ആഡംബര നികുതിയിലെ കേന്ദ്രതാൽപ്പര്യം പൊളിച്ച് തുടക്കം; നികുതി വരുമാനത്തിലെ സംസ്ഥാന വിഹിതത്തിന് വേണ്ടി കടുംപിടുത്തം; യോഗങ്ങളിൽ സംസാരിച്ചത് ധനമന്ത്രിമാരുടെയെല്ലാം 'ലീഡറാ'യി; ഒടുവിൽ സംസ്ഥാന ലോട്ടറികൾക്ക് വേണ്ടി ശക്തമായ പ്രതിരോധവും; ജിഎസ്ടി യാഥാർത്ഥ്യമാകുമ്പോൾ ജെയ്റ്റ്ലിയെ വിറപ്പിച്ച് തോമസ് ഐസക് താരമായത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: അടുത്തമാസം മുതൽ ജിഎസ്ടി യാഥാർത്ഥ്യമാകാൻ പോകുകയാണ്. ഏകീകൃത നികുതി സംവിധാനം കൊണ്ടുവരുമ്പോൾ കേരളത്തിന് അടക്കം ഗുണകരമായി കാര്യങ്ങൾ മാറുമെന്ന പ്രതീക്ഷയിലാണ് ഏവരും. ജിഎസിടിയിലേക്കുള്ള യാത്രയുടെ ഭാഗമായി നിരവധി യോഗങ്ങൾ ജിഎസ്ടി കൗൺസിലിൽ നടന്നു. സംസ്ഥാന ധനമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ എല്ലാ അർത്ഥത്തിലും രാഷ്ട്രീയത്തിന് അതീതമായി പിന്തുണ നേടിയത് കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആയിരുന്നു. മറ്റ് മന്ത്രിമാരുടെ പിന്തുണയ്ക്കൊപ്പം ദേശീയ അന്തർദേശീയ ബിസിനസ് മാധ്യമങ്ങളുടെ പ്രിയതാരവുമായി ഐസക്ക് മാറി.
സംസ്ഥാന താൽപ്പര്യം മുൻനിർത്തി ഐസക്ക് പോരാട്ടം നടത്തിയപ്പോൾ പലപ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കേന്ദ്രമന്ത്രിമാർ പോലും അദ്ദേഹത്തിന് പിന്തുണയുമായി എത്തുന്ന സാഹചര്യമാണ് സംജാതമായത്. എല്ലാ അർത്ഥത്തിലും ജിഎസ്ടി കൗൺസിലിലെ 'പ്രതിപക്ഷ നേതാവിന്റെ' റോളായിരുന്നു ഐസക്കിന്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ ഏറ്റവു അധികം വെള്ളം കുടിപ്പിച്ചതും പുതിയ കാര്യങ്ങൾ പഠിപ്പിച്ചതും പ്രശ്നപരിഹാരിയായി നിന്നതും തികഞ്ഞ സാമ്പത്തിക വിദഗ്ധൻ കൂടിയായ ഐസക്ക് ആയിരുന്നു.
ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആഡംബര നികുതിയിലെ കേന്ദ്രതാൽപ്പര്യം അടക്കം പൊളിച്ചു കൊണ്ടായിരുന്നു ഐസക്ക് തുടക്കത്തിൽ മുതൽ താരമായി മാറിയത്. പിന്നീട് ഓരോ ഘട്ടത്തിലും ഐസക്കിന്റെ കൃത്യമായ ഇടപെടൽ ഉണ്ടായി. ഏറ്റവും ഒടുവിൽ സംസ്ഥാന ലോട്ടറിയെ സംരക്ഷിക്കാൻ വേണ്ടിയും ജിഎസ്ടി കൗൺസിൽ യോഗത്തിൽ അതിശക്തമായ പോരാട്ടം തന്നെ നടത്തേണ്ടി വന്നു ഐസക്കിന്. ജിഎസ്ടി കൗൺസിലിൽ കേരളം ഏതാണ്ട് ഒറ്റയാൾ പോരാട്ടമാണു ഈ വിഷയത്തിൽ നടത്തിയത്. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
എല്ലാ ലോട്ടറിക്കും അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശം കൗൺസിൽ അംഗീകരിക്കുമെന്നായപ്പോൾ, ഈ തീരുമാനത്തിന്റെ ഭാഗമാകാൻ തയ്യാറല്ലാത്തതുകൊണ്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നു തുറന്നടിക്കേണ്ട അവസ്ഥയുമുണ്ടായി. ലോട്ടറിയുൾപ്പെടെ എല്ലാ ചൂതാട്ടങ്ങൾക്കും 28 ശതമാനം നികുതി ചുമത്തണമെന്നായിരുന്നു ജിഎസ്ടി കൗൺസിലിന്റെ ആദ്യം യോഗം മുതൽ കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. എന്നാൽ ലോട്ടറിക്ക് അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശമാണ് ജിഎസ്ടി കൗൺസിൽ മുന്നോട്ടു വെച്ചത്. 28 ശതമാനം നികുതി ചുമത്തിയാൽ ലോട്ടറി വ്യാപാരം തകരുമെന്ന വാദവുമായി ലോട്ടറി വ്യാപാരികളുടെ അഖിലേന്ത്യാ സംഘടന ലോബിയിംഗുമായി തുടക്കം മുതൽ രംഗത്തുണ്ടായിരുന്നു. ഒടുവിൽ, അവസാന കൗൺസിൽ യോഗമെന്ന പഴുതുപയോഗിച്ച് അഞ്ചു ശതമാനം നികുതി എന്ന നിർദ്ദേശം ഏതാണ്ട് അംഗീകരിക്കുന്ന ഘട്ടമെത്തി.
മണികുമാർ സുബ്ബയും സാന്റിയാഗോ മാർട്ടിനും സുഭാഷ് ചന്ദ്രയുമടങ്ങുന്ന ലോട്ടറി മാഫിയയുടെ ചൂഷണത്തെക്കുറിച്ച് സമാഹരിച്ച എല്ലാ വിവരങ്ങളും കൗൺസിലിനെ ധരിപ്പിച്ച് ഏതാണ്ട് ഒന്നര മണിക്കൂറോളം ശക്തമായ വാദം നിരത്തി. ഒടുവിൽ ഈ മാഫിയയ്ക്കു വേണ്ടി തീരുമാനമെടുത്താൽ കേരളം യോഗം ബഹിഷ്കരിക്കുമെന്നും നിലപാട് സ്വീകരിച്ചു. അപ്പോഴാണ് ജമ്മു കാശ്മീർ ധനമന്ത്രി ഒരു നിർദ്ദേശം വെച്ചത്. സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനവും നികുതി ചുമത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.
അതായത്, അതതു സംസ്ഥാനങ്ങളിൽ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനം. സംസ്ഥാനത്തിനു പുറത്തു പോയാൽ 28 ശതമാനം. സംസ്ഥാന ലോട്ടറിക്കും 28 ശതമാനം തന്നെ വേണമെന്നായിരുന്നു നമ്മുടെ നിലപാട്. എല്ലാ ലോട്ടറിക്കും 28 ശതമാനമെന്ന കേരളത്തിന്റെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെങ്കിലും അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശം ജിഎസ്ടി കൗൺസിലിന് ഉപേക്ഷിക്കേണ്ടി വന്നതും അന്യസംസ്ഥാന ലോട്ടറികൾക്ക് 28 ശതമാനം നികുതിയെന്ന നിലപാടിലേയ്ക്ക് എത്തിയതും കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു മൂലമാണ്. ആ അർത്ഥത്തിൽ ഈ തീരുമാനം കേരളത്തിന്റെ വിജയം തന്നെയാണെന്നും ഐസക്ക് പറയുന്നു.
നേരത്തെ ജിഎസ്ടിയിലെ നികുതി പിരിക്കൽ അധികാരം സംബന്ധിച്ച തർക്കം മുറുകിയപ്പോൾ താരമായത് ഐസക്കായിരുന്നു. ഇക്കാര്യത്തിൽ ചില കാര്യങ്ങൾ ഒളിപ്പിച്ചു കൊണ്ടായിരുന്നു അരുൺ ജെയ്റ്റ്ലി രംഗത്തെത്തിയിരുന്നത്. സംസ്ഥാനങ്ങളുടെ നികുതി പിരിക്കൽ അധികാരത്തിൽ നേരത്തേ പ്രഖ്യാപിച്ചതിൽ നിന്ന് ഭിന്നമായി കൈകടത്താൻ ജെയ്റ്റ്ലി ശ്രമിച്ചതോടെ ഈ വിഷയത്തിൽ ശക്തമായി സംസ്ഥാന താൽപ്പര്യം മുൻനിർത്തി ഐസക്കി വാദിച്ചു. ഇതോടെ കാര്യത്തിന്റെ പോക്ക് പന്തിയല്ലെന്ന് മനസ്സിലാക്കി കാശ്മീർ, പശ്ചിമബംഗാൾ മന്ത്രിമാരും ഐസക്കിനൊപ്പ ചേർന്നു.
സേവന നികുതി പിരിക്കുന്നതിലെ തർക്കമായിരുന്നു ഇത്. ഒന്നരക്കോടിക്ക് താഴെ വിറ്റുവരവുള്ളവരുടെ നികുതിപിരിവ് സംസ്ഥാനങ്ങളും അതിനു മേലേക്ക് കേന്ദ്രവും സംസ്ഥാനങ്ങളും വീതിച്ചെടുക്കുന്നതുമായ രീതിയായിരുന്നു ഒരു നിർദ്ദേശം. റിട്ടേൺ നൽകുന്ന വ്യാപാരികളെയും സേവന ദാതാക്കളേയും തട്ടുകളായി തിരിച്ചുള്ള പിരിവിന്റെ സാധ്യത ആരാഞ്ഞുള്ളതായിരുന്നു രണ്ടാമത്തെ നിർദ്ദേശം. ആദ്യത്തെ മാർഗം സ്വീകാര്യമാണെന്ന് നേരത്തെ തന്നെ ധാരണയായിരുന്നെങ്കിലും അതിൽ നിന്ന് ഭിന്നമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.. ഇതോടെ ഐസക് എതിർപ്പുമായി എഴുന്നേൽക്കുകയായിരുന്നു. സേവന നികുതി നൽകുന്നവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് കേന്ദ്രം മറച്ചുവച്ചതായി കുറ്റപ്പെടുത്തി മറ്റു ചില സംസ്ഥാനങ്ങളും എതിർപ്പുയർത്തി.
കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നികുതി പിരിക്കുന്ന ഇരട്ട നികുതി നിയന്ത്രണം നികുതിദായകർക്ക് അധികഭാരമാകുമെന്നതിലും കേരളം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. കാര്യത്തിന്റെ ഗൗരവം ഐസക് വിവരിച്ചതോടെ ബംഗാൾ, കാശ്മീർ ധനമന്ത്രിമാരും എതിർപ്പുന്നയിച്ചു. ഇതിനിടെ ഇതിന്റെ പ്രശ്നങ്ങൾ എത്രത്തോളം ഗൗരവതരമാണെന്ന് മനസ്സിലാകാതിരുന്ന ചില സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഐസക്കിനോടുതന്നെ വിവരങ്ങളാരായാനും തിരക്കുകൂട്ടി.
ആഡംബര നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ എതിർത്തു കൊണ്ടാണ് ഐസക്ക് പിന്നീട് താരമായത്. ആഡംബര നികുതി 30 ശതമാനം ചുമത്തണമെന്നായിരുന്നു ഐസക്കിന്റെ ആവശ്യം. ഈ ആവശ്യത്തെ മറ്റ് ധനമന്ത്രിമാരും പിന്തുണച്ചു. ജിഎസ്ടി നടപ്പിലാക്കുമ്പോൾ തുടക്കത്തിൽ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം ആര് നികത്തും എന്നതിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നു. ഇക്കാര്യത്തിലും ഐസക്കിന്റെ നിലപാടാണ് നിർണായകമായത്. ഇക്കാര്യത്തിൽ കേന്ദ്രം നഷ്ടം നികത്തണമെന്ന നിലപാടാണ് ഐസക്ക് കൈക്കൊണ്ടത്. അത് ശരിയായി വരികയും ചെയ്തു.
ജിഎസ്ടി യോഗം നടക്കുന്ന ദിവസങ്ങളിലെല്ലാം തോമസ് ഐസക്ക് തന്നെയായിരുന്നു ദേശീയ മാധ്യമങ്ങളിലെയും താരം. പല ദേശീയ ചാനലുകളിലും തത്സമയ ചർച്ചകളിൽ ഐസക് കാര്യങ്ങൾ വ്യക്തമാക്കി. ജെയ്റ്റ്ലിയുടെ പത്രസമ്മേളനത്തിന് മുമ്പുതന്നെ കാര്യങ്ങൾ വ്യക്തമാക്കാൻ പോലും പലരും ഐസക്കിന് വിളിച്ചു. പല ദേശീയ മാധ്യമങ്ങളിലും ഇക്കാര്യത്തിൽ ഐസകിന്റെ പ്രത്യേകം ഇന്റർവ്യൂകളും പ്രസിദ്ധീകരിച്ചു. സിഎൻബിസിയും റോയിട്ടേഴ്സും ഐസക്കിനോട് അഭിപ്രായം ആരാഞ്ഞ് നിരവധി വാർത്തകളാണ് എഴുതിയത്. എല്ലാ യോഗങ്ങളിലും സംസ്ഥാന താൽപ്പര്യം മുൻനിർത്തി തന്നെയായിരുന്നു ഐസക്കിന്റെ നീക്കങ്ങൾ.
ലോകംമുഴുവൻ ഉറ്റുനോക്കുന്ന നികുതി പരിഷ്കരണമാണ് ഇന്ത്യയിലെ ജിഎസ്ടി നടപ്പാക്കൽ എന്നതുകൊണ്ടുതന്നെ റോയിട്ടേഴ്സിന്റെ ഗ്ളോബൽ ന്യൂസ് അപ്ഡേറ്റിലും സിഎൻഎൻ ന്യൂസിലുമെല്ലാം കേന്ദ്ര ധനമന്ത്രി ജെയ്റ്റ്ലിക്കും മറ്റ് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർക്കും മുന്നോടിയായി തന്നെ ഐസക്കിന്റെ വാക്കുകൾ മുഴങ്ങിക്കേട്ടു. ഇതോടൊപ്പം മിക്ക ദേശീയ ചാനലുകളും ഐസക്കിന്റെ ബൈറ്റിനായി ക്യൂ നിന്നു. ചുരുക്കത്തിൽ ജിഎസ്ടി കൗൺസിൽ യോഗങ്ങളിൽ ഒരു പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു ഐസക്ക് പല സമയത്തു തെറ്റുകൾ ചൂണ്ടിക്കാട്ടി ജെയ്റ്റ്ലിയോട് തർക്കിച്ചു അദ്ദേഹം. പലപ്പോഴും ജെയ്റ്റ്ലിക്ക് തലവേദന ഉണ്ടാക്കിയത് ഐസക്കിന്റെ കടുത്ത നിലപാടുകളായിരുന്നു.
ഒരു ഘട്ടത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ജെയ്റ്റ്ലി തോമസ് ഐസക്കിനെ ക്ഷണിക്കുക പോലും ഉണ്ടായതായാണ് റിപ്പോർട്ട്. ഐസക്കിന്റെ സേവനം കേരളത്തിൽ മാത്രം ഒതുങ്ങരുതെന്നായിരുന്നു ജെയ്റ്റ്ലിയുടെ പക്ഷം. ജിഎസ്ജിയിൽ തനിക്ക് ഏറെ തലവേദന ഉണ്ടാക്കിയെങ്കിലും ഐസക്കിന്റെ കഴിവിനെയു നിരീക്ഷണത്തെയു അംഗീകരിക്കുന്ന നിലപാടായിരുന്നു കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക്. ഏറ്റവും ഒടുവിൽ ജിഎസ്ടി യാഥാർത്ഥ്യമാകുമ്പോൾ നിർണായകമായ തിരുത്തൽ ശക്തിയായി മാറിയതും ഐസക്കായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്