ഷംസുദ്ദീൻ പാലത്തിനെ റിമാൻഡിലടച്ചതിനു പിന്നാലെ ഇരട്ട നീതി പറഞ്ഞ് അണികളെ വികാരം കൊള്ളിച്ച് ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്; അമുസ്ലിംങ്ങളോട് ചിരിക്കരുതെന്ന് പറഞ്ഞ് വർഗീയ വിദ്വേഷം വിതറിയ വിവാദ പ്രാസംഗികന് വേണ്ടി പോസ്റ്റിട്ടതിൽ ലീഗിനുള്ളിൽ വ്യാപക പ്രതിഷേധം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: അറസ്റ്റിലായ ഷംസുദ്ദീൻ പാലത്തിനെ ന്യായീകരിക്കും വിധം ഫേസ്ബുക്കിൽ പോസ്റ്റിടുകയും അണികളെ വികാരം കൊള്ളിക്കുകയും ചെയ്ത മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ കുറിപ്പ് വിവാദമാകുന്നു. വിദ്വേഷ പ്രസംഗത്തിന് ശശികലക്കെതിരെ നിസാര വകുപ്പ് ചുമത്തിയപ്പോൾ ഷംസുദ്ദീൻ പാലത്തിനെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയെന്നും പരിശുദ്ധ ഉംറ നിർവഹിക്കാൻ പോകുമ്പോൾ ഷംസുദ്ദീൻ പാലത്തിനെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി റിമാന്റ് ചെയ്തു എന്നുമാണ് പോസ്റ്റിട്ടിരിക്കുന്നത്. ഇത് ഇരട്ട നീതിയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നന്നും പോസ്റ്റിലൂടെ ഇ.ടി മുഹമ്മദ് ബഷീർ ആഹ്വാനം ചെയ്യുന്നു.
ഇസ്ലാമിക്ക് സ്റ്റേറ്റു പോലുള്ള ആഗോള ഭീകര സംഘടനയുടെ ആശയം പ്രസംഗിച്ച ഷംസുദ്ദീൻ പാലത്തിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ലീഗ് നേതാവ് ഇരട്ട നീതിയാണെന്ന വാദവുമായി രംഗത്തു വരികയും അണികളെ ഇതിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുന്നതുമായ കുറിപ്പ് ഇതിനോടകം വിവാദമായിരിക്കുകയാണ്. ഐസിസിന്റെ മൂന്ന് അടസ്ഥാന ആശയങ്ങളിലൊന്നാണ് സൗദി പണ്ഡിതൻ ശൈഖ് സ്വാലിഹ് ഫൗസാന്റെ 'അൽ വാലാഅ് വൽ ബറാഅ്'. ഇന്ത്യയിൽ നിരോധിച്ച സംഘടനയായ ഐസിസിന്റെ ആശയമായതിനാൽ തന്നെ ഇത് പ്രസംഗിച്ചതിനാൽ യു.എ.പി.എ വകുപ്പ് ഷംസുദ്ദീനെതിരെ ചുമത്തിയിരുന്നു. എന്നാൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഷംസുദ്ദീൻ പാലത്തിനെതിരെയുള്ള യു.എ.പി.എ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് അന്ന് നിയമസഭയിൽ പ്രതികരിച്ചിരുന്നു. ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ് എന്നിവരുടെ നേതൃത്വത്തിൽ യു.എ.പി.എ മരവിപ്പിക്കുന്നതിനായി ശക്തമായ സമ്മർദവം ഇടപെടലും നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് ചുമത്തിയ യു.എ.പി.എ എടുത്തു കളയുകയും അന്വേഷണം തന്നെ മരവിപ്പിച്ച സ്ഥിതിയിലുമായിരുന്നു. മുസ്ലിംലീഗ് നേതാവും കാസർകോഡ് ജില്ലാ ഗവ.പ്ലീഡറുമായിരുന്ന അഡ്വ.സി ഷുക്കൂർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിന്മേലായിരുന്നു ഷംസുദ്ദീനെതിരെയുണ്ടായ കേസും നടപടിയുമെല്ലാം. ഐഎസ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ മത വിശ്വാസത്തിന്റെ മറവിൽ ജനങ്ങളിലേക്കു പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പ്രാസംഗികൻ ചെയ്തതെന്ന് ശുക്കൂർ വക്കീൽ പരാതിയിൽ പറഞ്ഞിരുന്നു. ഇതേ പരാതിക്കാരൻ ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലയുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇരുവർക്കെതിരെയും ഐപിസി 153 എ വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ നിസാര വകുപ്പ് ശശികലക്കെതിരെ ചുമത്തിയെന്ന തരത്തിലായിരുന്നു ഇ.ടി അണികളെ വികാരപ്പെടുത്തുന്നതിനായി ഫേസ്ബുക്കിൽ കുറിച്ചത്.
അടിപിടിയാണെങ്കിൽ പോലും ജാമ്യമില്ലാ കേസ് ചുമത്തപ്പെട്ടവരെ വിമാനത്താവളത്തിൽ വെച്ച് പിടികൂടുമെന്നിരിക്കെയാണ് 153 എ ഉണ്ടായിരുന്ന ഷംസുദ്ദീൻ ഉംറ നിർവഹിക്കാൻ പോകുന്നതിനിടെ പിടികൂടിയെന്ന തരത്തിൽ സമുദായ വികാരം ഇളക്കി വിടുന്ന പോസ്റ്റ് എംപി കൂടിയായ ഇടി മുഹമ്മദ് ബഷീർ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നത്. ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തെയോ വർഗീയ വിദ്വേഷം പരത്തുന്ന ഇത്തരം ആശയങ്ങളെയോ മുസ്ലിം ലീഗ് ഔദ്യോഗികമായി ഇതുവരെ പിന്താങ്ങുകയോ അനുകൂല പ്രസ്ഥാവന ഇറക്കുകയോ ചെയ്തിട്ടില്ല.
ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള ഏതാനും ലീഗ് നേതാക്കൾ ഷംസുദ്ദീനെതിരെയുള്ള കേസ് പിൻവലിക്കുന്നതിനായി തുടക്കം മുതലേ ഇതിനോടകം ഇ.ടിയുടെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വ്യാപക പ്രതിഷേധം അണികളിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്. സമുദായത്തെ വികലമായി ചിത്രീകരിക്കുന്ന ഇത്തരം പ്രഭാഷകർക്ക് ചൂട്ടുപിടിക്കുന്ന നിലപാട് മതേതര നിലപാടുള്ള മുസ്ലിംലീഗിന് ചേർന്നതല്ലെന്ന അണികളുടെ കമന്റുകളും ഇ.ടിയുടെ പോസ്റ്റിനു താഴെ കാണാം. ഇരട്ട നീതി ഇടത് സർക്കാറിന്റെ മുഖമുദ്രയോ എന്ന് തുടങ്ങുന്ന പോസ്റ്റിൽ ശശികലക്കെതിരെ നടപടിയെടുത്തില്ലെന്നാണ് പറയുന്നതത്രയും. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം ഭരണമുണ്ടായപ്പോൾ എന്ത്കൊണ്ട് ശശികലക്കെതിരെ നടപടിയെടുത്തില്ലെന്ന മറു ചോദ്യവും കമന്റ്ബോക്സിൽ ഉയർന്നു.
ഇരു കേസുകളിലും പരാതിക്കാരനായ അഡ്വ.സി ശുക്കൂർ മുസ്ലിം ലീഗ് നേതാവ് കൂടിയാണ്. ശശികല നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ പരാതിയിലും കേസെടുത്തതിനു പിന്നാലെ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ശശികലയും ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശശികലക്കെതിരെയുള്ള ഹരജിയിൽ കക്ഷി ചേരാൻ ക്ഷണിച്ച് ശുക്കൂർ വക്കീൽ പരസ്യമായി ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു. എന്നാൽ ശശികലയുടെ വിദ്വേഷ പ്രസംഗം എതിർത്തവർ ആരും തന്നെ കേസിൽ കക്ഷി ചേരാൻ അന്ന് തയ്യാറായിരുന്നില്ല. ശശികലക്കും ഷംസുദ്ദീൻ പാലത്തിനും എതിരെ 153 എ ചുമത്തിയെന്നല്ലാതെ പൊലീസ് അന്വേഷം നടത്തുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നതാണ് വസ്തുത. ജാമ്യമില്ലാ കേസുകൾ ചുമത്തപ്പെട്ടവർ വിദേശത്തേക്ക് പോകുമ്പോൾ പിടികൂടി അറസ്റ്റ് ചെയ്യുക എന്നത് പതിവ് രീതിയാണ്. ചിലരെ വിദേശത്ത് നിന്ന് വരുമ്പോഴും അറസ്റ്റ് ചെയ്യാറുണ്ട്. യു.എ.പി.എ എടുത്ത് കളഞ്ഞ ഷംസുദ്ദീൻ പാലത്തിന്റെ കേസിലും ഇതു തന്നെയാണ് സംഭവിച്ചതും. എന്നാൽ വസ്തുതകൾ വളച്ചൊടിച്ച് ഷംസുദ്ദീന്റെ വിദ്വേഷ പ്രസംഗത്തെ നിസരാ വൽക്കരിക്കുകയും അറസ്റ്റ് ചെയ്തത് വലിയ അപരാദമായും എഴുതി അണികളെ വികാരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഇ.ടി നടത്തിയത്.
അമുസ്ലിം കലണ്ടർ പോലും ഉപയോഗിക്കരുത് തുടങ്ങി മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ പരാമർശങ്ങളായിരുന്നു ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിൽ. വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും ഈ പ്രസംഗത്തിലൂടെ ശംസുദ്ദീൻ പാലത്ത് പറയുന്നുണ്ട്., ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് തുടങ്ങി അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒന്നര വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന സലഫി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലുള്ളത്.
പ്രസംഗത്തിനാധാരമായ 'അൽ വലാഅ വൽ ബറാഅ്' എന്ന അറബി പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ഇത് നിരവധി സ്റ്റേജുകളിൽ പറയുകയും ചെയ്യുന്ന സലഫി പ്രഭാഷകരുടെ നിര തന്നെയുണ്ട്. ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും എതിർക്കുന്ന സലഫി പ്രഭാഷകരുടെ പ്രസംഗങ്ങൾ നിരവധി ഇതിനോടകം പുറത്തു വന്നിരുന്നു. എന്നാൽ ഇവർക്കെതിരെ അറസ്റ്റ് പോയിട്ട് കേസ് പോലും ഇതുവരെ എടുത്തിട്ടില്ലെന്നിരിക്കെയാണ്, ഇരട്ട നീതി പറഞ്ഞ് ഇ.ടി മുഹമ്മദ് ബഷീർ അണികളെ വികാരം കൊള്ളിച്ചിരിക്കുന്നത്. മറ്റൊരു സലഫി പ്രഭാഷകനും മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നേതാവുമായ മുജാഹിദ് ബാലുശേരിക്കെതിരെ സമാനമായ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിലും ഇതുവരെ നടപടിയില്ല.
രാഷ്ട്രീയ കേസുകളടക്കമുള്ള നിരവധി കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്ന നിരവധി മുസ്ലിംലീഗ് പ്രവർത്തകരുണ്ടായിരിക്കെ ഇവർക്കു വേണ്ടി ശബ്ദുക്കാതെ വർഗീയ വിദ്വേഷ പ്രസംഗം നടത്തുന്ന ഷംസുദ്ദീൻ പാലത്തിനെ പോലുള്ളവർക്കു വേണ്ടി കുറിപ്പിട്ടതിനെതിരെ അണികൾക്കിടയിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേരളത്തിലെ മറ്റ് സലഫി ഗ്രൂപ്പുകൾ പോലും ഷംസുദ്ദീൻ പ്രസംഗിച്ച ആശയം ഉൾക്കൊള്ളുന്നില്ലെന്നിരിക്കെയാണ് ഇത്തരം പ്രാസംഗികർക്കു വേണ്ടി നടന്ന രഹസ്യ ചരടു വലികൾ പരസ്യമായി പുറത്തേക്കു വന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദേശത്തേക്ക് കടക്കാനിരിക്കെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഷംസുദ്ദീൻ പിടിയിലായത്. ഇയാൾ ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്