കേരളത്തിലെ ഐസിസ് തലവൻ സജീർ അബ്ദുള്ള കൊല്ലപ്പെട്ടു; കോഴിക്കോട് മൂഴിക്കൽ സ്വദേശിയുടെ മരണം അഫ്ഗാനിലെ ഐസിസ് ക്യാമ്പിന് നേരെ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണത്തിൽ; മൃതദേഹത്തിന്റെ ചിത്രവും സന്ദേശവും കാസർകോട്ടെ അഷ്ഫാഖിന്റെ ബന്ധുവിന് ലഭിച്ചു; എൻജിനിയറിങ് ബിരുദം നേടി ഐസിസ് ഭീകരവാദത്തിന്റെ പാത തിരഞ്ഞെടുത്തെ യുവാവിന്റെ 'ജിഹാദിന്' അന്ത്യം
എംപി റാഫി
കോഴിക്കോട്: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഇന്ത്യൻ തലവൻ കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള മംഗലശേരി(35) കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സജീർ കൊല്ലപ്പെട്ടുവെന്നുള്ള സന്ദേശവും ചിത്രവും കാസർകോട് പടന്ന സ്വദേശി അഷ്ഫാഖ് മജീദാണ് ബന്ധുവിന് അയച്ചിട്ടുള്ളത്. സജീർ മരിച്ചതായി കഴിഞ്ഞ ഏപ്രിലിൽ വാർത്ത പുറത്തു വന്നിരുന്നെങ്കിലും സ്ഥിരീകിക്കുന്ന യാതൊരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ സജീറിന്റെ മൃതദേഹത്തിന്റെ ചിത്രവും സന്ദേശവുമാണ് ഐഎസ് ക്യാമ്പിലുള്ള അഷ്ഫാഖ് മജീദ് തന്റെ ബന്ധുവിന് അയച്ചിട്ടുള്ളത്.
ഇന്ന് രാവിലെ ആറ് മണിക്കാണ് സ്ഥിരം സന്ദേശമയക്കാറുള്ള അഷ്ഫാഖ് ടെലഗ്രാം മെസഞ്ചർ വഴി സന്ദേശമയച്ചത്. ഐഎസ് ഖലീഫ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം വാർത്ത പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് ചോദിച്ചപ്പോഴാണ് സജീർ മരിച്ചു കിടക്കുന്ന ഫോട്ടോയും കൊല്ലപ്പെട്ടതായുള്ള സന്ദേശവും അയച്ചത്. ഐഎസിലെത്തിയ മറ്റു മലയാളികളെ കുറിച്ച് നേരത്തെ അഷ്ഫാഖ് സന്ദേശം അയക്കാറുണ്ടെങ്കിലും സജീറിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ലഭിച്ചിരുന്നില്ല. ഇതാദ്യമായാണ് സജീർ കൊല്ലപ്പെട്ടതായി ഐഎസ് ക്യാമ്പിൽ നിന്നും സ്ഥിരീകരണം വരുന്നത്.
മൂന്നര മാസം മുമ്പ് അഫ്ഗാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ സജീർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ അനുമാനം. അഫ്ഗാനിസ്ഥാനിലെ നംഗാർഹർ പ്രവിശ്യയിൽ മാർച്ച്, ഏപ്രിൽ,മെയ് മാസങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ കാസർകോഡ് പടന്ന സ്വദേശി ടികെ മുർശിദ് മുഹമ്മദ്, ഹഫീസുദ്ധീൻ, പാലക്കാട് യാക്കര സ്വദേശി യഹിയ എന്നിവർ കൊല്ലപ്പെട്ടതായി അഷ്ഫാഖ് ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ സംഘത്തിലെ മറ്റു മലയാളികൾക്ക് യാതൊരു കുഴപ്പവുമില്ലെന്നായിരുന്നു തൊട്ടടുത്ത ദിവസങ്ങളിൽ അഷ്ഫാഖ് സന്ദേശമയച്ചിരുന്നത്. അതേസമയം കൂടുതൽ പേർ മരിച്ചതായും മരിച്ചവരെ തിരിച്ചറിയാൻസാധിച്ചിട്ടില്ലെന്നുമായിരുന്നു അഫ്ഗാനിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ. സജീർ അബ്ദുള്ള കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണഏജൻസികൾക്കും നേരത്തേ സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ ഔദ്യോഗികസ്ഥിരീകരണം ഇതിനും ഉണ്ടായിരുന്നില്ല.
കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശിയാണ് സജീർ അബ്ദുള്ള മംഗലശ്ശേരി. കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് സിവിൽ എൻജിനിയറിങ് ബിരുദം നേടിയശേഷം ജോലിതേടി യു.എ.ഇയിൽ എത്തിയ സജീർ അവിടെനിന്നാണ് ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് പോയത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സജീർ തീവ്ര ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി. മലയാളികളുടെ പല ഫേസ് ബുക്ക് ഗ്രൂപ്പുകളിലും സജീർ സജീവ സാന്നിദ്ധ്യമായിരുന്നു.
ദുബായിൽ ഉയർന്ന ജോലിയും സ്വന്തമായി ഡ്രൈവറും വാഹനങ്ങളുമൊക്കെ ഉണ്ടായിരുന്ന സജീർ ഉയർന്ന ബുദ്ധി വൈഭവവും ഐടി വൈദഗ്ദ്യവും ഉള്ളയാളാണ്. സജീർ അബ്ദുള്ളയെ കുറിച്ചുള്ള വിശദ വിവരങ്ങൾ കഴിഞ്ഞ വർഷം മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലായിരുന്നു സജീറിന്റെ സ്കൂൾ പഠനം. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു പത്ത് വർഷം മുമ്പ് മരിച്ച പിതാവ് അബ്ദുള്ള. പത്താം ക്ലാസ് കഴിഞ്ഞ ശേഷമാണ് ഉമ്മയുടെ നാടായ കോഴിക്കോട് മൂഴിക്കലിലേക്ക് താമസം മാറ്റിയത്. പഠിക്കുന്ന കാലത്തും തുടർന്ന് അവധിക്ക് നാട്ടിലെത്തുമ്പോഴുമെല്ലാം നാട്ടുകാരുമായി അധികം ഇടപഴകുന്ന സ്വഭാവം സജീറിന് ഉണ്ടായിരുന്നില്ല. അയൽവാസികളോടു പോലും മിണ്ടാത്ത പ്രകൃതമായിരുന്നു സജീറിന് ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ നേരത്തെ മറുനാടനോടു പറഞ്ഞിരുന്നു. അതേസമയം സജീറിന് നല്ല ബുദ്ധി വൈഭവമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഓൺലൈൻ വഴി ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ പ്രധാന ചുമതലക്കാരനാണ് സജീർ. സജീറിന്റെ കൂട്ടാളിയും കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശിയുമായ മുഈനുദ്ദീനെ രണ്ട് മാസം മുമ്പ് എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. അഫ്ഗാനിലെ ഐസിസ് ക്യാമ്പിൽ സജീറിനൊപ്പം ഉണ്ടായിരുന്ന മുഈനുദ്ദീൻ യു.എ.ഇയിലേക്ക് തിരിച്ചെത്തിയപ്പോൾ ഇവിടെ വെച്ച് പിടികൂടി ജയിലിലടക്കുകയും പിന്നീട് ഇന്ത്യയിലേക്ക് കയറ്റിവിടുകയുമായിരുന്നു. സജീറിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ മുഈനുദ്ദീനിൽ നിന്നാണ് എൻ.ഐ.എക്കു ലഭിച്ചത്. സോഷ്യൽ മീഡിയ വഴി വൻ റിക്രൂട്ട് മെന്റ് തന്നെ നടക്കുന്നതായി മൂഈനുദ്ദീനിൽ നിന്നും വിവരം ലഭിച്ചു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയ വഴി തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും ഐഡികളും എൻ.ഐ.എയുടെ പ്രത്യേക നിരീക്ഷണ വലയത്തിലാണ്.
കേരളത്തിൽനിന്ന് അഫ്ഗാനിസ്താനിലെ ഐ.എസ് ക്യാമ്പിലേക്ക് പരിശീലത്തിനുപോയ 21 പേരെ റിക്രൂട്ട് ചെയ്തതിൽ സജീറിന് മുഖ്യ പങ്കാണുള്ളതെന്ന് എൻ.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു. 2016 ഒക്ടോബർ രണ്ടിന്കനകമലയിൽ നിന്നും പിടികൂടിയവരുടെ അറസ്റ്റോടെയാണ് സജീറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻ.ഐ.എക്കു ലഭിച്ചത്. സജീർ അടക്കമുള്ള പത്തിലധികം പേർക്കെതിരെ കേരളത്തിൽ എൻ.ഐ.എ ഐഎസ് കേസ് രജിസ്റ്റർ ചെയ്തതും കനകമല അറസ്റ്റിനു ശേഷമായിരുന്നു. സോഷ്യൽ മീഡിയവഴി വ്യാജ പ്രൊഫൈലുണ്ടാക്കി സജീർ ഐസിസ്ആശയങ്ങൾ പ്രചരിപ്പിക്കുകയും ജിഹാദിനായി ആഹ്വാനം ചെയ്തുകൊണ്ടിരുന്നതും
അന്വേഷണ ഉദ്യോഗസ്ഥർക്ക് എന്നും തലവേദന സൃഷ്ടിച്ചു.
ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് മലയാളികളെ ആകർഷിക്കുന്നതിനായി തയ്യാറാക്കിയ അൽമുഹാജിറൂൻ ബ്ലോഗിനു പിന്നിലും സജീർ അബ്ദുള്ളയായിരുന്നു. രണ്ട് തവണ പ്രത്യക്ഷപ്പെട്ട ഈ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചിരിക്കുകയാണിപ്പോൾ. നിരവധി വ്യാജ പ്രൊഫൈലുകൾ സജീർ ഉപയോഗിച്ചിരുന്നു. സമീറലി എന്ന ഫേസ്ബുക്ക് അക്കൗണ്ട് വിഴിയായിരുന്നു മലയാളത്തിൽ ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചതും അൽമുഹാജിറൂൻ ബ്ലോഗിലെലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നതുമെല്ലാം. സമീർ അലി എന്ന അക്കൗണ്ട് മൂന്ന് തവണ പൂട്ടിച്ചെങ്കിലും വീണ്ടും ഇതേ പേരിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. വിവിധ പേരുകളിൽ പത്തിലേറെ അക്കൊണ്ടുകൾ സജീറിനു മാത്രം ഉണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഈ അക്കൗണ്ടുകളെല്ലാം കഴിഞ്ഞ മൂന്ന് മാസത്തിലധികമായി നിശ്ചലമാണെന്നത് സജീർ കൊല്ലപ്പെട്ടതായി കൂടുതൽ സംശയ ജനിപ്പിച്ചു.
സജീറിന്റെ മൂഴിക്കലിലെ വീട്ടിൽ നിന്നും മാതാവും സഹോദരങ്ങളും താമസം മാറിയിട്ട് മാസങ്ങൾ പിന്നിടുന്നു. ഇവർക്ക് സജീറിനെ കുറിച്ച് യാതൊരു വിവരവുമില്ല. അന്വേഷണ ഏജൻസികൾ നിരന്തരമായി കയറി ഇറങ്ങിയതോടെ ഇവർ വീട് പൂട്ടി താമസം മാറ്റുകയായിരുന്നു. സജീർ അബ്ദുള്ള കൊല്ലപ്പെട്ടതായി അഫ്ഗാനിൽ സജീറുമായി അടുത്ത ബന്ധമുള്ള ചിലർ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നതായി നേരത്തെ എൻ.ഐ.എ ഉദ്യോഗകസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞിരുന്നു. എന്നാൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോൾ അഷ്ഫാഖ് അയച്ച ഫോട്ടോ സജീറിന്റേതാണെന്ന് എൻ.ഐ.എ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പറ്റില്ലെന്ന് എൻ.ഐ.എ അറിയിച്ചു.
അഫ്ഗാനിലെ ഐസിസ് മേഖലയിൽ നിന്നും വിവരങ്ങൾ ലഭിക്കുക പയാസമാണ്. അഫ്ഗാൻ ഭരണകൂടത്തിനു പോലും ഐഎസ് മേഖലയിലേക്ക് പ്രവേശിക്കുക അസാധ്യമാണെന്നതാണ് ഇതിനു കാരണം.സജീർ അബ്ദുള്ള താടിയും മീശയും ഷേവ് ചെയ്തുള്ള ഫോട്ടോയായിരുന്നു നേരത്തെ മറുനാടൻ മലയാളി പുറത്തു വിട്ടത്. ഇപ്പോൾ അഷ്ഫാഖ് അയച്ചത് താടി നീട്ടി വളർത്തിയ സജീറിന്റെ ഫോട്ടോയാണ്. ഖുർആൻ അധ്യായം സൂറത്തുൽ ബഖറയിലെ സൂക്തം ഫോട്ടോയുടെ ഒരു വശത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ കുറിച്ച സൂക്തം ഇങ്ങനെയാണ്: ' വേറെ ചില ആളുകളുണ്ട് അള്ളാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് സ്വന്തം ജീവിതം തന്നെ അവർ വിൽക്കുന്നു. അള്ളാഹു തന്റെ ദാസന്മാരോട് അത്യധികം ദയയുള്ളവനാകുന്നു.'
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്