മുജാഹിദ് യുവജന വിഭാഗം ഐ.എസ്.എം സംഘടിപ്പിച്ച പരിപാടി മടവൂർ വിഭാഗം ബഹിഷ്ക്കരിച്ചു; 'സിഹ്ർ' അടക്കമുള്ള വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ഒരുമിച്ചുള്ള പരിപാടികൾ ബഹിഷ്ക്കരിക്കും; അബ്ദുൽ ലത്തീഫ് കരുമ്പിലാക്കലിന്റെ രാജിക്കു പിന്നാലെ ഐക്യപ്പെട്ട മുജാഹിദ് സംഘടന വീണ്ടും പിളർപ്പിന്റെ വക്കിൽ
എം പി റാഫി
കോഴിക്കോട്: ഐക്യപ്പെട്ട മുജാഹിദ് സംഘടനയിൽ കലാപം അടങ്ങുന്നില്ല. ഭിന്നിപ്പ് യുവജന സംഘടനയായ ഐ.എസ്.എമ്മിലും രൂക്ഷമായിരിക്കുകയാണ്. ഇതോടെ, 'സിഹ്റ്' (മാരണം) ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക് (ബഹുദൈവാരാധന) ആണോ ശിർക്കല്ലയോ എന്നുള്ള വിഷയം വീണ്ടും സംഘടനയെ പിളർപ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. മടവൂർ (മർക്കസുദ്ധഅവ) വിഭാഗം നേതാവായ കെ.എൻ.എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ ഈയിടെ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവജന വിഭാഗത്തിലും പൊട്ടിത്തെറി പരസ്യമായിരിക്കുന്നത്.
ഇതിന്റെ ഭാഗമായി, ഐ.എസ്.എം സംസ്ഥാന കമ്മിറ്റി ഫാസിസത്തിനെതിരെ കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ജനറൽ സെക്രട്ടറി അടക്കമുള്ള മടവൂർ വിഭാഗത്തിൽപ്പെട്ടവർ വിട്ടു നിന്നു. 19 പേർ ഇതു തീരുമാനിച്ച യോഗത്തിൽ നിന്നു തന്നെ വിട്ടു നിന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ അമാനി വാട്സ് ആപ്പ് കുറിപ്പിലൂടെ പ്രവർത്തകരെ അറിയിച്ചിരുന്നു.
2017 ജൂലൈ 4 ന് ഐ.എസ്.എം ജന.സെക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിലെ തീരുമാനപ്രകാരം എന്ന പേരിൽ ജൂലൈ 16ന് കോഴിക്കോട്ട് നടന്ന പരിപാടിയുടെ അറിയിപ്പ് സാമുഹ്യ മാധ്യമങ്ങളിൽ മൗലവി ( ഔദ്യോഗിക)വിഭാഗം പ്രചരിപ്പിച്ചിരുന്നു. ഇത് മടവൂർ വിഭാഗകത്തെ വീണ്ടും ചൊടിപ്പിച്ചു. എന്നാൽ ഇത് തങ്ങൾ പങ്കെടുക്കാത്ത യോഗമാണെന്നും ജൂലൈ 4 ലെ യോഗത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് നേരത്തെ പ്രസിഡന്റിനെ അറിയിച്ചിരുന്നതായും ജാബിർ അമാനി വിശദീകരണ കുറിപ്പിൽ പറയുന്നു. 16ന് ഇങ്ങനെയൊരു പരിപാടി നടക്കുമെന്ന് സെക്രട്ടേറിയേറ്റിലെ മറ്റൊരംഗമാണ് എട്ടാം തിയ്യതി ജനറൽ സെക്രട്ടറിയായ തന്നെ അറിയിച്ചതെന്നും കുറിപ്പിൽ പറയുന്നു. 16ന് കോഴിക്കോട് നടന്ന പരിപാടിയുടെ പോസ്റ്ററിൽ ഹുസൈൻ മടവൂരിന്റെ പേര് ഉണ്ടായിരുന്നെങ്കിലും അദ്ദേഹവും പങ്കെടുത്തിരുന്നില്ല.
കെ.എൻ.എം യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വാട്സ് ആപ്പ് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്:
സഹപ്രവർത്തകരെ, അസ്സലാമു അലൈക്കും 2017 ജൂലൈ 4 ന് ISM ജന: സിക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിലെ തീരുമാനപ്രകാരം എന്ന പേരിൽ ജൂലൈ 16ന് കോഴിക്കോട്ട് നടക്കുന്ന ഒരു പരിപാടിയുടെ അറിയിപ്പ് സാമുഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയിൽ പെട്ടതിന്റെ വിശദീകരണമാണ് ഈ കുറിപ്പ്.
1-പ്രസ്തുത യോഗത്തെ കുറിച്ച് വിവരം അംഗങ്ങളെ ജന: സിക്രട്ടറിയെന്ന നിലയിൽ അറിയിപ്പ് നൽകി എന്നതല്ലാതെ, പ്രസ്തുത യോഗത്തിൽ സംഘടനാപരമായ കാരണത്താൽ ഞാനും ISM (മർക്കസു ദഅവ) കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന 19 അംഗങ്ങളും പങ്കെടുത്തിട്ടില്ല. പങ്കെടുക്കാൻ സാധ്യമല്ലെന്ന വിവരം പ്രസിഡന്റിനെ നേരെത്തെ അറിയിച്ചതുമാണ്.
2-ഫാസിസത്തിനെതിരെ അതിശക്തമായ പ്രതിഷേധമുണ്ടാവേണ്ട സന്ദർഭമാണ് ഇപ്പോൾ എന്ന് എല്ലവർക്കും അറിയാം. എന്നാൽ ' ഫാസിസത്തിനെതിരെ ' എന്ന ഈ പ്രോ ഗ്രാം ഞാൻ വിളിച്ച യോഗ തീരുമാമാവണമെങ്കിൽ അത്തരമൊരു യോഗം നടക്കേണ്ടതുണ്ട്. അതുണ്ടായിട്ടില്ല.
3- ജൂലൈ 8 നാണ് ഇത്തരമൊരു പ്രോഗ്രാമിനെ കുറിച്ച്, |'താങ്കൾ പങ്കെടുക്കണം' എന്ന് പറഞ്ഞാണ് എന്നെ അറിയിക്കുന്നത്. ജന: സിക്രട്ടറിയെന്ന നിലയിൽ എന്നെ lSM സംസ്ഥാന പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് മറ്റൊരു സെക്രട്ടറിയേറ്റ് മെമ്പർ വിളിക്കുന്നു ' എന്നത് തന്നെ സംഘടനാപരമായി ഈ പ്രോഗ്രാമിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതല്ലേ.
4- വിഷയത്തിന്റെ ഗൗരവം കണക്കാക്കി ഫാസിസത്തിനെതിരിലെഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിക്കണ്ട എന്നായിരുന്നു എന്റെ തീരുമാനം.
എന്നാൽ എനിക്ക് പങ്കാളിത്വമില്ലാത്ത ഒരു തീരുമാനകാര്യം എന്നെ ഉൾപ്പെടുത്തി ?SMജന - സിക്രട്ടറി പദവി ദുരുപയോഗം ചെയ്തതുകൊണ്ട് മാത്രം വിശദീകരണം നൽകേണ്ടി വന്നതാണ്.
നാഥൻ അനുഗ്രഹിക്കുമാറാവട്ടെ,
സഹോദരൻ
ജാബിർ അമാനി .
ജന.. സിക്രട്ടറി |SM കേരള.'
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രസ്തുത കുറിപ്പ് തന്റേതു തന്നെയെന്ന് ജാബിർ അമാനി മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഐക്യപ്പെട്ട ശേഷം സംഘടനകൾക്കുള്ളിലെ പ്രശ്നം പരിഹരിക്കാത്തതാണ് പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നത്. 'സിഹ്ർ 'അടക്കമുള്ള വിഷയത്തിലെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനിക്ക് മുമ്പ് കത്തുകൊടുത്തിരുന്നു. എന്നാൽ പരിഹരിക്കാമെന്ന് പറയുകയല്ലാതെ ഇത് തീർപ്പാക്കാതെ നേതൃത്വം നീട്ടിക്കൊണ്ടുപോകുന്നതിനാലാണ് ഐ.എസ്.എം മീറ്റിംങുകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്ന് ജാബിർ അമാനി പറഞ്ഞു. ചർച്ച ചെയ്യപ്പെടേണ്ടത് മാത്രം ചർച്ചയാക്കി ഐക്യത്തോടെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം. പക്ഷേ, മറുവിഭാഗം സംഘടനയെ കാൽക്കീഴിലാക്കുകയും സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയുമാണെന്നാണ് ഐ.എസ്.എം സെക്രട്ടറി മറുനാടനോട് പറഞ്ഞു.
അതേ സമയം, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് സ്വലാഹി മറുനാടൻ മലളാളിയോട് പറഞ്ഞതിങ്ങനെ: '' ഇന്ന് ഞങ്ങൾ കൂടുന്നുണ്ട്. ഐ.എസ്.എം കമ്മിറ്റി മറ്റന്നാൾ ചേരും. പിതാവിന് സുഖമില്ലാത്തതുകൊണ്ടാണ് ജാബിർ അമാനി പങ്കെടുക്കാതിരുന്നത്. ആദ്യം ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് അദ്ദേഹത്തിന്റെ വാട്സ് ആപ്പ് കുറിപ്പ് എന്നാണ് മനസിലാക്കുന്നത്. ഇപ്പോൾ അത് ഞങ്ങൾ പറഞ്ഞു തീർത്തു. ഒറ്റക്കെട്ടായി സംഘടന മുന്നോട്ടു പോകുന്നു.' - മജീദ് സ്വലാഹി പറഞ്ഞു.
ഐക്യപ്പെട്ട ശേഷം വലിയ അസംതൃപ്തരായാണ് മടവൂർ വിഭാഗം കെ.എൻ.എമ്മിൽ നിലകൊള്ളുന്നത്. ഇതിന്റെ ഭാഗമായാണ് 'സിഹ്ർ ' വിഷയത്തിലെ സർക്കുലർ. ഐക്യപ്പെടുന്നതിന് മുമ്പ് മൗലവി വിഭാഗം വച്ചു പുലർത്തിയിരുന്ന ആശയം പരുവപ്പെടുത്തി സർക്കുലറാക്കിയതോടെയാണ് മടവൂർ വിഭാഗത്തിന്റെ (മർക്കസുദ്ധഅവ ) നേതാവ് അബ്ദുൽ ലത്തീഫ് രാജിവെച്ചത്. അതേ സമയം ഡോ.ഹുസൈൻ മടവൂർ അടക്കമുള്ള ചില മടവൂർ വിഭാഗം നേതാക്കളുടെ മൗനം അണികളുടെ എതിർപ്പിന് ഇടയാക്കി. ഈ സാഹചര്യത്തിൽ വിഷയം തീർപ്പ് കൽപ്പിക്കാതെ മൗലവി വിഭാഗവുമായി യാതൊരു സഹകരണവും വേണ്ടെന്നാണ് മർക്കസുദ്ധഅവ വിഭാഗത്തിന്റെ തീരുമാനം. ഈ മാസം 2 ന് ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ മടവൂർ വിഭാഗം കൂടിയാലോചനാ യോഗം നടത്തിയിരുന്നു. ഐക്യത്തോടെ പോകുക, അബ്ദുൽ ലത്തീഫ് കരിമ്പുലാക്കലിന്റെ രാജി, വിവാദ വിഷയങ്ങൾ എന്നീ കാര്യങ്ങളാണ് ഈ യോഗത്തിൽ ചർച്ച ചെയ്തത്. ഇതിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ഒരുമിച്ചുള്ള പരിപാടികൾ ബഹിഷ്ക്കരിക്കുമെന്നും കാണിച്ച് കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിക്ക് മടവൂർ വിഭാഗം കത്തുകൊടുത്തിട്ടുണ്ട്. ഈ മാസം 12 ന് അബ്ദുള്ളക്കോയ മദനി ഇവരുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് കൊടുത്തിരിക്കുകയാണ്. എന്നാൽ പരിഹാരമായില്ലെങ്കിൽ പിളർപ്പ് എന്ന രീതിയിൽ ഉറച്ചു നിൽക്കുകയാണ്. 16ന് നടന്ന ഫാസിസത്തിനെതിരെയുള്ള പരിപാടിയിൽ നിന്ന് മടവൂർ വിഭാഗം വിട്ടു നിന്നതിന്റെ പ്രധാന കാരണവും നിലവിലെ ആഭ്യന്തര പ്രശ്നങ്ങളാണ്.
കേരളത്തിൽ 1921 മുതൽ പ്രവർത്തിച്ച സലഫി പ്രസ്ഥാനം 2002 ലെ പിളർപ്പോടെ രണ്ട് വിഭാഗങ്ങളായി പ്രവർത്തിച്ചു വന്നു. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ വിഷയങ്ങളിൽ വരെ പിന്നീട് വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ടു പോയി. ഒടുവിൽ ഇരുവിഭാഗങ്ങൾ 2016 ഡിസംബർ 20നാണ് കോഴിക്കോട് നടന്ന മഹാ സമ്മേളനത്തോടെ ഐക്യപ്പെട്ടത്. എന്നാൽ ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളായ തൗഹീദ് (ഏക ദൈവ വിശ്വാസം), ശിർക്ക് (ബഹുദൈവാരാധന) വിഷയങ്ങളിൽ രണ്ട് വിഭാഗളിൽ നേരത്തെയുണ്ടായിരുന്ന തർക്കങ്ങൾ തുടരുകയായിരുന്നു. എന്നാൽ ഐക്യം സമ്പൂർണ അർത്ഥത്തിൽ നടപ്പിലാകാൻ രണ്ട് വർഷം എങ്കിലും വേണ്ടിവരുമെന്നാണ് നേതാക്കൾ തന്നെ വ്യക്തമാക്കുന്നത്. അതേസമയം പ്രശ്നങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്ന് രൂപപ്പെടുന്നത് ഐക്യപ്പെട്ടമുജാഹിദ് സംഘടനയെ ആട്ടി ഉലച്ചിട്ടുണ്ട്. കൂനിന്മേൽ കുരുവെന്ന പോലെ യുവജന വിഭാഗമായ ഐ.എസ്.എമ്മിലേക്കു കൂടി പ്രശ്നം വ്യാപിച്ചതോടെ പുതിയൊരു പിളർപ്പിന്റെ വക്കിലെത്തി നിൽക്കുകയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.
Stories you may Like
- വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കാന്തപുരം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- പത്തനംതിട്ട ജില്ലയിൽ രണ്ടു പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജി വച്ചു
- ഹമാസിനെ വിമർശിച്ച മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സ്വലാഹിയെ അഭിനന്ദിച്ച് കാസ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്