രാജീവ് ദേവരാജിനേയും ലല്ലുവിനേയും സനീഷിനേയും അറസ്റ്റ് ചെയ്യുമെന്ന് ജയരാജന്റെ ഉറപ്പ്; നീതി കിട്ടിയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മറുപടിയിൽ വിശ്വസിച്ച് മാധ്യമ പ്രവർത്തക; നടപടിയില്ലെങ്കിൽ ഡിജിപി ഓഫീസിന് മുമ്പിൽ മരണം വരെ സത്യഗ്രഹം ഇരിക്കുമെന്ന നിലപാടിൽ യുവതി; പ്രതികളുടെ ഫേസ്ബുക്കിലെ അധിക്ഷേപം അതിരു കടുക്കുന്നുവെന്നും പരാതി; ന്യൂസ് 18 കേരളയുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി
എം എസ് സനിൽകുമാർ
തിരുവനന്തപുരം: ന്യൂസ് 18 കേരളയിലെ ജോലി സ്ഥല പീഡന വിവാദം ഒതുക്കി തീർക്കാൻ അംബാനി മുതലാളി നടത്തിയ ശ്രമങ്ങൾ പാളുന്നു. പീഡനം അതിരു വിട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഉറച്ച നിലപാട് എടുത്തതോടെയാണ് ഇത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ നീതിയുറപ്പിക്കാൻ ഡിജിപി ഓഫീസിന്റെ മുമ്പിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങാനായിരുന്നു ആലോചന. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ബന്ധപ്പെടുകയും ചെയ്തു. വിശദമായി തന്നെ ഫോണിൽ മാധ്യമ പ്രവർത്തക കാര്യങ്ങൾ സംസാരിച്ചു. മുപ്പത് മിനിറ്റോളം മാധ്യമ പ്രവർത്തക ആശുപത്രിയിൽ കിടക്കയിൽ കിടന്നാണ് ജയരാജനുമായി സംസാരിച്ചത്. തീർച്ചയായും നീതി കിട്ടുമെന്നും പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ജയരാജൻ മാധ്യമ പ്രവർത്തകയ്ക്ക് ഉറപ്പു നൽകി. ഉടൻ നടപടികളുണ്ടാകണമെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകുകയും ചെയ്തു.
ഇതിന് പിന്നാലെ യുവതി, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയേയും ഫോണിൽ ബന്ധപ്പെട്ടു. സംഭവങ്ങൾ വിശദീകരിച്ചു. ''മാഡം ഒന്നു കൊണ്ടും വിഷമിക്കേണ്ട. പൊലീസ് നടപടി എടുത്തിരിക്കും. ഞാൻ ഇപ്പോൾ തന്നെ കഴക്കൂട്ടം എസിയെ വിളിച്ച് നിർദ്ദേശം നൽകും. മാഡത്തിന് നീതി കിട്ടിയിരിക്കും'' എന്നായിരുന്നു ഡിജിപിയുടെ മറുപടി. ഇതോടെ ഒത്തുതിർപ്പിന്റെ സാധ്യതകൾ പൂർണ്ണമായും അടഞ്ഞു. ന്യൂസ് 18 കേരളയുടെ മാതൃസ്ഥാപനമായ സിഎൻഎൻ ന്യൂസ് 18ന്റെ മാനേജിങ് എഡിറ്റർ രാധാകൃഷ്ണൻ നായർ തിരുവനന്തപുരത്ത് എത്തി. മലയാളിയായ രാധാകൃഷ്ണൻ നായരുടെ സ്വാധീനത്തിലൂടെ കേസ് അട്ടിമറിക്കാനാകുമോ എന്നാണ് അംബാനി ശ്രമിക്കുന്നത്. അംബാനിയുടെ വിശ്വസ്തരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണൻ നായർ. ന്യൂസ് 18 കേരളയിലെ ജീവനക്കാരുമായി ചർച്ച നടത്തുകയാണ് അദ്ദേഹം.
ന്യൂസ് 18 കേരളയിലെ കേസിന്റെ തുടക്കം മുതൽ തന്നെ ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രിയുള്ളത്. പീഡനക്കേസിൽ നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെയാണ് എഫ് ഐ ആർ ഇട്ടത്. എന്നാൽ ഇടതു പക്ഷ അനുഭാവമുള്ള ചില മാധ്യമ പ്രവത്തകർ കേസിൽ പ്രതിയായവരെ രക്ഷിക്കാനെത്തി. അപ്പോഴും പെൺകുട്ടി പരാതിയിൽ ഉറച്ചു നിന്നാൽ കേസ് കടുക്കുമെന്നായിരുന്നു ജയരാജൻ മറുപടി നൽകിയത്. ഇതിനിടെ അവതാരകനായ സനീഷ് ഇളയിടത്തിനെതിരെ പെൺകുട്ടി പരാതി നൽകിയില്ലെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇത് ഏറ്റു പിടിച്ച് കേസ് ആകെ കള്ളത്തരമാണെന്ന തരത്തിൽ ഇടത് സൈബർ പോരാളികൾ പ്രചരണം ശക്തമാക്കി. ഈ സമയത്ത് പെൺകുട്ടി ഐസിയുവിലായിരുന്നു. അതിനിടെ ഇവരെ സ്വാധീനിക്കാൻ ചില വനിതാ മാധ്യമ പ്രവർത്തകരേയും ന്യൂസ് 18 കേരള രംഗത്തിറക്കി. തന്റേതെന്ന നിലയിൽ ഒരു ഓൺലൈൻ പത്രത്തിൽ അഭിമുഖം വന്നതു താൻ അറിഞ്ഞില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും മാധ്യമ പ്രവർത്തക നിലപാട് എടുത്തു. പ്രശ്നത്തിൽ പ്രമുഖ ദളിത് പ്രവർത്തകയായ ധന്യാരാമൻ ഇടപെട്ടതോടെ കാര്യങ്ങൾ ന്യൂസ് 18 കേരളയുടെ കൈവിട്ട പോയി.
ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ സ്വാധീനിക്കാനും കേസ് ഒതുക്കാനും ശ്രമിച്ചു. മുൻ എഡിറ്റർ ജയ്ദീപിന്റെ നേതൃത്വത്തിൽ നിരവധി ഓഫറുകളും യുവതിക്ക് നൽകി. ഇതിനിടെ കേസ് യുവതി പിൻവലിക്കുമെന്ന സന്ദേശമാണ് തുമ്പ പൊലീസിന് ന്യൂസ് 18 കേരള നൽകിയത്. അതുകൊണ്ട് തന്നെ എഫ് ഐ ആറിന് അപ്പുറത്തേക്ക് കേസിൽ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇത് യുവതിക്കും മനസ്സിലായി. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ നിന്ന് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചത്. ശക്തമായ നിലപാടാണ് യുവതി എടുത്തത്. തനിക്കെതിരെ നിരന്തരമായി പ്രതികളെ അനുകൂലിക്കുന്നവർ ഫേസ്ബുക്കിൽ പോസ്റ്റിടുകയും പ്രശ്നത്തെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നു. താൻ ആർഎസ് എസ് അജണ്ടയ്ക്കൊപ്പാണ് നീങ്ങുന്നതെന്ന് സനീഷും പരോക്ഷമായി ഫെയ്സ് ബുക്കിൽ കുറിച്ചു. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ വേണമെന്ന് ജയരാജനോട് അവർ ആവശ്യപ്പെട്ടു.
ന്യൂസ് 18 കേരളയിൽ എനിക്ക് ജോലി കിട്ടിയത് എന്തെങ്കിലും സംവരണത്തിന്റെ പേരിൽ അല്ല. തികച്ചും മെരിറ്റിന്റേയും യോഗ്യതയുടേയും പരിചയസമ്പത്തിന്റെയും അടിസ്ഥാനത്തിലാണ്. ഈ സ്ഥാപനത്തിൽ ജോലി കിട്ടാൻ ആരും ശുപാർശ നടത്തിയിട്ടില്ല. ഞാൻ ജോലിക്ക് കയറിയ അന്നുമുതൽ പലതരത്തിലുള്ള വിവേചനങ്ങളും ഒറ്റപ്പെടുത്തലും അനുഭവിക്കുന്നുണ്ട്. രാജീവ് ദേവരാജും ദിലീപ് കുമാറും ലല്ലുവും സി എൻ പ്രകാശും സംഘം ചേർന്ന് ജാതി പറഞ്ഞും എന്റെ നിറത്തെ അധിക്ഷേപിച്ചും സംസാരിക്കുന്നത് പതിവായിരുന്നു. സനീഷിന്റെ അധിക്ഷേപവും അതിരു കടന്നതായിരുന്നു. ഇത് പരാതിയായി നൽകിയിട്ടും കണ്ടില്ലെന്ന് നടിച്ചു. എന്റെ ജോലി തെറുപ്പിക്കാൻ ഇവർ സംഘടിത നീക്കം നടത്തി. ഒടുവിൽ എന്നെ പിരിച്ചു വിടുമെന്ന വിവരം കിട്ടി. അതിനൊപ്പവും അപമാനം തുടർന്നു. ഇത് സഹിക്കാതെയാണ് ആത്മഹത്യയുടെ വഴി തേടിയതെന്ന് ജയരാജനോട് മാധ്യമ പ്രവർത്തക വിശദീകരിച്ചു.
പൊലീസ് മൊഴി രണ്ട് വട്ടം എടുത്തു. എല്ലാം വ്യക്തമായി പറയുകയും ചെയ്തു. എന്നിട്ടും പ്രതികളെ പിടികൂടാത്തതിൽ എന്തോ ദുരൂഹതയുണ്ട്. ഇതിനൊപ്പമാണ് ചിലർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നത്. തന്നെ പിന്തുണയ്ക്കുന്നവരേയും കടന്നാക്രമിക്കുന്നു. ഇതിന് പിന്നിലും പ്രതികളെ രക്ഷിക്കാനുള്ള ഗൂഢാലോചനയാണ്. ഇവരുടെ സുഹൃത്തുക്കളായ ചില പ്രധാന മാധ്യമ പ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇവരിലേക്കും അന്വേഷണം നീളണമെന്ന ആവശ്യമാണ് ജയരാജന് മുന്നിൽ യുവതി വച്ചത്. പല തരത്തിലും ന്യൂസ് 18 കേരള തന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. പൊലീസ് നടപടി വൈകുന്നതാണ് ഇതിന് കാരണം. പ്രസ് ക്ലബ്ബിൽ മദ്യപിച്ച് പ്രതികളിൽ ചിലർ തനിക്കെതിരെ ഭീഷണി മുഴക്കുന്നുണ്ട്. ഇതെല്ലാം ഗൗരവത്തോടെ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ താൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട ശേഷം ഡിജിപിയുടെ ഓഫീസിന് മുമ്പിൽ മരണം വരെ സത്യഗ്രഹം ഇരിക്കുമെന്നും ജയരാജനോട് പറഞ്ഞു.
എല്ലാം സസൂക്ഷം കേട്ട ശേഷം യുവതിയുടെ ഭാഗത്തെ ന്യായം തിരിച്ചറിയുന്നുവെന്ന് ജയരാജൻ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയില്ലാത്ത നീതി നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ചാനൽ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇവിടെ മാധ്യമപ്രവർത്തകയായിരുന്ന പെൺകുട്ടിയെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടുവെന്നാണ് അറിയുന്നത്. ചാനലിൽ നിന്നും വനിതകൾ ഉൾപ്പെടെയുള്ള പല മാധ്യമപ്രവർത്തകരെയും കഴിവില്ലെന്ന് പറഞ്ഞ് മുന്നറിയിപ്പൊന്നുമില്ലാതെ പുറത്താക്കുന്നുവെന്ന റിപ്പോർട്ട് ഏതാനും ദിവസമായി പുറത്തു വരുന്നുണ്ട്. പലരോടും ഫോണിൽ വിളിച്ച് രാജിവയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യശ്രമവും എത്തിയത്. ചില ജേണലിസ്റ്റുകളെ മാത്രം തിരഞ്ഞുപിടിച്ചുള്ള ന്യൂസ് 18 മാനേജ്മെന്റിന്റെ നടപടികൾക്കെതിരെ കഴിഞ്ഞ ദിവസം കെയുഡബ്ല്യൂജെ സെക്രട്ടറി സി നാരായണൻ പ്രസ്താവനയിറക്കിയിരുന്നു.
എച്ച്ആർ മാനേജരുടെയും അടുത്തകാലത്ത് മാത്രം എഡിറ്റോറിയൽ മേധാവിയായി ചുമതലയേറ്റ വ്യക്തിയുടെയും ധിക്കാരപരമായ ഈ നടപടികൾ രാജ്യത്തെ യാതൊരു തൊഴിൽ ചട്ടങ്ങളും പാലിക്കാതെയാണെന്നും നാരായണന്റെ പ്രസ്താവനയിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്