞ്ഞു.
ഗുർമീതിന്റെ അനുമതിയില്ലാതെ ആശ്രമത്തിൽ യാതൊന്നും നടന്നിരുന്നില്ല. അനുയായികളാകട്ടെ അദ്ദേഹം എന്തു പറഞ്ഞാലും അത് ദൈവത്തിന്റെ സന്ദേശമാണെന്നു കരുതി നടപ്പിലാക്കുകയാണു പതിവ്. അനുയായികളിൽ നിന്നു മാത്രമല്ല, സിബിഐ ഉദ്യോഗസ്ഥരിൽ നിന്നു വരെ കേസ് പിൻവലിക്കാനുള്ള നീക്കമുണ്ടായി എന്നതാണു സത്യം. പക്ഷേ വിവാഹിതരായ രണ്ടു യുവതികൾ ഭർത്താക്കന്മാരുടെ പിന്തുണയോടെ നടത്തിയ ധീരമായ പോരാട്ടമാണു ഗുർമീതിനെ മാനഭംഗക്കേസിൽ ശിക്ഷിക്കാനിടയാക്കിയത്. ഒപ്പം ഒട്ടേറെ സമ്മർദമുണ്ടായിട്ടും വഴങ്ങാതെ കേസുമായി മുന്നോട്ടുപോയ സിബിഐയുടെ സമർഥരും അർപ്പണബോധമുള്ളവരുമായ ഏതാനും ഉദ്യോഗസ്ഥന്മാരുടെ അന്വേഷണവും കൂടിയായപ്പോഴാണ് ആൾദൈവത്തെ അഴിക്കുള്ളിലാക്കാൻ സാധിച്ചത്.
2002ലാണ് ആൾദൈവത്തിനെതിരെ ആദ്യ പരാതി വരുന്നത്. ഹരിയാന സിർസയിലെ ദേര ആസ്ഥാനത്ത് വനിതാ അനുയായികളെ ഗുർമീത് പീഡിപ്പിക്കുകയാണെന്നു കാണിച്ചുള്ള മൂന്നു പേജ് ഊമക്കത്തോടെയാണ് കേസിന്റെ തുടക്കം. അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിക്ക് ലഭിച്ച കത്ത് പഞ്ചാബ്ഹരിയാന ഹൈക്കോടതിക്ക് അയച്ചു. 2002ൽ ഹൈക്കോടതി സിർസയിലെ ജില്ലാ ജഡ്ജി എം.എസ്.സുള്ളറോട് ഇതെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ദേര സച്ചാ സൗദ ഒരു മതസംഘടന എന്നതിനേക്കാൾ വാണിജ്യ സ്ഥാപനമാണെന്നും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമായി അടുപ്പമുള്ള വ്യക്തിയാണു റാം റഹിമെന്നും സുള്ളർ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. ഈ കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ ശരിയാവില്ല, കേന്ദ്ര ഏജൻസിതന്നെ വേണമെന്ന ശുപാർശയുമ നൽകി. ഇത് കേസിൽ വഴിത്തിരിവായി മാറുകയും ചെയത്ു.
ഹൈക്കോടതി നിർദ്ദേശപ്രകാരം 2002 ഡിസംബർ 12നു സിബിഐ കേസ് ഏറ്റെടുത്തു. 2002 മുതൽ 2007 വരെ ഒരന്വേഷണവും ഉണ്ടായില്ല. 2007 ൽ സിബിഐയുടെ ജോയിന്റ് ഡയറക്ടറായിരുന്ന മുലിൻജ നാരായണന് അന്വേഷണച്ചുമതല നൽകി. അദ്ദേഹവും എഎസ്‌പി സതീഷ് നാഗറുമാണ് അസാധ്യമെന്നു തോന്നിച്ച അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ, അന്വേഷണം നടത്തരുതെന്നും കേസ് അവസാനിപ്പിക്കണമെന്നും ഇവർക്കുമേൽ വൻ സമ്മർദം വന്നു. ഉന്നത ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും വരെ വിളിച്ചു. കേസിലെ പ്രശ്‌നങ്ങളെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നെങ്കിലും ഒരു പ്രത്യേകസംഭവമാണ് നാരായണനെ കേസിനെ വിടാതെ പിന്തുടരാനൻ പ്രേരിപ്പിച്ചത്. കേസ് ഏറ്റെടുത്ത് ഏതാനുംദിവസം കഴിഞ്ഞപ്പോൾ മുറിയിലേക്കു കടന്നുവന്ന ഒരു സിബിഐ ഉന്നതോദ്യോഗസ്ഥൻ തന്നെ ഗുർമീതിനെതിരെയുള്ള അന്വേഷണം നിർത്തണമെന്ന് ആവശ്യപ്പെട്ടതായിരുന്നു അത്. അതോടെ ഗുർമീതിന്റെ അനുയായികളെ ചോദ്യം ചെയ്യൽ ശക്തമാക്കി.
ഊമക്കത്തു വന്നതു പഞ്ചാബിലെ ഹോഷിയാർപുരിൽ നിന്നാണെന്നു സിബിഐ കണ്ടെത്തി. ഊമത്തക്കത്തിൽ പറഞ്ഞിരുന്നത് ഗുരുതരമായ ആരോപണങ്ങളായിരുന്നു. കത്തിൽ പറയുന്നതു പ്രകാരം ദേര സച്ച സൗദയുടെ ആസ്ഥാനത്ത് റാം റഹിമിന്റെ രഹസ്യമുറിയിൽ വച്ചാണ് സംഭവം നടന്നത്. തന്നെക്കൂടാതെ മറ്റു രണ്ടു സ്ത്രീകളും ബലാൽസംഗം ചെയ്യപ്പെട്ടതായും യുവതി തന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഊമക്കത്തിൽ പറയുന്നതിങ്ങനെ.''ഞാൻ ഗുർമീതിന്റെ മുറിയുടെ വാതിൽക്കലെത്തിയപ്പോൾ അത് അടഞ്ഞു കിടക്കുകയായിരുന്നു. ഞാൻ വാതിൽ തുറന്ന് അകത്തു പ്രവേശിച്ചപ്പോൾ കണ്ടത് റൂമിലെ കൂറ്റൻ സ്‌ക്രീനിൽ നീലച്ചിത്രങ്ങൾ ആസ്വദിച്ചിരിക്കുന്ന റാം റഹിമിനെ. ഞാൻ അകത്തു കടന്നയുടൻ വാതിലുകൾ അടഞ്ഞു. പിന്നീട് റാം റഹിം ഒരു വന്യമൃഗത്തേപ്പോലെ എന്റെ മേൽചാടിവീഴുകയായിരുന്നു. പിന്നീട് നടന്നത് അതിക്രൂരമായ പീഡനമായിരുന്നു''. അനുയായിയായിരുന്ന യുവതി ഊമക്കത്തിൽ പറയുന്നു.
പക്ഷേ അന്വേഷണത്തിൽ പെൺകുട്ടി ആരെന്ന് ഒരു രൂപവുമില്ല. ദേര സച്ചാ സൗദയിൽനിന്നു വിട്ടു പോയ 24 സന്യാസിനിമാരുടെ വിവരങ്ങൾ സംഘടിപ്പിച്ചു. അതിൽ മൂന്നുപേരുടെ വീടു കണ്ടെത്തി. ആരുംതന്നെ കേസിനു തയാറായിരുന്നില്ല. ഒടുവിൽ ആദ്യത്തെ ഇരയായ പെൺകുട്ടിയെ കണ്ടുപിടിച്ചു. ആ കുട്ടി അപ്പോഴേക്കും വിവാഹിതയായിരുന്നു. അവർ വഴി ഹരിയാനയിലുള്ള രണ്ടാമത്തെ കുട്ടിയെയും കണ്ടെത്തി. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ആ കുട്ടിയുടെയും വിവാഹം കഴിഞ്ഞിരുന്നു. ഒട്ടേറെ പേർക്ക് പീഡനമേറ്റിട്ടുണ്ടെന്ന് കത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും പരാതി നൽകാൻ മുന്നോട്ടു വന്നത് ആ രണ്ടു പേർ മാത്രമായിരുന്നു.
ബലാത്സംഗം സ്ഥിരീകരിച്ച ഇരകളുടെ മൊഴികൾ
രണ്ടു പെൺകുട്ടികളെയും അവരുടെ വീട്ടുകാരെയും കേസ് നടത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു ബോധ്യപ്പെടുത്താൻ ദിവസങ്ങൾവേണ്ടിവന്നു. കേസിന്റെ പേരിൽ കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്ന് ഒരു പിതാവിന്റെ സ്ഥാനത്തു നിന്ന് വാക്കു കൊടുത്തിനു ശേഷമായിരുന്നു നാരായണനൊപ്പം പെൺകുട്ടി പരാതിയുമായി മുന്നോട്ടു വന്നത്. ഗുർമീതിനെതിരെ മൊഴി നൽകുക മാത്രമല്ല ഒരു മജിസ്‌ട്രേറ്റിനു മുന്നിൽ വച്ച് അത് രേഖപ്പെടുത്താനും പെൺകുട്ടി തയാറായി. അതോടെ കേസ് നിലനിൽക്കുമെന്നും വഴിമുട്ടിപ്പോകില്ലെന്നും ഉറപ്പായി. രണ്ടു കുട്ടികളുടെയും വീട്ടുകാർ ദേര സച്ചാ സൗദ വിശ്വാസികളാണ്. ഏതു നിമിഷവും ദേര സച്ചായുടെ ഗുണ്ടകൾ ആക്രമിക്കുമെന്നും അവർ ഭയന്നു.
ആദ്യ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് 2009 ഫെബ്രുവരി 28 നാായിരുന്നു. '1999 സെപ്റ്റംബറിലായിരുന്നു സംഭവം. ഗുർമീത് താമസിക്കുന്നതു നിലവറപോലെയുള്ള ഗുഹയിലാണ്. ഇതിനു കാവൽനിൽക്കുന്നതു സന്യാസിനിമാരാണ്. രാത്രി എട്ടു മുതൽ 12 വരെയുള്ള ഷിഫ്റ്റിലായിരുന്നു എന്റെ ഡ്യൂട്ടി. പത്തു മണിയോടെ ഗുർമീത് എന്നെ അകത്തേക്കു വിളിച്ചു. നിലത്ത് ഇരിക്കാൻ തുടങ്ങിയപ്പോൾ കിടക്കയിലേക്ക് ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണു മാനഭംഗപ്പെടുത്തിയത്. കരഞ്ഞുകൊണ്ടു പുറത്തിറങ്ങി. മറ്റു സന്യാസിനിമാർ ചോദിച്ചുവെങ്കിലും ഒന്നും പറഞ്ഞില്ല.
അടുത്തദിവസം വീട്ടിൽനിന്ന് അച്ഛനും അമ്മയും വന്നപ്പോൾ അവരോടു വിവരം പറഞ്ഞു. അതോടെ ദേര ആസ്ഥാനം വിട്ടു. എന്നിട്ടും 2000 ൽ വിവാഹം നടത്തിയത് അവിടെത്തന്നെയാണ്. ഗുർമീതും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ഭർത്താവിനു ചില സംശയങ്ങൾ തോന്നി. അങ്ങനെ എല്ലാ വിവരവും പറഞ്ഞു. ദേര സച്ചാ അനുയായികളുടെ ഭീഷണി അസഹ്യമായപ്പോൾ യമുനാനഗറിലേക്കും പിന്നെ ചണ്ഡിഗഡിലേക്കും താമസം മാറ്റി. കോടതിയിൽ ക്രോസ് വിസ്താരം നടന്നപ്പോൾ പോലും താമസസ്ഥലം വെളിപ്പെടുത്തിയില്ല.'
ദേര സച്ചാ സൗദയിലെ സന്യാസിനിമാർ പുതുതായി വരുന്ന അന്തേവാസിനികളോടു ചോദിക്കുമായിരുന്നു, പിതാജിയുടെ മാഫി (പിതാവിന്റെ മാപ്പ്) ലഭിച്ചുവോ എന്ന്. എന്താണ് ഇതിന്റെ അർഥമെന്നു മനസ്സിലായിരുന്നില്ല ഇരയായ പെൺകുട്ടി മൊഴിയിൽ പറയുന്നു. റാം റഹിം സിങ് പീഡിപ്പിക്കുന്നതിനെയാണു മാപ്പ് എന്നു വിശേഷിപ്പിച്ചിരുന്നത്!
'1999 ഓഗസ്റ്റ് 28ന് ആയിരുന്നു സംഭവം. രാത്രി 8.30നു സുധേഷ് കുമാരി എന്ന സന്യാസിനി എന്നോടു പിതാജിയുടെ ഗുഹയിലേക്കു ചെല്ലാൻ ആവശ്യപ്പെട്ടു. അദ്ദേഹംതന്നെയാണു വാതിൽ തുറന്നത്. ധൻ ധൻ സത്ഗുരു, തേരാ ഹി അസാര എന്നു പറഞ്ഞു വണങ്ങി. കിടക്കയിൽ ഇരിക്കാൻ പറഞ്ഞു. എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ എന്നു തിരക്കി. കോളജിൽ പഠിച്ചകാലത്ത് ഒരു ആൺകുട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചു പറഞ്ഞു. നീ കളങ്കിതയായി, ഇനി ഞാൻ പവിത്രമാക്കാം എന്നു പറഞ്ഞു മാനഭംഗപ്പെടുത്തി. ഞാൻ താങ്കളെ ദൈവമായാണു കാണുന്നതെന്നു പറഞ്ഞപ്പോൾ, ഭഗവാൻ ശ്രീകൃഷ്ണനും ഇതു പോലെ ആയിരുന്നു എന്നു പറഞ്ഞു. വീണ്ടും ഇതുപോലെ നടന്നു. 2001 ൽ ആശ്രമം വിട്ടു. സഹോദരനാണ് ആശ്രമത്തിൽനിന്നു കൊണ്ടുപോയത്'.
ഇരയുടെ സഹോദരനെയും കൊലപ്പെടുത്തി സൗദയുടെ അനുയായികൾ
രണ്ടാമത്തെ പെൺകുട്ടിയുടെ സഹോദരനാണ് ഊമക്കത്തെഴുതിയതെന്നു ഗുർമീത് സംശയിച്ചു. 2002 ജൂലൈ 10 ന് ഈ യുവാവിനെ ദേര സച്ചാ സൗദ അനുയായികൾ കൊലപ്പെടുത്തി. 2005ൽ പെൺകുട്ടി വിവാഹിതയായി. ഭർത്താവിനോട് എല്ലാം പറഞ്ഞു. കേസ് മുന്നോട്ടുകൊണ്ടുപോകാൻ എല്ലാ സഹായവും ഭർത്താവു നൽകുന്നു.
ഒട്ടേറെ രാഷ്ട്രീയക്കാരും വമ്പൻ വ്യവസായികളും കേസ് ഒഴിവാക്കാനുള്ള സമ്മർദ്ദവുമായി സിബിഐ ഓഫിസിൽ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. തന്റെ ജൂനിയർ ഓഫിസർമാർ പോലും ഗുർമീതിനെതിരെ കേസ് തള്ളിക്കളയണമെന്ന് വശ്യപ്പെട്ടിട്ടുണ്ടെന്നു പറയുന്നു നാരായണൻ. ഇതൊന്നും പക്ഷേ അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ഗുർമീതിനെ ചോദ്യം ചെയ്യുകയും എളുപ്പമായിരുന്നില്ല. അംഗരക്ഷകരുടെയും അനുയായികളുടെയും അനുമതിയില്ലാതെ ഇയാളെ കാണാൻതന്നെ കഴിയില്ല. ഒടുവിൽ അരമണിക്കൂർ ചോദ്യം ചെയ്യലിനു ഗുർമീത് വഴങ്ങി. എന്നാൽ ചോദ്യം ചെയ്യൽ രണ്ടരമണിക്കൂർ നീണ്ടു.
ഗുർമീത് എല്ലാ കുറ്റങ്ങളും നിഷേധിക്കുന്ന നിലപാടാണ് ആദ്യം മുതൽ കൈക്കൊണ്ടത്. താൻ നിഷ്‌കളങ്കനും നിരപരാധിയുമാണെന്നു സ്ഥാപിക്കാനായിരുന്നു ശ്രമം. നേരിട്ടുള്ള ഒരു മറുപടിയും തന്നില്ല. എങ്കിലും പ്രതി ഭയചകിതനായിരുന്നു. 2009ൽ ഡിഐജി ആയി വിരമിച്ച നാരായണൻ പറയുന്നതു ഗുർമീതിനെതിരായ രണ്ടു വധക്കേസുകളും ശക്തവും ശിക്ഷിക്കപ്പെടാവുന്നതുമാണ് എന്നാണ്.
ന്മ നിരന്തര ഭീഷണി
കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥർ, വാദിച്ച സ്‌പെഷൽ പ്രോസിക്യൂട്ടർ എന്നിവരെയെല്ലാം അപായപ്പെടുത്താൻ പലവട്ടം ശ്രമം നടന്നു. പട്യാലയിൽനിന്ന് അംബാലയ്ക്കുള്ള വഴിയിൽ തന്റെ കാറിനെ ഇടിച്ചുവീഴ്‌ത്താൻ ശ്രമിച്ചുവെന്നു പ്രോസിക്യൂട്ടർ എച്ച്.പി. എസ്. വർമ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ ദേര സച്ചാ സൗദയിലെ ചിലർ കേസ് കൊടുത്തു. എന്നാൽ, ഹൈക്കോടതി കേസ് തള്ളി. കേസിൽ 15 സാക്ഷികളെയാണു സിബിഐ ഹാജരാക്കിയത്. അവരെയെല്ലാം ദേര സച്ചാ സൗദ പ്രവർത്തകർ പല ഘട്ടങ്ങളിലും ഭീഷണിപ്പെടുത്തിയെങ്കിലും ഒരാൾപോലും കൂറുമാറിയില്ല.
എന്തായാലും അന്വേഷണ ഉദ്യോഗസ്ഥരുടെയും പരാതി നൽകിയ പെൺകുട്ടികളുടെയും വിശ്വാസം തെറ്റിയില്ല ജുഡീഷ്യറി ചതിച്ചില്ല. ഗുർമീത് കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. 15 വർഷത്തെ അന്വേഷണങ്ങൾക്കും നിയമപോരാട്ടത്തിനും കാത്തിരിപ്പിനുമൊടുവിൽ 28ന് സിബിഐ പ്രത്യേക കോടതി എന്തു ശിക്ഷയായിരിക്കും വിധിക്കുന്നത് എന്നു മാത്രമേ ഇനി അറിയാനുള്ളൂ.
ൃ
2008 ൽ അദ്ദേഹത്തിനെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ളവ ചുമത്തി. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ഗുർമീത് റാം റഹീം വിശദീകരിച്ചിരുന്നു. സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ബലാത്സംഗക്കേസിന് പുറമെ രണ്ട് കൊലപാതക കേസുകളിലും ഗുർമീത് വിചാരണ നേരിടുകയാണ്. ദേരാ അനുയായി രജ്ഞിത് സിങ്, മാധ്യമ പ്രവർത്തകനായ റാം ചന്ദർ ഛത്രപധി എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഗുർമീത് വിചാരണ നേരിടുന്നത്. വ്യാജ കത്തുകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് രഞ്ജിത് സിങ്ങിനെ വധിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ദേരാ സച്ചാ സൗദ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തതിനാണ് മാധ്യമ പ്രവർത്തകനെ വധിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. എന്തായാലും റാം റഹിം അഴിക്കുള്ളിലായതോടെ സർക്കാർ ്അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടു കെട്ടിയിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍