ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചനും മലയാള അച്ചടിയും
അച്ചടിസാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രസാധനവ്യാപാരത്തിലേർപ്പെട്ട നാട്ടുകാരനായ ആദ്യ പ്രസാധകനാണ് ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ. 'വിദേശിയരുടെ സാങ്കേതിക സഹായം കൂടാതെ ഒരു കേരളീയൻ ആദ്യമായി സ്ഥാപിച്ച അച്ചുകൂട'മെന്നാണ് മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സിനെ ഗ്രന്ഥചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. പുസ്തകം എന്ന അറിവ് രൂപത്തിന്റെ ആവശ്യകതയെയും അതിന്റെ തിരഞ്ഞെടുപ്പിനെയും പറ്റി സഭാവിശ്വാസികളെ അറിയിക്കുന്നതിന് വേണ്ടി ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ എഴുതിയ കത്തിന്റെ ഉള്ളടക്കം നോക്കുക:''കാവ്യരുടെ ശാസ്ത്രപുസ്തകങ്ങൾ അജ്ഞതയും അറിവില്ലായ്മയും പഠിപ്പിക്കുന്നതാകുന്നു. ഇപ്രകാരമുള്ള പുസ്തകങ്ങളും ചിറ്റിമ്പപ്പാട്ടുകൾ അടങ്ങിയ പുസ്തകങ്ങളും ഇടത്തൂട്ടുകാരുടെ പുസ്തകങ്ങളും വീട്ടിൽവച്ചു സൂക്ഷിക്കുന്നത് വൈക്കോലിൽ തീ ഒളിച്ചുവെക്കുന്നതിനു സമമാകുന്നു. ഭക്തിയെ വർദ്ധിപ്പിക്കുന്ന ജ്ഞാനപുസ്തകങ്ങളും തത്വശാസ്ത്രപുസ്തകങ്ങളും മക്കൾക്കു സമ്പാദിച്ചുവെക്കേണ്ട നിക്ഷേപങ്ങളാകുന്നു. ഇപ്രകാരമുള്ള പുസ്തകങ്ങളെ ശക്തിപോലെ വാങ്ങിച്ചു ശേഖരിക്ക''. മലയാളം അച്ചടിയുടെ ആരംഭദിശയിലാണ് പുസ്തകങ്ങളെക്കുറിച്ച് ഈ അഭിപ്രായം അദ്ദേഹം എഴുതുന്നത്. പുസ്തകം/ വായന എന്നിവയെക്കുറിച്ച് ആധുനിലോകബോധത്തിന്റെ പ്രകാശനം തന്നെയാണിത്. ആധുനികനായ വ്യക്തി എന്ന ബോധം ഇവിടെയുണ്ടാകുന്നു. പുസ്തകം നിർമ്മിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ഇത് കടന്നുവരുന്നുണ്ട്.
ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ പ്രസാധനശീർഷകങ്ങൾക്ക് കേവലം മതകേന്ദ്രിതമായ പുസ്തകങ്ങൾ എന്ന നിലയിലുള്ള പ്രസാധനമൂല്യം മാത്രമല്ല ഉള്ളത്. ചാവറയച്ചന്റെ പ്രസാധനശ്രമങ്ങളെ രണ്ട് രീതിയിൽ തരം തിരിക്കാം. ഒന്ന് : പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളസഭകളിൽ നടന്ന അനൈക്യത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തീയ മതവിശ്വാസങ്ങളെ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും, അതിന് വേണ്ടിയുള്ള പുസ്തകങ്ങൾ വിവർത്തനം ചെയ്ത് പ്രസാധനപ്പെടുത്തുകയും (ജ്ഞാനപീയൂഷം. നിത്യാരാധന, കൃപാനിധി എന്നിവ ഉദാഹരണം), ഗ്രന്ഥങ്ങൾ സ്വയം എഴുതി സഭാവിശ്വാസികളുടെ ഇടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക (ആത്മാനുതാപം, അനസ്താസ്യായുടെ രക്തസാക്ഷ്യം, മരണവീട്ടിൽ പാടാനുള്ള പാന എന്നിവ). രണ്ട് : വിദ്യാഭ്യസപ്രവർത്തനങ്ങൾ, മതപ്രവർത്തനം എന്നിവയ്ക്ക് വേണ്ടിയുള്ള സർക്കുലറുകൾ അച്ചടിച്ച് വിതരണം ചെയ്യുക.
അറിവിന്റെ വ്യാപനത്തിന് അച്ചടിശാലകൾ അത്യന്താപേക്ഷിതമാണ്. കേരളീയ നവോത്ഥാനം അതിന്റെ ആശയപ്രചാരണത്തിന് അച്ചടിയുടെ സാധ്യതകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അച്ചടിശാല സ്ഥാപിക്കുന്നതിന് അച്ചൻ നേരിടേണ്ടിവന്ന വൈഷ്യമ്യങ്ങളും ചെറുതല്ല. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ആത്മകഥയായ 'നളാഗമത്തി'ൽ അച്ചടിശാല തുടങ്ങുന്നതിനു നേരിടേണ്ടിവന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ''1844 കാലം ചിങ്ങം മുതൽ പൊസ്തകം അടിപ്പാനുള്ള വെലയ്ക്കു പ്രത്യേകം മനസുവച്ചുതുടങ്ങി. രണ്ടുകുറി ഞാൻ ഏറിയ ആഗ്രഹത്തോടെ കൊട്ടയത്തെ ചെന്നാറെ. അവര കാട്ടിയതുമില്ല. പിന്നെ കെൾവിയാലും കണ്ടവരപലരൊടും ചോദിച്ച വെലകൾ ഒരൊന്ന നടത്തി. പെബദെലഗാദ മൂപ്പച്ചനെ കാണ്മാൻ തംകച്ചെരിക്കു ചെന്ന കണ്ട. മൂപ്പനെ ബോധിപ്പിച്ചു. പുതിച്ചേരി മദ്രാസുയിങ്ങനെ യുള്ളയിടങ്ങളിൽ പ്രെസിനും മഷിക്കും എഴുതിച്ചാറെ. മഷി അവിടെ കിട്ടുകയില്ലെും പ്രെസിനും എരോപ്പ വില 500 രൂപായെും പിന്നെയുള്ള കെവു മുതലായ ചിലവും കൊടുക്കണ മെന്നും എന്നാൽ ഒരു പ്രെസു വരുത്തിച്ചു തരാമെന്നു മറുപടി വരികയാൽ ദ്രവ്യ ചരുക്കത്താൽ മടുത്ത ക്ലേശിച്ചു കൊണ്ട''. അച്ചടി മാത്രമല്ല, പ്രസാധനവ്യവസായത്തിന്റെ അനുബന്ധമേഖലയായ ബൈൻഡിങ് യൂണിറ്റ് തുടങ്ങി, സഭാവിശ്വാസികൾക്ക് പുസ്തക ബെൻഡിങ് പരിശീലനവും നൽകി. ഫ്രാൻസിൽനിന്നും, സ്പെയിനിൽനിന്നും അച്ചടിക്കുള്ള കടലാസ് കൊണ്ടുവന്നു. അച്ചുനിരത്തലിന് പ്രൊഫഷണലായ വ്യക്തികളുടെ സേവനവും ലഭ്യമാക്കി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ചാവറയച്ചൻ എഴുതിയ ആത്മാനുതാപം, അനസ്താസ്യായുടെ രക്തസാക്ഷ്യം, മരണവീട്ടിൽ പാടാനുള്ള പാന മുതലായ ഗ്രന്ഥങ്ങൾ മലയാളകാവ്യഭാഷയിലെ പ്രധാനപ്പെട്ടരചനകളാണ്. അർണോസ് പാതിരിയുടെ കൃതികളുടെ അനുകരണങ്ങൾ മാത്രമായിട്ടാണ് ഈ കൃതികളെ സാഹിത്യലോകം കണ്ടിട്ടുള്ളത്. അനസ്താസ്യായുടെ രക്തസാക്ഷ്യം എന്ന കൃതിയിലാകട്ടെ ചാവറയച്ചൻ വൈദേശിക രൂപങ്ങളുടെ രീതിയിൽ കവിത രചിക്കുവാൻ മലയാളിക്ക് ആദ്യമാതൃക നൽകി. മലയാളത്തിലെ ഒന്നാമത്തെ ഖണ്ഡകാവ്യം എന്ന് ആ കൃതിയെ കരുതാമെങ്കിൽ ഖണ്ഡകാവ്യരൂപത്തെപ്പറ്റി മലയാളിയെ മാതൃകയിലൂടെ പഠിപ്പിച്ച പ്രഥമാദ്ധ്യാപകൻ ചാവറയച്ചനാണെ് സമ്മതിക്കേണ്ടിവരും.
'ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം' എന്ന ആശയം കേരളസഭയിൽ 1864 ലാണ് ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ അവതരിപ്പിക്കുന്നത്. പമ്പാനദി മുതൽ ഭാരതപ്പുഴവരെയുള്ള പ്രദേശങ്ങളിലെ 154 പള്ളികൾ കേന്ദ്രീകരിച്ച് നടത്തിയ ഈ വിദ്യാഭ്യാസ പ്രവർത്തനം തന്നെയാണ് കേരളത്തിലെ ആധുനികമായ വിദ്യാഭ്യാസപദ്ധതികളുടെ തുടക്കത്തിനും കാരണമായത്. ചരിത്രകാരനായ എ. ശ്രീധരമേനോൻ ചാവറയച്ചന്റെ സമഗ്രസംഭാവനകളെ വിലയിരുത്തുന്നത് നോക്കുക : ''സംസ്കൃതപഠനത്തിന് വളരെ പ്രാധാന്യം നൽകുകയും അതിനായി സ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു. ഹൈന്ദവർക്കിടയിലെ പല ആചാരങ്ങളെയും ആധാരമാക്കി അനുഷ്ഠാനങ്ങൾ അദ്ദേഹം നടപ്പിലാക്കി. ഹൈന്ദവഭവനങ്ങളിൽ സാധാരണമായിരുന്ന സന്ധ്യാനാമകീർത്തനത്തെ അനുകരിച്ച് ക്രിസ്തുവിന്റെ ജീവിതകഥകളെ ആധാരമാക്കിയുള്ള പ്രാർത്ഥനാഗാനങ്ങൾ ആലപിക്കുന്നതിന് അദ്ദേഹം നേതൃത്വവും പ്രേരണയും നൽകി. ആദ്ധ്യാത്മികമണ്ഡലം കൂടുതൽ ഊർജ്ജസ്വലമാക്കുവാൻ അദ്ദേഹം ഉപദേശിച്ച പല ആചാരങ്ങളും ഭാരതീയമായിരുന്നു. ജപമാല, വേദപുസ്തകപാരായണം, വൈദികരുടെ വാർഷികധ്യാനം, ഇടവകധ്യാനം, കുർബാനക്കിടയിലെ സുവിശേഷപ്രസംഗം, സാഷ്ടാംഗ നമസ്കാരം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവയിൽ പലതും ഹൈന്ദവരീതികളാണ്. വിശ്വാസികൾക്കു വേണ്ടി ഖണ്ഡകാവ്യങ്ങളടക്കം പലതരം ഭക്തഗ്രന്ഥങ്ങൾ ഉണ്ടാക്കി. എഴുത്തച്ഛന്റെ കിളിപ്പാട്ടിന്റെ ശൈലിയിൽ യേശുവിന്റെ ജീവിതത്തെ ആധാരമാക്കി പ്രാർത്ഥനാഗീതങ്ങൾ രചിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റുവാൻ ചാവറയച്ചൻ വിലപ്പെട്ട സംഭാവനകൾ നൽകി. എല്ലാ പള്ളികളോടും ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് കർശന നിർദ്ദേശം നൽകി. എല്ലാ വീട്ടിലെയും കുട്ടികൾ സ്ക്കൂളിൽ ചേർന്നിരിക്കണമെന്നും നിർദ്ദേശിച്ചു. ഇങ്ങനെ ചെയ്യാത്ത പള്ളികൾക്ക് ആത്മീയ പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിക്കുമെന്നും ചാവറയച്ചൻ താക്കീതു ചെയ്തു. ഇതോടെ കത്തോലിക്കാസഭ വിദ്യാഭ്യാസരംഗത്ത് ഏറെ സജീവമായി. സഭയുടെ ആത്മീയ, വിദ്യാഭ്യാസപ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുവാനാണ് ചാവറയച്ചൻ മാന്നാനത്ത് 1846- ൽ അച്ചുകൂടം സ്ഥാപിച്ചത്. പ്രൊട്ടസ്റ്റന്റ് മിഷണിമാർ കോട്ടയത്തു സ്ഥാപിച്ച പ്രസുമായി മത്സരിച്ച് മാന്നാനത്തെ സെന്റ്ജോസഫ് പ്രസ് ഈ രംഗത്തു പ്രശസ്തിനേടി. പിൽക്കാലത്ത് നസ്രാണി ദീപികയും ഇവിടെ നിന്നു പ്രസിദ്ധീകരിക്കപ്പെട്ടു. ചാവറയച്ചന്റെ ക്രാന്തിദർശിത്വത്തിന് നിറഞ്ഞ നിദർശനമാണ് മുദ്രാലയപ്രവർത്തനങ്ങൾ''. ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം വിദ്യാഭ്യാസ മാദ്ധ്യമമെന്ന നിലയിലും മാദ്ധ്യമഭാഷയെന്ന നിലയിലും ഭരണഭാഷയെന്ന നിലയിലുമൊക്കെ ഇംഗ്ലീഷിനു കൈവന്ന പ്രാധാന്യത്തെയല്ല ചാവറയച്ചൻ നിലനിർത്താൻ ശ്രമിക്കുന്നത് എന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം മിഷനറി മാദ്ധ്യമങ്ങളും പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും ഇത്തരമൊരു ആധുനികീകരണ പ്രക്രിയയെയാണ് മുന്നോട്ടുവെക്കുന്നതെന്ന് കാണാനാവും. മിഷനറിമാരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം തേടിവന്ന നാനാജാതിമതക്കാരായ വിദ്യാർത്ഥികളുടെയും ഈ പ്രവേശനം കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെയും എണ്ണത്തിലുണ്ടായ വർദ്ധനവ് റോബിൻ ജെഫ്രിയെപ്പോലുള്ള ചരിത്രകാര•ാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ജാതിപരമെന്ന പോലെ ലിംഗപരമായും കേരളീയ സമൂഹത്തിൽ വമ്പിച്ച പരിവർത്തനങ്ങളുളവാക്കിയതായി ചരിത്രകാര•ാർ രേഖപ്പെടുത്തുന്നുണ്ട്. സംസ്കൃതത്തിനും തദ്ദേശീയസാഹിത്യരൂപങ്ങൾക്കും പ്രാധാന്യം നൽകുക എന്നതുകൊളോണിയൽ മതപ്രചരണത്തിന്റെ മറ്റൊരു വശമായി കാണാവുന്നതാണ്. അതിലൂടെയാണ് ചാവറയച്ചൻ തന്റെ ക്രിയാത്മകമണ്ഡലം നിർമ്മിച്ചെടുത്തത്. ഒരർത്ഥത്തിൽ ഈ രണ്ട് കാര്യങ്ങളുടെയും ആത്യന്തിക ലക്ഷ്യം ഒന്ന് തന്നെയായിരുന്നെന്ന് കാണാവുന്നതാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി. ഗോവിന്ദപ്പിള്ള കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായി മാറിയ 'ഒരു രഹസ്യ വിധ്വംസക പ്രവർത്തന'മായിട്ടാണ് ചാവറയച്ചന്റെ പ്രവർത്തനങ്ങളെ കണ്ടത്.
അച്ചടിയിലൂടെയും വിദ്യാഭ്യസപ്രവർത്തനങ്ങളിലൂടെയും കൊളോണിയൽ ആധുനികത സൃഷ്ടിച്ച പൊതുവായ സാംസ്കാരിക നവോത്ഥാനത്തിന്റെയും പശ്ചാത്തലത്തിൽ വേണം ഈ ആദ്യനാട്ടുപ്രസാധകൻ കേരളീയനവോത്ഥാനത്തിൽ നടന്നുതീർത്ത ദൂരം അളക്കാൻ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്