വിഎച്ച്പിക്കാരെ സമാധാനിപ്പിക്കാൻ സരസ്വതി ദേവിയുടെ ചിത്രം വെക്കാൻ സമ്മതിച്ചു; വൈദികരെ സാർ എന്നു വിളിക്കാനും അനുമതി നൽകി; വിവാദങ്ങൾക്ക് തുടക്കം ചാവറയച്ചൻ കേരളത്തിൽ സ്കൂളുകൾ സ്ഥാപിച്ചതുപോലെ ഛത്തീസ്ഗഢ് ഗ്രാമങ്ങളിലും സ്ഥാപിക്കുമെന്ന ബിഷപ്പിന്റെ പ്രസംഗം: സ്കൂൾ ചെയർമാൻ മറുനാടനോട് പറഞ്ഞത്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള ഇന്ത്യൻ സമൂഹമാക്കി മാറ്റിയതിൽ കൈസ്തവ സഭകൾ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം ഇപ്പോഴും അന്യമായ അവസ്ഥയിലും പ്രാഥമിക വിദ്യാഭ്യാസം എന്നകാര്യം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ല. ഈ നിലയിലേക്ക് കേരളത്തെ വളർത്തിയെടുത്തത് ക്രൈസ്തവ സഭയുടെ ഇടപെടൽ നിർണായകമായി എന്നത് ഏവർക്കും ബോധ്യമുള്ള കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയ വേളയിൽ കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് ഗുജറാത്തിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുമെന്ന് പ്രഖ്യാപിക്കുക പോലുമുണ്ടായി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കത്തോലിക്കാ സഭയുടേത് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നിൽ നിൽക്കുന്നു എന്നതുകൊണ്ടാണ് മോദി ഗുജറാത്തിലേക്ക് സ്വാഗതമോതിയതും. ഉത്തരേന്ത്യയിലെ നഗരങ്ങളിൽ ആശുപത്രികളും സ്കൂളും നടത്തുന്നതിൽ മലയാളികൾ അടങ്ങുന്ന കത്തോലിക്കാ സഭകൾ ഇപ്പോഴും സജീവി സാമൂഹ്യസേവനം നടത്തുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെയുള്ള പ്രവർത്തനങ്ങളെ ഹിന്ദുത്വവാദികൾ പലപ്പോഴും തെറ്റിദ്ധരിക്കുക പതിവാണ്. ഇങ്ങനെ സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തെറ്റിദ്ധരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കത്തോലിക്കാ സഭ നടത്തുന്ന ഛത്തീസ്ഗഢിലെ സ്കൂളിൽ നടന്ന സംഭവം.
ഛത്തിസ്ഗഢിലെ കത്തോലിക്ക സ്കൂളിലെ അദ്ധ്യാപകരെ വിദ്യാർത്ഥികൾ ഫാദർ എന്ന് അഭിസംബോധന ചെയ്യരുതെന്നും സരസ്വതീ ദേവിയുടെ ചിത്രങ്ങൾ ആശുപത്രിയിൽ തൂക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നിർദ്ദേശിച്ചത്. ബസ്തറിലെ നിർമൽ ഹയർസെക്കൻഡറി സ്കൂളിലാണ് വിഎച്ച്പി പ്രവർത്തകർ ഈ നിർദ്ദേശങ്ങൾ അടിച്ചേൽപ്പിച്ചത്. വിശുദ്ധ ചാവറ അച്ചനെ വാഴ്ത്തപ്പെട്ടവനായി ഉയർത്തുന്ന സംഭവത്തെ കുറിച്ച് കത്തോലിക്കാ സഭാ ബിഷപ്പ് ഡോ. ജോസഫ് കൊല്ലമ്പിൽ പ്രസംഗിച്ചിനെ തെറ്റിദ്ധരിച്ചാണ് വിഎച്ച്പി പ്രവർത്തകർ പ്രതിഷേധം ഉയർത്തി രംഗത്തെത്തിയതെന്നാണ് ജഗദൽപൂർ രൂപത വക്താവ് ഫാ. അബ്രഹാം കണ്ണമ്പാല മറുനാടൻ മലയാളിയോട് പറഞ്ഞത്. സ്കൂളിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഫാ. അബ്രഹാം കണ്ണമ്പാല മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
വിശ്വഹിന്ദു പ്രവർത്തകർ സ്കൂളിൽ പ്രതിഷേധം ഉയർത്തി രംഗത്തെത്തിയത് തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. ഇതേക്കുറിച്ച് സംസാരിച്ചു തീർക്കാനും സാധിച്ചു. വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ചാവറയച്ചൻ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനങ്ങൾക്ക് നൽകിയ സംഭാവനകളെ കുറിച്ച് ജഗ്ദൽപൂർ ബിഷപ് ഡോ. ജോസഫ് കൊല്ലമ്പിൽ പ്രസംഗിച്ചിരുന്നു. ബസ്തറിലെ നിർമൽ ഹയർസെക്കൻഡറി സ്കൂൾ വാർഷിക ചടങ്ങിൽ സന്ദർഭവശാലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. കേരളത്തിൽ കത്തോലിക്കാ സഭ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പെടുത്തത്ത് സമൂഹത്തിന്റെ ഉന്നമനത്തിന് സഹായകമായി എന്നാണ് ബിഷപ്പ് പ്രസംഗിച്ചത്.
ഇങ്ങനെ ചാവറ അച്ചന്റെ വഴിയിൽ സി.എം.ഐ സഭ ബസ്തറിലെ എല്ലാ ഗ്രാമങ്ങളിലേക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും ഗ്രാമങ്ങളിൽ സ്കൂളുകൾ തുറക്കുമെന്നും പ്രസംഗിച്ചു. എന്നാൽ ബിഷപ്പിന്റെ ഈ പ്രസംഗം ചിലർ തെറ്റിദ്ധരിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതോടെ മതപരിവർത്തനം സംഭവിക്കുമെന്ന വിധത്തിൽ അവർ തെറ്റിദ്ധരിച്ചു. തുടർന്നാണ് വിഎച്ച്പി പ്രവർത്തകർ സ്കൂളിലെത്തി ബഹളം വച്ചത്. തുടർന്ന് വാർത്താസമ്മേളനം വിളിച്ച് പ്രസംഗം വർഗീയത പരത്തുന്നതാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് അധികാരികൾക്കും പരാതി നൽകിയതും.
ചില മാദ്ധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ വാർത്ത വന്നതും പ്രശ്നങ്ങളെ വഷളാക്കി. ഈ തെറ്റിദ്ധാരണ തീർക്കാനാണ് വിഎച്ച്പി നേതാക്കളുമായി സഭാ അധികൃതർ ചർച്ച നടത്തിത്. ഞങ്ങളുടെ ഭാഗത്തു നിന്നും ഏഴ് പേരും അവരുടെ ഭാഗത്തു നിന്നും എട്ട് പേരും ചർച്ചയിൽ പങ്കെടുത്തു. വി.എച്ച്.പി. ബസ്തർ ജില്ലാ പ്രസിഡന്റ് സുരേഷ് യാദവും ബിഷപ്പ് ജോസഫ് കൊല്ലമ്പിലും ഞാനുമാണ് ചർച്ചയെ നയിച്ചത്. ഞങ്ങൾ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വിഎച്ച്പി പ്രവർത്തകർക്ക് തെറ്റിദ്ധാരണകൾ പൂർണ്ണമായും മാറുകയും ചെയ്തു.
ചർച്ചയിൽ അവർ ചില നിർദ്ദേശങ്ങൾ അവർ മുന്നോട്ടുവെക്കുകയാണ് ഉണ്ടായത്. സ്കൂളിൽ സരസ്വതിയുടെ പ്രതിമ സ്ഥാപിക്കണം എന്നാണ് ഒന്ന്. എന്നാൽ പ്രതിമ സ്ഥാപിക്കാൻ കഴിയില്ലെന്നും പടം വെക്കുന്നതിന് തടസമില്ലെന്നും ഞങ്ങൾ അറിയിക്കുകയായിരുന്നു. സാധാരണ നിലയിൽ ചെയ്യുന്ന കാര്യമാണ് ഇത്. സ്കൂളിൽ പ്രത്യേക സന്ദർഭങ്ങളിൽ സരസ്വതീ ദേവിയുടെ പ്രാധാന്യങ്ങൾ പറയാളും പൂജകളും നടത്താറുണ്ട്. അതുകൊണ്ട് തന്നെ സരസ്വതിയുടെ പടം വെക്കുന്നതിനെ അംഗീകരിക്കുകയായിരുന്നു. കൂടാതെ പറഞ്ഞ മറ്റൊരു കാര്യം വൈദികരായ അദ്ധ്യാപകരം ഫാദർ എന്ന് ഹിന്ദുകുട്ടികളെ കൊണ്ട് വിളിപ്പിക്കരുത് എന്നായിരുന്നു. ഇക്കാര്യത്തിൽ യാതൊരു നിർബന്ധവും സ്കൂൾ മാനേജ്മെന്റ് ഇതുവരെ പുലർത്തിയിരുന്നില്ല. പകരം സാർ എന്ന് വിളിച്ചാൽ മതിയെന്ന നിർദ്ദേശവും അംഗീകരിക്കുകയായിരുന്നു. ഇതോടെ വിഎച്ച്പിക്കാരുടെ തെറ്റിദ്ധാരണകൾ നീങ്ങുകയാണ് ഉണ്ടായത്.
99 ശതമാനവും ഹൈന്ദവർ ഉള്ള പ്രദേശത്താണ് കത്തോലിക്കാ സഭയുടെ സ്കൂളുകൾ നടക്കുന്നത്. ഈ സമുദായവുമായി കത്തോലിക്കാ സഭ നല്ല ബന്ധമാണ് പുലർത്തി പോരുന്നതും. 1972ലാണ് ബസ്തറിലെ നിർമ്മൽ സ്കൂൾ സഭ ആരംഭിക്കുന്നത്. ഇപ്പോൾ പല ഭാഗങ്ങളിലായി 22ഓളം സ്കൂളുകൾ സഭയ്ക്കുണ്ട്. കൂടാതെ ആതുര സേവന രംഗത്തും സഭ നിർണ്ണായക ഇടപെടൽ നടത്തുന്നുണ്ട്. ബാസ്തർ കത്തലിക്ക് ചർച്ചിന്റെ കീഴിൽ ഒരു വലിയ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അനാഥാലയങ്ങളും ബോർഡിംഗുകളും പ്രവർത്തിക്കുന്നുണ്ട്.
സ്കൂൾ തുടങ്ങിയ ആദ്യകാലത്ത് മലയാളി അദ്ധ്യാപകരാണ് കൂടുതൽ സഭാ സ്കൂളുകളിൽ ജോലി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ നിരവധി പ്രദേശവാസികളും ജോലി നോക്കുന്നുണ്ട്. ഇപ്പോഴുണ്ടായ വിവാദം ചില ഹിന്ദുത്വവാദികളുടെ അജണ്ടായാണോ എന്ന സംശയമുണ്ട്. എന്നാൽ മതങ്ങൾ തമ്മിലുള്ള സ്നേഹമാണ് കത്തോലിക്കാ സഭയും സ്കൂളും ആഗ്രഹിക്കുന്നത്. - ഫാദർ അബ്രഹാം കണ്ണമ്പാല വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍