നോട്ടീസ് പോലും നൽകാതെ ഡി സിനിമാസിന് താഴിട്ടത് തുണച്ചു; കൈയേറ്റവും അനിധികൃത നിർമ്മാണവും കണ്ടില്ലെന്ന് നടിച്ച് ജനറേറ്ററിന് അനുമതിയില്ലെന്ന വാദമുയർത്തിയതും നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനെന്നും തെളിഞ്ഞു; കോടതിയിൽ കാര്യങ്ങൾ താരരാജാവിന് അനുകൂലമാക്കിയത് ചാലക്കുട്ടിയിലെ രാഷ്ട്രീയ ഒത്തുകളിയോ? ദിലീപിന്റെ മൾട്ടി പ്ലക്സ് വീണ്ടും തുറക്കുന്നതിലെ കള്ളക്കളി ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ചാലക്കുടി : നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റർ വീണ്ടും തുറക്കും. നിബന്ധനകൾ പാലിക്കാത്തതിനാൽ പ്രവർത്തനം നിർത്തിവയ്ക്കാൻ കഴിഞ്ഞ ദിവസം നഗരസഭ നിർദ്ദേശിച്ചതിൽ ഒരുപാട് കള്ളക്കളികളുണ്ടായിരുന്നു. ഇത് മറുനാടൻ മലയാളി തുറന്നു കാട്ടുകയും ചെയ്തു. മുൻകൂർ നോട്ടിസ് പോലും നൽകാതെ തിയറ്റർ അടച്ചിടാൻ നഗരസഭ ശ്രമിച്ചത് തന്നെയാണ് ദിലീപിന് തുണയായത്. കോടതിയുടെ അനുമതിയോടെ ഡി സിനിമാസ് തുറക്കാനുള്ള തന്ത്രമാണ് വിജയിച്ചത്.
ഡി സിനിമാസിന് നിലവിൽ ലൈസൻസ് ഇല്ല. 2017-18 വർഷത്തെ ലൈസൻസ് പുതുക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ സമർപ്പിക്കുമ്പോൾ പുതുക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിച്ചിരുന്നില്ല. എന്നാൽ ഇതൊന്നും തിയേറ്റർ പൂട്ടാനുള്ള നോട്ടീസിൽ സൂചിപ്പിച്ചില്ല. അതുകൊണ്ട് മാത്രമാണ് അനുകൂല വിധി ഉണ്ടായത്. അല്ലാത്ത പക്ഷം കോടതി വിശദ വാദം കേട്ടശേഷം മാത്രമേ തീരുമാനം എടുക്കുമായിരുന്നുള്ളൂ. അങ്ങനെ ചാലക്കുടി നഗരസഭയുടെ ബോധപൂർവ്വമായ നീക്കം ദിലീപിനെ തുണച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ്, ഡി സിനിമാസിന്റെ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് ആരോപണമുയർന്നത്. ഇത് പ്രതിഷേധങ്ങൾ ശക്തമാക്കി. സമരം നടത്തിയവരുടെ കണ്ണിൽ പൊടിയിടാനാണ് നഗരസഭ തട്ടിപ്പ് നീക്കം നടത്തിയതെന്ന വാദത്തിനാണ് ഹൈക്കോടതി വിധിയും അടിവരയിടുന്നത്.
ഡി സിനിമാസ് തുറന്നു പ്രവർത്തിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്. തിയേറ്റർ അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കി. തിയേറ്റർ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരനും തിയേറ്റർ മാനേജരുമായ അനൂപാണ് ഹർജി നൽകിയത്. ജനറേറ്ററിന്റെ മോട്ടോറിന് ലൈസൻസില്ലെന്ന കാരണം കാണിച്ചാണ് നഗരസഭ തിയേറ്ററിന്റെ ലൈസൻസ് റദ്ദാക്കിയത്. എന്നാൽ, ഇങ്ങിനെയൊരു കാരണത്തിന്റെ പേരിൽ ലൈൻസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തീയേറ്ററിന് നിർമ്മാണ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന് നേരത്തെ നഗരസഭ കണ്ടെത്തിയിരുന്നു. ഇത് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിൽ കോടതി അനുകൂല തീരുമാനം എടുക്കുമായിരുന്നില്ല.
ചൂടേറിയ ചർച്ചകൾക്കൊടുവിൽ തീയേറ്ററിന് നിർമ്മാണ അനുമതി നൽകിയതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തിയേറ്റർ അടച്ചു പൂട്ടാൻ നഗരസഭ തീരുമാനിച്ചത്. യോഗത്തിൽ പങ്കെടുത്ത മുഴുവൻ കൗൺസിലർമാരും ചേർന്ന് സംയുക്തമായാണ് ഡി സിനിമാസ് അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്തത്. തീയേറ്ററിന് നിർമ്മാണ അനുമതി തേടി നഗരസഭയ്ക്ക് സമർപ്പിച്ച പ്രധാനരേഖകൾ വ്യാജമാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. എന്നാൽ ജനറേറ്ററിൽ മാത്രമായി കാര്യങ്ങൾ നഗരസഭ ഒതുക്കി. പൊതുജനങ്ങളെ പറ്റിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടുകയും ചെയ്തു. ഇതെല്ലാം ഒത്തുകളിയാണെന്ന് വ്യക്തമാവുകയാണ്. ഇനി കോടതി വിധിയുടെ പേരിൽ ദിലീപിന്റെ തിയേറ്ററിനെതിരായ എല്ലാ നടപടികളും കൗൺസിൽ വേണ്ടെന്ന് വയ്ക്കും. അങ്ങനെ ഡി സിനിമാസിനെ സമർത്ഥമായി രക്ഷിച്ചെടുക്കുകയാണ് ചാലക്കുടിയിലെ രാഷ്ട്രീയക്കാർ.
നഗരസഭയുടെ കൗൺസിൽ യോഗമാണ് തിയേറ്റർ അടയ്ക്കാൻ തീരുമാനമെടുത്തത്. വെള്ളിയാഴ്ച പ്രവർത്തനം നിർത്താനാണ് നഗരസഭ ഡിസിനിമാസിനോട് നേരത്തെ ആവശ്യപ്പെട്ടത്. അതുപ്രകാരം തിയറ്റർ അടച്ചുപൂട്ടാൻ പൊലീസും അധികൃതരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് വെള്ളിയാഴ്ച സെക്കൻഡ് ഷോയും നടത്താൻ ഒടുവിൽ അനുമതി നൽകുകയായിരുന്നു. അതിനുശേഷം തിയറ്റർ അധികൃതർ തന്നെയാണ് അടച്ചുപൂട്ടിയത്. അതേസമയം തിയറ്റർ അടപ്പിച്ച ശേഷം താക്കോൽ വാങ്ങി കൈവശംവയ്ക്കാൻ നഗരസഭ ശ്രമിച്ചില്ല. അതായത് കോടതിയിൽ കാര്യങ്ങൾ അനുകൂലമായി തിയേറ്റർ തുറന്നോട്ടെയെന്ന നിലപാട് തന്നെയായിരുന്നു ഇവിടെ വ്യക്തമായത്.
നോട്ടീസ് പോലും നൽകാതെ അടപ്പിച്ചത് സാമാന്യ നീതിക്ക് നിരക്കാത്തതാണ്. അതേ സമയം യഥാസമയം നോട്ടീസ് നൽകി പൂട്ടിച്ചിരുന്നുവെങ്കിൽ നിയമപരമായി അതിനെ ചോദ്യം ചെയ്യാൻ കഴിയാത്ത സ്ഥിതി വരുമായിരുന്നു. ഇത് കോടതിയെ സ്വാധീനിക്കാൻ പോന്ന തെളിവാണ്. അതും ഭൂമി കൈയേറ്റവും അനിധികൃത നിർമ്മാണവും അടക്കം നിരവധി വിഷയങ്ങൾ ഉണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ വെറും തൊടുന്യായം പറഞ്ഞ് ദിലീപിന്റെ തിയേറ്ററിനെ പൂട്ടിച്ചു. ഇതും കോടതിയുടെ വിമർശനത്തിന് ഇടയാക്കി.
അതിനിടെ ഡി സിനിമാസ് പൂട്ടാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ തിയറ്റർ ഉടമകളുടെ സംഘടന 'ഫിയോക്' രംഗത്ത് വന്നിരുന്നു. 2014 മുതൽ 2017 ഡിസംബർ വരെ തിയറ്റർ പ്രവർത്തിപ്പിക്കാനാണ് വൈദ്യുതി ഇൻസ്പെക്ടറേറ്റ് അനുമതി നൽകിയിട്ടുള്ളതെന്നാണ് ഫിയോകിന്റെ വാദം. അതിന്റെ രേഖകളും ഇവർ പുറത്തുവിട്ടിട്ടുരുന്നു. ഡി സിനിമാസിന് 2014 മുതൽ ലൈസൻസുണ്ട്. കൃത്യമായി നികുതി അടയ്ക്കുന്നുമുണ്ട്. ജനറേറ്റർ വയ്ക്കുന്നതിനുള്ള എല്ലാ അനുമതികളും ഉണ്ട്. എല്ലാ രേഖകളും കൃത്യമാണെന്നും തിയറ്റർ സംഘടനാഭാരവാഹികൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാതെയുള്ള അടച്ചു പൂട്ടലിൽ സംശയം ഏറുന്നത്. ഇത് ശരിവയ്ക്കുന്ന വിധിയാണ് കോടതിയിൽ നിന്നും ഉണ്ടായത്.
നഗരസഭയുടെ അനുമതിയില്ലാതെ ഉയർന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകൾ പ്രവർത്തിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ഡി സിനിമാസ് പൂട്ടാൻ നഗരസഭ നിർദ്ദേശിച്ചത്. കോടിക്കണക്കിനു രൂപ നഗരസഭയ്ക്ക് നികുതി നൽകിയ സ്ഥാപനം പൂട്ടിക്കാൻ രാഷ്ട്രീയക്കാർ മനപ്പൂർവം ശ്രമിക്കുകയാണെന്നും ജീവനക്കാർ ആരോപിച്ചിരുന്നു. രണ്ട് സിനിമകൾ റിലീസ് ചെയ്ത ദിവസംതന്നെ തിയറ്റർ അടപ്പിക്കാൻ നടത്തിയ നീക്കം സംശയകരമാണെന്നും ആരോപിച്ചിരുന്നു. എന്നാൽ, നഗരസഭയ്ക്ക് തെറ്റു പറ്റിയിട്ടില്ലെന്നും ഏകകണ്ഠേനയാണ് ഡി സിനിമാസ് പൂട്ടാനുള്ള തീരുമാനമെടുത്തതെന്നും ചാലക്കുടി നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ പ്രതികരിച്ചിരുന്നു. എന്നാൽ നഗരസഭയിലെ ചിലരുടെ ഒത്തുകളി മൂലം തിയേറ്റർ വീണ്ടും തുറക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍