'അച്ഛൻ കൊലയാളി': ആസ്ബറ്റോസ് എന്ന കൊലയാളിയെ കേരളത്തിൽ നിന്നും ഒഴിവാക്കൂ.. കാൻസർ ബാധയാൽ മരിച്ച പിതാവിനെ ഫാദേഴ്‌സ് ഡേയിൽ അനുസ്മരിച്ച് മുരളി തുമ്മാരുകുടിയുടെ ലേഖനം
മുരളി തുമ്മാരുകുടി
ഫാദേഴ്സ് ഡേ ആണല്ലോ. ഫേസ്‌ബുക്ക് പറയുമ്പോളാണ് അറിയുന്നത്. പറഞ്ഞത് നന്നായി. അച്ഛനെ പറ്റി ഒന്ന് കൂടി ഓർത്തു. അച്ഛൻ മരിച്ചിട്ട് ഇരുപത് വർഷമാകുന്നു. ആദ്യകാലത്തൊക്കെ എപ്പോഴും ഓർക്കുമായിരുന്നു. പിന്നെ അത് സ്വപ്നത്തിൽ മാത്രമായി. ഇപ്പോൾ അത് പോലുമില്ല. ഓർക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല, ഇഷ്ടം കൂടിയതുകൊണ്ടാണ്. സത്യത്തിൽ അച്ഛനെപ്പറ്റി എന്റെ മനസ്സിലുള്ള എല്ലാ ഓർമ്മകളും സന്തോഷത്തിന്റെയാണ്. ഒന്നൊഴിച്ച്. അതെന്താണെന്ന് പിന്നെ പറയാം. അച്ഛനെ പറ്റി ഞാൻ ഇരുപത് വർഷം മുൻപ് എഴുതിയ കുറിപ്പുകൾ ഇന്നും വായിച്ചാൽ ഞാൻ പൊട്ടിക്കരയും, അതുകൊണ്ടാണ് അച്ഛന്റെ ഓർമ്മകളെ എന്റെ മനസ്സ് മറച്ചു വച്ചിരിക്കുന്നത്.
എല്ലാ അച്ഛന്മാരെപ്പറ്റിയും കുട്ടികൾ 'my father is the bestest' എന്നൊക്കെയാണല്ലോ ഇപ്പോൾ പറയുന്നത്. അതുകൊണ്ട് അങ്ങനെ ഒന്നും പറഞ്ഞു ബോറാക്കുന്നില്ല. പക്ഷെ ഒന്ന് മാത്രം പറയാം. ഞാൻ കണ്ടിട്ടുള്ള എല്ലാ അച്ഛന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു എന്റെ അച്ഛൻ. കുട്ടികളുടെ സന്തോഷം, അതൊന്ന് മാത്രമായിരുന്നു അച്ഛന്റെ ലക്ഷ്യം. കുട്ടികളുടെ താല്പര്യമെന്തോ അതായിരുന്നു, അച്ഛന്റെയും. എല്ലാ അച്ഛന്മാരും അങ്ങനെയൊക്കെ അല്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ശരിയാണ്. മിക്കവാറും എല്ലാ അച്ഛന്മാരും സ്വന്തം കുട്ടികളുടെ സന്തോഷവും താൽപര്യവും നോക്കുന്നവരാണ്. അതേസമയം തന്നെ കുട്ടികൾ തെറ്റ് ചെയ്താൽ തിരുത്തേണ്ട ഉത്തരവാദിത്തം, കുട്ടികൾക്ക് വേണ്ടി സമ്പാദിക്കേണ്ട ഉത്തരവാദിത്തം, ഇതൊക്കെ സാധാരണ അച്ഛന്മാർക്ക് ഉണ്ടല്ലോ. അതുകൊണ്ടുതന്നെ എപ്പോഴും കുട്ടികളോട് സന്തോഷത്തോടെ പെരുമാറാനോ അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി നിന്നുകൊടുക്കാനോ അച്ഛന്മാർക്ക് സാധിക്കാറില്ല.
ഇവിടെയാണ് എന്റെയച്ഛൻ വ്യത്യസ്തനാകുന്നത്. അത് അച്ഛന് കിട്ടിയ ഒരു ഭാഗ്യമാണ്. കാരണം മരുമക്കത്തായ സമ്പ്രദായത്തിലുള്ള അവസാനത്തെ കുടുംബമായിരുന്നു ഞങ്ങളുടേത്. അമ്മയുടെ വീട്ടിലാണ് ഞങ്ങൾ ജനിച്ചതും വളർന്നതും. അമ്മാവനാണ് വീട്ടിലെ കാരണവർ. കുട്ടികളെ അച്ചടക്കത്തിൽ വളർത്തേണ്ടതും അവർക്ക് വേണ്ടി സമ്പാദിക്കേണ്ടതും അമ്മാവനാണ്. അച്ഛന് ആ ഉത്തരവാദിത്തമൊന്നുമില്ല. വീട്ടിൽ വന്നാൽ ഞങ്ങളിൽ ഒന്നായി ഞങ്ങളോട് കഥ പറഞ്ഞ്, അമ്മയെ വീടിനകത്തും പുറത്തുമുള്ള എല്ലാ ജോലികളിലും സഹായിച്ച്, പനിയുള്ളപ്പോൾ ഞങ്ങളെ കെട്ടിപ്പിടിച്ചു കിടന്ന്, പറമ്പിൽ ഞങ്ങൾക്ക് കുട്ടിപ്പുര വെച്ചുതന്ന് അവിടുത്തെ ചോറും കറിയും കഴിക്കുന്നതായി ഭാവിച്ച് ഒക്കെയായിരുന്നു അച്ഛന്റെ ജീവിതം. പെൻഷനായപ്പോൾ കിട്ടിയ പണം കൊണ്ട് ക്രിക്കറ്റ് കാണാൻ ടി വി വാങ്ങിത്തന്ന അച്ഛനായിരുന്നു ഞങ്ങളുടേത് (അന്ന് അച്ഛന് കിട്ടിയ മൊത്തം പ്രൊവിഡന്റ് ഫണ്ടിന്റെ നാലിലൊന്നായിരുന്നു ഒരു ടി വി യുടെ വില). കോളേജിൽ എല്ലാവരും ഒരു ബൈക്ക് വാങ്ങിത്തരാൻ അച്ഛന്മാരോട് വഴക്കു കൂടുന്ന കാലത്ത് 'എടാ നീ പോയി ഒരു ബുള്ളറ്റ് വാങ്ങണം, എന്നിട്ടു വേണം അതിന്റെ പുറകിൽ ഇരുന്നോന്നു ഗമക്ക് കറങ്ങാൻ' എന്നതായിരുന്നു അച്ഛന്റെ ലൈൻ. അതും കൂടി ചെയ്തിരുന്നെങ്കിൽ അച്ഛന്റെ പെൻഷൻ കാശ് മൊത്തം തീർന്നേനെ എന്ന് ഞങ്ങൾക്ക് ബോധ്യം ഉള്ളതുകൊണ്ട് ഞങ്ങൾ ബൈക്ക് വാങ്ങിയില്ല. അച്ഛൻ എന്നെ ഒരിക്കലും തല്ലുക പോയിട്ട് വഴക്ക് പറഞ്ഞിട്ടു കൂടിയില്ല. ഞങ്ങൾ എട്ടുപേരുടെയും കാര്യമാണിത്.
അച്ഛന് പക്ഷെ സ്വന്തം മക്കൾ, മറ്റുള്ളവരുടെ മക്കൾ, ജാതി, മതം ഇതൊന്നും ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. വെങ്ങോലയിലോ പോഞ്ഞാശ്ശേരിയിലോ ബസിറങ്ങിയാൽ വരുന്ന വഴിയിലുള്ള വീടുകളിലെ കുട്ടികൾക്കും വഴിയിൽ കാണുന്ന കുട്ടികൾക്കും കൈയിൽ കരുതിയ റസ്‌ക്കോ പരിപ്പുവടയോ ഒക്കെ കൊടുക്കുന്നത് പതിവായിരുന്നു. അച്ഛൻ വീട്ടിലുണ്ടെങ്കിൽ അടുത്ത വീട്ടിലെ കുട്ടികളെല്ലാം അച്ഛൻ കഥ പറയുന്നത് കേൾക്കാൻ വരും. പുരാണം മുതൽ തമിഴ് സിനിമ വരെ എന്തുതന്നെ അച്ഛൻ പറഞ്ഞാലും അതിനൊരു നാടകീയത ഉണ്ട്. എത്ര തവണ പറഞ്ഞാലും അത് കേട്ടിരിക്കാൻ രസവുമാണ്. ഇരുപതും മുപ്പതും കുട്ടികളും അതിന്റെ അടുത്ത സർക്കിളിൽ വല്യമ്മമാരും അമ്മായിമാരുമൊക്കെ അച്ഛന്റെ കഥ കേട്ടിരിക്കുന്ന രംഗം ഇന്നലത്തെ പോലെ ഞാനോർക്കുന്നു.
അച്ഛനെപ്പറ്റി ഏറെ പറയാനുണ്ട്. ഏറെ ദുരിതത്തിൽ നിന്നും തുടങ്ങിയ യാത്രയാണ്. പത്താം വയസ്സിൽ പഠിത്തം നിർത്തി ആരുടെയോ പറമ്പിൽ റബർ വെട്ടാൻ പോയി, അവിടെ നിന്നും ചായക്കടയിൽ സഹായിയായി, പതിനഞ്ചാം വയസ്സിൽ ഇന്ത്യൻ അലൂമിനിയം കമ്പനിയിൽ തൊഴിലാളിയായി, പിന്നെ FACT യിൽ കാന്റീൻ ജീവനക്കാരനായി. എന്നാൽ കുട്ടികൾ ഉണ്ടായതിൽ പിന്നെ ജോലിക്ക് പോകുന്നതൊന്നും അച്ഛന് ഇഷ്ടമല്ലായിരുന്നു. ലീവ് ഇല്ലാതേയും ലീവ് എടുക്കാതേയും ജോലിക്ക് പോകാതിരുന്നതിന് അച്ഛനെ അനവധി പ്രാവശ്യം സസ്പെൻഡ് ചെയ്തിട്ടുണ്ട്. പക്ഷെ അതൊന്നും അച്ഛനെ ബാധിച്ചില്ല. കുട്ടികളുടെ കൂടെ ഇരിക്കുക, കെട്ടിപ്പിടിക്കുക, അതൊക്കെ തന്നെ അച്ഛന്റെ ലോകം. അങ്ങനെ ചിന്തിക്കാൻ കഴിയുന്നവർ അപൂർവ്വമാണ്, അങ്ങനെ ഉള്ള അച്ഛന്മാരുടെ കുട്ടികൾ ഭാഗ്യം ചെയ്തവർ ആണ്. ആ അർത്ഥത്തിൽ ഞാൻ ഏറെ ഭാഗ്യം ചെയ്ത ആളാണ്.
അറുപത് വയസ്സിൽ അച്ഛൻ റിട്ടയറായി. എഴുപത്തിമൂന്നാമത്തെ വയസ്സിൽ മരിച്ചു. എഴുപത്തിമൂന്ന് വയസ്സ് അത്ര വലിയ പ്രായം ഒന്നുമല്ലല്ലോ. അച്ഛൻ സ്വാഭാവികമായി വയസ്സായി മരിച്ചതൊന്നും അല്ല. അതുകൊണ്ടാണ് 'അച്ഛന്റെ കൊലയാളി' എന്ന് തലക്കെട്ട് കൊടുത്തത്.
മീസോത്തീലിയോമ എന്ന ശ്വാസകോശത്തിന്റെ ആവരണത്തിനുണ്ടാകുന്ന കാൻസർ ബാധിച്ചാണ് അച്ഛൻ മരിച്ചത്. ഞാൻ ആണ് അച്ഛനെ സ്‌കാനിങ്ങിന് കൊണ്ട് പോയത്, എന്നോടാണ് ഡോക്ടർ അസുഖത്തെ പറ്റി പറഞ്ഞത്. ഭാഗ്യത്തിന്ഈ വിഷയത്തെ പറ്റി ഏറ്റവും ആധികാരികമായി പറഞ്ഞു തരാൻ പറ്റിയ ഒരാൾ അന്നെന്റെ കൂടെ ഉണ്ടായിരുന്നു. ഏറെ വേദനാജനകവും, ഇപ്പോഴും ചികിത്സ ഇല്ലാത്തതും ആയ ഒരു കാൻസറാണ് ഇത്. കണ്ടുപിടിച്ച് കഴിഞ്ഞാൽ ആറുമാസം മുതൽ പതിനെട്ട് മാസം വരെ ആണ് ശരാശരി ആയുസ്സ്. അതും ഏറെ വേദന സഹിക്കണം. അതേ സമയം കൊടുക്കാവുന്ന ചികിത്സകൾ ആകട്ടെ പലപ്പോഴും രോഗത്തെക്കാൾ വേദനാജനകമാണ്. അതിനാൽ അച്ഛന്റെ അസുഖം മനസ്സിലായതിന് ശേഷം ആർ സി സി യിലോ അമേരിക്കയിലോ കൊണ്ടുപോയി ചികിൽസിക്കാൻ ഉള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതിനൊന്നും ഞങ്ങൾ ശ്രമിച്ചില്ല. ഐ സി യൂ വിൽ കിടക്കാൻ ഇടവരാതിരിക്കുക, പരമാവധി വേദന കുറഞ്ഞിരിക്കുക ഇത്രയേ ഞങ്ങൾ ശ്രദ്ധിച്ചുള്ളു. സന്ദർശന സമയത്തിലൊന്നും വലിയ നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന പെരുമ്പാവൂരിലെ സാധാരണ ആശുപത്രിയിൽ ജനറൽ വാർഡിലായിരുന്നു അച്ഛന്റെ അവസാന ദിനങ്ങൾ.
ബ്രൂണെയിലായിരുന്നെങ്കിലും ഒരുമാസം അവധിയെടുത്ത് ഞാൻ അച്ഛന്റെ കൂടെ ചെലവഴിച്ചു. സ്വകാര്യ ഒറ്റമുറിയിലേക്ക് മാറാൻ സാമ്പത്തിക ബുദ്ധിമുട്ടോ പിശുക്കോ ഉണ്ടായിട്ടല്ല, മനുഷ്യരുടെ നടുവിലിരിക്കുന്നതാണ് അച്ഛന് എന്നും സന്തോഷം. അന്നും വാർഡിലുള്ള ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ അച്ഛൻ ചോദിച്ച് മനസ്സിലാക്കും. അവർക്ക് ഉച്ചഭക്ഷണം വാങ്ങാൻ മുതൽ അവരുടെ ആശുപത്രി ബില്ലടക്കാൻ പണം കൊടുക്കാൻ വരെ അച്ഛൻ ഞങ്ങളോട് പറയും, ഞങ്ങൾ അത് സന്തോഷത്തോടെ ചെയ്യും. അച്ഛനത് വലിയ സന്തോഷവും അഭിമാനവും ആയിരുന്നു. അച്ഛന് കാൻസറാണെന്നോ അധികകാലം ജീവിക്കില്ലെന്നോ ഞാൻ അവരോടൊന്നും പറഞ്ഞില്ല. അതുകൊണ്ടുതന്നെ ചുറ്റുമുള്ളവരും അച്ഛനെ കാണാനെത്തിയവരൊന്നും അച്ഛനെ 'രോഗി'യായി കണ്ടില്ല. രോഗം കണ്ടെത്തി ഒരു മാസത്തിനകം ഭാഗ്യത്തിന് അച്ഛൻ മരിച്ചു, സ്‌നേഹിക്കുന്നവരുടെ നടുവിൽ കിടന്ന്. അതിലെനിക്ക് സന്തോഷമേ ഉള്ളൂ. അന്ന് അച്ഛന്റെ ആയുസ്സ് അഞ്ചോ ആറോ മാസത്തേക്ക് നീട്ടിക്കിട്ടാൻ കൂടുതൽ സങ്കീർണ്ണവും ഇഷ്ടപ്പെട്ടവരിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതും ആയ ചികിത്സക്കൊന്നും പോകാത്തതിൽ എനിക്ക് ഇന്നും എനിക്ക് വിഷമമില്ല. സന്തുഷ്ടമായ കുടുംബ ജീവിതവും അഭിമാനത്തോടെ ഉള്ള അവസാനവും ആയിരുന്നു അച്ഛന്റേത്. ഇനി എന്റെ സമയം വരുമ്പോഴും ഇത് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. അച്ഛൻ ഇപ്പോൾ എന്റെ ചിന്തകളിൽ അധികം എത്താത്തതും അതുകൊണ്ടാണ്.
എന്നാൽ വിഷമമുള്ള ഒന്നുണ്ട്. മീസോത്തിലോമ എന്ന കാൻസർ ആസ്ബറ്റോസിന്റെ നാരുകൾ ശാസിക്കുന്നതിൽ നിന്ന് മാത്രമാണ് ഉണ്ടാകുന്നത്. ഇത് ലോകം മനസ്സിലാക്കിയിട്ട് പതിറ്റാണ്ടുകൾ ആയി. ഇന്ഗ്ലാണ്ടിലും അമേരിക്കയിലും ആയിരക്കണക്കിനാളുകൾ ആണ് ഓരോ വർഷവും മീസോത്തീലിയയോമ വന്നു മരിക്കുന്നത്. അതുകൊണ്ട് തന്നെ വികസിത രാജ്യങ്ങൾ എല്ലാം തന്നെ ആസ്‌ബെസ്റ്റോസിനെ ഒരു കൊലയാളിയായിട്ടാണ് കാണുന്നത്. ആസ്‌ബെസ്റ്റോസിന്റെ പുതിയതായ ഉപയോഗങ്ങൾ അവിടെ നിരോധിച്ചിട്ട് പതിറ്റാണ്ടുകൾ ആയി. ആസ്ബസ്റ്റോസ്യൂ എവിടെ ഒക്കെ ഉണ്ടോ അതിന്റെയെല്ലാം ഇൻവെന്ററി ഉണ്ടാക്കിയിട്ടുണ്ട്. ആസ്ബസ്റ്റോസ് പണ്ട് ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിൽ എന്തെങ്കിലും പുതുക്കിപ്പണിയാലോ പൊളിച്ചു മാറ്റലോ നടത്തണമെങ്കിൽ വലിയ ഒരു പ്രോജക്റ്റ് ആണ്. അടുത്തുള്ള കെട്ടിടങ്ങൾ എല്ലാം ഒഴിപ്പിച്ച് ശൂന്യാകാശത്ത് പോകുന്ന പോലെ ഉള്ള സ്യൂട്ട് ഒക്കെയിട്ടിട്ടാണ് ആളുകൾ അവിടെ പണി ചെയ്യുന്നത്. ഒരു ആസ്ബസ്റ്റോസ് ഷീറ്റ് പോലും പൊട്ടിയാൽ അതെങ്ങനെ അവിടെ നിന്നും മാറ്റണം എന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഒക്കെ കർശന നിയന്ത്രണങ്ങൾ ഉണ്ട്.
ആസ്ബറ്റോസ് എന്ന വസ്തു പഴയ കമ്പനികളുടെ പേടിസ്വപ്നമാണ് ഏതെങ്കിലും ഒരാൾക്ക് മീസോത്തിലിയോമ ഉണ്ടായാൽ വക്കീലുമാർ അവരെ തേടി നടക്കുകയാണ്. അവരുടെ ജീവചരിത്രം മുഴുവൻ പരിശോധിച്ച്, എന്ന് എവിടെ നിന്നാണ് ആസ്ബറ്റോസ് നാരുകൾ ശ്വസിക്കാൻ ഇടയായതെന്ന് കണ്ടുപിടിക്കും. ആ സ്ഥാപനം വേണ്ടത്ര മുൻകരുതലുകൾ എടുത്തു എന്ന് തെളിയിച്ചില്ലെങ്കിൽ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും. യൂറോപ്പിലും അമേരിക്കയിലും ഒരു കമ്പനി വേറെ കമ്പനിയെ ഏറ്റെടുക്കുമ്പോൾ നടത്തുന്ന ഡ്യൂ ഡിലിജൻസ് അനാലിസിസിൽ സാമ്പത്തിക റിസ്‌കിലും ഏറെയാണ് ആസ്ബറ്റോസുമായി ആ സ്ഥാപനത്തിന് എന്തെങ്കിലും ബന്ധമുണ്ടായാലുള്ള റിസ്‌ക്ക്. അതുകൊണ്ട് ആസ്ബറ്റോസിനെപ്പറ്റി പഠിക്കുന്നതും നിരീക്ഷിക്കുന്നതും ആസ്ബറ്റോസ് ഉള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതുമെല്ലാം വലിയ ബിസിനസ്സാണ്. സ്‌കൂളുകളിലും മറ്റും പോയി ആസ്ബറ്റോസ് ടെസ്റ്റ് ചെയ്യുന്നതിന് എന്റെ സുഹൃത്തിന്റെ ദിവസക്കൂലി രണ്ടര ലക്ഷം രൂപയാണ്.
എന്നാൽ ആസ്ബറ്റോസ് എന്ന കൊലയാളി ഇപ്പോഴും കേരളത്തിൽ നമ്മുടെ ചുറ്റും സ്വൈര്യവിഹാരം നടത്തുകയാണ്. കേരളത്തിൽ ഒരുവർഷത്തിൽ എത്രപേർ മീസോത്തിലിയോമ വന്ന് മരിക്കുന്നുവെന്ന് ഒരു കണക്കുമില്ല. ആസ്ബറ്റോസ് ഒരു കുഴപ്പമാണെന്ന് ആർക്കും അറിയില്ല. ആസ്ബറ്റോസിന്റെ റൂഫിങ് ഷീറ്റ് മാത്രമേ നമ്മൾ കാണുന്നുള്ളൂ. എന്നാൽ തെർമൽ കയ്യുറ മുതൽ ബ്രേക്ക് ലൈനർ വരെയായി ആയിരത്തിലധികം പ്രോഡക്ടുകൾ ആസ്ബറ്റോസിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. ഒരു ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടുമ്പോൾ പോലും ദശലക്ഷക്കണക്കിന് സൂക്ഷ്മമായ ആസ്ബസ്റ്റോസ് നാരുകൾ ആണ് അതിൽ നിന്നും പുറത്തു വരുന്നത്. അത് ചുറ്റുമുള്ള ആയിരക്കണക്കിനാളുകളുടെ ശ്വാസകോശത്തിൽ എത്തും. എന്നാൽ കേരളത്തിൽ ഇന്നും ആസ്‌ബെസ്റ്റോസിനെ ഹാക്ക്‌സോ ബ്ലേഡ് വച്ച് മുറിക്കുന്നത് സ്ഥിരം കാഴ്ചയാണ്. പൊട്ടിയ ആസ്ബസ്റ്റോസ് പഴയ കെട്ടിടങ്ങളുടെ ചുറ്റും കിടക്കുന്നതും അവിടെ നിന്നും റോഡ് സൈഡിലോ ഖരമാലിന്യ നിക്ഷേപ കേന്ദ്രത്തിലോ ഒക്കെ എത്തുന്നതും ഒക്കെ പതിവാണ്. ഇതിന്റെ പടം കാണിക്കുമ്പോൾ എന്റെ കൂട്ടുകാർ നടുങ്ങാറുണ്ട്, പക്ഷെ നമ്മൾ ഇതൊരു കുഴപ്പം ആണെന്ന് പോലും ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ഇതാണ് ശരിയായ ദുരന്തം.
അധികം പേടിക്കുന്നതിന്ആ മുൻപ്‌സ്ബ പറയട്ടെ ആസ്‌ബെസ്റ്റോസ് റൂഫ് ഉള്ള കെട്ടിടത്തിൽ താമസിക്കുന്നത് കാൻസർ ഉണ്ടാക്കില്ല. ആസ്‌ബെസ്റ്റോസിന് പല രൂപങ്ങൾ ഉണ്ട്, എല്ലാം കാൻസർ ഉണ്ടാക്കുന്നതല്ല. പക്ഷെ എന്ന് വച്ച് പേടിക്കാതെ ഇരിക്കുകയും ചെയ്യരുത്. ഈ കാര്യത്തിൽ നമ്മൾ വികസിത രാജ്യങ്ങളെക്കാൾ നാല് പതിറ്റാണ്ടു പുറകിൽ ആണ്. അതുകൊണ്ട് മൂന്നു കാര്യങ്ങൾ എങ്കിലും ഇപ്പോഴേ ചെയ്യണം. ആദ്യം വർഷത്തിൽ എത്ര പേർ മീസോത്തീലിയോമ വന്നു മരിക്കുന്നുണ്ട് എന്ന് കണ്ടു പിടിക്കണം. രണ്ട് കേരളത്തിൽ ഇപ്പോൾ ഏതൊക്കെ രൂപത്തിൽ ആസ്ബസ്റ്റോസ് വിൽക്കുന്നുണ്ട് എന്ന് കണ്ടുപിടിക്കണം. മൂന്ന് കേരളത്തിൽ അപകടകാരിയായ ആസ്ബസ്റ്റോസ് ഇപ്പോൾ ഏതൊക്കെ കെട്ടിടങ്ങളിലും ഫാക്ടറികളിലും ഒക്കെ ഉപയോഗിക്കുന്നുണ്ട് എന്നതിന്റെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. ഇതിനൊക്കെ പ്രൊഫഷണൽ ആയ ആസ്ബസ്റ്റോസ് വിദഗ്ദ്ധരുടെ സേവനം തേടണം. ഇത്രയും ആയിക്കഴിഞ്ഞാൽ ആസ്‌ബെസ്റ്റോസിനെ പറ്റി വ്യാപകമായ ബോധവൽക്കരണം നടത്തണം. നിയന്ത്രണങ്ങൾ ഉണ്ടാക്കുകയും വേണം. ഇതിനൊക്കെയായി കേരളത്തിലെ ഏതെങ്കിലും ഒരു എൻജിനീയറിങ് കോളേജിൽ ഒരു കോഴ്‌സ് നടത്തണം. മറ്റു രാജ്യങ്ങളിലെ പതിവ് വച്ച് നോക്കിയാൽ ഒരു ആയിരം വിദഗ്ധരെ എങ്കിലും നമ്മൾ പരിശീലിപ്പിക്കണം. നാളെ ഒരു കാലത്ത് ഇന്ത്യയിൽ മറ്റു സ്ഥലങ്ങളിൽ ഈ വിഷയത്തെ പറ്റി അറിവുണ്ടാകുമ്പോൾ നമ്മൾ അവർക്ക് മുന്നിലായിരിക്കണം.
പതിവ് പോലെ ഒരുഓഫർ വക്കാം. ചൈനയിൽ ഉൾപ്പടെ അനവധി രാജ്യങ്ങളിൽ ആസ്‌ബെസ്റ്റോസിനെ പറ്റി ബോധവൽക്കരണം നടത്തിയ പരിചയം എനിക്കുണ്ട്, ഈ രംഗത്ത് ജോലി ചെയ്യുന്ന അനവധി വിദഗ്ദ്ധരും ആയിട്ടുള്ള ബന്ധങ്ങളും. ഇക്കാര്യത്തിൽ സർക്കാരിനോ യൂണിവേഴ്‌സിറ്റിക്കോ ഡോക്ടർമാർക്കോ ഉൾപ്പടെ ആർക്കെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഇവരുമായി ബന്ധപ്പെടുത്താൻ എനിക്ക് സന്തോഷമേ ഉള്ളൂ. അച്ഛന് വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം ആയിരിക്കുമല്ലോ അത്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍