മാറാട് കലാപ സമയത്ത് ഹിന്ദുപേര് സഹായമായി; കരിപ്പൂർ തിരിമറി സംബന്ധിച്ച വിജിലൻസ് കേസുകൾ പുഷ്പം പോലെ മുക്കി; ഇടതു കാലത്ത് സംരക്ഷിച്ചത് എളമരം കരീം; ഇപ്പോൾ കുഞ്ഞാലിക്കുട്ടിയും; ആരും തൊടാൻ മടിക്കുന്ന ടി ഒ സൂരജിന്റെ വീട്ടിൽ പൊലീസ് കയറിയതെങ്ങനെ?
ബി രഘുരാജ്
തിരുവനന്തപുരം: ടി ഒ സൂരജ് എന്ന ഐഎഎസുകാരന്റെ വീട്ടിലും ബന്ധു വീടുകളിലും നടന്ന വിജിലൻസ് റെയ്ഡ് യുഡിഎഫ് സർക്കാരിൽ വൻ ഭൂകമ്പങ്ങൾക്ക് തുടക്കമാകും. ഏത് സർക്കാർ ഭരിച്ചാലും തൊടാൻ കഴിയാത്തത്ര ശക്തമായ ബന്ധങ്ങൾക്കുടമയായ സൂരജിന്റെ വീട്ടിൽ പൊലീസ് കയറിയതിനെതിരെ ഇപ്പോൾ തന്നെ മന്ത്രിമാർക്കിടയിൽ അഭിപ്രായഭിന്നത ആരംഭിച്ച് കഴിഞ്ഞു.
എന്തു വില കൊടുത്തും സൂരജിനെ സംരക്ഷിക്കാൻ ഉറച്ച് ലീഗ് മന്ത്രിമാർ ഒരേപോലെ തന്നെ രംഗത്തുണ്ട് എന്നത് തന്നെയാണ് മുഖ്യമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അന്വേഷണം തുടരാനാണ് ആഭ്യന്തരമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത വിജിലൻസ് ഡയറക്ടർ വിൻസന്റ് എം പോൾ കൂടി ആകുമ്പോൾ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകൾക്കും ഏറെ വൈകാതെ കേരളം സാക്ഷ്യം വഹിച്ചേക്കും.
പൊതുമരാമത്ത് മന്ത്രി പോലും അറിയാതെ ആയിരുന്നു സൂരജിന്റെ വീട്ടിലെ ഓപ്പറേഷൻ ഒരുങ്ങിയത്. എന്നാൽ ആഭ്യന്തര മന്ത്രിക്ക് ഇത് സംബന്ധിച്ച ശക്തമായ സൂചന ലഭിച്ചിരുന്നു. റെയ്ഡ് ആരംഭിച്ച ഉടൻ തന്നെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അതൃപ്തി അറിയിച്ചു മുഖ്യമന്ത്രിയുമായി സംസാരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വിജിലൻസ് നടപടികളിൽ ഇടപെടാൻ ബുദ്ധിമുട്ടുണ്ട് എന്ന നിലപാടെടുത്ത് ആഭ്യന്തരമന്ത്രി അകലം പാലിക്കുകയായിരുന്നു.
ഐഎഎസുകാർക്കിടയിലെ കൊലകൊമ്പനായ സൂരജിനെതിരെയുള്ള നടപടി എല്ലാവരേയും ഒരുപോലെ അത്ഭുതപ്പെടുത്താൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. റെയ്ഞ്ച് ഓഫീസറായി വനം വകുപ്പിൽ ജോലിക്ക് കയറി ഉപജാപക കലയിലെ സാമർത്ഥ്യവും തരംനോക്കി ഓശാന പാടുന്ന രീതിയും മൂലം വേഗത്തിൽ ഐഎഎസുകാരനായി മാറിയ ഉദ്യോഗസ്ഥനാണ് സൂരജ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഐഎഎസിലേക്ക് മാറിയപ്പോൾ മുസ്ലിം പേര് മാറ്റി ഹിന്ദു പേര് സ്വീകരിച്ച് തന്ത്രങ്ങൾ പയറ്റിയാണ് പടികൾ ചവിട്ടി കയറിയത്. മാറാട് കലാപ സമയത്ത് കോഴിക്കോട് കളക്ടർ ആയിരുന്നെങ്കിലും സൂരജ് എന്ന പേര് മൂലം ഹിന്ദു ഐക്യവേദി പ്രവർത്തകർ പോലും സംശയിച്ചില്ല. ഇതുമൂലം സാക്ഷാൽ കുമ്മനം രാജശേഖരനെ പോലും സൂരജിന് പറ്റിക്കാൻ കഴിഞ്ഞു. സിറാജെന്നാണ് സൂരജിന്റെ രക്ഷിതാക്കളിട്ട പേരെന്ന് കുമ്മനം പോലും വളരെ വൈകിയാണ് മനസ്സിലാക്കിയത്.
മുസ്ലിംലീഗ് നേതൃത്വത്തിന്റെ പിന്തുണയായിരുന്നു യുഡിഎഫ് ഭരണകാലത്ത് സുരജിന്റെ കരുത്ത്. കഴിഞ്ഞ ഇടത് ഭരണകാലത്ത് എളമരം കരീമും രക്ഷകനായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൂരജിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നു വിജിലൻസ് കേസുകൾ പൂഴ്ത്തിയത് എളമരം കരീമുമായുള്ള ബന്ധം മൂലമായിരുന്നു. കോഴിക്കോട് ജില്ലാ കളക്ടർ ആയിരിക്കവേ കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതി കേസായിരുന്നു ഇതിൽ പ്രധാനം. മെഡിക്കൽ കോളേജിന് കെട്ടിടം പണിതതുമായി ബന്ധപ്പെട്ട ആരോപണവും വിജിലൻസ് കേസായി മാറി. ഉണ്ണിക്കൃഷ്ണൻ എന്ന വിജിലൻസ് ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്ത് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകുകയും ചെയ്തു. എന്നാൽ അന്നത്തെ വിജിലൻസ് ഡയറക്ടർ ആയിരുന്ന ഉപേന്ദ്രവർമ്മ ഉന്നത സ്വാധീനം മൂലം ഫയലിൽ നടപടി എടുത്തില്ല.
ഉപേന്ദ്രവർമ്മ മാറി സിബി മാത്യു വിജിലൻസ് ഡയറക്ടറായി വന്നപ്പോൾ ഈ കേസ് പൊടിതട്ടിയെടുത്ത് അന്വേഷണത്തിന് ഉത്തവിടുകയും സൂരജിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ യാതൊരു നടപടിയും സർക്കാർ എടുത്തില്ല. ആ അന്വേഷണം പിന്നീട് ഉന്നത സ്വാധീനം ഉപയോഗിച്ച് മരവിപ്പിക്കുകയായിരുന്നു. സൂരജിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട സിബി മാത്യുവിനോട് പിന്നീട് പകവീട്ടാൻ പല ശ്രമങ്ങളും നടന്നതായി ആരോപണം ഉണ്ട്. സിബി മാത്യുവിനെതിരെ അക്കാലത്ത് ഉണ്ടായ വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ സൂരജ് ആയിരുന്നു എന്ന് അന്ന് മുതലേ സൂചനയുണ്ടായിരുന്നു.
വനം വകുപ്പിൽ റേഞ്ചറായാണ് സർക്കാർ സർവ്വീസിൽ ജോലി തുടങ്ങിയത്. പിന്നീട് ഡെപ്യൂട്ടി കളക്ടറുടെ ഡയറക്ട് റിക്രൂട്ട്മെന്റിലൂടെ റവന്യൂ വകുപ്പിന്റെ ഭാഗമായി. പാലയിലും മൂവാറ്റുപുഴയിലും ആർ ഡി ഒ. പിന്നീട് എറണാകുളത്ത് സബ് കളക്ടർ. 1994 ഐഎസ്എസ് പദവിയും കിട്ടി. തൃശൂരിലും കോഴിക്കോടും കളക്ടർ. ഒൻപതുകൊല്ലം വനം വകുപ്പിൽ റേഞ്ചറായിരുന്ന സൂരജ് ഒരു കൊല്ലം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുണ്ട്. രസതന്ത്രത്തിലും നിയമത്തിലും ബിരുദം. മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ഇതിനെല്ലാം ഉപരി ആരേയും ആകർഷിക്കും. ഇതു തന്നെയാണ് സുരജിന്റെ ഉയർച്ചയുടെ രഹസ്യമെന്ന് കരുതുന്നവരുണ്ട്.
അതിനപ്പുറം സാക്ഷാൽ കെ. കരുണാകരൻ പോലും സൂരജിനെ ഹിന്ദുവായി തെറ്റിദ്ധരിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധമുള്ളതിനാൽ തൃശൂരിലെ കളക്ടർ ഹിന്ദുവായിരിക്കണമെന്ന് കരുണാകരൻ നിർബന്ധമുണ്ടായിരുന്നു. തൃശൂർ കളക്ടറായി 2001ൽ ആന്റണി സർക്കാർ സുരജിനെ നിയമിച്ചപ്പോൾ കരുണാകരനും എതിർത്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ ലീഡർക്ക് കാര്യം മനസ്സിലായി. തൃശൂരിൽ സൂരജ് വേണ്ടെന്ന് കരുണാകരൻ നിർബന്ധം പിടിച്ചു. അങ്ങനെ തൃശൂരിൽ നിന്ന് കോഴിക്കോട് സൂരജ് എത്തി. തട്ടകം കോഴിക്കോട് ആയതോടെ സൂരജ് താരമായി.
മാറാട് കലാപമാണ് ടി ഒ സൂരജെന്ന കോഴിക്കോട് കളക്ടറെ ശ്രദ്ധേയനാക്കിയത്. ഓടിനടന്ന് കലാപം അമർച്ച ചെയ്യാൻ സൂരജ് മുന്നിൽ നിന്നു. ഹിന്ദു ഐക്യവേദി നേതാക്കൾ പോലും സൂരജ് ഹിന്ദുവാണെന്ന് കരുതി ഏറെ വിശ്വസിച്ചു. കലാപത്തിന് തൊട്ട് മുമ്പാണ് കോഴിക്കോട് കളക്ടറായി സുരജ് എത്തിയത്. അതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ഇന്ന് ഹിന്ദു ഐക്യവേദി നേതാക്കൾ ആരോപിക്കുന്നുണ്ട്. 1995ൽ ബോക്സ് ഓഫീസ് ഹിറ്റായ ഷാജി കൈലാസ് സിനിമയായ ദി കിംങ്ങിൽ കളക്ടറായി മമ്മൂട്ടി തിളങ്ങി. മമ്മൂട്ടിയുടെ ജോസഫ് അലക്സ് നീങ്ങിയതിന് സമാനമായി മാറാട് കലാപ സമയത്ത് സൂരജ് നീങ്ങി. ആദ്യ ഘട്ടത്തിൽ മാദ്ധ്യമങ്ങൾ സൂരജെന്ന കളക്ടറെ ജോസഫ് അലക്സിനോട് ഉപമിച്ചു. കൈയടിയും നേടി. ഈ ഘട്ടത്തിൽ ഹിന്ദു ഐക്യവേദിയുടെ സമര നേതാവായ കുമ്മനം രാജശേഖരന് പോലും സൂരജ് വിശ്വസ്തനായിരുന്നു. പതുക്കെ ചിത്രം മാറി. മറുവശത്തിനൊപ്പമാണ് സുരജ് എന്ന് ഹിന്ദു ഐക്യവേദി തന്നെ ആരോപണം ഉയർത്തി. വിവരങ്ങൾ മറുഭാഗത്തിന് കളക്ടർ ചോർത്തി നൽകുന്നത് കുമ്മനം തന്നെ മുഖ്യമന്ത്രി ആന്റണിയോട് പരാതിപ്പെട്ടു.
ഇ അഹമ്മദിനും മായിൻ ഹാജിക്കും ഒപ്പമാണ് സൂരജ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ പരാതി. ഈ സമയത്താണ് സൂരജിന്റെ പേരിലെ കള്ളവും ഹിന്ദു സംഘടനാ നേതാക്കൾ പോലും തിരിച്ചറിയുന്നത്. സൂരജ് മുസ്ലീമാണെന്ന് മനസ്സിലാക്കിയതോടെ കരുതലോടെ ഹിന്ദു ഐക്യവേദി നീങ്ങി. പന്നീട് മുഖ്യമന്ത്രി ആന്റണി അടക്കമുള്ളവരുമായി നേരിട്ട് കുമ്മനം ചർച്ചകൾ നടത്തി. കളക്ടറുടെ അധികാരം ഉപയോഗിച്ച് പൊലീസിനെ പോലും സൂരജ് നിയന്ത്രിച്ചിരുന്നു. കിങ് സിനിമയിലെ ജോസഫ് അലക്സിനെ അനുസ്മരിച്ച് സൂരജ് നീങ്ങിയതിനാൽ ആർക്കും ആദ്യ ഘട്ടിൽ സംശയം തോന്നിയില്ല. അങ്ങനെ മറാട് കലാപത്തിലെ ഗൂഡാലോചന ആരും അറിയാതെ പോയെന്നാണ് ആക്ഷേപം.
മാറാട് കലാപത്തിനിടെ സംസ്ഥാനത്ത് ഒഴുകിയെത്തിയ കോടികൾ എങ്ങോട്ട് പോയി എന്നതിന് ഇനിയും വ്യക്തമായ ഉത്തരമില്ല. പക്ഷേ അന്നുമതുൽ തന്നെ സൂരജ് എന്ന ഐ എ എസുകാരന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കപ്പെട്ടു. മാറി മാറി വന്ന സർക്കാരുകളിലെ സ്വാധീനം സൂരജിനെ പിന്നേയും ഉയരത്തിലെത്തിച്ചു. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും കൊട്ടാര സദൃശ്യമായ വീടുകൾ വാങ്ങി കൂട്ടി. എല്ലാം അറിയാവുന്നവരും ഒന്നും കണ്ടില്ലെന്ന് നടിച്ചു. എന്നാൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മനസ്സിൽ എന്തോ കണ്ട് വിജിലൻസിന് പച്ചക്കൊടി കാട്ടിയതോടെയാണ് ഇപ്പോൾ കളം മാറിയിരിക്കുന്നത്. റെയ്ഡിൽ കോടികളുടെ അഴിമതി സ്വത്തുക്കൾ കണ്ടെത്തി. ഇതിനപ്പുറം സുരജിനെതിരെ നീങ്ങാൻ രാഷ്രീയഭരണ നേതൃത്വങ്ങൾ തയ്യാറാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്