ആദർശം മുറുകെ പിടിച്ച് അഴിമതിക്കെതിരെ പോരാട്ടം നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനായ തൊഴിലാളി നേതാവ്; ആദ്യം ബാങ്ക് തള്ളിപ്പറഞ്ഞു, പിന്നാലെ യൂണിയനും; ജീവിക്കാൻ വേണ്ടി ഗുമസ്തപ്പണിയെടുക്കുന്ന താരകേശ്വര കമ്മത്തിനെ വേട്ടയാടി അർബുദവും; കോർപറേറ്റ് ദാസ്യത്തിന് നിൽക്കാതെ ഇപ്പോഴും പോരാടുന്ന കമ്മത്തിന്റെ കഥ
ഇന്ത്യയിൽ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ AIBEAയ്ക്ക് നേതൃത്വം നൽകുകയും രണ്ടുദശാബ്ദത്തിലധികം അതിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ബാങ്ക് ദേശസാൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനെതിരെയും ബാങ്കിങ് മേഖലയിലെ തൊഴിലവകാശങ്ങളുടെ സങ്കുചിത താല്പര്യങ്ങളിലൊതുങ്ങാതെ, സംഘടനാ പ്രവർത്തനം ബാങ്കിങ് സേവനോപഭോക്തൃസമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ സമ്പദ്ഘടനയുടെ ആരോഗ്യവും ഉറപ്പാക്കുന്ന തരത്തിൽ കാഴ്ചവെച്ച ക്രാന്തദർശിയായ തൊഴിലാളിവർഗ്ഗ നേതാവാണു സ.താരകേശ്വർ ചക്രബർത്തി. ബാങ്കിങ് ജീവനക്കാരും രാഷ്ട്രീയനേതൃത്വവും പൊതു പ്രവർത്തകരും സ്നേഹാദരങ്ങളോടെ അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത് താരക്ദാ എന്നും ദാദാ എന്നുമായിരിന്നു.
താരകേശ്വർ എപ്പോഴും ഇന്ത്യയിലെ ബാങ്കുകളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചിന്തിക്കുകയും തന്റെ സംഘടനാംഗങ്ങളോട് ബാങ്കുകളിലെ അഴിമതിക്കെതിരെ പോരാടൂന്നതിനും നിർദ്ദേശം നൽകുകയും നിതാന്തജാഗ്രത പുലർത്തുകയും ചെയ്തുപോന്നിരുന്നു. ബാങ്ക്, സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും കൈകാര്യം ചെയ്യുന്നതു പൊതുജനങ്ങളുടെ പണമാണല്ലോ. വി.പി.കമ്മത്ത് AIBEAയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലോർഡ് കൃഷ്ണ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃസ്ഥാനത്തു പ്രവർത്തിച്ചിരുന്നു. താരക് ദായുടെയും തന്റെ സംഘടനയുടെ ബാംഗ്ലൂർ സമ്മേളനം അംഗീകരിച്ച ബാങ്കുകളുടെ ആരോഗ്യം- രോഗവും പ്രതിവിധികളും എന്ന പ്രമേയാടിസ്ഥാനത്തിലുള്ള പ്രവർത്തനപരിപാടി അയവില്ലാതെ തന്റെ സംഘടനാപ്രവർത്തനത്തിലും ബാങ്കിങ് തൊഴിലിലും കമ്മത്ത് പിന്തുടർന്നുപോന്നു.
താൻ ജോലിചെയ്യുന്ന ബാങ്കും സെഞ്ചുറിയൻ ബാങ്ക് ഓഫ് പഞ്ചാബിലൂടെയുമായി നടന്ന 450 ഓളം കോടി രൂൂപയുടെ ഹവാല ഇടപാട് പ്രൊഫ. എ.കെ.പ്രേമജം എംപിയിലൂടെ പാർലമെന്റിലെത്തിച്ചതുൾപ്പടെ ബാങ്കിങ് രംഗത്തെ അഴിമതിക്കെതിരെ സംഘടനയുടെ ബാനറിൽ തന്നെ വ്യക്തിപരമായ പ്രത്യേകശ്രദ്ധയോടെ പ്രവർത്തിച്ചുപോന്നു ശ്രീ കമ്മത്ത്. കമ്മത്തിന്റെ പ്രവർത്തനരീതിയും കർമ്മകുശലതയും താരകേശ്വറിനു കമ്മത്തിനോട് പ്രത്യേകവാത്സല്യം ജനിപ്പിച്ചിരുന്നു. സംഘടനാ പരിപാടികൾക്കിടയിൽ കണ്ടുമുട്ടുമ്പോൾ താരക് ദാ നടത്തുന്ന കുശലാന്വേഷണം ''കോമ്രേഡ്, ഹൗ ഈസ് യുവർ ബാങ്ക്'' എന്നാണു. ദാദായുടെ ഈ വാചകം കമ്മത്തിനു ഒരു രാസത്വരകം പോലെ സംഘടനാപ്രവർത്തനത്തിനു ആവേശവും കരുത്തും നൽകി.
സ്വന്തം സുരക്ഷിതത്വവും വ്യക്തിജീവിതഭദ്രതയും അഴലുകളും നോക്കതെ അഴിമതിക്കെതിരെ അണപ്പില്ലാതെ അങ്കംവെട്ടിയ സ. വി.പി.കമ്മത്ത് അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണു. അഴിമതിക്കെതിരെയുള്ള ഇമ്പമുള്ള മുദ്രാവാക്യങ്ങളും സുവിശേഷപ്രഘോഷണവും മാത്രമായിരുന്നില്ല കമ്മത്തിന്റെ അഴിമതി വിരുദ്ധപ്രവർത്തനം, മറിച്ച് സന്ധിയില്ലാത്ത കർമ്മസമരമായിരുന്നു. അതിനു കമ്മത്തിനു കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവസന്ധോരണോപാധിയും ഭദ്രമായ കുടുംബജീവിതവുമായിരുന്നു. താൻ ഉപജീവനം കഴിക്കുന്ന സ്വകാര്യബാങ്കിന്റെ മാനേജ്മെന്റ്റ് പകൽകൊള്ളയിൽ ഏർപ്പെട്ട്, പൊതുജന നിക്ഷേപം ധുർത്തടിക്കുന്നത് രേഖാമുലം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുത്തി എന്നതിന്റെ പേരിൽ, വി.പി.കമ്മത്തിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടിട്ട് ഈ ഒക്റ്റോബർ 28നു പതിനഞ്ചു വർഷങ്ങൾ പിന്നിടുന്നു.
ആദർശം മുറുകെ പിടിച്ച് അഴിമതിക്കെതിരെ പോരാട്ടം നടത്തിയതിനു ആദ്യം ബാങ്കും, പിന്നെ അദ്ദേഹത്തിന്റെ യുണിയനും, മറവി കൊണ്ട് പോതുസമുഹവും കമ്മത്തിനെ തള്ളിപ്പറഞ്ഞു.
നാളിതുവരെയുള്ള അഴിമതിവിരുദ്ധ പോരാട്ടങ്ങൾ കമ്മത്തിന് സമ്മാനിച്ചത് 11 ലക്ഷം രുപയുടെ ബാധ്യതയും തൊഴിൽനഷ്ടവുമാണ്. വൈയക്തികനഷ്ടങ്ങൾക്ക് ഈ അഴിമതിവിരുദ്ധ പോരാളിയുടെ പോരാട്ടവീര്യം കെടുത്താനാവില്ല. പുതുതലമുറ ബാങ്കുകളുടെ തലതിരിഞ്ഞ ബാങ്കിങ് നയങ്ങളെ കുറിച്ചും ജനകീയ ജനാധിപത്യത്തെ കുറിച്ചും ബൃഹത്തും ചെറുതുമായ പലപുസ്തകങ്ങൾ രചിച്ചുകൊണ്ടിരിക്കുന്നു.
സ്പെക്ട്രം അഴിമതികളെ, അടങ്കൽ തുകയുടെ വലിപ്പം കൊണ്ട് വെല്ലുന്ന, ബാങ്കിങ് രംഗത്തെ അഴിമതിക്കും അതിനു വളം വെക്കുന്ന ധനമന്ത്രാലയതിന്റെയും റിസർവ് ബാങ്കിന്റെയും നടപടികൾക്കെതിരെ കമ്മത്ത് പലതവണ ഭരണകൂടങ്ങളുടെ ശ്രദ്ധക്ഷണിച്ചെങ്കിലും കോർപറേറ്റ് ദാസ്യത്തിൽ ചടഞ്ഞുകിടക്കുന്ന ഭരണകൂടങ്ങൾ അതു കണ്ടില്ലെന്ന് നടിച്ചു. കമ്മത്തിന്റെ സന്തതസഹചാരിയായി കൈയിൽ എപ്പോഴും ഒരു നീലബാഗുണ്ടാകും. അതിൽ അവസാനിക്കാത്ത പടക്കോപ്പുകളും.
ബാങ്കിങ് രംഗത്ത് കമ്മത്തിനോടൊപ്പം ജോലിചെയ്തവരും ജൂനിയറായിട്ടുള്ളവരും പതിനായിരങ്ങൾ പ്രതിമാസം പെൻഷൻ വാങ്ങുമ്പോൾ കമ്മത്ത് ഇന്നും ഗുമസ്തപ്പണിയെടുത്താണു അഷ്ടിക്കു വക കണ്ടെത്തുന്നത്. ബാങ്കിങ് രംഗത്ത് പ്രവർത്തിച്ച മറ്റുള്ളവരുടെ സാമ്പത്തികഭദ്രതയും കമ്മത്തിന്റെ പൊതുകാര്യപ്രസക്ത നിലപാടുകൾക്കു വേണ്ടി അനുഭവിക്കേണ്ടി വന്ന സാമ്പത്തികാരിഷ്ടത കമ്മത്തിനെ കുടുംബാംഗങ്ങൾക്ക് അസ്വീകാര്യനാക്കി. ഇന്ന് സ.കമ്മത്ത് അവശനാണു. സാമ്പത്തികമായി മാത്രമല്ല, ശാരീരികമായും. അഴിമതിയെന്ന സമൂഹത്തെയും ഇന്ത്യൻ സാമ്പത്തികരംഗത്തെയും കാർന്നുതിന്നുന്ന അർബുദത്തിനെതിരെ പോരാടിവലഞ്ഞ കമ്മത്തിന്റെ ശരീരത്തിൽ ദുർവിധി ഇന്ന് അർബുദത്തിന്റെ രൂപത്തിൽ കടന്നുകൂടിയിട്ടുണ്ട്. പഴയതുപോലെ യാത്ര ചെയ്യാൻ വയ്യാതായിരിക്കുന്നു. താനെഴുതി ബാങ്കിൽ നിന്നും വായ്പ തരമാക്കി പ്രിന്റ് ചെയ്ത പുസ്തകങ്ങൾ വിറ്റുകിട്ടുന്നതിൽ നിന്നുവേണം ചികിത്സയ്ക്കും വായ്പാതിരിച്ചടവിനും പണം കണ്ടെത്താൻ.
കമ്മത്ത് ഞാനുൾപ്പടെ തന്റെ സൗഹൃദവലയത്തിലുള്ളവർക്ക് അനാരോഗ്യം മൂലം പുസ്തകങ്ങൾ തപാലിൽ അയച്ചുനൽകുകയാണു ചെയ്യുന്നത്. പുസ്തകത്തോടൊപ്പം വിലയൊടുക്കുന്നതിനു അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിന്റെയും പോസ്റ്റൽ സേവിങ്സ് അക്കൗണ്ടീന്റെയും വിവരങ്ങൾ നൽകുന്നു. പലരും റാപ്പർ പോലും തുറന്നു നോക്കാതെ സ്വീകരണമുറിയിലിടുന്നു. ''ഇങ്ങോർക്കെന്താ വട്ടാണോ'' എന്ന് ആത്മഗതം നടത്തുന്നു. തിരക്കിട്ട ജീവിതപ്രയാണത്തിൽ പരുക്കേറ്റു വീണ ഈ പടയാളിയെ ഓർക്കാൻ, പുസ്തകത്തിന്റെ വില അയച്ചുനൽകാൻ, അതിനു മെനക്കെടാൻ, ഒന്നു ഫോണിൽ വിളിച്ച് ഒരു കുശലാന്വേഷണം നടത്താൻ, അണയാത്ത ആത്മവീര്യത്തെ ഒന്നു അഭിനന്ദിക്കാൻ ആർക്കാണു നേരം.
''അവനു കാവലാളാരു ഈ ഞങ്ങളോ'' ഇനിയും കരുണ വറ്റിയിട്ടില്ല നമുക്കെങ്കിൽ, ഈ പോരാളിയുടെ രചനകൾ വാങ്ങി, കുറഞ്ഞപക്ഷം ഒരു കുശലാന്വേഷണമെങ്കിലും നടത്താൻ അലിവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. പുസ്തകങ്ങൾ എല്ലാം മഹത്തരമാണെന്ന അഭിപ്രായമൊന്നുമില്ല, പക്ഷെ, അതെല്ലാം അദ്ദേഹത്തിന്റെ മൗലികമായ ആശയങ്ങളും രചനകളുമാണു. അഴിമതിക്കെതിരെയുള്ള അനവധിയായ അമ്പുകളാണു. അദ്ദേഹത്തെ ബന്ധപ്പെടുവാൻ താല്പര്യമുള്ളവർക്ക്. ഫോൺ: 8281992677. മേൽവിലാസം: വി.പ്രേമചന്ദ്ര കമ്മത്ത്, വെൺചന്ദ്ര, എളമക്കര, കൊച്ചി-26
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍