എംജിയിലും ഹോമിയോ കോളേജിലും യുണിറ്റുണ്ടാക്കാനുള്ള ശ്രമം വിത്തുപാകി; കൊടി നശിക്കലും പ്രതിഷേധ പ്രകടനങ്ങളും വൈരാഗ്യം ഇരട്ടിയാക്കി; കാട്ടക്കടയിലും മണക്കാടും കൗൺസിലർമാരുടെ വീടുകൾ ആക്രമിച്ച് സംഘർഷം ആളിക്കത്തിച്ചു; തിരുവനന്തപുരത്തെ സംഘർഷം കൈവിട്ട കളിയായത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ ആരംഭിച്ച സംഘർഷത്തിന്റെ തുടർച്ചയായിരുന്നു കുന്നുകുഴിയിലെ ബിജെപി സംസ്ഥാന സമിതി ഓഫീസ് ആക്രമണം ഉൾപ്പടെയുള്ളവ. ബിജെപിയാണ് ആക്രമത്തിന് തുടക്കമിട്ടതെന്ന് സിപിഎമ്മും സി.പി.എം ആണ് അക്രമം അഴിച്ച് വിടുന്നതെന്ന് ബിജെപിയും ആരോപിക്കുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ആക്രമങ്ങളും തിരിച്ചടിയും സജീവമാണ് ഇരു വിഭാഗവും പ്രവർത്തകരുടെ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമം നടത്തുന്നുണ്ട്. എന്നാൽ അക്രമങ്ങൾക്ക് പിന്നിലെ യഥാർഥ കാരണവും തുടക്കവും നഗരത്തിലെ രണ്ട് കോളേജുകളിലെ എസ്എഫ്ഐ എബിവിപി യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ളതാണ്.
തിരുവനന്തപുരത്ത് എംജി കോളേജ് വർഷങ്ങളായി എബിവിപിയുടെ കോട്ടയാണ്. നഗരത്തിലെ കോളേജുകളിൽ ഇവിടമൊഴികെ എല്ലായിടത്തും എസ്എഫ്ഐക്കാണ് മേൽക്കൈ. കഴിഞ്ഞയാഴ്ച ഇവിടെ എസ്എഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പൻ മാർച്ച് നടത്തുകയും എബിവിപി പ്രധാന കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടി എടുത്ത് കളഞ്ഞ ശേഷം എസ്എഫ്ഐയുടെ കൊടി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എബിവിപി സംഘം എസ്എഫ്ഐയുടെ കൊടി എടുത്ത് മാറ്റി വീണ്ടും പഴയ കൊടി സ്ഥാപിക്കുകയും ചെയ്തു. കോളേജിന്റെ പ്രധാന കവാടത്തിന് മുന്നിൽ ഇപ്പോഴും വൻ പൊലീസ് സന്നാഹമാണ് രംഗത്തുള്ളത്. വലിയ രീതിയിലുള്ള സംഘർഷമാണ് ഇവിടെ ഇരു വിഭാഗവും തമ്മിൽ നടന്നത്.
എസ്എഫ്ഐ എംജി കോളേജിൽ യൂണിറ്റ് രൂപീകരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വാക്കേറ്റവും സംഘർഷത്തിനുള്ള ആഹ്വാനവും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പരസ്പരം വെല്ലുവിളികളും പോരിനുള്ള മുറവിളികളുമായിരുന്നു. യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കോടി കത്തിച്ച എബിവിപി പ്രവർത്തകനെ മർദ്ദിച്ചിരുന്നു. എംജി കോളേജിൽ യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച ബാദുഷ എന്ന വിദ്യാർത്ഥിയെ നോട്ടപുള്ളിയാക്കികൊണ്ട് ഇവനെ പണിയണം എന്നുൾപ്പടെ പറഞ്ഞ് പോസ്റ്റുകളും സജീവമായിരുന്നു. എസ്എഫ്ഐ യൂണിയൻ രൂപീകരിച്ചതും കൂടതൽ വിദ്യാർത്ഥികൾ ഇവിടെ എസ്എഫ്ഐയിലേക്ക് പോയതും സംഘർഷത്തിന് തുടക്കമായി. ഒറ്റപെട്ടതും ചെറുതുമായിരുന്നു സംഘർഷങ്ങൾ.
ഒറ്റപെട്ട സംഘർഷങ്ങൾ പ്രാദേശിക തലങ്ങളിലേക്ക് വ്യാപിച്ചതും പരസ്പരം ആക്രമവുമായി ഇരു കൂട്ടരും രംഗതെത്തിയതും ബുധനാഴ്ച എംജി കോളേജിൽ നവാഗതർക്ക് എസ്എഫ്ഐ സ്വാഗതം നൽകിയത് മുതലാണ്. നവാഗതരെ റോസാപ്പൂവും മധുരവും നൽകിയാണ് സ്വീകരിച്ചത്. ജില്ലാ കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകിയത്. ഇത് എബിവിപിയെയും ആർഎസ്എസ്സിനേയും ചൊടിപ്പിച്ചിരുന്നു. നേരത്തെ എസ്എഫ്ഐ കോളേജിന് മുന്നിൽ സ്ഥാപിച്ച കൊടിമരം എബിവിപി പ്രവർത്തകർ നശിപ്പിച്ചതിന് മറുപടിയായി എംജി കോളേജിന് മുന്നിൽ 10 കൊടിമരങ്ങളാണ് എസ്എഫ്ഐ സ്ഥാപിച്ചത്.
എംജി കോളേജിൽ യൂണിറ്റ് സ്ഥാപിച്ച ശേഷം എസ്എഫ്ഐയുടെ ശക്തി കേന്ദ്രമായ യൂണിവേഴ്സിറ്റിയിൽ ഇതിന് പകരം ചോദിക്കുമെന്നും അവിടെ എബിവിപി യൂണിറ്റ് രൂപീകരിക്കുമെന്നും നേതാക്കൾ പ്രസ്താവന ഇറക്കുകയും ചെയ്തു. കോളേജിൽ ഒരു എബിവിപി അനുഭാവിയെങ്കിലുമുണ്ടെങ്കിൽ നിങ്ങൾ അവിടെ വന്ന് യൂണിവേഴ്സിറ്റിയിൽ യൂണിറ്റ് രൂപീകരിച്ചോളുവെന്നും പുഷ്പം നല്കി സ്വീകരിക്കാമെന്നും എസ്എഫ്ഐ നേതൃത്വം പരിഹസിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ കൊടിമരം സ്ഥാപിക്കാൻ എബിവിപി തീരുമാനിക്കുകയും ചെയ്തു.
ജില്ലാ കമ്മിറ്റി തീരുമാനം പ്രവർത്തകരെ അറിയിക്കുകയും ചെയ്തു. രാവിലെ 11 മണിക്ക് കോളേജിന് മുന്നിൽ എത്താനായിരുന്നു നിർദ്ദേശം. എന്നാൽ പറഞ്ഞ സമയത്ത് അവിടെ എത്തിയത് 15ൽ താഴെ പ്രവർത്തകർ മാത്രമായിരുന്നു. 15 പ്രവർത്തകർ മാത്രം പങ്കെടുത്ത്കൊണ്ട് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ പരിപാടി സംഘടിപ്പിച്ചാൽ അത് നാണക്കേടും പരാജയവുമാകുമെന്ന മനസ്സിലാക്കിയ ആർഎസ്എസ് നേതൃത്വം വിഷയത്തിൽ ഇടപെടുകയും എബിവിപി പ്രവർത്തകരോട് പിരിഞ്ഞ് പോകാനും നിർദ്ദേശിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇതിന് പിന്നാലെ എബിവിപിയെ കണക്കിന് പരിഹസിച്ച് എസ്എഫ്ഐ പ്രവർത്തകരും അനുഭാവികളും രംഗതെത്തുകയും ചെയ്തു.
പരസ്പരമുള്ള പരിഹാസങ്ങളും വാക്കേറ്റങ്ങളു തന്നെയാണ് അക്രമത്തിലേക്ക് പോയത്. പലസ്ഥലങ്ങളിലും പ്രവർത്തകർ തമ്മിലടിക്കുകയും വീടുളിലേക്കും വാഹനങ്ങളും ഉൾപ്പടെ അക്രമിക്കുകയും ചെയ്തു. മണക്കാടും ആറ്റുകാലും ഇരു വിഭാഗത്തിന്റെയും നഗരസഭാ കൗൺസിലർമാരുടെ വീടിനും വാഹനങ്ങൾക്കും നേരെ വരെ ആക്രമമുണ്ടായി. കോടിയേരിയുടെ മകന്റെ വീടും കുമ്മനം രാജശേഖരൻ അകത്തുള്ളപ്പോൾ അദ്ദേഹത്തിന്റെ ഓഫീസും അടിച്ച് തകർക്കുന്നതിലേക്കും വരെ ഇന്നലെ രാത്രിയോടെ കാര്യങ്ങളെത്തി നിൽക്കുകയാണ്. എന്തായലും കഴിഞ്ഞ ഒരാഴ്ചയായി രണ്ട് കോളേജുകളിലെ യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഉണ്ടായ സംഘർഷവും വാക്കേറ്റവും തന്നയാണ് തലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാട്ടാക്കട ശശിയുടെ വീടിന് നേരെയും ആക്രമം നടന്നു. മണക്കാട് കൗൺസിലർ സിമി ജ്യോതിഷ് കോഴ വാങ്ങിയെന്ന ആരോപണം വാക്കേറ്റത്തിലെത്തുകയും ഇവിടെ സി.പി.എം പ്രവർത്തകർ ബിജെപിയുടെ കൊടിമരം നശിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപി നേതാവിനെ അക്രമിക്കാനെത്തി സി.പി.എം പ്രവർത്തകനെ ബിജെപി പ്രവർത്തകർ പിടികൂടി പൊലീസിലേൽപ്പിക്കുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റിയി കോളേജിൽ എബിവിപി യൂണിറ്റ് രൂപീകരിക്കുന്നുവെന്ന രീതിയിൽ ആദ്യം പുറത്ത് വന്ന വാർത്തകളാണ് എസ്എഫ്ഐയെ ചൊടിപ്പിച്ചതും പിന്നീട് എംജി കോളേജിൽ യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചതും.
ഇതിന് പിന്നാലെ ഐരാണിമുട്ടത്തെ ഹോമിയോ കോളേജിലും എസ്എഫ്ഐ യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. എബിവിപി ശക്തി കേന്ദ്രമായ ഇവിടെ എസ്എഫ്ഐ യൂണിറ്റ് തുടങ്ങുന്നത് എന്ത് വിലകൊടുത്തും തടയാനും എബിവിപി തീരുമാനിച്ചു. കൗൺസിലർമാരുടെ വീടുകൾക്ക് നേരെ വരെ അക്രമം നടന്നതോടെയാണ് ഇന്നലെ രാത്രിയോടെ കാര്യങ്ങൾ കൈവിട്ട് പോയത്. പരസ്പരം ഇരു വിഭാഗവും പരിഹാസം നടത്തിയത് മറ്റൊരു കാരണമായി. കോളേജിലെ എസ്എഫ്ഐ എബിവിപി പ്രവർത്തകർ പ്രാദേശിക ആർഎസ്എസ് ശാഖാ പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും കൂടിയാണ്. ഇരു വിഭാഗവും പരസ്പരം ചുവരെഴുത്തുകളും ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചും കരിയോയിലൊഴിച്ചും സ്പർദ്ധ വർദ്ധിപ്പിക്കുകയും ചെയ്തതിന്റെ തുടർച്ച തന്നെയാണ് സംസ്ഥാന നേതാക്കളായ കോടിയേരിയുടേയും കുമ്മനത്തിന്റെയും വസതിയിലേക്കും ഓഫീസിലേക്കും പോലും അക്രമം നടക്കുന്ന തീ്കളിയായി മാറിയിരിക്കുന്നത്.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദർ, കളിപ്പാൻകുളം വാർഡ് കൗൺസിലർ റസിയാബീഗം, ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് ആർ ഉണ്ണി എന്നിവരുടെ വീടുകൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്.അതേസമയം സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റേത് ഉൾപ്പടെ 6 കാറുകൾ ഡിവൈഎഫ്ൈ സംസ്ഥാന നേതാവും നഗരസഭ കൗൺസിലറുമായ ഐപി ബിനുവിന്റെ നേതൃത്വത്തിൽ അക്രമി സംഘം അടിച്ചു തകർത്തു. വെള്ളിയാഴ്ച അർധരാത്രി ഒന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവ സമയം ഓഫീസിനു മുന്നിൽ മ്യൂസിയം എസ്ഐ അടക്കം 5 പേർ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവിൽ പൊലീസ് ഓഫീസർ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. ആക്രമണ പരമ്പര മുൻനിർത്തി തലസ്ഥാനത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി.തന്റെ വീടാണ് ആദ്യം അടിച്ച് തകർത്തതെന്ന് ബിനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചാലയിൽ സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.കാട്ടാക്കട ശശിയുടെ വീടിനു നേരെയുണ്ടായ ആകമണത്തിൽ മുൻഭാഗത്തെ ജനൽ ചില്ലുകൾ മുഴുവൻ തകർന്നു. ശശിയും കുടുംബാംഗങ്ങളും സമീപ വീട്ടുകാരും ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോൾ മൂന്നുപേരും ബൈക്കിൽ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീട് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കുകളിലായെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. വാൾ ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറിയ ഒരു സംഘം കാർ, സ്കൂട്ടർ എന്നിവ ആദ്യം തകർത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ വീടിന്റെ മുൻവാതിൽ കമ്പിപ്പാര, വാൾ എന്നിവ ഉപയോഗിച്ച് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു. അകത്തുള്ള സ്ത്രീകളുടെ കൂട്ടക്കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു.
സുന്ദറിന്റെ വീട് ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്ഐ ചാല ബ്ളോക്ക് പ്രസിഡന്റ് ആർ ഉണ്ണിയുടെ ആറ്റുകാൽ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയും ആക്രമണുണ്ടായി. വീടിനകത്തു കടന്ന സംഘം ടിവിയും മറ്റു ഗൃഹോപകരണങ്ങളും അടിച്ചുതകർത്തു. മുൻ വശത്തുണ്ടായിരുന്ന മിനി ലോറിയും ബൈക്കും അടിച്ചുതകർത്തു. വിവരമറിഞ്ഞ് പാർട്ടി ചാല ഏരിയ സെക്രട്ടറി സുന്ദർ ഇവിടെയെത്തിയ സമയത്തായിരുന്നു സുന്ദറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്.ആക്രമണവിവരം അറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മറ്റു നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും നേതാക്കളുടെ വീടുകളിലെത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ഉണ്ടായ ആക്രമണം സിപിഎമ്മിന്റെ നേതൃത്വത്തിലാണെന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്