ഇന്ത്യൻ സ്കൂളിൽ ഫെയർ കമ്മറ്റി മീറ്റിങ്; പങ്കെടുക്കാനായി എത്തിയത് 50 ൽ താഴെ രക്ഷിതാക്കൾ; മീറ്റിങ് പരാജയമെന്ന ആരോപണവുമായി യുപിപി രക്ഷിതാക്കൾ വിഭാഗം
ധനശേഖരണാർഥം സ്കൂൾ നടത്താൻ ഉദ്ദേശിക്കുന്ന സ്കൂൾ ഫെയർ സംബന്ധമായികഴിഞ്ഞ ദിവസം അടിയന്തരമായി വിളിച്ചുചേർത്ത മീറ്റിങ് രക്ഷിതാക്കളുടെപങ്കാളിത്തമില്ലായ്മകൊണ്ട് പരാജയമായിരുന്നതായി യുപിപി രക്ഷിതാക്കൾ വിഭാഗംപറഞ്ഞു. 13,000 ഓളം കുട്ടികളും 9000 ഓളം രക്ഷിതാക്കളും ഉള്ള ഒരു കമ്മ്യൂണിറ്റിസ്കൂളിന്റെ ഇത്തരം പ്രധാനപ്പെട്ട ഒരു മീറ്റിംഗിൽ 50 ൽ താഴെ ആളുകൾ മാത്രമാണ്പങ്കെടുത്തത് എന്നത് കൗതുകകരമാണ്.
പങ്കെടുത്തവരിൽ അധികവുംരക്ഷിതാക്കളല്ലാത്തവരും സ്കൂളിന്റെയോ കുട്ടികളുടെയോ താല്പര്യങ്ങൾക്കുപരി സ്വന്തം ബിസിനസ്സ് താലപര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന എല്ലാഭരണസമിതികളുമായും ചുറ്റിപ്പറ്റി നിൽക്കുന്ന ചില സ്ഥിരം ആളുകളുടെ സാന്നിധ്യമായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.
ഇന്ത്യൻ സ്കൂളിന്റെ പുരോഗതിക്കായുള്ള ഏത് കാര്യങ്ങൾക്കും സഹകരിക്കുക എന്നപ്രഖ്യാപിത നയം മൂലമാണ് ഞങ്ങൾ ഇന്നലെ മീറ്റിംഗിൽ പങ്കെടുത്തത്. ഫെയർ കമ്മറ്റിരൂപീകരിക്കുകയോ അതിനായുള്ള പ്രവത്തനമോ അല്ല അവിടെ കണ്ടത്. മറിച്ച് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച കുറച്ചു തല്പര കക്ഷികളുടെ പേരുകൾ വിവിധ കമ്മറ്റികളിൽതിരുകി കയറ്റി പ്രഖ്യാപിക്കുക മാത്രമാണുണ്ടായത്. ഫെയറിന്റെ കൂടുതൽവിഷാദശാംശങ്ങളോ പരസ്യങ്ങൾ പിടിക്കുവാനുള്ള അപ്പീൽ ഫോമുകളോ ഒന്നുംവിതരണം ചെയ്യുകയുണ്ടായില്ല എന്ന് മാത്രമല്ല, ഫെയറിനെ പറ്റി വിശദമായിഒന്നവതരിപ്പിക്കുവാൻ പോലുമോ കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം.
ഒരു തയ്യാറെടുപ്പും കൂടാതെ ധൃതി പിടിച്ച് സ്കൂൾ ഫെയർ ചർച്ച ചെയ്യാനായി മീറ്റിങ് വിളിച്ചതിൽ അസ്വാഭാവികയുണ്ട്. സ്കൂൾ രക്ഷിതാക്കളെ സ്കൂളുമായി ബന്ധപ്പെട്ട മറ്റുമീറ്റിംഗുകളിൽ നിന്നും മാറ്റിനിർത്തുക എന്ന ഗൂഢലക്ഷ്യം കൂടിയുണ്ട് ഇതിനു പിന്നിലെന്ന്സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ വർഷം സ്കൂൾ നടത്തിയ ഫെയറിന്റെ കണക്കുകൾ ഇപ്പോഴും വ്യക്തമായി അവതരിപ്പിച്ചിട്ടില്ല. മീറ്റിംഗിൽ അവതരിപ്പിച്ച കണക്കുകളിലും ഒരു പാട്കൂടിചേരായ്മകൾ ഉണ്ടായിരുന്നു. എന്തുകൊണ്ട് വ്യക്തമായൊരു കണക്കുഇതുവരെ യായിട്ടും അവതരിപ്പിക്കുവാൻ കഴിയുന്നില്ല എന്നത് രക്ഷിതാക്കളോട്കാണിക്കുന്ന വഞ്ചനയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് വാൻ വിജയമെന്ന് കൊട്ടിഘോഷിക്കുന്നതിനെ ന്യായീകരിക്കത്തക്കവിധം ഒരു കണക്കുകളും ആർക്കുംബോധ്യപ്പെട്ടില്ല. ടിക്കറ്റ് ഒരു ദിനാർ ഉണ്ടായിരുന്നത് രണ്ടു ദിനാർ എന്നതാക്കിയതിനാൽ ലഭിച്ച അധിക വരുമാനം എന്നതൊഴിച്ചാൽ എന്ത് പ്രാധാന്യമായിരുന്നു കഴിഞ്ഞ ഫെയർകൊണ്ടുണ്ടായത് എന്ന് ഭരണ സമിതി വ്യക്തമാക്കണം.
മാസങ്ങൾക്കു മുൻപ് നടത്തും എന്ന് പത്രസമ്മേളനം നടത്തിയും സർക്കുലറിലൂടെയുംപറഞ്ഞ ഫെയറാണ് ഇപ്പോൾ ഒക്ടോബർ മാസത്തിൽ നടത്തും എന്ന് പറയപ്പെടുന്നത്.മുൻകാല ഭാരസമിതികളെല്ലാം വർഷാവർഷം ഫെയർ നടത്തിയും മറ്റു മാർഗ്ഗങ്ങൾസ്വീകരിച്ചും സ്കൂളിന് ഫണ്ട് കണ്ടെത്തിയിരുന്ന സമയത്താണ് ഈ ഭരണസമിതി ഒരുഫെയർ നടത്താൻ പോലും ബുദ്ധിമുട്ടുന്നത് എന്നത് രക്ഷിതാക്കളിൽ ആശ്ചര്യംഉണ്ടാക്കുകയാണ്. മുൻകാലങ്ങളിൽ മിക്കവാറും എല്ലാ വർഷങ്ങളിലും ഫെയർനടത്തുകയും അതിന്റെ ഗുണം ശമ്പളവർദ്ധനവിലൂടെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാർക്ക് ലഭിച്ചിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. സ്കൂളിന്റെസുഗമമായ നടത്തിപ്പിന് ഏറെ പ്രാധാന്യം അർഹിക്കുന്ന ഫെയർ നടത്തുവാനായിവിളിച്ചുചേർത്ത മീറ്റിംഗിൽ എന്തുകൊണ്ടാണ് ഒരു ശതമാനം പോലും രക്ഷിതാക്കൾപങ്കെടുക്കാത്തത്?. ഈ ഭരണസമിതിയിൽ ഉള്ള വിശ്വാസം രക്ഷിതാക്കൾക്ക് നഷ്ടപ്പെട്ടതുംകാര്യശേഷിയില്ലായ്മയും ആണ് ഇത് വ്യക്തമാക്കുന്നത്.
കുട്ടികളെ കൊണ്ട് ടിക്കറ്റ് വിൽപ്പിക്കില്ല എന്ന് പറയുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.എന്നാൽ കഴിഞ്ഞ വർഷം ഫെയർ നടത്തിയപ്പോഴും ഈ ഭരണസമിതിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പോലെ കുട്ടികളെ കൊണ്ട് ടിക്കറ്റ് വിൽപ്പിക്കില്ല എന്ന്പറഞ്ഞിരുന്നു. പക്ഷെ ഫെയർ ടിക്കറ്റിന്റെ ബഹുഭൂരിപക്ഷവും വിറ്റഴിച്ചത്കുട്ടികളിലൂടെയായിരുന്നു.ഭിന്നശേഷിയുള്ള കുട്ടികൾക്കായി തുടങ്ങുവാൻ ഉദ്ദേശിക്കുന്ന ക്ലാസുകളുടെ നടത്തിപ്പിന്
ഈ ഫെയർ സഹായിക്കും എന്നും മീറ്റിംഗിൽ പ്രഖ്യാപിക്കുകയുണ്ടായി. അത്തരംകുട്ടികൾക്ക് ഇന്ത്യൻ സ്കൂളിൽ പഠിക്കുവാൻ അവസരം ലഭിക്കുക എന്നത് വളരെസന്തോഷം തരുന്ന കാര്യമാണ്. പക്ഷെ മന്ത്രാലയത്തിന്റെ അനുമതി വാങ്ങുകയോ ജനറൽബോഡിയിൽ അവതരിപ്പിക്കുകയോ ചെയ്യാത്ത ഒരു കാര്യത്തെ പറ്റി പറഞ്ഞു ഫെയർനടത്തുന്നത് ഒരു തരത്തിൽ ചൂഷണമാണ് . സ്കൂളായാലും മറ്റേതൊരു മെഗാമേളകളായാലും നിർഭാഗ്യവാന്മാരായ അത്തരം കുട്ടികളുടെ ദയനീയത ചൂഷണംചെയ്യുന്ന രീതി ഒരിക്കലും നീതീകരിക്കുവാൻ കഴിയുന്നതല്ല. മാത്രമല്ല അത്തരം ഒരുഅവസരം ഇന്ത്യൻ സ്കൂളിന് മന്ത്രാലയം അനുവദിച്ചു കൊടുത്താൽ സാധാരണയിൽനിന്നും കൂടുതാലായുള്ള ഫീസ് ഈടാക്കുവാനുള്ള അനുമതിയും ഉണ്ടായിരിക്കുംഎന്നതിനാൽ അതിനായി പ്രത്യേകം ഫണ്ട് ഫെയറിലൂടെ കണ്ടെത്തേണ്ടതില്ല.
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് കാര്യശേഷിയില്ലായ്മ എല്ലാ മേഖലകളിലുംവ്യക്തമാക്കിയ ഈ ഭരണ സമിതി അവരുടെ കാലാവധി തീരാറായ സമയത്തു കൃത്യമായിപറഞ്ഞാൽ ഇലക്ഷന് ഒരു മാസം മുൻപ് ഫെയർ നടത്തുവാൻ ഒരുങ്ങുന്നത് രാഷ്ട്രീയതാല്പര്യം മാത്രം മുന്നിൽ കൊണ്ടാണെന്നും ഇത്തരം ഗിമ്മിക്കുകളിൽ നിന്നും പിന്മാറി രക്ഷിതാക്കളല്ലാത്ത ബിസിനസ്സ് താല്പര്യക്കാരെ മാറ്റിനിർത്തി രക്ഷിതാക്കളുടെപിന്തുണയോടെ സ്കൂളിന്റെ സുഗമമായ നടത്തിപ്പിനായിരിക്കണം ഭരണസമിതികൾശ്രമിക്കേണ്ടത്. അത്തരം ഘട്ടങ്ങളിൽ ഒരു വിവേചനവും കൂടാതെ മെയ്മറന്നുസ്കൂളിന്റെ നന്മക്കായി പ്രവർത്തിക്കുവാൻ തയ്യാറുള്ള നിരവധി രക്ഷിതാക്കളുണ്ട്.
നിർഭാഗ്യവശാൽ അവരെ എല്ലാവരെയും നിരാശരാക്കുന്ന പ്രകടനമാണ് ഈ
ഭരണ സമിതിയിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നും യുപിപി രക്ഷിതാക്കൾവിഭാഗം നേതാക്കളായ അജി ഭാസി, സാനി പോൾ, അനീഷ് വർഗ്ഗീസ്, സുരേഷ്ദേശികൻഎന്നിവർ വാർത്താകുറിപ്പിലൂടെ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍