കോവളം കൊട്ടാരവും 63 ഏക്കറും രവി പിള്ളയ്ക്ക് തന്നെ; ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തി കൊട്ടാരം കൈമാറാൻ മന്ത്രിസഭാ തീരുമാനം: എതിർത്ത സിപിഐ മന്ത്രിമാർ ആയുർവേദ ചികിത്സയുടെ പേരിൽ വിട്ടു നിന്നപ്പോൾ കൊട്ടാരം രവി പിള്ളയ്ക്ക് തീറെഴുതി പിണറായി സർക്കാർ
തിരുവനന്തപുരം: കോവളം കൊട്ടാരം രവി പിള്ളയ്ക്ക് തീറെഴുതി നൽകി പിണറായി സർക്കാർ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ഗ്രൂപ്പിനാണ് കൊട്ടാരം കെമാറുക. കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തിക്കൊണ്ട് രവി പിള്ളയ്ക്ക് കൈമാറാനാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരമാനമായത്. കൊട്ടാരം കൈമാറ്റത്തിൽ സിപിഐയിലെ മന്ത്രിമാർ ഉടക്കി നിന്നപ്പോൾ സൗകര്യ പൂർവ്വം ഇവരെ മാറ്റി നിർത്തി രവി പിള്ളയ്ക്ക് തീറെഴുതിക്കൊടുക്കാൻ സർക്കാർ തീരുമാനിക്കുക ആയിരുന്നു. ഇതോടെയാണ് കൊട്ടാരവും അതിനോടനുബന്ധിച്ച 63 ഏക്കറും രവി പിള്ളയ്ക്ക് സ്വന്തമായത്.
സിപിഐയിൽ നിന്നുള്ള റവന്യു മന്ത്രിയായ ഇ ചന്ദ്രശേഖരൻ, സുനിൽ കുമാർ, കെ രാജു എന്നിവർ മാത്രമാണ് സർക്കാരിന്റെ ഈ നീക്കത്തിനെ എതിർത്തത്. എന്നാൽ ഈ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സൗകര്യ പൂർവ്വം വിട്ടു നിന്നതോടെ കൊട്ടാരം രവി പിള്ളയ്ക്ക് തീറെഴുതി കൊടുക്കാൻ സർക്കാർ തയ്യാറാവുകയായിരുന്നു. സിപിഐയിൽ നിന്ന് പി തിലോത്തമൻ മാത്രമേ ഇന്നത്തെ യോഗത്തിന് എത്തിയിരുന്നുള്ളു. എന്നാൽ സിപിഐയുടെ എതിർപ്പിനെ സി.പി.എം അവഗണിക്കുക ആയിരുന്നു.
ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ സമ്മതനാണ് രവി പിള്ള എന്ന ഈ വ്യവസായ പ്രമുഖൻ. അതിനാൽ സർക്കാരിന്റെ ഈ തീരുമാനത്തെ പ്രതിപക്ഷവും അനുകൂലിക്കുന്നു.എതിർപ്പുയരുന്നത് വി എസ് അച്യുതാനന്ദന്റെയും വി എം സുധീരന്റെയും ഭാഗത്ത് നിന്നു മാത്രമാണ്. കോവളം കൊട്ടാരം കൈമാറ്റം ചെയ്യരുതെന്നാവശ്യപ്പെട്ട് രവന്യു മന്ത്രി ഈ ചന്ദ്ര ശേഖരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട്നൽകിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കേണ്ടെന്ന് മന്ത്രി സഭ തീരുമാനിക്കുകയായിരുന്നു.
ഇരു പാർട്ടികളിലേയും നിരവധി പ്രമുഖരുടെ മക്കൾ ജോലി ചെയ്യുന്നത് രവി പിള്ളയുടെ സ്ഥാപനങ്ങളിൽ ആണെന്നത് തന്നെ ഇതിന് കാരണം.
കൊട്ടാരം കൈമാറ്റത്തിൽ വി എസ് എച്യുതാനന്ദനും വി എംസുധീരനെയും പോലുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇതൊന്നും സർക്കാരിന്റെ മുമ്പിൽ വിലപ്പോയില്ല. കൊട്ടാരവും അനുബന്ധ ഭൂമിയു ഭൂമികൈമാറ്റ രേഖകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റവന്യൂമന്ത്രി കൊട്ടാരം കൈമാറ്റത്തെ എതിർത്ത് റിപ്പോർട്ട് നൽകിയത്.
നിരന്തരമായ ആവശ്യത്തെത്തുടർന്ന് 1970-ൽ കോവളം കൊട്ടാരവും തുടർന്ന് അനുബന്ധ സ്ഥലമായി 63.88 ഏക്കർ സ്ഥലവും കേന്ദ്രസർക്കാരിന് കൈമാറുമ്പോൾ ഭൂമിയിന്മേൽ കൈവശാവകാശം മാത്രമേ നൽകിയിരുന്നുള്ളൂ. കൈമാറ്റം ചെയ്യുന്നതിനുള്ള അവകാശം നൽകിയിരുന്നില്ലെന്ന് റവന്യൂമന്ത്രി ചൂണ്ടിക്കാട്ടുന്നു.
പിന്നീട് നടന്ന കേസുകളിൽ സർക്കാർ തോറ്റെങ്കിലും അവസാന തീർപ്പായി കാണേണ്ടെന്നാണ് വിശദീകരണം. കൈമാറ്റം ചെയ്യാനുള്ള അവകാശം ഇല്ലാതിരിക്കേയാണ് 2002-ൽ കേന്ദ്ര സർക്കാർ ഈ കൊട്ടാരവും സ്ഥലവും വിറ്റത്. പിന്നീട് ഇത് പലകുറി കൈമറിഞ്ഞ് ആർ.പി. ഗ്രൂപ്പിന്റെ കൈവശമെത്തി. 2005-ൽ സർക്കാർ കൊട്ടാരവും സ്ഥലവും ഏറ്റെടുത്ത് നിയമനിർമ്മാണം നടത്തിയെങ്കിലും 2011-ൽ കോടതി നിയമം റദ്ദാക്കി. ഡിവിഷൻ ബെഞ്ചും ഇത് അംഗീകരിച്ചു. ഇതിന്റെ മറവിലാണ് കൊട്ടാരം കൈമാറാനുള്ള ശ്രമം.
യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് ഭൂമി ഹോട്ടൽ ഉടമകൾക്ക് കൈമാറണമെന്നുള്ള നിയമവകുപ്പിന്റെ ഉപദേശത്തോടെ ഫയൽ സമർപ്പിച്ചു. തിരഞ്ഞെടുപ്പിനുശേഷം ഫയൽ സമർപ്പിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മടക്കി. പ്രതിഷേധം കാരണം തീരുമാനം എടുത്തില്ല. എന്നാൽ പിണറായി സർക്കാർ നടപടികളുമായി മുന്നോട്ട് പോയി. കൊട്ടാരവും സ്ഥലവും ഏറ്റെടുത്തുകൊണ്ടുള്ള നിയമം കോടതി റദ്ദാക്കിയതിനാൽ അപ്പീൽ നൽകിയിട്ട് കാര്യമില്ലെന്നും ആർ.പി. ഗ്രൂപ്പിന് അവ വിട്ടുനൽകുന്നതാകും ഉചിതമെന്നും കാണിച്ച് അഡ്വക്കേറ്റ് ജനറലും അറ്റോർണി ജനറലും സർക്കാരിന് ഉപദേശം നൽകിയിരുന്നു.
തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനം അനിവാര്യമാക്കുന്നത്. ഇതിൽ അന്റോർണി ജനറൽ മുമ്പ് രവി പിള്ളയ്ക്ക് വേണ്ടി കേസുവാദിച്ച വക്കീലായിരുന്നു. ആദ്യം അഡ്വക്കേറ്റ് ജനറൽ രവിപിള്ളയ്ക്ക് എതിരായിരുന്നു റിപ്പോർട്ട് നൽകിയത്. ഉന്നത ഇടപെടിലിലൂടെ ഇത് മാറ്റിച്ചു. സിപിഎമ്മിലെ പല ഉന്നതരുടെ മക്കളും ജോലി ചെയ്യുന്നത് രവിപിള്ളയുടെ സ്ഥാപനങ്ങളിലാണ്. ഈ സ്വാധീനമാണ് രവിപിള്ളയിലേക്ക് കോവളം കൊട്ടാരം എത്താനുള്ള സാധ്യത തെളിയിച്ചത്. വി എസ് അച്യുതാനന്ദനും വി എം സുധീരനിലും മാത്രമായി പ്രതിഷേധങ്ങൾ ചുരുങ്ങി. ഇതിനിടെയാണ് റവന്യൂമന്ത്രി കർശന നിലപാടുമായി രംഗത്ത് വരുന്നത്.
രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും വേണ്ടപ്പെട്ടവനാണ് പ്രവാസി വ്യവസായി രവി പിള്ള. ഇടതുപക്ഷവുമായാണ് കൂടുതൽ അടുപ്പവും. പ്രമുഖരായ സി.പി.എം നേതാക്കളുടെ മക്കൾ ജോലി ചെയ്തിരുന്നത് ആർ പി ഗ്രൂപ്പിന് കീഴിലായിരുന്നു എന്നതാണ് ഈ അടുപ്പത്തിന് കൂടുതൽ കാരണം. അങ്ങനെയുള്ള പ്രവാസി വ്യവസായി രവി പിള്ളയെ പിണക്കാർ ഇടതു സർക്കാർ ഭരിക്കുമ്പോൾ തീരുമാനിക്കുമെന്ന് കരുതുന്നത് വെറും മിഥ്യാബോധമാണ്. എന്നാൽ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ പ്രവാസി വ്യവസായ ഭീമനായ രവി പിള്ളയുടെ സമ്മർദ്ദത്തെ എത്രകാലം അതിജീവിക്കാൻ രവി പിള്ളയ്ക്ക് കഴിയുമെന്നാണ് ഉയരുന്ന ചോദ്യം.
കോവളം കൊട്ടാരം വിലയ്ക്ക് വാങ്ങിയ ഹോട്ടൽഗ്രൂപ്പിന് കോടതിയിൽ നിന്നും അനുകൂല വിധിയുള്ള സാഹചര്യത്തിൽ വിട്ടുകൊടുക്കണമെന്ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. മന്ത്രി എ.സി മൊയ്തീൻ ടൂറിസം വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ഈ വിട്ടുകൊടുക്കാനുള്ള നിർദ്ദേശം ഉയർന്നത്. തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ ടൂറിസം വകുപ്പ് മന്ത്രി ഇക്കാര്യം അവതരിപ്പിക്കുന്നത്. പിന്നാലെയാണ് റവന്യുവകുപ്പ് നിയമസെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും നിയമോപദേശം തേടി. സർക്കാരിന്റെ പൊതു ഉടമസ്ഥതയിൽ കോവളം കൊട്ടാരം നിലനിർത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നതാണ് റവന്യുവകുപ്പ് ആരാഞ്ഞതും. വിഷയത്തിൽ സിവിൽകേസ് ഫയൽ ചെയ്യാമെന്നാണ് അഡ്വക്കേറ്റ് ജനറൽ ആദ്യം നൽകിയ ഉപദേശം. പിന്നീട് ഇതു തിരുത്തി. അപ്പോഴും മന്ത്രി നിലപാടിൽ ഉറച്ചു നിൽകുകന്നു.
ഐടിഡിസിയുടെ കൈവശമായിരുന്ന കൊട്ടാരവും ഭൂമിയും 2002ലാണ് കേന്ദ്ര സർക്കാർ വിൽപ്പനയ്ക്ക് വച്ചത്. 43.68 കോടി രൂപയ്ക്ക് ഗൾഫാർ ഗ്രൂപ്പാണ് കൊട്ടാരം വാങ്ങിയത്. തുടർന്ന് ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ലീലാ ഗ്രൂപ്പിന് ഇവർ കൊട്ടാരം വിറ്റു. എന്നാൽ 2004-ൽ സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ കൊട്ടാരവും ഭൂമിയും തിരിച്ചു പിടിച്ചു. തുടർന്ന് കൊട്ടാരം ഏറ്റെടുത്തതിന് നിയമ പരിരക്ഷ നൽകാൻ സർക്കാർ 2005ൽ നിയമം കൊണ്ടുവരുകയും ചെയ്തു. സർക്കാർ ഏറ്റെടുത്ത നടപടിക്കെതിരെ ലീലാ ഹോട്ടൽ ഗ്രൂപ്പ് നൽകിയ കേസ് സർക്കാരിന് തിരിച്ചടിയാകുകയും ചെയ്തു. കോവളം കൊട്ടാരം ഏറ്റെടുത്ത സർക്കാർ നടപടി ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി.
പിന്നാലെ ഡിവിഷൻ ബെഞ്ചും സിംഗിൽ ബെഞ്ച് വിധി ശരിവച്ച് സർക്കാരിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2014ൽ സുപ്രീംകോടതിയിൽ നിന്നും സർക്കാരിനെതിരായി ഹോട്ടൽ ഗ്രൂപ്പ് അനുകൂല വിധി നേടി. എന്നാൽ ഇതുവരെ കോവളം കൊട്ടാരം കൈമാറ്റം ചെയ്തിട്ടില്ല. സർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെയാണ് ഇതുള്ളതും. പ്രവാസിയും വ്യവസായിയുമായ രവിപിള്ളയുടെ കൈകളിൽ എത്തിയ കൊട്ടാരം നിലവിൽ റാവിസ് എന്നാണ് അറിയപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍