മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകുമോ എന്ന് ഭയം; ദിലീപിന്റെ ജാമ്യ ഹർജിയിൽ കേസ് ഡയറി കോടതിയിൽ ഹാജരാക്കിയ ശേഷം മാത്രമേ പിടി തോമസിന്റെ മൊഴിയെടുക്കൂ; ചോദ്യങ്ങൾക്ക് എവിടെ വച്ചും മറുപടി നൽകാൻ തൃക്കാക്കര എംഎൽഎ തയ്യാറായിട്ടും അന്വേഷണ സംഘം തലസ്ഥാനം വിട്ടു; എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ കള്ളക്കളിയെന്ന് ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സാധ്യതയുള്ളതു കൊണ്ടാണ് എംഎൽഎ പിടി തോമസിനെ ഒഴിവാക്കിയതെന്ന ആരോപണം ശക്തം. നടിയുടെ ആക്രമണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പിടി തോമസ് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയേയും പ്രതിക്കൂട്ടിൽ നിർത്തി. ഈ സാഹചര്യത്തിലാണ് പിടി തോമസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്താൻ മടിക്കുന്നത്. മുഖ്യമന്ത്രിയേയും ഡിജിപിയേയും പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴി കേസ് ഡയറിയിലെത്തിയാൽ അത് അന്വേഷണത്തിൽ നിർണ്ണായകമാകും. വ്യാഴാഴ്ച ദിലീപിന്റെ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കും. അന്ന് കോടതിയിൽ കേസ് ഡയറി ഹാജരാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് എതിരായ മൊഴി കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഇതു കൊണ്ടാണ് പിടി തോമസിന്റെ മൊഴി ഇന്നലെ എടുക്കാത്തതെന്നാണ് സൂചന.
സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഇടപെടലായിരുന്നു ഇന്നലെ തോമസിന്റെ മൊഴിയെടുക്കലിന് തടസ്സമായത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എംഎൽഎമാരുടെ മൊഴിയെടുത്ത അന്വേഷണ സംഘത്തിന്റെ നടപടിയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് അതൃപ്തി അറിയിക്കുകയായിരുന്നു. മുൻകൂർ അനുമതി വാങ്ങുക തുടങ്ങിയ നടപടക്രമങ്ങൾ പാലിക്കാതെ മൊഴിയെടുത്തതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ഇതു സംബന്ധിച്ച് ഡി.ജി.പിയെ സ്പീക്കർ അതൃപ്തി അറിയിച്ചേക്കും. ചീഫ് മാർഷലോട് ഇതു സംബന്ധിച്ച റിപ്പോർട്ട് സ്പീക്കറുടെ ഓഫീസ് തേടുകയും ചെയ്തു. അൻവർ സാദത്ത്, മുകേഷ്, പി.ടി തോമസ് എന്നിവരുടെ മൊഴിയെടുക്കാനാണ് പൊലീസ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. അൻവറിനെയും മുകേഷിനെയും എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് മൊഴിയെടുത്തത്. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ സ്പീക്കറുടെ ഓഫീസ് വിവരം തിരക്കിയപ്പോൾ പൊലീസ് മുകേഷിന്റെ മൊഴിയെടുക്കുകയായിരുന്നു. ഇതോടെ പി.ടി തോമസിന്റെ മൊഴിയെടുക്കുന്നത് മാറ്റിവയ്ക്കാനും ഓഫീസ് നിർദ്ദേശിച്ചു. ഇതോടെ പിടി തോമസിന്റെ മൊഴി എടുക്കുന്നത് വേണ്ടെന്ന് വച്ചു.
ക്രിമിനൽ നടപടി ചട്ടപ്രകാരം എംഎൽഎ ഹോസ്റ്റലിലും പരിസരത്തുമെത്തി എംഎൽഎമാരുടെ മൊഴിയെടുക്കാൻ സ്പീക്കറുടെ മൂൻകൂർ അനുമതി തേടണം. എന്നാൽ ഹോസ്റ്റലിന് പുറത്ത് മൊഴിയെടുക്കാൻ യാതൊരു തടസ്സവുമില്ല. ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്ന പിടി തോമസ് എവിടെ ചെന്നും മൊഴി കൊടുക്കാൻ തയ്യാറുമായിരുന്നു. ഇത് പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാൽ 21ന് എംഎൽഎ ഹോസ്റ്റലിൽ എത്തി മൊഴിയെടുക്കാമെന്ന് പറഞ്ഞ് പൊലീസ് സംഘം തലസ്ഥാനം വിട്ടു. ഈ വാശിപിടിക്കലിന്റെ ആവശ്യം ഇല്ലായിരുന്നു. വീക്ഷണം പത്രം ഓഫീസിൽ ഇന്നലെ മുഴുവൻ പിടി തോമസ് ഉണ്ടായിരുന്നു. ഡിജിപിയുടെ ഓഫീസിൽ ചെന്നു പോലും മൊഴി നൽകാനും തയ്യാറായിരുന്നു. എന്നാൽ ഉന്നത നിർദ്ദേശത്തിന്റെ ഫലമായി പിടി തോമസിനെ ഒഴിവാക്കുകയായിരുന്നു.
എംഎൽഎ ഹോസ്റ്റലിന്റെ സുരക്ഷ വാച്ച് ആൻഡ് വാർഡിനാണ്. എന്നാൽ ഇതിൽ ഡെപ്യൂട്ടേഷനിലെത്തുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. അൻവർ സാദത്തിന്റെ മൊഴിയെടുത്തപ്പോൾ തന്നെ ഇക്കാര്യം വാച്ച് ആൻഡ് വാർഡിന് അറിയാമായിരുന്നു. എന്നാൽ അപ്പോഴത് സ്പീക്കറെ അറിയിച്ചില്ല. മുകേഷിന്റെ മൊഴിയെടുക്കൽ തുടങ്ങിയ ശേഷം സ്പീക്കറെ അറിയിക്കുകയും ചെയ്തു. ഇതോടെ സ്പീക്കറുടെ ഓഫീസ് ഇടപെട്ടു. ഇനി ചോദ്യം ചെയ്യൽ വേണ്ടെന്ന് നിർദ്ദേശിച്ചു. ഫലത്തിൽ തന്ത്രപരമായി പിടി തോമസിന്റെ മൊഴിയെടുക്കൽ ഒഴിവായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം പ്രവർത്തിച്ചതു കൊണ്ടാണ് ഇത് സംഭവിച്ചത്. മൊഴിയെടുക്കുമ്പോൾ മുകേഷ് ആരോപണമെല്ലാം നിഷേധിക്കുകയും ചെയ്തു. ദിലീപിന്റെ സുഹൃത്തായ എംഎൽഎ അൻവർ സാദത്തിൽ നിന്നും കേസിനെ പ്രതികൂലമായി ബാധിക്കുന്ന മൊഴി കിട്ടയതുമില്ല. അങ്ങനെ തന്ത്രപമായി പൊലീസ് നീങ്ങി.
തിങ്കളാഴ്ച എംഎൽഎ. ഹോസ്റ്റലിൽ ഇവരുടെ മുറികളിൽവച്ചാണ് അന്വേഷണസംഘം മൊഴിയെടുത്തത്. കേസിലെ ഒന്നാംപ്രതി പൾസർ സുനി ഒരു വർഷം മുകേഷിന്റെ ഡ്രൈവറായി ജോലിചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴിയെടുത്തത്. സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണസംഘം ചോദിച്ചതെന്ന് മുകേഷ് പറഞ്ഞു. സുനിയെ അടുത്തറിയാമെന്നും സുനിക്ക് തന്റെ വീട്ടുകാരെ പരിചയമുണ്ടെന്നും മുകേഷ് മൊഴിനൽകി. നടിയെ ആക്രമിച്ച ദിവസവും പിറ്റേന്നും മുകേഷും ദിലീപും ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പ്രധാനമായും മുകേഷിനോടു ചോദിച്ചതെന്ന് സൂചനയുണ്ട്. മൊഴിയെടുക്കൽ ഒരു മണിക്കൂർ നീണ്ടുവെന്ന് മുകേഷ് പറഞ്ഞു. എറണാകുളത്തുള്ള ഏജൻസി വഴിയാണ് സുനിയെ ദിവസക്കൂലിക്ക് ഡ്രൈവറായി നിയമിച്ചതെന്ന് മുകേഷ് അറിയിച്ചു. പിന്നീടാണ് മാസശമ്പളത്തിനു നിയമിച്ചത്. അയാളുടെ ക്രിമിനൽ സ്വഭാവത്തെക്കുറിച്ച് അറിയുമായിരുന്നില്ല. അതിവേഗത്തിൽ വണ്ടിയോടിക്കുന്നതിനാലാണ് ഒഴിവാക്കിയത്. 2013 സെപ്റ്റംബറിനുശേഷം സുനിയെ കണ്ടിട്ടില്ല, വിളിച്ചിട്ടുമില്ല -മുകേഷ് മൊഴിനൽകി.
മൊഴിയെടുക്കാൻ രണ്ടുദിവസത്തിനകം സൗകര്യമുണ്ടാകുമോ എന്നാണ് അന്വേഷണോദ്യോഗസ്ഥർ ചോദിച്ചതെന്നും തിങ്കളാഴ്ച തന്നെയാകാമെന്ന് താനാണ് അവരോടു പറഞ്ഞതെന്നും മുകേഷ് വെളിപ്പെടുത്തി. ദിലീപുമായുള്ള സൗഹൃദം, ഫോൺ സംഭാഷണങ്ങൾ, കൂടിക്കാഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ, വിദേശയാത്രകൾ തുടങ്ങിയവയെക്കുറിച്ചാണ് പൊലീസ് ചോദിച്ചറിഞ്ഞതെന്ന് അൻവർ സാദത്ത് പറഞ്ഞു. ദിലീപ് സുഹൃത്താണെന്നും സുനിയുമായി ബന്ധമില്ലെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. നടിയെ ആക്രമിച്ച ദിവസങ്ങളിൽ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ എന്നതും പൊലീസ് ചോദിച്ചു. ചോദ്യാവലിയുമായാണ് സിഐയും എസ്.ഐ.യുമടങ്ങുന്ന സംഘം എംഎൽഎ.മാരുടെ മൊഴി രേഖപ്പെടുത്താനെത്തിയത്.
ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചാണ് അൻവർസാദത്തിനോടു പൊലീസ് ചോദിച്ചറിഞ്ഞത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎൽഎയുടെ വിദേശസന്ദർശനങ്ങളെക്കുറിച്ചും ചോദിച്ചു. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ, പൾസർ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ചോദിച്ചു. ആക്രമണം നടന്നതിന്റെ അടുത്ത ദിവസങ്ങളിൽ ദിലീപും അൻവർസാദത്ത് എംഎൽഎയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. വടക്കൻ പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്താൻ എത്തിയത്. മുൻകൂട്ടി ചോദ്യങ്ങൾ തയാറാക്കിയായിരുന്നു മൊഴിയെടുക്കൽ. തൃക്കാക്കര എംഎൽഎ. പി.ടി. തോമസിന്റെ മൊഴി തിരുവനന്തപുരത്തുവെച്ച് ഈ മാസം 21-ന് രേഖപ്പെടുത്തും. സംഭവം നടന്ന ദിവസം സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്ക് ആദ്യമെത്തിയവരിൽ ഒരാളായിരുന്നു പി.ടി. തോമസ്. സംഭവത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് പിടി തോമസ്. പൊലീസ് മേധാവികളെ വിവരം അറിയിച്ചത് പിടി തോമസ് ആയിരുന്നു. തന്നെ ചോദ്യം ചെയ്യാത്തത് ദുരൂഹമാണെന്ന് പിടി തോമസ് തന്നെ ആരോപിച്ചിരുന്നു.
ദിലീപിന്റെ അറസ്റ്റിൽ കാര്യങ്ങൾ തീരില്ലെന്നും സംഭവത്തിനു പിന്നിലെ വിദേശബന്ധവും ഹവാല ഇടപാടും അടക്കം അന്വേഷിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടിരുന്നു. വിദേശത്തേക്കു വലിയ തോതിൽ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പൾസർ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായി 20 ദിവസം കഴിഞ്ഞപ്പോൾത്തന്നെ ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. ഈ കത്തു വെളിച്ചം കണ്ടിട്ടില്ല. കേസിൽ ഗൂഢലോചനയില്ലെന്ന് ആവർത്തിച്ചു പറഞ്ഞു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുകയായിരുന്നു. സംഭവത്തിൽ ജയിലിൽ കഴിയുന്ന ജിൻസൺ എന്ന പ്രതി സ്ഥലം എംഎൽഎയെന്ന നിലയിൽ തന്നോടു പറഞ്ഞ കാര്യങ്ങൾ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും കൈമാറിയിരുന്നു. കേസിലെ യഥാർഥ സംഭവങ്ങളെക്കുറിച്ചു പുറത്തറിഞ്ഞു എന്നു മനസ്സിലാക്കിയതോടെയാണ് സർക്കാരിനും നിലപാടു മാറ്റേണ്ടി വന്നതെന്നും പിടി വിശദീകരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്