സോഷ്യൽ മീഡിയയിലെ താരപരിവേഷവുമായി മംഗളത്തെ നയിക്കാൻ കാനഡയിൽ നിന്നെത്തിയ സുനിതാ ദേവദാസിന്റെ ആദ്യ നീക്കങ്ങൾക്ക് തിരിച്ചടി; ഫെയ്സ് ബുക്കിലൂടെ പ്രഖ്യാപിച്ച മുതിർന്ന റിപ്പോർട്ടർക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കേണ്ടി വന്നു; പെൺകെണി വിഷയത്തിലെ നാടകീയ നീക്കങ്ങളും വിവാദമായി; ഫെയ്സ് ബുക്ക് പോസ്റ്റുകൾ ഇടുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് ചെയർമാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ താരമായ മാധ്യമം പത്രത്തിന്റെ മുൻ സബ് എഡിറ്റർ സുനിത ദേവദാസ് മംഗളം ചാനലിന്റ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കഴിഞ്ഞ ദിവസം ചുമതലയേറ്റത് ഒട്ടേറെ പേരെ വിസ്മയിപ്പിച്ചു കൊണ്ടാണ്. കാനഡയിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം കഴിയവെ ഫേസ്ബുക്ക് പോസ്റ്റുകൾ കൊണ്ടു അനേകം ആരാധകരെ സൃഷ്ടിച്ച സുനിതയ്ക്ക് പക്ഷെ പുതിയ ചുമതലകൾ കല്ലും മുള്ളം നിറഞ്ഞതാണെന്ന് മംഗളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുമതലയേറ്റ ആദ്യ ദിനം തന്നെ ഏറ്റവും മുതിർന്ന റിപ്പോർട്ടർമാരിൽ ഒരാളെ സസ്പെൻഡ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഈ സസ്പെൻഷൻ താട്ടുപിന്നാലെ മാനേജ്മെന്റ് പിൻവലിച്ചു. ഇതിനൊപ്പം ജീവനക്കാർ ഔദ്യോഗിക തീരുമാനമൊന്നും ഫെയ്സ് ബുക്കിൽ ഇടരുതെന്ന സർക്കുലറും ഇറക്കി.
സസ്പെൻഷനും പിൻവലിക്കലും സോഷ്യൽ മീഡിയയിൽ ആഘോഷമായതോടെ മംഗളം മാനേജ്മെന്റ് കടുത്ത നിലപാടുമായി രംഗത്തു വന്നു. സോഷ്യൽ മീഡിയിയൽ കമ്പനികാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി എല്ലാ ജീവനക്കാർക്കും ചെയർമാൻ സാജൻ വർഗീസ് നോട്ടീസും നൽകി. സസ്പെൻഷൻ തീരുമാനം സുനിത ഫെയ്സ് ബുക്കിലൂടെ പ്രഖ്യാപിച്ചതും അച്ചടക്ക നടപടിക്ക് വിധേയനായ ആൾ അതറിഞ്ഞത്. ഇതാണ് ജീവനക്കാർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായത്. ഈ സർക്കുലറിന്റെ പകർപ്പാണ് മറുനാടൻ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നത്.
മൂന്ന് മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച റിപ്പോർട്ടുകൾ അടക്കം മഗംളത്തിലെ ഏറ്റവും ശ്രദ്ധേയമായ റിപ്പോർട്ടുകൾ പലതും എഴുതിയിട്ടുള്ള ചീഫ് റിപ്പോർട്ടർ എസ് നാരായണനെ ആണ് ആദ്യ ദിവസം തന്നെ സുനിത ദേവദാസ് സസ്പെൻഡ് ചെയ്തത്. . മന്ത്രി ശശീന്ദ്രനെ ഹണി ട്രാപ്പിൽ പെടുത്തിയ വിഷയത്തിൽ മന്ത്രിയോടു സംസാരിച്ച പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സസ്പെൻഷന് കാരണമായത്. മംഗളത്തിൽ ഇപ്പോഴും ജോലി ചെയ്യുന്ന പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായി. മന്ത്രി പീഡിപ്പിച്ചു എന്നു പറഞ്ഞു പരാതി നൽകുകയും കോടതിയിൽ കേസ് കൊടുക്കുകയും ചെയതതിന് തൊട്ടു പിന്നാലെയാണ് പെൺകുട്ടി നിലപാടുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.
ഹണി ട്രാപ്പ് ഒരുക്കിയ മാധ്യമ പ്രവർത്തക ഫേസ് ബുക്ക് പോസ്റ്റിട്ടത് സുനിത ചുമലയേറ്റ അതേ ദിവസം ആയിരുന്നു. സുനിതയുടെ നിർദ്ദേശ പ്രകരാമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന പ്രചാരണം മംഗളത്തിലെ ജീവനക്കാരിൽ പ്രചരിക്കവെ പരാതിയെ തുടർന്ന് മാധ്യമ പ്രവർത്തകയെയും എസ് നാരായണനെയും ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതായി സുനിത ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. മംഗളത്തിലെ രണ്ടു ജീവനക്കാർ തമ്മിൽ അനാരോഗ്യകരമായി ആരോപണം ഉയർത്തിയതിനെ തുടർന്നാണ് രണ്ടു പേരെയും ഒരു മാസത്തേക്ക് മാറ്റി നിർത്തുന്നു എന്നു പറഞ്ഞു കൊണ്ടു മംഗളം സിഇഒ അജന്താലയം അജിത്കുമാറിന്റെ പേരിലുള്ള നോട്ടീസാണ് സുനിത ഫേസ്ബുക്കിൽ ഇട്ടത്.
നടപടിക്ക് വിധേയനായ എസ് നാരായണൻ വിവരം അറിയുന്നത് സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു. പിറ്റേദിവസം സുനിതയും സിഇഒ അജിത് കുമാറും ചേർന്ന് വിളിച്ച ആദ്യത്തെ എഡിറ്റോറിയിൽ യോഗത്തിൽ മിക്ക മാധ്യമപ്രവർത്തകരും പൊട്ടിത്തെറിക്കുകയായിരുന്നു. ഹണി ട്രാപ്പ് വിഷയത്തിൽ ഏതെങ്കിലും നിയമ വിരുദ്ധമായ കാര്യം ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നു വാർത്ത കൈകാര്യം ചെയ്ത എല്ലാവർക്കും ഉണ്ടെന്നും ആരുടെയെങ്കിലും ഒരാളുടെ പേരിൽ അത് കെട്ടിവെയ്ക്കുന്നത് ഉചിതമല്ല എന്നും ഒരേ സ്വരത്തിൽ എഡിറ്റോറിയൽ ജീവനക്കാർ പറഞ്ഞതോടെ യോഗം സംഘർഷഭരിതമായി. മാനേജ്മെന്റ് പ്രതിനിധികൾ ന്യായീകരണത്തിന് ശ്രമിച്ചെങ്കിലും എഡിറ്റോറിയൽ ജീവനക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് സസ്പെൻഷ് അടക്കമുള്ള നടപടികൾ റദ്ദ് ചെയ്തു.
സോഷ്യൽ മീഡയയിലെ പെൺകൂട്ടായ്മകളുടെ ഒക്കെ ഭാഗമായ സുനിത ദേവദാസ് സ്ത്രീവിഷയത്തിൽ ഏറെ പേരുദോഷം കേട്ട മംഗളം ചാനലിൽ ഉയർന്ന പദവിയിൽ എത്തുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. പെൺകണി വിഷയത്തിൽ മാംഗളത്തേയും മംഗളത്തിലെ ജീവനക്കാരേയും കണക്കറ്റ് ആക്ഷേപിച്ചതിന്റെ പേരിലും ചില ജീവനക്കാർ സുനിതയ്ക്കെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അതിനെ മറികടക്കാൻ എല്ലാ കുറ്റങ്ങളും നാരായണന്റെ പുറത്തു വച്ച് രക്ഷപെടാൻ ഒരുക്കിയ ഒരു തിരക്കഥയായിരുന്നു ഹണി ട്രാപ്പിലെ പെൺകുട്ടിയുടെ പോസ്റ്റും തുടർന്നുള്ള സസ്പെൻഷനും എന്നാണ് ഷജീവനക്കാർ അടക്കം പറയുന്നത്. മാധ്യമ പ്രവർത്തകർ നിലപാട് കടുപ്പിക്കുകയും സുനിതയെ വിശദീകരിക്കാൻ പോലും അനുവദിക്കാതിരിക്കുകയും ചെയ്തതോടെ സസ്പെൻഷന് ഉടനടി പിൻവലിക്കുക ആയിരുന്നു. തുടർന്നാണ് നാരായണൻ ഇന്നലെ തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ഹണി ട്രാപ്പ് വിഷയത്തിന് ശേഷം മംഗളത്തിൽ വല്ലപ്പോഴും വന്നുപോയിരുന്ന മാധ്യമപ്രവർത്തക എല്ലാ കുറ്റങ്ങളും നാരായണന്റെ പേരിൽ ചാർത്തിയത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മംഗളത്തിൽ പലരും വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പൊലീസ് കേസിലെ പ്രധാനപ്രതിയായ സിഇഒ അജിത് കുമാർ അടക്കം ഉള്ളവർ കൈ കഴുകി രക്ഷപെടാനുള്ള നീക്കമായി ഇതിനെ വിലയിരുത്തപ്പെടുന്നു. വാർത്താ ടീമിന്റെ ഭാഗമായിരുന്ന ഒരു മാധ്യമ പ്രവർത്തകനെ ഒറ്റപ്പെടുത്തി കുറ്റം ചുമത്താനുള്ള ഗൂഢാലോചനയ്ക്കെതിരെയാണ് സഹപ്രവർത്തകർ ഒരുമിച്ചത്. വേണ്ടത്ര പ്രവർത്തിപരിചയം ഇല്ലാത്ത സുനിത ദേവദാസിനെ ഉയർന്ന പോസ്റ്റിൽ നിയമിച്ചത് സംബന്ധിച്ച അതൃപ്തി പുകയുന്നതിനിടയിലാണ് സസ്പെൻഷനും തിരിച്ചെടുക്കലും ഉണ്ടായത്.
ഈ വാർത്ത ഇന്നലെ മറുനാടൻ പ്രസിദ്ധീകരിച്ചെങ്കിലും അച്ചടക്ക നടപടിക്ക വിധേയനാവുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയത റിപ്പോർട്ടർ നാരായണന്റെ അഭ്യാർത്ഥനപ്രകാരം അത് പിൻവലിച്ചിരുന്നു. എന്നാൽ മറുനാടൻ വാർത്ത പിൻവലിച്ചതിനെതിരെ സുനിത അതിശക്തമായി പ്രതികരിക്കുകയും വീണ്ടും പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെടുകയും ആയിരുന്നു.
താനാണ് മംഗളത്തിന്റെ ഔദ്യോഗിക സ്പോക്ക് പേഴ്സൺ എന്നും താൻ അറിയാതെ ഒരു അറിയിപ്പും മംഗളത്തിൽ നിന്നും പുറത്ത് വരില്ലെന്നും ഫേസ്ബുക്ക് നിയന്ത്രണം അടക്കമുള്ള മറുനാടൻ വാർത്തയിലെ പരാമർശം പച്ചക്കള്ളം ആണെന്നും അത് പിൻവലിച്ചതുകൊണ്ട് തനിക്ക് പ്രതികരിക്കാൻ അവസരം നഷ്ടപ്പെട്ടെന്നുമായിരുന്നു സുനിതയുടെ നിലപാട്. താൻ അറിയാതെ ഒരു സർക്കുലറും മംഗളത്തിൽ ഇറങ്ങില്ലെന്നു സുനിത തീർത്തുപറഞ്ഞതോടെ ചെയർമാൻ സാജൻ വർഗീസ് ജീവനക്കാർക്ക് അയച്ച സർക്കുലറിന്റെ കോപ്പി ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. ഈ സർക്കുലർ അനുസരിച്ച് സുനിതയ്ക്കും ഫേസ്ബുക്കിൽ ഔദ്യോഗിക കാര്യങ്ങൾ പറയാൻ നിയന്ത്രണം ഉണ്ട്. എന്നാൽ തനിക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നും ഇഷ്ടമുള്ളത് താൻ പോസ്റ്റ് ചെയ്യുമെന്നും സുനിത മറുനാടനോട് പറഞ്ഞു.
സുനിതയോടുള്ള എതിർപ്പ് പ്രത്യക്ഷമായും പരോക്ഷമായും പലരും പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മംഗളം ചാനലിലെ സ്റ്റാർ വാർത്താ വായനക്കാരനായ ഫിറോസ് സാലി മുഹമ്മദ് ലീവ് എടുത്തത് ഇതുകൊണ്ടാണെന്നാണ് പറയുന്നത്. സനിതയോട് എതിർപ്പ് പ്രകടമാക്കുന്ന തരത്തിൽ തിരുവനന്തപുരം ബ്യൂറോ ചീഫ് വിഎ ഗിരീഷ് ഫെയ്സ് ബുക്ക് പോസ്റ്റുമിട്ടു. ഒന്നും പ്രത്യക്ഷത്തിൽ പറയുന്നില്ല. സസ്പെൻഷൻ പിൻവലിച്ച ശേഷം നാരായണൻ എഴുതിയ ബ്രേക്കിങ് ന്യൂസിന്റെ സ്ക്രീൻ ഷോട്ടിട്ടാണ് അഭിപ്രായ പ്രകടനം. ഈ സ്ക്രീൻ ഷോട്ടിനൊപ്പം അഭിനന്ദനം എസ് നാരായണൻ എന്നും കുറിച്ചിരിക്കുന്നു. നാരായണന് മംഗളത്തിലുള്ള പിന്തുണയുടെ തെളിവായി വ്യാഖ്യാനിക്കുന്നു. പത്രത്തിലെ ജീവനക്കാർ നാരാണനൊപ്പം ഉറച്ചു നിൽക്കുന്നതു കൊണ്ടാണ് സസ്പെൻഷൻ പിൻവലിച്ചതെന്നാണ് വിലയിരുത്തൽ. മംഗളം സിഇഒ അജിത് കുമാറിനോടു പോലും ജീവനക്കാർ നീരസം അറിയിച്ചിട്ടുണ്ട്.
കാനഡയിൽ താമസിക്കുന്നതിനിടയിൽ മംഗളം ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ ചുമതല ഏറ്റെടുത്ത സുനിത ദേവദാസിന്റെ മുൻപിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നാണ് സൂചന. വലിയൊരു വിഭാഗം വരുന്ന മാധ്യമപ്രവർത്തകരുടെ നിസ്സഹകരണം തന്നെയാണ് പ്രശ്നം. ഹണി ട്രാപ്പ് വിവാദത്തിന് ശേഷം നല്ല ചില വാർത്തകളിലൂടെ മംഗളം വീണ്ടും ശ്രദ്ധ നേടി വരുമ്പോൾ ആണ് ഈ മാറ്റം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്