ടേക്ക് ഓഫ് സിനിമ കണ്ട് നമ്മളെല്ലാവരും കൈയടിച്ചു; എന്നിട്ടും നഴ്‌സുമാരുടെ ജീവിതം മാത്രം വലിയ ചർച്ചയാക്കിയില്ല; കോർപ്പറേറ്റ് ആശുപത്രികളിലെ ജീവൻ വെച്ചുള്ള പകൽകൊള്ളയ്ക്കും അറുതി വരുത്തണം; ഇപ്പോൾ കറിവേപ്പില പോലെ കരുതുന്നവർ ഭൂമിയിലെ മാലാഖാമാർക്കു വേണ്ടി കടിപിടികൂടുന്ന കാലം വരും
ജിതിൻ ജേക്കബ്
നമ്മുടെയൊക്കെ കുടുംബങ്ങളിൽ അല്ലെങ്കിൽ അയല്പക്കങ്ങളിൽ അല്ലെങ്കിൽ സുഹൃത്തുക്കളിൽ ആരെങ്കിലും ഒരാൾ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരുണ്ടാകും, ഇന്ത്യൻ ആർമയിലോ, പൊലീസിലോ ഉണ്ടാകും. അതിന്റെ കൂട്ടത്തിൽ ഇപ്പോൾ ഒരു വിഭാഗത്തെക്കൂടി ചേർക്കാം. നഴ്‌സുമാർ. ഭൂമിയിലെ മാലാഖമാർ, ഫ്‌ലോറൻസ് നൈറ്റിങ്‌ഗേൽന്റെ പിന്മുറക്കാർ. അങ്ങനെ വിശേഷണങ്ങൾ പലതാണ് അവർക്ക്. ലോകത്തെവിടെ പോയാലും അവിടെയെല്ലാം മലയാളിയെക്കാണാൻ കഴിയുമെങ്കിൽ ആ മലയാളികളിൽ ഒരാൾ ഒരു നേഴ്‌സ് ആയിരിക്കുമെന്ന് തീർച്ച. മലയാളി നഴ്‌സുമാരെ ലോകത്തെ എല്ലാ ആശുപത്രികൾക്കും വേണം. ആത്മാർപ്പണത്തിന്റെയും, വിശ്വാസ്യതയുടെയും പ്രതീകങ്ങളാണ് മലയാളി നഴ്‌സുമാർ.
വ്യക്തിപരമായി പറയുമ്പോൾ ഇന്ത്യയിലെ പല സംസ്ഥാങ്ങളിലും ജോലി ചെയ്തിട്ടുള്ള ഞാനും ഈ നഴ്‌സുമാരുടെ സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും വില ശരിക്കും അറിഞ്ഞിട്ടുണ്ട്. ഹൈദരാബാദിൽ ജോലി ചെയ്ത സമയത്തെ കുറച്ചു ദിവസത്തെ ആശുപത്രിവാസം എനിക്കും, മുംബയിലെ HOLY FAMILY ആശുപത്രിയിലെ നഴ്‌സുമാരുടെ പരിചരണവും, കരുതലും എന്റെ ഭാര്യക്കും അന്ന് അവളുടെ ഉദരത്തിലുണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞിനും ലഭിച്ചത് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. സാധാരണക്കാർ അറപ്പോടെ ചെയ്യുന്ന ഒത്തിരി കാര്യങ്ങൾ നഴ്‌സ്മാർ ഒരു പരാതികളും പരിഭവങ്ങളും കൂടാതെ സേവന മനോഭാവത്തോടെ ചെയുന്നു എന്നത് നമ്മൾ എല്ലാവരും നന്ദിയോടെ ഓർക്കേണ്ടതാണ്. സേവനം മുഖമുദ്രയാക്കിയ ഇവർ നൽകുന്ന സേവനങ്ങൾ എണ്ണിയെണ്ണി പറയാൻ ഒത്തിരി നല്ല കാര്യങ്ങൾ നമ്മുക്കെല്ലാവർക്കുമുണ്ടാകും. ഇതൊക്കെ പറയുമ്പോഴും ഇവരും സേവനം ചെയ്യുന്നത് ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ തന്നെയാണ്.
ബാങ്ക് വായ്‌പ്പാ എടുക്കാതെ നഴ്‌സിങ് പഠിച്ച നഴ്‌സുമാർ എത്ര ഉണ്ടാകും നമ്മുടെ സമൂഹത്തിൽ? പണ്ടൊക്കെ നഴ്‌സിങ് പഠിച്ച ആളുകൾ ഗൾഫും കടന്നു യൂറോപ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയപ്പോൾ നമ്മുടെ നാട്ടിലെ മാതാപിതാക്കളും മക്കളെയെല്ലാം നഴ്‌സുമാരാക്കാൻ മത്സരിച്ചു. കടം വാങ്ങിച്ചും, ബാങ്ക് വായ്‌പ്പാ എടുത്തും ഒക്കെ മക്കളെ നഴ്‌സിങ് പഠിപ്പിച്ചു. ദാരിദ്ര്യത്തിൽനിന്നു കുടുംബം രക്ഷപെടുമല്ലോ എന്നതായിരുന്നു എല്ലാ മാതാപിതാക്കളുടെയും ചിന്തകൾ. നല്ലൊരു സ്വപനത്തിനായി പല ഇഷ്ടങ്ങളും മാറ്റിവെച്ചു നമ്മുടെ കുട്ടികൾ നഴ്‌സിങ് പഠിച്ചു. കേരളത്തിന് പുറത്തു ചിന്തിക്കാൻ പോലുമാകാത്ത ചുറ്റുപാടുകളിലുമൊക്കെ പഠിച്ചു അവർ പുറത്തിറങ്ങി. ഒരു 2010 ആയപ്പോഴേക്കും നഴ്‌സുമാരുടെ എണ്ണം ക്രമാതീതമായി ഉയർന്നു. ഇൻഡസ്ടറിക്ക് ആവശ്യത്തിലും കൂടുതൽ നഴ്‌സുമാരായി. വിദേശ രാജ്യങ്ങളിലേക്കുള്ള ഫിലിപ്പൈൻസിസിൽ നിന്നുള്ള നഴ്‌സുമാരുടെ തള്ളിക്കയറ്റവും, വിദേശ രാജ്യങ്ങളുടെ നയങ്ങളിലെ മാറ്റങ്ങളും, തീവ്രവാദ ഭീഷണികളും, ലോക സാമ്പത്തീക തകർച്ചകളും, യുദ്ധങ്ങളുമൊക്കെ നമ്മുടെ നാട്ടിലെ നഴ്‌സുമാരെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്.
എന്തൊക്കെ പറഞ്ഞാലും എല്ലാവരുടെയും ലക്ഷ്യം വിദേശ ജോലി തന്നെയായിരുന്നു. കാരണം നാട്ടിൽ നിന്നാൽ ഒരിക്കലും അവരുടെ കടബാധ്യതകൾ തീർക്കാനുള്ള ശമ്പളം പോലും കിട്ടില്ല എന്നറിയാം. നഴ്‌സുമാരുടെ സേവന മികവ് പരിഗണിക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രൊഫഷണലായ നഴ്സുമാരാണ് നമ്മുടെ കേരളത്തിൽനിന്നുള്ളവർ. ടേക്ക് ഓഫ് എന്ന സിനിമയിൽ നഴ്‌സുമാരുടെ ജീവിതം അതേപടി പകർത്തിവെച്ചിട്ടുണ്ട്. ആ സിനിമ കണ്ടു നമ്മളെല്ലാവരും കൈയടിച്ചു. പക്ഷെ നഴ്‌സുമാരുടെ ജീവിതം നമ്മുടെ സമൂഹം വലിയ ചർച്ചയാക്കിയില്ല. വിദേശത്തേക്കുള്ള റിക്രൂട്ടിട്‌മെന്റിൽ വലിയ കാലതാമസവും, കർശന നിയന്ത്രങ്ങളുമാണ് ഇപ്പോഴുള്ളത്. എന്റെ ഒരു സുഹൃത്ത് 2 വർഷമായി അയർലണ്ടിലേക്കുള്ള ജോലിക്കായി കാത്തിരിക്കുന്നു. പല നഴ്‌സുമാരും വിദേശ ജോലി എന്ന സ്വപനം അവസാനിപ്പിച്ചു. നേഴ്‌സ് ആയ ഒരു സുഹൃത്ത് വീട്ടുകാരുടെ സങ്കടം സഹിക്ക വയ്യാതെ ഇന്ത്യ നേപ്പാൾ ബോർഡറിലുള്ള ബിഹാറിലെ ഒരു ആശുപത്രിയിൽ വര്ഷങ്ങളോളം ജോലി ചെയ്തു.
നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ ഒരു സാമൂഹിക പ്രശ്‌നമായി മാറുകയാണ്. കർഷകർ നേരിടുന്നതുപോലെ തന്നെ വലിയ പ്രതിസന്ധിയാണ് അവരും നേരിടുന്നത്. ഈ ഘട്ടത്തിൽ അവരെ സഹായിക്കേണ്ടത് നമ്മുടെ സർക്കാരുകളുടെ കടമയാണ്. ക്വാളിഫൈഡ് നഴ്‌സുമാരുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോൾ അവർക്ക് കിട്ടുന്ന ശമ്പളത്തിലും വലിയ കുറവുണ്ടായി. ശമ്പളം കുറവ് എന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്തു ചിന്തിക്കാൻ പോലും പറ്റാത്ത അത്ര കുറവ് ശമ്പളമാണ് കിട്ടുന്നത്. ഒരു മാസം വെറും 5000 രൂപയ്ക്കു ജോലി ചെയ്യുന്ന നഴ്‌സുമാർ നമ്മുടെ ഇടയിലുണ്ട്. ഒരു ദിവസം ജോലിക്കു പോയില്ലെങ്കിൽ ആ തുക പിന്നെയും കുറയും. നേരത്തെ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസ വായ്‌പ്പാ എടുക്കാത്ത അപൂർവം നഴ്‌സുമാരെ കാണൂ. ഏകദേശം ഡോക്ടർമാർ പഠിച്ചതുപോലെ തന്നെ പഠിക്കുകയും, ഡോക്ടർമാരെക്കാൾ പണിയെടുക്കുകയും ചെയ്യുന്ന നഴ്‌സുമാർക്ക് അവരുടെ വിദ്യാഭ്യാസ വായ്‌പ്പാ തിരിച്ചടവിനുള്ള ശമ്പളം പോലും കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. 4 ലക്ഷം രൂപ വായ്‌പ്പാ എടുത്തു നഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഒരാൾ പഠനശേഷം ഒരു മാസം തിരിച്ചടവായി കുറഞ്ഞത് 8000 രൂപയെങ്കിലും അടക്കേണ്ടി വരും. 5000 രൂപ ആകെ ശമ്പളം കിട്ടുന്നവർ എങ്ങനെയാണ് 8000 രൂപ പ്രതിമാസം തിരിച്ചടക്കുന്നതു? കേരളം സർക്കാർ വിദ്യാഭ്യാസ വായ്‌പ്പാ എഴുതിത്ത്തള്ളുന്നു എന്ന രീതിയിലുള്ള വാർത്തകൾ ശരിക്കും പൊള്ളത്തരങ്ങൾ നിറഞ്ഞതാണ്. സർക്കാരിന്റെ വിദ്യാഭ്യാസ വായ്‌പ്പാ എഴുതിത്ത്തള്ളുന്ന എന്ന ഓർഡർ വായിച്ചുനോക്കിയാൽ തന്നെ മനസിലാകും അതിലെ ഊഡായിപ്പുകൾ.
കുറച്ചുനാൾ മുമ്പ് നഴ്‌സുമാർ ഡൽഹിയിലും കേരളത്തിലുമൊക്കെ സമരം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ബഹുമാനപെട്ട സുപ്രീം കോടതി ഒരു നിരീക്ഷണം നടത്തുകയുണ്ടായി ' തുല്ല്യ ജോലിക്കു തുല്യ വേതനം കൊടുക്കണം എന്ന്'. അതായതു സർക്കാർ ആശുപത്രികളിലെ നഴ്‌സുമാർ വാങ്ങുന്ന അതെ ശമ്പളം തന്നെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കും കിട്ടണം എന്ന്. ഇതിനെ ചുവടുപിടിച്ചു കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാങ്ങളോടും സുപ്രീം കോടതി നിരീക്ഷണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. അതിനുള്ള മാർഗനിർദേശങ്ങളും നൽകി. ആരോഗ്യമേഖല സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയില്‌പെട്ട വിഷയമായതിനാൽ കേന്ദ്ര സർക്കാരിന് ഈകാര്യത്തിൽ നിർദേശങ്ങൾ നൽകുക എന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാനാകില്ല. കഴിഞ്ഞ തവണത്തെ സമരം കഴിഞ്ഞപ്പോൾ പല മാനേജ്‌മെന്റുകളും ശമ്പളം കൂടിയെങ്കിലും അതൊക്കെ നാമമാത്രമായിരുന്നു. അതിൽത്തന്നെ പല തരത്തിലുള്ള തട്ടിപ്പുകളും ഉണ്ടായിരുന്നു. ശമ്പളബില്ലിൽ ഒന്ന് കാണിക്കും, നഴ്‌സുമാർക്ക് കൊടുക്കുന്നത് വേറൊന്നും. ഇന്നലെ ഒരു സുഹൃത്ത് അയച്ചുതന്ന ശമ്പള ബില് പ്രകാരം ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ആലപ്പുഴയിലെ ഒരു ആശുപത്രിയിലെ ആവറേജ് ശമ്പളം 9000 /- രൂപയാണ്.
മിനിമം ശമ്പളം 20000 രൂപ എങ്കിലും ആക്കണം എന്ന് നഴ്‌സുമാർ ആവശ്യപ്പെടുന്നത്. ഡൽഹിയിലെ ഒരു നഴ്‌സിന് കിട്ടുന്നത് ശരാശരി ശമ്പളം 17000 രൂപയാണ്. പക്ഷെ അതിൽനിന്നു താമസത്തിന്റെയും ഭക്ഷണത്തിന്റെയും തുക കിഴിച്ചാൽ പിന്നെ കയ്യിൽ കിട്ടുക നാമമാത്രമായ തുകയും. ബാങ്ക് വായ്‌പ്പയുടെ തിരിച്ചടവിനുപോലും തികയില്ല. കേരളത്തിലെ ചില ആശുപത്രികളിൽ 11 മാസത്തെ ജോലിക്കു ശേഷം നിർബന്ധിത രാജി എന്ന പരിപാടികൾ ഉണ്ട്. ഒരുമാസം വീട്ടിൽ ഇരുന്നിട്ട് വീണ്ടും പുതിയതായി ജോലിക്കു കയറണം. നഴ്‌സുമാർക്ക് ശമ്പള വർദ്ധനവ് കൊടുക്കാതിരിക്കാനുള്ള അടവ് മാത്രമാണിതിന് പിന്നിൽ.
ഒരു വശം മാത്രം ചിന്തിച്ചാൽ പോരല്ലോ. ഹോസ്പിറ്റൽ മാനേജ്‌മെന്റുകളുടെ വാദം കൂടി കേൾക്കണം. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ ആശുപത്രിയുടെ Direcor മായി ഇന്നലെ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് നഴ്‌സുമാരുടെ ആവശ്യങ്ങൾ പൂർണമായും ന്യായമാണ്. അവർ 20000 രൂപ മിനിമം വേതനം അർഹിക്കുന്നുമുണ്ട്. പക്ഷെ അതുകൊടുക്കാനുള്ള വരുമാനം ആശുപത്രികൾക്കുണ്ടോ എന്നുകൂടി ആലോചിക്കണം.
അദ്ദേഹത്തിന്റെ വാക്കുകൾ:-
നമ്മൾ ഇപ്പോൾ കേരളത്തിലെ നഗരങ്ങളിലൂടെ പോയാൽ അല്ലെങ്കിൽ മാധ്യമങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും കേരളത്തിൽ കൂണുപോലെ മൾട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകൾ പൊങ്ങുകയാണ്. വൻകിട കോർപറേറ്റുകളുടെ കയ്യിലാണ് നമ്മുടെ ഹോസ്പിറ്റലുകൾ. അത്തരം ഹോസ്പിറ്റലുകൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതും. പക്ഷെ നമ്മുടെ നാട്ടിൽ പണ്ട് മുതലേ ഉണ്ടായിരുന്ന ചെറിയ ചെറിയ ആശുപത്രികളിൽ പലതും നഷ്ടത്തിലും, ബാങ്ക് വായ്‌പ്പകളിലൂടെയുമൊക്കെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കോർപറേറ്റുകളുടെ കയ്യിൽ പൈസ ആവശ്യത്തിനുണ്ട് അവർ ദീർഘകാലത്തേക്കാണ് അത് നിക്ഷേപിക്കുന്നത്. നമ്മുടെ നാട്ടിലെ സാധാരണ സ്വകാര്യ ആശുപത്രികൾക്ക് ഒരു MRI സ്‌കാനിങ് മെഷിനെ വാങ്ങണമെങ്കിൽ പോലും ബാങ്ക് വായ്‌പ്പാ എടുക്കേണ്ട സ്ഥിതിയാണ്.
കോർപ്പറേറ്റ് ആശുപത്രികളുടെ ലക്ഷ്യം എന്നത് ലാഭം മാത്രമാണ്. നമ്മുടെ നാട്ടിലെ ചെറിയ സ്വകാര്യ ആശുപത്രികളിൽ പനിബാധിതരായ നൂറുകണക്കിന് ആളുകളെ കാണാൻ കഴിയും, പക്ഷെ ഒരു കോർപ്പറേറ്റ് ആശുപത്രിയിൽ പോയി നോക്കൂ, അവിടെ ആരും പോകില്ല. അതെ സമയം ഒരു ആക്‌സിഡന്റ് കേസ് അല്ലെങ്കിൽ മാരകമായ ഒരു അസുഖം വന്നാലോ എല്ലാവരും കോർപ്പറേറ്റ് ആശുപത്രികളിൽക്കെ ഓടൂ. എന്താ കാര്യം? വില കൂടുതലാണെങ്കിലും ക്വാളിറ്റി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.
ആതുരസേവനം ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല എന്ന് വാദിക്കുമ്പോൾ തന്നെ അത് ലാഭ നഷ്ട്ടമില്ലാതെ കൊണ്ടുപോകാനുള്ള വരുമാനവും ഉണ്ടായിരിക്കണം എന്നോർക്കണം. കോർപ്പറേറ്റ് ആശുപത്രികളിൽ സര്ജറികളിലൂടെയാണ് വൻ വരുമാനം കൊയ്യുന്നത്. സാധാരണ ആശുപത്രികളിൽ 5000 രൂപയുടെ ഒരു സർജറി ചെയ്യുമ്പോൾ കോര്പറേറ്റിൽ അത് 50000 രൂപ വരെയാകും. രണ്ടു വര്ഷം കഴിഞ്ഞു ചെയ്യേണ്ട ഒരു സർജറി കോർപ്പറേറ്റ് ഹോസ്പിറ്റലുകളിൽ രോഗിയെ പേടിപ്പിച്ചു ഉടനെ ചെയ്യിക്കുന്നു. കേരളത്തിൽ പണ്ടുമുതലേ ഉണ്ടായിരുന്ന സ്വകാര്യാ ആശുപത്രികൾ ഇപ്പോഴും ആരോഗ്യരംഗത്തെ ധാർമികത മുറുകെ പിടിക്കുന്നവരാണ്. കോർപ്പറേറ്റു ആശുപത്രികൾക്ക് ധാർമികത എന്നൊന്നില്ല. അവർക്ക് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യമേ മാത്രമാണ്. വെന്റിലേറ്ററിൽ ഒരു രോഗി ഓരോ ദിവസം കിടക്കുമ്പോഴും ലക്ഷങ്ങളാണ് ബില്ലാണ് വരുന്നത്, ഒരു പക്ഷെ ആ രോഗി നേരത്തെ മരിച്ചിട്ടുണ്ടാകാം. അതൊന്നും പരിശോധിക്കാനുള്ള ഒരു സംവിധാനവും നമ്മുടെ നാട്ടിൽ ഇല്ല.
ഇനി മറ്റൊരു കാര്യം എന്നത് തുല്യ ജോലിക്കു തുല്യ വേതനം എന്ന് പറയുമ്പോൾ ഡോക്ടർമാരുടെ ഭീമമായ ശമ്പളത്തെക്കുറിച്ചു കൂടി പറയണം. സർക്കാർ ഡോക്ടർമാർക്ക് കൊടുക്കുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി വരെ സ്വകാര്യ ആശുപത്രികൾ കൊടുക്കേണ്ടി വരുന്നു. ഒരു ആശുപത്രിയുടെ ആകെ ശമ്പളം എന്നത് ആകെ ചെലവിന്റെ ഏകദേശം 40% വരെ ആയാൽ മാത്രമേ ആ ആശുപത്രിയെ ലാഭനഷ്ട്ടമില്ലാതെ കൊണ്ടുപോകാനാകൂ, പക്ഷെ ഇത് കേരളത്തിലെ പല ശുപത്രികളിലും ഇപ്പോൾ 57% വരെയാണ്. അദ്ദേഹം പറയുന്നു അവർ നഴ്‌സുമാർക്ക് സർക്കാരും നഴ്‌സുമാരും ആവശ്യപ്പെടുന്ന ശമ്പളം കൊടുക്കാൻ തയ്യാറാണ്. പക്ഷെ ആശുപത്രികളിലെ മറ്റു സേവങ്ങൾക്കുള്ള നിരക്കുകൾ കൂട്ടേണ്ടി വരും. ഇപ്പോൾ സൗജന്യമായി ചെയ്യുന്ന പല സേവനങ്ങളും നിർത്തേണ്ടതായും വരും.
അദ്ദേഹം പറഞ്ഞ ഒരു കാര്യത്തോട് പൂർണമായും യോജിക്കുന്നു. കോർപ്പറേറ്റ് ആശുപത്രികളിലെ പകൽ കൊള്ള. കഴിഞ്ഞ ദിവസത്തെ ഒരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു പനി ബാധിച്ചു മരിച്ച ഒരു ചേച്ചിയുടെ കാര്യത്തെ കുറിച്ച്. പനി വന്നപ്പോൾ ചേച്ചി വീടിനടുത്തുള്ള ഒരു കോർപ്പറേറ്റ് ആശുപത്രിയിലാണ് പോയത്. ഉടനെ അഡ്‌മിറ്റ് ചെയ്തു. ചേച്ചിയുടെ കണ്ടിഷൻ മോശമാണെന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ അറിയിച്ചു. വേറെ ആശുപത്രീയില്ലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ ആവശ്യപ്പട്ടപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞത് ഇവിടെ നിന്ന് പുറത്തേക്കിറക്കിയാൽ അപ്പോൾ തന്നെ രോഗി മരിച്ചു പോകും എന്നായിരുന്നു. സ്‌പെഷ്യൽ treatment ആണ് കൊടുക്കുന്നതെന്നൊക്കെ പറഞ്ഞു ആ ചേച്ചിയെ 21 ദിവസം ആശുപത്രിയിൽ കിടത്തി. 21 മതി ദിവസം വെള്ളത്തുണിയിൽ പൊതിഞ്ഞു വീട്ടുകാർക്ക് നൽകി ചേച്ചിയുടെ ശരീരം. ബില്ല് വെറും 17.50 ലക്ഷം രൂപ. കുറ്റം പറയരുതല്ലോ ആശുപത്രി അധികൃതർ 4 ലക്ഷം രൂപ ഡിസ്‌കൗണ്ട് കൊടുത്തിട്ടാണ് 17.50 ലക്ഷം രൂപ അവസാന ബില്ലായത് അല്ലെങ്കിൽ അത് 21.50 ലക്ഷം രൂപയാകുമായിരുന്നു.
ഇത് നടന്നത് അന്തപുരിയിലെ ഒരു ഹോസ്പിറ്റലിലാണ്. സാധാരണ നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി നോക്കിയാൽ പനിബാധിതരെ അല്ലാതെ മാറ്റരേയും ഇപ്പോൾ കാണാൻ സാധിക്കില്ല. ഇപ്പോൾ മനസ്സിലായിക്കാണും സ്വകാര്യ ആശുപത്രീകളും കോർപ്പറേറ്റ് ആശുപത്രികളും തമ്മിലുള്ള വ്യത്യാസം.
കോർപ്പറേറ്റ് ഹോസ്പിറ്റലുകളിൽ ചൂഷങ്ങൾക്കെതിരെ അതി ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ തീരൂ. ഞങ്ങളുടെ ജീവൻ വെച്ചല്ല ലാഭമുണ്ടാക്കേണ്ടത്. പക്ഷെ ഇവിടെ വിഷയം നഴ്‌സുമാരുടെ ശമ്പള വർധനവാണ്. എന്തൊക്കെ ഒഴിവുകൾ പറഞ്ഞാലും നഴ്‌സുമാരുടെ ശമ്പളവര്ധനവ് അത്യാവശ്യവുമാണ്. സുപ്രീം കോടതിയുടെയും, കേന്ദ്ര സർക്കാരിന്റെയും നിർദേശങ്ങളും മാനദണ്ഡങ്ങളും ഇക്കാര്യത്തിൽ ഉണ്ടായിട്ടും സർക്കാർ എന്തിനാണ് വീണ്ടും ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല. അസംഘിടിത മേഖലകളിലുൾപ്പെടെ മിനിമം വേതനം പ്രതിമാസം 18000 രൂപയാക്കണമെന്നു പറഞ്ഞു കേരളത്തിൽ ഹർത്താൽ നടത്തിയവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നോർക്കണം. സർക്കാർ വെറുതെ ചർച്ച നടത്തി സമയം കളയുകയല്ല വേണ്ടത്, നിയമ നിർമ്മാണം പാസാക്കണം . സുപ്രീം കോടതിയുടെ നിരീക്ഷണം നഴ്‌സുമാർക്കനുകൂലമായി ഇക്കാര്യത്തിൽ ഉള്ളതിനാൽ ഏതു ഹോസ്പിറ്റൽ മാനേജ്മന്റ് കോടതിയെ സമീപിച്ചാലും സർക്കാരിന്റെ വാദങ്ങളെ നിലനിൽക്കൂ.
വിദ്യാഭ്യാസ വായ്‌പ്പയുടെ കാര്യത്തിൽ നഴ്‌സുമാർക്ക് തിരിച്ചടവ് കാലാവധി നീട്ടി നൽകുകയാണ് വേണ്ടത്. അവർക്കു കയ്യിൽ കിട്ടുന്ന ശമ്പളത്തിന്റെ 40% തിരിച്ചടവ് വരുന്ന രീതിയിൽ വായ്പകൾ പുനഃക്രമീകരിച്ചാൽ ഈ രംഗത്തെ പ്രശ്‌നങ്ങൾ തീരും. അല്ലെങ്കിൽ ഇതൊരു വലിയ സാമൂഹിക പ്രശ്‌നമായി ആരും എന്ന് തീർച്ച. കർഷക ആത്മഹത്യാ പോലെ നഴ്‌സുമാരും ആത്മഹത്യാ ചെയ്താലേ സർക്കാർ ഉണരൂ എന്നുണ്ടെങ്കിൽ ആ വാർത്ത കേൾക്കാൻ ഇനി അധികം സമയം വേണ്ടിവരില്ല.
എനിക്ക് നഴ്‌സുമാരോട് പറയാനുള്ളത്, നിങ്ങളെ ഇപ്പോൾ കറിവേപ്പില പോലെ കാണുന്നവർ തന്നെ നിങ്ങള്ക്ക് വേണ്ടി കടിപിടികൂടുന്ന കാലം വരും. UN റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 8% , 60 വയസിൽ കൂടുതലുള്ളവരാണ്. ഒരു 10 വര്ഷം കഴിയുമ്പോൾ അത് 15% വരെ ആകും. വയസായവർ കുടുംബങ്ങൾക്ക് ബാധ്യതയാകുന്ന ഇന്നത്തെ ലോകത്തു വയസായവർക്കു വേണ്ടിയുള്ള ഭവനകളും ആശുപത്രികളും ഇന്ത്യയിലെങ്ങും ഉയരും. അവരെ സംരക്ഷിക്കാം അപ്പോഴും നിങ്ങളെ കാണൂ. ഭൂമിയിലെ മാലാഖമാരുടെ വില അന്ന് മനസിലാകും നമ്മുടെ സമൂഹത്തിന്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍