പിണറായി വിജയൻ കേരള ജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകൻ; മോദിയുടേതു 'ബാങ്കിലേക്കു ഗോ മാതാ' എന്ന നിലപാട്; വഴിമാറടാ മുണ്ടയ്ക്കൽ ശേഖരാ...! എന്നു പറഞ്ഞപ്പോൾ തെറിച്ചു പോയത് വെപ്പുപല്ല്; സ്വർഗ്ഗത്തിൽ എനിക്ക് ഒരു സ്യൂട്ട് റൂം തന്നെ കാണും.. മലയാളികളെ ചിരിപ്പിച്ച ഉഴവൂർ വിജയന്റെ മാസ് ഡയലോഗുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാള സിനിമയിലെ മാസ് ഡയലോഗുകൾ പറയാൻ താരങ്ങൾ ഇഷ്ടംപോലെയുണ്ട്. എന്നാൽ, രാഷ്ട്രീയ ഈ ഡയലോഗുകളുടെ തമ്പുരാനാണ് അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻ. രാഷ്ട്രീയ എതിരാളികളെ ഇത്രയും മനോഹരമായി ട്രോളുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഇല്ലെന്ന് തന്നെ പറയേണ്ടി വരും. കാർക്കശ്യക്കാരനായ പിണറായി വിജയനെ പോലും ചിരിപ്പിച്ച വ്യക്തിത്വമാണ് ഉഴവൂരിന്റേത്. കെ എം മാണി മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ നർമ്മത്തിൽ ചാലിച്ച വാക്കുകൾ കൊണ്ട് ഉഴവൂർ വിജയൻ ആക്രമിച്ചിട്ടുണ്ട്.
നോട്ട് നിരോധനത്തെ തുടർന്ന് സഹകരണ മേഖലയിൽ പ്രതിസന്ധി വന്ന ഘട്ടത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച റിസർവ് ബാങ്ക് ധർണയിൽ പങ്കെടുത്തു സംസാരിക്കവേ ഉഴവൂർ പിണറായിയെ പുലിമുരുകനാക്കി പ്രസംഗിച്ചപ്പോൾ പിണറായി പോലും ചിരി അടക്കാൻ പാടുപെടുകയായിരുന്നു. അന്ന് മോദിയെയും അദ്ദേഹം വെറുതേ വിട്ടില്ല. ബാങ്കിലേക്കു ഗോ മാതാ, ഗോ മാതാ എന്നു പറഞ്ഞു സ്വന്തം അമ്മയെ പോലും ക്യൂവിൽ നിർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഉഴവൂരിന്റെ ആക്ഷേപഹാസ്യ പ്രസംഗം കേട്ടു സദസ്യർക്കൊപ്പം വേദിയിലിരുന്ന പിണറായി വിജയനും മറ്റു മന്ത്രിമാരും നിർത്താതെ ചിരിക്കുകയും ചെയ്തു. ചിരിയോടൊപ്പം ചിന്തയും കൂടി യോജിപ്പിച്ചായിരുന്നു ഉഴവൂരിന്റെ പ്രസംഗം. എല്ലാ വിഷയങ്ങളിലും വേറിട്ട പ്രവർത്തന ശൈലിയിലൂടെ തന്റേടമായ നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ദുഷ്ടമൃഗത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ പുലിമുരുകൻ ഇറങ്ങിത്തിരിച്ചത് പോലെ കേരളജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകനാണ് പിണറായി വിജയൻ എന്ന് പറയുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. വിജയം കണ്ടേ നമ്മൾ പോരുള്ളൂ. വിജയൻ എന്ന് പേരുള്ളവർ എല്ലാം വിജയിച്ചിട്ടേ പോരൂ. നിങ്ങൾ അതിൽ സംശയിക്കേണ്ട കാര്യമില്ലെന്നും ഉഴവൂർ പറഞ്ഞു.
പബ്ലിസിറ്റിക് വേണ്ടി സ്വന്തം മാതാവിനെ പോലും..ഗോ മാതാ..ഗോ മാതാ...ബാങ്കിന് മുന്നിലേക്ക് ഗോ..ഗോ...എന്ന് പറയേണ്ട അവസ്ഥയിലേക്ക് ഈ നാടിനെ കൊണ്ടെത്തിച്ച വ്യക്തിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തരത്തിലും ഈ നാടിനെ ദ്രോഹിച്ചിട്ട്, വൈകുന്നേരം ആകുമ്പോഴേക്കും കുറച്ച് ആളുകൾ കുറേ കുങ്കുമമൊക്കെ നെറ്റിയിൽ വാരിപൂശിയിട്ട് ചാനലിന്റെ അകത്തോട്ട് കയറി വന്നു ഗുസ്തി പിടിക്കുകയാണ്. സഹകരണ മേഖല നിലനിൽക്കണമെന്ന് നമ്മൾ പറയുമ്പോൾ അതിനെതിരായി എന്തെല്ലാമോ പറയുകയാണ് അവരെന്നും ഉഴവൂർ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരേയും ഉഴവൂർ പരിഹാസശരങ്ങൾ എയ്തു. എന്തിനും പ്രശ്നമായി എത്തുന്ന ആളാണ് കുമ്മനം. ശബരിമലയിൽ ജലീൽ പോയപ്പോൾ പ്രശ്നവുമായെത്തി. കുറച്ച് കൂടി കഴിയുമ്പോൾ പറയും വാവര് സ്വാമിയുടെ പേര് വാസുദേവ സ്വാമി എന്ന് ആക്കിയാൽ തരക്കേടില്ല എന്ന്. ജീവൻടോൺ കഴിച്ചപോലെ ഭയങ്കര വാശിയിലാണ് കുമ്മനം. മുഖ്യമന്ത്രിയെ നേരിടുകയാണ് പ്രധാന ലക്ഷ്യം. ആരെ കണ്ടാലും കുമ്മനം നേരെ കാലിൽ വീഴും. വീഴുമ്പോൾ ചെളി പറ്റുന്ന വസ്ത്രം മാറ്റാൻ നാല് ജോഡി വസ്ത്രവുമായാണ് കുമ്മനത്തിന്റെ നടപ്പ്. നാടിന്റെ വേദന അവർക്ക് ഒരു പ്രശ്നമേ അല്ലെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി സംഘടിപ്പിച്ച 'ഉണർത്തുയാത്രയിൽ' കേരളത്തിൽ അങ്ങോളമിങ്ങോളം തമാശ കലർന്ന പ്രസംഗത്തിലൂടെ ആഞ്ഞടിക്കുകയായിരുന്നു ഉഴവൂർ വിജയൻ. ഇങ്ങനെ എതിരാളികളെ നിലപരിശാക്കി മുന്നേറിയ ഉഴവൂർ വിജയന് നഷ്ടമായത് വെപ്പുപല്ലായിരുന്നു. വിജയന്റെ ഒരു പല്ല് പ്രസംഗത്തിനിടെ തെറിച്ചു പോയത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കി. എൻസിപിയുടെ ഉണർത്തുയാത്രയുടെ കാസർകോട്ടെ പരിപാടിക്കിടെയാണു സംഭവം. 'ഇതുകൊണ്ടൊന്നും ചന്തുവിനെ തോൽപ്പിക്കാനാവില്ലെന്നാണ്' ഉഴവൂർ വിജയൻ അന്ന് നർമരൂപത്തിൽ നൽകിയ മറുപടി.
'ഫോട്ടോ എടുക്കുന്ന ആവശ്യത്തിനു വേണ്ടി ഒരു വെപ്പു പല്ല് സ്ഥാപിച്ചിരുന്നു. ഷുഗർ താഴാതിരിക്കാൻ വായിൽ ഒരു ച്യൂയിംഗവും ഇട്ടിരുന്നു. നിങ്ങൾക്ക് അധികാരത്തിൽ തുടരാനാവില്ല. ഇറങ്ങിപ്പോയില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ നിങ്ങളെ നോക്കി പറയും, രാവണപ്രഭുവിൽ മോഹൻലാൽ പറഞ്ഞതു പോലെ, വഴിമാറടാ മുണ്ടയ്ക്കൽ ശേഖരാ...! ഇങ്ങനെ ശബ്ദം കനത്തതോടെ ച്യൂയിംഗം കൂട്ടി പല്ലു താഴേക്കു തെറിച്ചു. അല്ലെങ്കിൽ തന്നെ സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ചും നഖശിഖാന്തം എതിർത്തും സംസാരിക്കുമ്പോൾ പല്ലു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.' സംഭവത്തെക്കുറിച്ച് - അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മിന്നുന്ന പ്രാസംഗികൻ കൂടിയായിരുന്നു ഉഴവൂർ. വി എസ് നടത്തിയ പ്രസംഗങ്ങൾ കടമെടുത്തായിരുന്നു ഉഴവൂരിന്റെ പ്രസംഗങ്ങൾ. ബാർകോഴ വിവാദം കത്തിനിന്ന വേളയിലായിരുന്നു ഉഴവൂരിന്റെ തമാശപ്രസംഗങ്ങൾ ഹിറ്റായത്്. തൃപ്പൂണിത്തുറയിൽ എം.സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി നടക്കവേ ഉഴവൂർ ശരിക്കും കത്തിക്കയറി. ഉദ്ഘാടനം ചെയ്യുന്നത് വി എസ്. നേതാവെത്തുന്നതുവരെ ജനത്തെ പിടിച്ചിരുത്തേണ്ട ചുമതല ഉഴവൂർ വിജയന്. വിജയൻ കത്തികയറി'മാണി സാറിനെ നരകത്തിലേക്ക് കൊണ്ടുപോകുമ്പോൾ ഞാൻ സ്വർഗത്തിലായിരിക്കും. അതേ ഞാൻ സ്വർഗത്തിലായിരിക്കും. സ്വരാജും സ്വർഗത്തിലായിരിക്കും. സ്വ.. സ്വരാജ് സ്വർഗം..എനിക്ക് ഒരു സ്യൂട്ട് റൂം തന്നെ അവിടെ കാണും. കാരണം ഞാനാണല്ലോ ഇവരെക്കുറിച്ച് ഏറ്റവും പറയുന്നത്. ഇവരൊന്നും പെട്ടെന്നൊന്നും ഇവിടെനിന്ന് പോകാൻ പാടില്ല. ഇപ്പോൾ യുഡിഎഫ് ഐസിയുവിലായിരിക്കുന്നു. ബാർ കേസിന്റെ വെളിപ്പെടുത്തൽ വന്നപ്പോൾ വെന്റിലേറ്റർ വച്ചു. ഇനി അച്ചൻ വന്ന് ഒരു അന്ത്യകൂദാശ കൊടുക്കുക. പിന്നെ പള്ളിമേടയിലേക്ക് എടുക്കുക. അപ്പോഴാണ് തൃപ്പൂണിത്തറക്കാരും കേരളത്തിലെ എല്ലാവരും പറയുന്നത് 'അടി കപ്യാരെ കൂട്ടമണി'. - ഉഴവൂർ തകർത്തത് ഇങ്ങനെയായിരുന്നു.
എൻസിപി എന്ന പാർട്ടിയുടെ എല്ലാമെല്ലാമായിരുന്നു ഉഴവൂർ. 'എല്ലാവരും അസംബ്ലിയിലേക്ക് പോയാൽ പുറത്തും ആളുവേണ്ടേ' എന്നായിരുന്നു അദ്ദേഹം പാർലമെന്ററി രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചാൽ പറയുകയ. 2001ൽ കെഎം മാണിക്കെതിരെ പാലായിൽ മത്സരിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇന്നും ഹിറ്റാണ്: 'വിജയസാധ്യത മുന്നിൽ കണ്ടല്ല കെഎം മാണിക്കെതിരെ മത്സരിച്ചത്. എന്നെ സംബന്ധിച്ച് നല്ല അനുഭവമായിരുന്നു. മാധ്യമപ്രവർത്തകർ അന്ന് വിജയ സാധ്യതയെക്കുറിച്ചുചോദിച്ചപ്പോൾ സാധാരണ ഒരു സ്ഥാനാർത്ഥിയും പറയാത്ത കാര്യം ഞാൻ പറഞ്ഞുതോറ്റുപോകും. മറ്റൊരാൾ ചോദിച്ചു എന്തായിരുന്നു അനുഭവമെന്ന്. ഞാൻ പറഞ്ഞു ബെൻസ് ഇടിച്ചാണല്ലോ മരിച്ചത് ഓട്ടോറിക്ഷ ഇടിച്ചല്ലല്ലോ?
പാലയിൽ മത്സരിക്കുന്നില്ലേ എന്ന് ഒരിക്കൽ മാധ്യപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഉങ്ങനെയായിരുന്നു. പാലായിൽ സ്ഥാനാർത്ഥിയായി താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. മാണിക്ക് കുറച്ചു വോട്ടെങ്കിലും കിട്ടാൻ വേണ്ടിയാണ് താൻ മത്സരത്തിൽ നിന്നും പിന്മാറുന്നത്.- ഉഴവൂർ പറഞ്ഞു.
വാർത്താചാനലുകളുടെ ആക്ഷേപ ഹാസ്യപരിപാടികളുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി ഉഴവൂർ മാറിയതും വെറുതെയായിരുന്നില്ല. പ്രത്യേക സംഭവങ്ങളൊന്നുമുണ്ടാകാത്ത ദിവസങ്ങളിൽ ഉഴവൂരിനെക്കൊണ്ട് എന്തെങ്കിലും സംസാരിപ്പിച്ചാൽപ്പോലും അത് ഒരു എപ്പിസോഡ് ചിരിക്കുള്ള മരുന്നാകുമായിരുന്നു. ഇത്തരം തമാശകൾ പറഞ്ഞാൽ ജനങ്ങൾ താങ്കളെ വിലവെയ്ക്കുമോ എന്ന് ചോദിച്ചവരോട് തനിക്ക് രാഷ്ട്രപതിയാവേണ്ടെന്നായിരുന്നു രാജ്യത്തിന്റെ മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ നാട്ടുകാരനായ ഉഴവൂർ വിജയന്റെ മറുപടി.
കഴിഞ്ഞ വർഷം ഇടതുപക്ഷ മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുമ്പോൾ ആരാകും മുഖ്യമന്ത്രിയെന്ന അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന സമയം. എവിടെത്തിരിഞ്ഞാലു പിണറായിയോ വിഎസോ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം മാത്രം. അതിന് ഉഴവൂർ ഒരിക്കൽ നൽകിയ മറുപടി ഇതായിരുന്നു. മലപ്പുറത്ത് പോയപ്പോൾ എല്ലാ പത്രക്കാരും എന്നോട് ചോദിച്ചു, ആരാകും മുഖ്യമന്ത്രിയെന്ന്, ഞാനപ്പോഴെ പറഞ്ഞു, ഞാനാകുന്നില്ല, നിങ്ങൾ എഴുതിക്കോ എന്ന്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർ പോലും ചിരിച്ചു മറിഞ്ഞ നിമിഷം. അതായിരുന്നു ഉഴവൂർ, ഏത് സംഘർഷസാഹചര്യത്തെയും തന്റെ സ്വതസിദ്ധമായ നർമം കൊണ്ടും ലളിതസുന്ദരമായ പെരുമാറ്റംകൊണ്ടും ലഘൂകരിക്കാനുള്ള ഉഴവൂരിന്റെ മിടുക്കിന് ഉദാഹരണങ്ങൾ ഇനിയും ഒട്ടേറെയുണ്ട്.
സാധാരണക്കാരന്റെ ഭാഷയിൽ സംസാരിക്കുന്നത് തരംതാണ പണിയെന്ന് കരുതിയവർക്കേറ്റ ആഘാതം കൂടിയായിരുന്നു ഉഴവൂരിന്റെ ഓരോ പ്രസംഗങ്ങളും. ഉഴവൂരിന്റെ പ്രസംഗ ശൈലിക്ക് ആരാധകർ ഇഷ്ടംപോലെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് പാർലമെന്ററി രംഗത്ത് സ്ഥാനം ലഭിക്കാതിരുന്നിട്ടും എൻസിപി എന്ന ചെറു പാർട്ടിയിലെ ഭാഗമായിട്ടും ഉഴവൂരിന് ഇത്രയേറെ ജനകീയ പരിവേഷം ലഭിച്ചതും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്