ദേശീയത ഇസ്ലാമിക വിരുദ്ധം; ബഹുദൈവാരാധകരുടെ ഹൃദയത്തിലെ വിശ്വാസം മാലിന്യമുള്ളത്; ശിർക്കും കുഫ്റും ഇടകലർന്ന രാജ്യം എങ്ങിനെ പൂന്തോപ്പ് ആകും; ഇന്ത്യ സംസ്ക്കാര സമ്പന്നമാണെന്ന വാക്ക് തന്നെ ഏറ്റവും വലിയ കോമഡി; വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ ലഘുലേഖയ്ക്കും ദേശീയതക്കുമെതിരായ മുജാഹിദ് പണ്ഡിതൻ അബ്ദുൽ മുഹ്സിൻ ഐദീദിന്റെ വാദങ്ങൾ വിവാദത്തിൽ
എം പി റാഫി
കോഴിക്കോട്: ഇന്ത്യയുടെ ദേശിയതയെ ചോദ്യം ചെയ്യുന്ന ലഘുലേഖ പുറത്തിറക്കി മുജാഹിദ് പണ്ഡിതൻ വിവാദത്തിൽ. ദേശീയതയെന്ന സങ്കൽപ്പം ഇസ്ലാമിൽ ഇല്ലെന്നും ദേശീയത അനിസ്ലാമികവുമാണെന്ന വാദവുമായാണ് മുജാഹിദ് പണ്ഡിതൻ അബ്ദുൽ മുഹ്സിൻ ഐദീദ് രംഗത്തെത്തിയിരിക്കുന്നത്.
നാല് അധ്യായങ്ങളിലായി 'അൽ അസ്വലാ' എന്ന മുഹ്സിൻ ഐദീദിന്റെ വെബ്സൈറ്റിലാണ് ദേശീയതെക്കെതിരെയുള്ള ലേഖനങ്ങൾ എഴുതി പുത്തൻ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. മുജാഹിദ് വിസ്ഡം ഗ്രൂപ്പ് ഇറക്കിയ രാജ്യസ്നേഹവും മതേതരത്വവും പറയുന്ന ലഘുലേഖയ്ക്കെതിരെയാണ് ഐദീദ് ദേശീയതയെ ചോദ്യം ചെയ്യുന്ന ലഖുലേഖയുമായി രംഗത്തെത്തിയിരിക്കുന്നത്.
മുജാഹിദ് വിസ്ഡം വിഭാഗം കാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖകളിലും കൈപുസ്തകങ്ങളിലും ദേശീയതക്കും രാജ്യസ്നേഹത്തിനും അനുകൂലമായി പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് അക്കമിട്ടാണ് ലേഖനത്തിലുടനീളം ദേശിയതയ്ക്കെതിരെ അബ്ദുൽ മുഹ്സീൻ ഐദീദിന്റെ മറുപടി. നാല് ദിവസങ്ങളിലായി തുടർച്ചയായാണ് ലേഖനങ്ങൾ പുറത്തുവിട്ടത്. ലേഖനമടങ്ങുന്ന വെബ് പേജ് തന്റെ ഫേസ്ബുക്ക് പേജിൽ മഹ്സിൻ ഐദീദ് പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇന്ത്യക്കാരെല്ലാം ഒറ്റക്കെട്ടാണെന്നും ഒറ്റ ജനതയാണെന്നും പറയൽ അനിസ്ലാമികമാണെന്ന വാദമാണ് ഐദീദ് ഉന്നയിക്കുന്നത്. ഇസ്ലാമിക കാഴ്ചപ്പാടിൽ ഒറ്റക്കെട്ടാണെന്നും ഒറ്റ ജനതയാണെന്നതും അംഗീകരിക്കാൻ കഴിയില്ലെന്നും ഖുർആനിൽ വിശ്വസിച്ചവരെ മുസ്ലിം എന്നും അല്ലാത്തവരെ മുശ്രിക്കും കാഫിറുമായാണ് വേർതിരിച്ചിട്ടുള്ളതെന്നും ഐദീദ് പറയുന്നു. ഇതിന് തെളിവായി ഖുർആൻ സൂക്തങ്ങളും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
ജനങ്ങളെ പൊതുവായി വിഭജിക്കാൻ ഇസ്ലാമിലുള്ള ഏക മാനദണ്ഡം മുസ്ലീമും കാഫിറും എന്നതാണ്. അല്ലാതെയുള്ള ദേശീയതാ വിവാദങ്ങൾക്കോ ദേശാതിർത്തികൾ തിരിച്ചുള്ള ഐക്യ ക്രമങ്ങൾക്കോ ഇസ്ലാം പ്രാധാന്യവും പരിഗണനയും കല്പിക്കുന്നില്ല എന്നാണ് മുഹ്സിൻ ഐദീദ് ലേഖനത്തിൽ പറഞ്ഞു വെയ്ക്കുന്നത്.
രാജ്യവും ദേശവും ഭാഷയും വേർതിരിച്ചതിൽ ജനങ്ങൾക്ക് തിരിച്ചറിയുക എന്നല്ലാതെ അള്ളാഹുവിൽ യാതൊരു ശ്രേഷ്ഠതയുമില്ല. ഇന്ത്യൻ ദേശീയതയെ മാത്രമല്ല, അറബ് രാഷ്ട്രങ്ങളിലെ ദേശീയ വാദങ്ങളെ എതിർക്കപ്പെട്ടിട്ടുണ്ടെന്നും പിന്നെ എങ്ങിനെയാണ് അനിസ്ലാമിക രാജ്യങ്ങളുടെ ദേശീയതക്ക് വേണ്ടി ഒരു മുസ്ലിംസിന്ദാബാദ് വിളിക്കുക?. - മുഹ്സിൻ ലേഖനത്തിൽ പറയുന്നു. ഇതിന് തെളിവായി സലഫി പണ്ഡിതൻ അബ്ദുൽ അസീസ് ബ്നു ബാസിന്റെ ഉദ്ദരണികൾ തെളിവായി ലേഖനത്തിൽ കാണിക്കുന്നുണ്ട്.
ദേശീയതാ വാദം ഇസ്ലാമിൽ ഇല്ലെന്ന സംഘൽപ്പമാണ് ഐഎസ് (ഇസ്ലാമിക്ക് സ്റ്റേറ്റി)നും ഉള്ളത്. ഫലസ്തീനിലെ പോരാട്ടങ്ങൾ ദേശീയതയുടെ ഭാഗമാണെന്നും ഇസ്ലാമിനു വേണ്ടിയല്ലെന്നും പറയുന്ന ഐ.എസ് ദേശീയത ഇസ്ലാമിക വിരുദ്ധമാണെന്ന് പലതവണ ആവർത്തിച്ച് വ്യക്തമാക്കുന്ന കാര്യമാണ്. രാജ്യ അതിർത്തികളില്ലാതെ, മനുഷ്യനിർമ്മിത നിയമവും ഭരണ ഘടനയും ഇല്ലാത്തതാണ് ഐ.എസിന്റെ രാഷ്ട്ര സംഘൽപ്പം. ഖുർആൻ ഭരണഘടനയായി ലേകത്തെ ഒരേയൊരു രാഷ്ട്ര സംഘൽപ്പം, ഇസ്ലാമിക രാഷ്ട്രമാണെന്നാണ് ഇവരുടെ വിശ്വാസം.
മുഹ്സിൻ ലേഖനത്തിൽ പറയുന്നതിങ്ങനെയാണ്: 'ചുരുക്കത്തിൽ ഇന്ത്യൻ ദേശീയത എന്നല്ല ;ഒരുദേശീയതയെയും ഇസ്ലാം അംഗീകരിക്കുന്നില്ല. കാരണം മനുഷ്യർ നിർമ്മിച്ചെടുത്ത ഇത്തരം അതിർവരമ്പുകൾ ഒരു പടികൂടി അടിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അകറ്റുകയും ഭിന്നിപ്പിക്കുകയും ആണ് ചെയ്യുന്നത് '.
അനേകം മത-വർഗ - വർണങ്ങളെ വരച്ചുകാട്ടാൻ ഇന്ത്യ ഒരു പൂന്തോപ്പ് എന്ന് പറയുന്നതിനോട് യോജിക്കാൻ പറ്റില്ലെന്നും ശിർക്കും കുഫ്റും ഇടകലർന്ന രാജ്യം എങ്ങിനെ പൂന്തോപ്പ് ആകും എന്നുമാണ് മുഹ്സിൽ ഐദീദിന്റെ ചോദ്യം. ഇസ്ലാം അല്ലാത്ത മതങ്ങൾ മനുഷ്യന്റെ കൈകടത്തലുകൾ കടന്നു കൂടിയ ചെളിക്കുണ്ടുകളും വൃത്തികേടുകളുമാണ്. ഇതിനെ എങ്ങനെ യാണ് ഭംഗിയുള്ള പൂന്തോട്ടത്തോട് ഉപമിക്കാൻ പറ്റുക. - മുഹ്സിൻ ചോദിക്കുന്നു.
ബഹുദൈവാരാധകരുടെ ഹൃദയത്തിലെ വിശ്വാസം മാലിന്യമുള്ളതാണെന്നാണ് മുഹ്സിൻ ഐദീദിന്റെ വിചിത്രമായ കണ്ടുപിടുത്തം. അതിന്റെ കാഠിന്യത്താൽ അവർ തന്നെ മാലിന്യമായിരിക്കുകയാണ്. എങ്ങിനെയാണ് മാലിന്യങ്ങളെ പുന്തോട്ടത്തിൽ കയറ്റുക എന്നും ഐദീദ് ചോദിക്കുന്നു. ഇന്ത്യ സംസ്കാര സമ്പന്നമാണെന്ന വാക്ക് തന്നെ ഏറ്റവും വലിയ കോമഡിയാണെന്ന് ഇയാൾ പറയുന്നു.
ഗാന്ധിജിയും അബുൽ കലാം ആസാദും തോളോടുതോൾ ചേർന്നു നിന്നുവെന്ന് ലഘുലേഖയിൽ പറയുന്നുണ്ട്. എന്നാൽ ഇത് ചരിത്രപരവും ഇസ്ലാമികവുമായി തെറ്റാണെന്നാണ് മുഹ്സിൻ ഐദീദിന്റെ വാദം. 'രാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെ'ന്ന് പ്രചരിപ്പിക്കപ്പെട്ട ഹദീസ് (പ്രവാചക വചനം) പ്രവാചകന്റെ മേൽ കെട്ടിച്ചമക്കപ്പെട്ടതാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നും ഐദീദ് ലേഖന പരമ്പരയുടെ നാലാം ഭാഗത്തിൽ പറയുന്നു. ഇതിനായി മറ്റു ഉദ്ധരണികളും മുന്നോട്ടു വെയ്ക്കുന്നു. രാജ്യസ്നേഹം കാത്തു സൂക്ഷിക്കണമെന്ന് അള്ളാഹു പറഞ്ഞിട്ടില്ല. രാജ്യസ്നേഹത്തിന് ദീനുമായി ബന്ധം ഉണ്ടാകാത്തിടത്തോളം കാലം അതുണ്ടെങ്കിലും ഇല്ലെങ്കിലും ദീനിന് യാതൊരു കോട്ടവും പറ്റില്ല.
'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത ' എന്ന മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ കാമ്പയിനിന്റെ ഭാഗമായി ഇറക്കിയ ലഘുലേഖയ്ക്കെതിരെയാണ് മുഹ്സിൻ ഐദീദിന്റെ ലേഖന പരമ്പര. നാലാം ഭാഗം എഴുതിയതിന് ശേഷം തുടരും എന്ന് ചുവടെ എഴുതിയിരുന്നെങ്കിലും പിന്നീട് ലേഖനം തുടർന്നില്ല. ഇതിനിടെയായിരുന്നു പരവൂരിൽ ഈ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം വിഭാഗം ആക്രമിക്കപ്പെട്ടത്. എന്നാൽ മുഹ്സിൻ ഐദീദിന്റെ ലേഖനങ്ങൾ ന്യൂനപക്ഷമാണെങ്കിലും ചിലർ ഷെയർ ചെയ്യുകയും ലൈക്കടിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെയും വിവാദ പ്രസംഗം നടത്തി മുഹ്സിൻ വാർത്തയിൽ ഇടം പിടിച്ചിരുന്നു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ പറഞ്ഞു വിടുന്നത് അനിസ്ലാമികമാണെന്നും സ്കൂളുകളിൽ ശിർക്കും കുഫ്റുമാണ് പഠിപ്പിക്കുന്നതെന്നുമായിരുന്നു മുഹ്സിൻ മുമ്പ് പ്രസംഗിച്ചത്. മുഹ്സിൻ മുമ്പ് മറ്റൊരു പേജിൽ എഴുതിയ ലേഖനം ഐ.എസിന്റെ മലയാളം വെബ്സൈറ്റായിരുന്ന നിരോധിക്കപ്പെട്ട അൽ മുഹാജിറൂൻ ബ്ലോഗിൽ വന്നിരുന്നു. ഇതിനു പിന്നാലെ മൂന്നു തവണ എൻ.ഐ.എ അടക്കമുള്ള അന്വേഷണ ഏജൻസികൾ മുഹ്സിൻ ഐദീദിനെ ചോദ്യം ചെയ്തിട്ടുണ്ട്. നിലവിൽ കല്ലായി മർക്കസ് ഇബ്നു ഖയ്യൂം എന്ന മുജാഹിദ് സ്ഥാപനത്തിൽ അദ്ധ്യാപകനാണ് മുഹ്സിൻ ഐദീദ്.
രാജ്യസ്നേഹവും മതേതരത്വവും പറയുന്ന ലഘുലേഖ പ്രചരിപ്പിച്ചതിന്റെ പേരിൽ എറണാകുളം പരവൂരിൽ മുജാഹിദ് പ്രവർത്തകർക്ക് നേരെയുണ്ടായ ആർഎസ്എസ് കയ്യേറ്റവും തുടർന്നുണ്ടായ പൊലീസ് അറസ്റ്റുമെല്ലാം ഏറെ ചർച്ചയായ പശ്ചാത്തലത്തിലാണ് പുതിയ ലേഖനവുമായി ഐദീദിന്റെ കടന്ന് വരവ്.
2002ൽ രണ്ടായി പിളർന്ന ശേഷം മുജാഹിദ് മൗലവി (ഔദ്യോഗികം) വിഭാഗത്തിൽ നിന്ന് തീവ്രതയുടെ തോതനുസരിച്ച് വീണ്ടും നിരവധി പിളർപ്പുകളുണ്ടായി. 2012 ലാണ് വിസ്ഡം ഗ്രൂപ്പായി മറ്റൊരു സംഘം രൂപപ്പെട്ടത്. സംഘടനയേ അനിസ്ലാമികമാണെന്നും സംഘടനയ്ക്ക് നിരവധി ശർത്തുകൾ ( നിബന്ധനകൾ) ഉണ്ടെന്നും വാദിച്ച് ഇതിൽ നിന്ന് വീണ്ടും വിഘടിച്ച സംഘത്തിൽപ്പെട്ട ആളാണ് അബ്ദുൽ മുഹ്സിൻ ഐദീദ് എന്ന യുവ മുജാഹിദ് പണ്ഡിതൻ. കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയ 21 അംഗ സംഘത്തിലെ പുരുഷന്മാർ മിക്കവരും ഈ അവസാന വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ്. ഇവരാണ് യഥാർത്ഥ സലഫികളാണെന്നാണ് ഇവരുടെ വാദം. യഥാർത്ഥ സലഫിയ്യത്തിനെതിരാണ് വിസ്ഡം വിഭാഗത്തിന്റെ രാജ്യസ്നേഹമെന്നാണ് മുഹ്സിൻ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്