സിബിഎസ്ഇ കലാമേളകളോട് സംസ്ഥാന സർക്കാറിന് അവഗണന; സ്മൃതി ഇറാനിയുടെ വേഗമേറിയ നടപടികളിൽ പ്രതീക്ഷയേറെ: മാനേജ്മെന്റ് അസോസിയേഷൻ നേതാവ് ഇന്ദിരരാജൻ മറുനാടൻ മലയാളിയോട്
എം പി റാഫി
മലപ്പുറം: കേരള സർക്കാറും പൊതുസമൂഹവും പണക്കാരെന്നും വരേണ്യവിഭാഗമെന്നും മുദ്ര ചാർത്തപ്പെട്ട സി.ബി.എസ്.ഇ വിദ്യാലയങ്ങൾക്കുമുണ്ട് കാണാതെ പോകുന്ന ചിലത് പറയാൻ. എല്ലാ വിദ്യാർത്ഥികളെ പോലെതന്നെ ഇവർക്കുമുണ്ട് പ്രശ്നങ്ങളും പരാതികളും, ചിട്ടയും നിലവാരവും തേടി കേന്ദ്ര സിലബസ് പഠിക്കാൻ ഇവർ നിർബന്ധിതരാകുമ്പോൾ പലതും ഇത്തരം വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുകയാണ്. അതിൽ പ്രധാനമാണ് കലാകായിക മത്സരങ്ങളിൽ മികവ് കാട്ടുന്നവരോടുള്ള സർക്കാർ സമീപനം. ലക്ഷങ്ങൾ ചെലവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് സമാന്തരമായി തന്നെ വർഷംതോറും ശാസ്ത്രോത്സവവും കലാ കായിക മേളയും സംഘടിപ്പിക്കാറുണ്ട്. പക്ഷെ, ഈ കുട്ടികൾക്ക് എത്ര കഴിവുണ്ടെങ്കിലും സ്റ്റേറ്റിലെ കലാ പ്രതിഭയോ കലാ തിലകമോ ആണെങ്കിൽ പോലും യാതൊരു വിധ ആനുകൂല്യങ്ങളോ ഗ്രേസ് മാർക്കോ വെയ്റ്റേജോ ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ നിന്നും ഒരു രൂപ ഫണ്ട് ലഭിക്കാതെ കഴിഞ്ഞ ഇരുപത് വർഷമായി സി.ബി.എസ്.സി മാനേജ്മെന്റ് അസോസിയേഷനു കീഴിൽ സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിവിധതരം മേളകൾ നടത്തി വരുന്നുണ്ട്. മാതൃകാപരവും ചിട്ടയോടെയും നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽ പലപ്പോഴും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതരുടെ മക്കൾ പഠിക്കുന്നുണ്ടെങ്കിലും നേരിടുന്ന പ്രശ്നങ്ങളിൽ ഇവരാരും ഇടപെടുകയോ പരിഹരിക്കുകയോ ചെയ്യുന്നില്ല. പല മിടുക്കരായ വിദ്യാർത്ഥികൾക്കും അർഹമായ ഗ്രേസ് മാർക്ക് പോലും ലഭിക്കാതെ പോകുന്നത് ഇത്തരക്കാരെ കലാപ്രകടനങ്ങളിൽ നിന്നും പിന്നോട്ടടിക്കാൻ കാരണമാകുന്നുണ്ട്. വ്യത്യസ്ത ടെലിവിഷൻ റിയാലിററി പ്രോഗ്രാമുകളിൽ പങ്കെടുക്കാനെത്തുന്നതും പങ്കെടുത്ത് മികവ് തെളിയിക്കുന്നവരെയും പരിശോധിച്ചാൽ 85ശതമാനവും സി.ബി.എസ്.സി വിദ്യാലയങ്ങളിൽ നിന്നും വരുന്നവരാണെന്ന് കാണാൻ കഴിയും.
സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും അതിലുപരി മാനേജ്മെന്റ് അധികൃതരുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന തരത്തിൽ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും അർഹമായ ആനുകൂല്യങ്ങൾ നൽകി വിദ്യാർത്ഥികളെയെല്ലാം ഒരുപോലെ കാണുക എന്നുള്ളത്. ഇതിൽ പ്രധാന ആവശ്യമായിരുന്നു ഗ്രേസ് മാർക്കും കുട്ടികളുടെ കലാകായിക പ്രകടനങ്ങൾക്ക് ദേശീയ തലത്തിൽ അവസരവും. എന്നാൽ കേരളത്തിലും കേന്ദ്രത്തിലും സർക്കാറുകൾ മാറി ഭരിച്ചിട്ടും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ശശിതരൂർ വരെയുള്ളവർ കൈകാര്യം ചെയ്തിട്ടും ഈ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടായിരുന്നില്ല.
എന്നാൽ അധികാരത്തിലേറി മാസങ്ങളായില്ല. സ്മൃതി ഇറാനി കേന്ദ്ര മാനവ വിഭവ ശേഷി കസേരയിലെത്തിയിട്ട്, കേരളത്തിൽ നിന്നുള്ള ആവശ്യങ്ങൾ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഞൊടിയിടയിലാണ് സമ്മത പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാൻ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത മന്ത്രിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞവർക്ക് നോക്കിനിൽക്കാനെ സാധിച്ചുള്ളൂ. സ്മൃതി ഇറാനിയുടെ പ്രവർത്തനങ്ങളിൽ പ്രതീക്ഷയും അതിലുപരി വിശ്വാസവും അർപ്പിച്ചിരിക്കുകയാണ് കേരള മാനേജ്മെന്റ് അസോസിയേഷൻ. അടുത്ത വർഷം മുതൽ കലാമേളകൾ കേന്ദ്രം നേരിട്ട് നടത്തുകയും പിന്നീട് ദേശീയ തലത്തിലേക്കും കേരളാ മാതൃകയിൽ മേള സംഘടിപ്പിക്കാനുമാണ് കേന്ദ്ര തീരുമാനം. ദേശീയ തലത്തിൽ സി.ബി.എസ്.ഇ കുട്ടികൾക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നതോടെ ഗ്രേസ് മാർക്കും മികവ് കാട്ടുന്ന കുട്ടികൾക്ക് അതത് ഇനങ്ങളിൽ പ്രത്യേകം റിസർച്ചിനും കേന്ദ്ര മാനവ വിഭവ ശേഷി സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനമാണ് കേരളത്തിൽ പ്രതീക്ഷയുണ്ടാക്കിയിരിക്കുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പുതിയ പ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവ മേളയിൽ വച്ച് സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ മറുനാടൻ മലയാളിയുമായി തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പങ്കുവച്ചതിങ്ങനെ:
കുറെ വർഷങ്ങളായി സി.ബി.എസ്.ഇയിൽ പഠിക്കുന്ന കുട്ടികളോട് സർക്കാറുകൾ അവഗണന കാണിക്കുകയാണ്. കലാ കായിക പ്രകടനങ്ങളിൽ മത്സരരംഗത്ത് മികവ് തെളിയിച്ചാലും അവർക്കാർക്കും ഉയരാൻ പറ്റാത്ത സാഹചര്യമാണ്. കേരളത്തിൽ നിന്നും നല്ല കലാപ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികൾക്ക് ദേശീയ തലത്തിൽ പോവാൻ പറ്റുന്നില്ല. മാത്രമല്ല എത്ര പ്രയത്നിച്ച് കുട്ടികൾ മികവ് തെളിയിച്ചാലും അവർക്ക് ഗ്രേസ് മാർക്ക് ലഭിക്കാത്ത അവസ്ഥ അവരെ ഇതിൽ നിന്നും പിന്നോട്ടടിക്കും. എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡൻസ്, സ്റ്റുഡന്റ് പൊലീസ് ഈ ഇനങ്ങൾക്കെല്ലാം നിലവിൽ സംസ്ഥാന ഗവൺമെന്റ് ഗ്രേസ് മാർക്ക് കൊടുക്കുകയും ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രഫഷണൽ കോഴ്സുകളിലേക്കുൾപ്പടെ അഡ്മിഷൻ ലഭിക്കുന്ന കാലഘട്ടത്തിലേക്ക് വന്നതോടെ സി.ബി.എസ്.ഇ വിദ്യാർത്ഥികളോട് കനത്ത അവഗണനയാണ് നടത്തികൊണ്ടിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലേക്ക് ഇത്തരത്തിലുള്ള ഗ്രേസ് മാർക്കുകളെല്ലാം തന്നെ ആകർശിച്ച് ഇവിടെ നിന്നും കുട്ടികൾ പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇതുമൂലം വളരെ സിസ്റ്റമാറ്റിക്കായി നടത്തുന്നതും മത്സര രംഗത്ത് മുൻപന്തിയിൽ നിൽക്കുകയും ഉയർന്ന് വരികയും ചെയ്യേണ്ടവർ പിന്മാറി.
ഈ വിഷയം സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽ നിരവധി തവണ കൊണ്ട് വന്ന് സ്കൂൾ മാനേജ്മെന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഞാൻ തന്നെ സംസാരിച്ചിട്ടുള്ളതാണ്. എന്നിട്ടും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഒരു തീരുമാനവും വരാഞ്ഞപ്പോൾ ഇതേ വിഷയവുമായി ഞങ്ങൾ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തെ സമീപിച്ചു. അങ്ങിനെ ഞങ്ങളുടെ റിക്വസ്റ്റ് മാനിച്ചുകൊണ്ട് ഈ മാസം രണ്ടിന് സി.ബി.എസ്.ഇ യുടെ നാഷണൽ കോൺഫറൻസ് നടന്നു. ഈ പരിപാടിയിൽ പങ്കെടുക്കാനായി മാത്രമാണ് അന്ന് സ്മൃതി ഇറാനി കേരളത്തിലെത്തിയത്. ഇതൊരു ചരിത്ര സംഭവമാണ്. ഇതിന്റെ മുമ്പും നാല് തവണ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കണ്ടിരുന്നു. കൂടാതെ ഈ പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിൽ വന്നപ്പോൾ ഞങ്ങളൊരു മെമോറാണ്ടം ഒരിക്കൽ കൂടി സമർപ്പിക്കുകയുണ്ടായി.
ഈ വേദിയിൽ വച്ച് തന്നെ സ്മൃതി ഇറാനി പ്രഖ്യാപനം നടത്തി, അടുത്ത അധ്യയന വർഷം മുതൽ സി.ബി.എസ്.ഇ കലോത്സവം ദേശീയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനമാണ് നടത്തിയത്. ദേശീയ തലത്തിൽ സി.ബി.എസ്.ഇ കലോത്സവം വരുന്നതോടെ ഞങ്ങൾ ഏറെ നാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഗ്രേസ് മാർക്ക് എന്നതിന് പരിഹാരം കൂടിയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സി.ബി.എസ്.ഇ സ്കൂളുകളുള്ള കേരളത്തിന്റെ ആവശ്യം ഇപ്പോൾ മാത്രമാണ് ഒരുപരിതി വരെ അംഗീകരിച്ചിട്ടുള്ളത് ബാക്കി ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട് മന്ത്രി. അടുത്ത വർഷം മുതൽ ദേശീയ തലത്തിൽ നടത്തേണ്ട കലോത്സവം നടത്തുന്നതിനുള്ള യോഗം ഈ മാസം 20ന് ഡൽഹിയിൽ നടക്കുകയാണ്. ഇതിൽ എല്ലാ സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
അസോസിയേഷന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഒരു കാര്യം ഉറപ്പായി പറയാൻ സാധിക്കും സ്മൃതി ഇറാനി മാഡം വന്നതിന് ശേഷം ഇതുവരെ ആർക്കും ചെയ്യാൻ പറ്റാതിരുന്ന നിരവധി കാര്യങ്ങൾ സൈലന്റായി ചെയ്തു കൊണ്ടിരിക്കുന്നു. കേരള സർക്കാറിന് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കേണ്ടതു കൊണ്ടാകാം ചിലപ്പോൾ ഞങ്ങളെ അവഗണിക്കുന്നത്. അല്ലാതെ കേരള സർക്കാറിനെ ഞങ്ങൾ അന്തമായി ആക്ഷേപിക്കുന്നില്ല. ഇതെല്ലാം ശശി തരൂരടക്കമുള്ളവരെ നേരിട്ട് കണ്ടിരുന്നതാണ് പക്ഷെ അവരുടെയെല്ലാം പരിമിതികളാണ് ഇതിന് തടസമായത്. ഞങ്ങൾക്ക് ലഭിക്കേണ്ട അംഗീകാരവും അവകാശം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- 'സോറോസിന്റെ അടുപ്പക്കാരുമായി കൂടിക്കാഴ്ച' രാഹുലിനെതിരെ കേന്ദ്രമന്ത്രി
- മുസ്ലിംലീഗ് പിന്തുണയിൽ രാഹുൽ ഗാന്ധി ലജ്ജിക്കുന്നു; സ്മൃതി ഇറാനി
- ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്
- മദീനയിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്