വേദനസംഹാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് സൗദിയിലെത്തിക്കാൻ കൊടുത്തയച്ചത് ഷബു എന്ന പേരിലുള്ള മയക്കുമരുന്ന്; വിമാനത്താവളത്തിൽ വെച്ച് പിടിക്കപ്പെട്ടപ്പോൾ കാരിയർമാരായ മലയാളികൾ തലവെട്ടൽ ശിക്ഷകാത്ത് ജിദ്ദ ജയിലിൽ; നിലമ്പൂരിൽ പിടിയിലായ അന്തർദേശീയ മയക്കുമരുന്ന് സംഘത്തിനെതിരെ വെളിപ്പെടുത്തലുമായി ജയിലിൽ കഴിയുന്ന മലയാളികൾ മറുനാടനോട്
എം പി റാഫി
മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് പിടിയിലായ അന്തർദേശീയ മയക്കുമരുന്ന് സംഘത്തിനെതിരെ വെളിപ്പെടുത്തലുമായി സൗദി ജിദ്ദ ജയിലിൽ നിന്നും മലയാളികൾ മറുനാടനോട്. ഉയർന്ന വീര്യമുള്ള മയക്കുമരുന്ന് പൗഡറായ മെത്താമെഫ്റ്റാമെൻ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഷബു പാക്കിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണെന്നും മുംബൈ, ഡൽഹി വഴി കേരളത്തിലെത്തിയ ശേഷമാണ് വിദേശത്തേക്ക് കയറ്റുന്നതെന്നും ഇവർ വെളിപ്പെടുത്തി. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് സംഘം പിടിയിലായ വിവരം അറിഞ്ഞ് ഇവർ ജിദ്ദ ജയിലിൽ നിന്നും മറുനാടൻ മലയാളിയെ ബന്ധപ്പെടുകയായിരുന്നു. പൂക്കോട്ടുംപാടത്ത് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കെ.ടി മുഹമ്മദ് തങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഷബു കടത്തുകയായിരുന്നെന്നും, ഇത് ജിദ്ദ എയർപോർട്ടിൽ പിടിക്കപ്പെട്ടതാണ് തങ്ങൾ ജയിലിൽ അകപ്പെടാൻ ഇടയാക്കിയതെന്നും ഇവർ പറഞ്ഞു. ജയിലിൽ നിന്ന് ലേഖകനുമായി നടത്തിയ സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ ഇതോടൊപ്പം പുറത്തു വിടുന്നു.
കൊണ്ടോട്ടി ഒളകര മാലാപറമ്പിൽ കെ.ടി മുഹമ്മദ്, മഞ്ചേരി, കൊണ്ടോട്ടി സ്വദേശികളായ മൻസൂർ, നൗഫൽ ബാബു എന്നിവരെയാണ് പൊലീസ് കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയത്. 12 ലക്ഷം രൂപയുടെ കുഴൽപ്പണവും മഴക്കുമരുന്നുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. രണ്ട് കേസുകളിലായി രജിസ്റ്റർ ചെയ്ത മൂവർക്കും കോടതി ജാമ്യം അനുവദിച്ചു. പിടിച്ചെടുത്ത മയക്കുമരുന്ന് അളവിൽ കുറവായതുകൊണ്ടോ ലാബ് ഫലം ലഭിക്കാത്തതു കൊണ്ടോ ആവാം ജാമ്യം ലഭിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
മയക്കുമരുന്ന് കേസിൽ നിരവധി പേർ ജിദ്ദ ജയിലിൽ കഴിയുന്നുണ്ടെന്ന് ജയിലിൽ കഴിയുന്നവർ പറഞ്ഞു. ഇതിൽ മൂന്ന് പേർ കെ.ടി മുഹമ്മദ് മുഖേന ഷബ കടത്തി എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടവരാണ്. വയനാട് സ്വദേശി ആബിദ്, മംഗലാപുരം സ്വദേശി ചിരാഗ്, ഉത്തർപ്രദേശ് സ്വദേശി അമീർ എന്നിവരാണ് ജിദ്ദ ജയിലിൽ കഴിയുന്നത്. എയർപോർട്ടുകളിൽ നിന്ന് മയക്കുമരുന്ന് പിടിക്കപ്പെട്ടാൽ തലവെട്ടാണ് സൗദിയിൽ ശിക്ഷ.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പരന്നു കിടക്കുന്നതാണ് കെ.ടി മുഹമ്മദുമായി ബന്ധപ്പെട്ട മയക്കുമരുന്ന് റാക്കറ്റ്. ജോലി അന്വേഷിക്കുന്ന യുവാക്കളെയും പണത്തിന് ബുദ്ധിമുട്ടുന്നവരെയും വലവീശിയാണ് സംഘം ഷബ വിദേശത്തേക്ക് കടത്തിയിരുന്നത്. 80,000 രൂപയാണ് ഒരു തവണ കടത്തിയാലുള്ള പ്രതിഫലം. ടിക്കറ്റ്, വീസ എല്ലാം ഫ്രീയാണ്. വേദനയ്ക്ക് ഉപയോഗിക്കുന്ന വിലപിടിപ്പുള്ള ഗുളികകളാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കടത്താനുള്ള സ്യൂട്ട്കെയ്സുകൾ കൈമാറിയിരുന്നത്. എയർപോർട്ടുകളിൽ സ്വാധീനമുണ്ടെന്നും വിദേശത്ത് വൻ സെറ്റപ്പുണ്ടെന്നും പറഞ്ഞായിരുന്നു പെട്ടികൾ നൽകി കയറ്റി വിട്ടിരുന്നത്.
പാക്കിസ്ഥാനിൽ നിന്നും ഡൽഹി, മുംബൈ നഗരങ്ങളിലെത്തുന്ന മയക്കുമരുന്ന് ഇടനിലക്കാർ മുഖേനയാണ് കേരളത്തിലെത്തുന്നത്. പിന്നീട് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗൾഫിലേക്ക് കടത്തിയിരുന്നത്. കേരളത്തെ ബന്ധിപ്പിച്ചിരുന്നത് അലിഭായ് എന്ന പ്രധാന കണ്ണി മുഖേനയാണ്. സൗദിയിൽ എത്തുന്ന മയക്കുമരുന്ന് വിതരണത്തിനായി അവിടെ പ്രത്യേക ഏജന്റുമാർ തന്നെയുണ്ട്. മലയാളികളുടെ നേതൃത്വത്തിൽ ഷബ വിദേശത്തേക്ക് കടത്തിയിരുന്നത് മുംബൈ വിമാനത്താവളം വഴിയാണെന്നും ജയിലിൽ കഴിയുന്നവർ വ്യക്തമാക്കുന്നു.
മൂന്നര മാസത്തോളമായി വയനാട് സ്വദേശി ആബിദ് ജയിലിലാണ്. മൈസൂരിൽ ഹോട്ടൽ മാനേജരായി ജോലി നോക്കുന്നതിനിടെയാണ് ഒരു ഏജന്റ് മുഖേന ആബിദിനെ ഈ വിഷയവുമായി ബന്ധപ്പെടുന്നത്. ഗുളികയ്ക്കുള്ളിൽ ഷബു നിറച്ച ശേഷം സ്യൂട്ട്കെയ്സിലെ പ്രത്യേക അറയിൽ ഒളിപ്പിക്കുകയും മുകളിൽ മറ്റു സാധനങ്ങൾ വെച്ചുമാണ് പെട്ടികൾ കൈമാറിയതെന്ന് ആബിദ് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് തന്റേതെന്നും വേദനസംഹാരി സൗദിയിൽ എത്തിച്ചാൽ പണം നൽകുമെന്ന് പറഞ്ഞപ്പോഴാണ് ഇതിനായി ഇറങ്ങിയതെന്നും ആബിദ് പറഞ്ഞു. നാലര കിലോ ഷബുവാണ് തന്റെ കൈയിൽ നൽകിയത്. ജിദ്ദ എയർപോർട്ടിൽ സ്കാനിംഗിൽ സംശയം തോന്നിയപ്പോൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടിക്കപ്പെടുന്നത്. എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് അകത്തുള്ളത് ഗുളികയല്ലെന്ന് ഇവർ മനസിലാക്കുന്നത്. കെ.ടി മുഹമ്മദിന് പുറമെ കരീം, ഷാനു ഈരാറ്റുപേട്ട എന്നിവർ ചേർന്നാണ് തങ്ങൾക്ക് ഈ പെട്ടികൾ കൈമാറിയതെന്ന് ആബിദ് പറഞ്ഞു. നിലവിൽ അവിടത്തെ പബ്ലിക്ക് പ്രോസിക്യൂട്ടർ തലവെട്ട് ശിക്ഷ നൽകണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. എംബസി ഇടപെടുന്നുണ്ട്.
ഒന്നര വർഷത്തോളമായി ജയിലിൽ കഴിയുന്ന മംഗലാപുരം സ്വദേശി ചിരാഗിന് തലവെട്ടാൻ ശിക്ഷ വിധിച്ചിട്ടുണ്ട്. വിധി വന്ന് ആറ് മാസത്തിനകം ശിക്ഷ നടപ്പാക്കണമെന്നാണ്. ഇതിനിടെ ഒരു മാപ്പപേക്ഷ ചിരാഗ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുംബൈയിൽ ഒരു കമ്പനിയിൽ എഞ്ചിനീയറായിരിക്കുമ്പോഴാണ് ഒരു ഏജന്റ് മുഖേന ചിരാഗ് ഈ ചതിക്കുഴിയിൽ അകപ്പെടുന്നത്. വിവാഹാവശ്യത്തിന് പണം തരപ്പെടുത്തുന്നതിനായി ഈ ജോലി ഏറ്റെടുത്തു. പിന്നീടാണ് മയക്കുമരുന്നാണെന്ന് അറിയുന്നത്. ഏതു നിമിഷവും തല വെട്ടുമെന്ന അവസ്ഥയിലാണ് കഴിയുന്നതെന്ന് ചിരാഗ് മറുനാടൻ മലയാളിയോടു പറഞ്ഞു.
ആദ്യമായി വിസിറ്റിങ് വിസയിൽ സൗദിയിൽ എത്തിയവരായിരുന്നു ഇവർ. തലവെട്ട് ശിക്ഷ കാത്തു കിടക്കുകയാണെന്ന് വീട്ടുകാരെ യുവാക്കൾ അറിയിച്ചിട്ടില്ല. ഞങ്ങളെ കുടുക്കിയവർ നാട്ടിൽ പിടിയിലായ വിവരം അറിഞ്ഞാണ് മറുനാടനെ ബന്ധപ്പെട്ടതെന്ന് ഇവർ പറഞ്ഞു. ഈ മയക്കുമരുന്ന് റാക്കറ്റിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിച്ചാൽ എംബസി മുഖേന തങ്ങൾക്ക് നീതി ലഭിച്ചേക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. നിരവധി ചെറുപ്പക്കാർ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നും ഇനി ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഇവർ അഭ്യർത്ഥിക്കുന്നു.
റാക്കറ്റിൽപ്പെട്ട കെ.ടി മുഹമ്മദ്, മൻസൂർ തുടങ്ങിയവരെല്ലാം സൗദിയിൽ മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. സൗദിയിൽ ജോലി ചെയ്യുന്നതിനിടെ മയക്ക് മരുന്നുമായി പിടിക്കപ്പെട്ടാണ് ഇവരിൻ പലരും അവിടെ ജയിലിലായത്. പിന്നീട് ജയിലിൽ വെച്ച് ഇവരുടെ സാമ്രാജ്യം വിപുലപ്പെടുത്തുകയായിരുന്നു. മയക്കുമരുന്ന് കേസിൽ പാക്കിസ്ഥാനികളായ പലരുമായും മുഹമ്മദ് ബന്ധം സ്ഥാപിച്ചത് ജയിലിൽ നിന്നായിരുന്നെന്ന് മറ്റൊരു മലയാളി സഹതടവുകാരൻ വെളിപ്പെടുത്തി. അന്തർദേശീയ ബന്ധമുള്ള മയക്കുമരുന്ന് സംഘത്തെ പൊലീസ് പിടികൂടിയിട്ടും ഉന്നത സമ്മർദത്തെ തുടർന്ന് നിസാര വകുപ്പുകൾ ചുമത്തി രക്ഷപ്പെടുത്തുകയായിരുന്നു. ജിദ്ദ ജയിലിൽ നിന്നും യുവാക്കളുടെ വെളിപ്പെടുത്തലോടെ മയക്കുമരുന്ന് റാക്കറ്റിന്റെ അന്തർദേശീയ ബന്ധം വ്യക്തമായിരിക്കുകയാണ്. രാജ്യാതിർത്തികൾ കടന്നുള്ള മയക്കുമരുന്ന് ഇടപാടുകളുടെ അടിവേര് കണ്ടെത്തുന്നതിന് ഉന്നത ഏജൻസികളുടെ സുതാര്യമായ അന്വേഷണം അനിവാര്യമായിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍