പ്ലാസ്റ്റിക് അരിപ്പേടി മലയാളികളുടെ മാത്രമല്ല; പ്ലാസ്റ്റിക് അരി ഉപയോഗിച്ചെന്ന് അവകാശപ്പെടുന്നവർക്ക് ദേശവും ഭാഷയും പ്രശ്നമല്ല; ലോകം എമ്പാടും ഭയം വ്യാപിച്ചതോടെ വെട്ടിലായത് അരി കയറ്റുമതി ചെയ്ത് ജീവിച്ചിരുന്ന പാവപ്പെട്ട രാജ്യങ്ങൾ; ഒടുവിൽ യാഥാർത്ഥ്യം തേടി ബിബി ഇറങ്ങിയപ്പോൾ കണ്ടെത്തിയത്
കെ ആർ ഷൈജുമോൻ
ലണ്ടൻ: ഏതാനും നാളുകളായി മലയാളികളുടെ സംസാര വിഷയമാണ് പ്ലാസ്റ്റിക് അരി. വിവിധ നിറമുള്ള മുട്ടകളെ കുറിച്ചുള്ള വാർത്തകൾക്കു പിന്നാലെയാണ് ചൈന വൻതോതിൽ വ്യാജ പ്ലാസ്റ്റിക് അരി നിർമ്മാണം നടത്തുന്നു എന്ന പ്രചാരണം ശക്തമായത്. ഒട്ടിപ്പിടിക്കുന്ന പശയുള്ള അരിയും മറ്റും പ്ലാസ്റ്റിക് അരിയായി ചിത്രീകരിക്കപ്പെട്ടതോടെ സകലരിലും അരി ഭീതിപ്പെടുത്തുന്ന ചിന്തയായി മാറി. കൂടെ നിറം പിടിപ്പിച്ച ഒട്ടേറെ കഥകളും എത്തിത്തുടങ്ങി. യുകെ മലയാളികൾക്കിടയിലും ഇതിനൊന്നും കുറവുണ്ടായില്ല.
പലരും ഫേസ്ബുക്ക് വീഡിയോ സൗകര്യം പ്രയോജനപ്പെടുത്തി ശാസ്ത്രീയ വിലയിരുത്തലുകളും കൂടി ആയപ്പോൾ രംഗം കൊഴുത്തു. പല കാരണങ്ങളാൽ കേറ്ററിങ് ഓർഡർ എടുത്തവർക്കു സമയത്തിന് ഭക്ഷണവുമായി സ്ഥലത്ത് എത്താൻ കഴിയാതെ വന്നപ്പോൾ അതിന്റെ കുറ്റവും പ്ലാസ്റ്റിക് അരിയുടെ മേലായി. എന്നാൽ പൊടിപ്പും തൊങ്ങലും കലർന്ന പ്രചാരണം ഇപ്പോഴും മുറയ്ക്ക് നടക്കുമ്പോഴും അരിയുടെ പേരിലുള്ള മറിമായം കണ്ടെത്താൻ ബിബിസി നടത്തിയ അന്വേഷണമാണ് ഇന്നലെ വാർത്തലോകത്തു ഏറെ ചർച്ച ചെയ്യപ്പെട്ടത്.
തെളിവിന്റെ ചെറു കണിക പോലുമില്ലാതെയാണ് ആഫ്രിക്കയിൽ പ്ലാസ്റ്റിക് അരി എത്തി എന്ന് സോഷ്യൽ മീഡിയ പ്രചാരണം ആരംഭിച്ചതെന്ന് ബിബിസി കണ്ടെത്തുന്നു. മേമ്പൊടിയായി വെന്ത ചോറ് ഉരുട്ടിയെടുത്തു പന്ത് പോലെ കുട്ടികൾ തട്ടിക്കളിക്കുന്ന കാഴ്ചകളും കൂട്ടിനെത്തി. അരി ഉപയോഗം ഏറെയുള്ള ആഫ്രിക്കൻ നാടുകളിൽ തീക്കാറ്റ് പോലെയാണ് പ്രചാരണം ശക്തമായത്. ഉത്തര ഇന്ത്യൻ നാടുകളിലും കേരളത്തിലും വലിയ തോതിൽ ഈ പ്രചാരണം ഏറ്റെടുക്കാൻ ആളുണ്ടായി.
യുകെ മലയാളികൾക്കിടയിൽ ഊഹാപോഹം മാത്രമായി പ്രചാരണം ഒതുങ്ങി. ഇങ്ങനെ വ്യാപകമായി പ്രചരിക്കുമ്പോഴും ഒരാൾ പോലും താൻ പ്ലാസ്റ്റിക് അരി കഴിച്ചു എന്ന അവകാശവാദവുമായി രംഗത്ത് വന്നില്ല എന്നതാണ് ശ്രദ്ധേയം. അടുത്ത നാളുകളിലായി ഇത്തരത്തിൽ ഭകഷണ വസ്തുക്കളിലെ മായം എന്ന തരത്തിൽ ഭീതി പരത്തുന്ന ഒട്ടേറെ പ്രചാരണങ്ങളാണ് ലോകമെങ്ങും പരക്കുന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളുടെ ശരിയായ ഉറവിടം ഏതെന്നു കണ്ടുപിടിക്കുക പലപ്പോഴും പ്രയാസമായി മാറുന്നതും ഭീതി പരത്തുന്നവർക്കു തുണയായി മാറുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സെനഗൽ, ഗാംബിയ, ഘാന എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് അരിയെ കുറിച്ചുള്ള വ്യാജ പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് വ്യാപകമായി അരി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ചുള്ള അന്വേഷണവുമായി ബിബിസി ടീം രംഗത്ത് വന്നത്. വ്യാജ പ്രചരണം ശക്തമായതോടെ ഘാന ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി ഔദ്യോഗിക തലത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. ജനങ്ങളിൽ നിന്നും കച്ചവടക്കാരിൽ നിന്നും പ്ലാസ്റ്റിക് അരിയെക്കുറിച്ചുള്ള പരാതികളും സാമ്പിളുകളും ശേഖരിച്ച ഘാന അന്വേഷകർക്കു ഒരു സാമ്പിളിൽ നിന്ന് പോലും പ്ലാസ്റ്റിക് അരി കണ്ടെത്താൻ ആയില്ല.
കഴിഞ്ഞ ഏഴു വർഷമായി പ്ലാസ്റ്റിക് അരിയെ കുറിച്ചുള്ള പ്രചാരണം ഇപ്പോൾ ശക്തിയാർജ്ജിച്ചതു എന്തുകൊണ്ടെന്നു ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ചൈനയിൽ നിർമ്മിക്കുന്ന പ്ലാസ്റ്റിക് അരി യഥാർത്ഥ അരിയോടൊപ്പം കൂട്ടിക്കലർത്തുക ആണെന്നതാണ് പ്രചാരണത്തിന്റെ കാതൽ. എന്നാൽ ഇത്തരം പ്ലാസ്റ്റിക് അരി നിർമ്മാണം യഥാർത്ഥ അരി ഉൽപ്പാദിപ്പിക്കുന്നതിനേക്കൾ ചിലവേറിയ കാര്യം ആണെന്ന് എതിർ വാദം ഉയർന്നെങ്കിലും അതിനെയെല്ലാം മറികടക്കും വിധം പ്ലാസ്റ്റിക് അരി മാനിയ പടരുകയാണ്.
ഗുണമേന്മ കൂടിയ തെളിമയുള്ള അരി വിപണിയിൽ വന്നതോടെയാണ് ഈ പ്രചാരണത്തിന് അടിത്തറ ലഭിച്ചത്. ഇതോടൊപ്പം ഉരുളക്കിഴങ്ങും വ്യാവസായിക ഉപയോഗത്തിനുള്ള റെസിനും ചേർന്നും അരി പോലെ തോന്നിക്കുന്ന വസ്തു ഉൽപ്പാദിപ്പിക്കാമെന്നും പ്രചാരണം ശക്തമായി. ഇതിനിടയിൽ ചൈനയിൽ നിന്ന് തന്നെ പ്ലാസ്റ്റിക് അരിയെ കുറിച്ച് മുന്നറിയിപ്പ് ഉണ്ടായി എന്നതാണ് രസകരം. മൂന്നു കപ്പു പ്ലാസ്റ്റിക് അരി കഴിച്ചാൽ ഒരു പ്ലാസ്റ്റിക് ബാഗ് കഴിച്ചതിനു തുല്യമായി എന്ന് മുന്നറിയിപ്പുമായി രംഗത്ത് വന്നത് ചൈനീസ് റെസ്റ്റോറന്റ് അസോസിയേഷൻ തന്നെയാണ്.
കഴിഞ്ഞ വർഷമാണ് ഈ കഥകളുടെ പിൻബലം പറ്റി ആഫ്രിക്കയിൽ വ്യാജ അരി കഥ സജീവമായത്. നൈജീരിയയിൽ രണ്ടര ടൺ പ്ലാസ്റ്റിക് അരി കസ്റ്റംസ് അധികൃതർ പിടികൂടി എന്നാണ് സോഷ്യൽ മീഡിയ ആഘോഷിച്ചത്. എന്നാൽ, കസ്റ്റമസ് അധികൃതർ ആദ്യം പിടിച്ചെടുത്ത അരി പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞപ്പോൾ നൈജീരിയൻ ആരോഗ്യ മന്ത്രി തന്നെ രംഗത്ത് എത്തി പിടിച്ചെടുത്ത അരി പ്ലാസ്റ്റിക് നിർമ്മിതം ആണെന്നതിനു തെളിവില്ലെന്ന് വെളിപ്പെടുത്തുക ആയിരുന്നു. ഈ അരിയിൽ വിശദമായ പരിശോധന നടത്തിയപ്പോൾ അമിതമായ തോതിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയെങ്കിലും പ്ലാസ്റ്റിക് അരി കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ വീണ്ടും വീണ്ടും വ്യാജ അരിയെ കുറിച്ചുള്ള പ്രചാരണങ്ങൾ വീഡിയോ അകമ്പടിയോടെ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് പറന്നു കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ വ്യാജ അരി നിർമ്മാണ ഫാക്ടറികൾ എന്ന പേരിൽ ബ്രാൻഡഡ് അരി നിർമ്മാണ കേന്ദ്രങ്ങളുടെ വീഡിയോ കാട്ടിയും ആളുകളെ വിഡ്ഢികളാക്കാൻ സോഷ്യൽ മീഡിയക്കു കഴിഞ്ഞു. ഇറക്കുമതി ചെയ്തെത്തുന്ന ഭക്ഷ്യ വിഭവങ്ങൾ കർശന പരിശോധനക്ക് വിധേയമാകുന്ന ബ്രിട്ടനിൽ പോലും വ്യാജ അരിയുടെ പ്രചാരണത്തിന് അടിമപ്പെടാൻ ആളുകൾ ഉണ്ടായപ്പോൾ ആഫ്രിക്കയിലും ഇന്ത്യയിലും ഒക്കെ വിദൂര ഗ്രാമങ്ങളിലെ ജനങ്ങൾ ഈ പ്രചാരണത്തിൽ എത്രമാത്രം ഭയന്നിരിക്കും എന്നും ബിബിസി ആശങ്കപ്പെടുന്നു. മാത്രമല്ല, ഇങ്ങനെ പ്രചരിച്ച പല വീഡിയോകളും സത്യമാണ് എന്ന് പറയുകയാണ് യുകെ റൈസ് അസോസിയേഷൻ ഡയറക്ടർ അലക്സാണ്ടർ വോ. എന്നാൽ പ്ലാസ്റ്റിക് അരിയാണ് എന്ന മട്ടിൽ പ്രചരിപ്പിച്ചതു മൊത്തം യഥാർത്ഥ അരി തന്നെ ആണെന്നാണ് അദ്ദേഹത്തിന്റെ വാദം.
ആഗോള വ്യാപകമായി ഇറക്കുമതികൾക്ക് എതിരെ നടക്കുന്ന പ്രക്ഷോഭകരാണ് ഇത്തരം വലിയ നുണകൾ പടച്ചു വിടുന്നതെന്നാണ് ബിബിസി കണ്ടെത്തുന്ന നിഗമനം. ഇറക്കുമതിക്ക് എതിരെ ജനങ്ങളിൽ ആശങ്ക നിറയ്ക്കുക എന്നതും ഈ പ്രചാരണത്തിന്റെ ഭാഗമാണ്. സ്വാഭാവികമായും ചൈന പോലുള്ള രാജ്യങ്ങളോട് ഒളിയുദ്ധം ചെയുന്ന ആഗോള പ്രചാരക ഗ്രൂപ്പുകളും ഇത്തരം നുണ നിർമ്മാണത്തിൽ പങ്കാളികൾ ആയിരിക്കാൻ സാധ്യതയുണ്ട്. ഇതോടെ വൻ ശക്തി രാജ്യങ്ങളിൽ നിന്നും വികസ്വര രാജ്യങ്ങളിലേക്കുള്ള ഇറക്കുമതിക്ക് തടയിടാൻ കഴിയുമെന്ന ചിന്തയും വ്യാജ അരിയുടെയും വ്യാജ മുട്ടയുടെയും ഒക്കെ കഥകളിൽ നിറയുന്ന സത്യമാണ്. മാത്രമല്ല, ഇത്തരം പ്രചാരണം ശക്തി പ്രാപിക്കുന്നതും അവികസിത, വികസ്വര രാജ്യങ്ങളിൽ ആണെന്നതും പ്രധാനമാണ്.
ഫ്രാൻസിലെ ദി ഒബ്സർവറിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകൻ അലക്സാണ്ടർ കമ്പ്രോനും പറയുന്നതും ഈ സാദ്ധ്യതകൾ തന്നെയാണ്. ഈ പ്രചാരണം ആരംഭിച്ച കാലം മുതൽ ഇതിന്റെ സത്യാവസ്ഥ തേടി ഏറെ അലഞ്ഞ പത്രപ്രവർത്തകൻ ആണ് അലക്സാണ്ടർ. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന അരിക്ക് വിപണി കണ്ടെത്താൻ ആയി ഓരോ രാജ്യങ്ങളിലും പ്രാദേശിക ഗ്രൂപ്പുകൾ മുൻകൈ എടുത്താണ് പ്ലാസ്റ്റിക് അരിയെ കുറിച്ചുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നതെന്ന് അലക്സാണ്ടർ കണ്ടെത്തിയിരുന്നു. അരി കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഐവറി കോസ്റ്റ, സെനഗൽ എന്നിവിടങ്ങളിൽ ഈ പ്രചാരണം കൂടുതൽ ശക്തമായതും ഇതിന്റെ പിന്നിലുള്ള താൽപ്പര്യങ്ങളിലേക്കു കൂടി വിരൽ ചൂണ്ടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്