നാളെ രാവിലെ ആറിന് സാധാരണ സർവ്വീസ് ആരംഭിക്കുമ്പോൾ മുതൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്നത് സംസ്ഥാനം ഒട്ടാകെ നിന്നെത്തുന്ന ആയിരങ്ങൾ; ഒരു നോക്ക് കാണാനും യാത്ര ചെയ്യാനും ആയിരങ്ങൾ ഒഴുകിയെത്തുന്നതോടെ കൊച്ചി മെട്രോ കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്പോട്ടാകും; കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി മെട്രോയിൽ ടിക്കറ്റെടുത്തുള്ള യാത്ര നാളെ മുതൽ. ആദ്യ ദിവസങ്ങളിൽ മെട്രോയിൽ കയറാൻ നിരവധി പേരാണ് തയ്യാറെടുക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ആളുകൾ കൊച്ചിയിലെത്തുന്നു. വിദേശികളും ആകെ ത്രില്ലിലാണ്. കേരളത്തിന്റെ ടൂറിസം സാധ്യതകൾക്ക് പുതിയ തലം നൽകുമെന്ന പ്രവചനങ്ങൾ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനിലെത്തുന്ന അന്വേഷണങ്ങൾ. ജനങ്ങൾക്കായി സർവീസ് ആരംഭിക്കുമ്പോൾ കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നു മെട്രോ യാത്രയെക്കുറിച്ചറിയാൻ അന്വേഷണ പ്രവാഹമാണ്. കൂട്ടത്തോടെയുള്ള ബുക്കിങ്ങിനായി നിരവധി അന്വേഷണങ്ങളാണു എത്തുന്നത്. ആദ്യ ദിവസങ്ങളിലെ തിരക്കിന്റെ സൂചനകളാണ് ഇത് നൽകുന്നത്.
ആദ്യ മാസങ്ങളിൽ മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണു മെട്രോ അധികൃതർ. രണ്ടരലക്ഷംവരെ ഒരുദിവസം വരുമാനം പ്രതീക്ഷിക്കുന്നു. ആദ്യദിനങ്ങളിലെ ആകാംഷ അവസാനിച്ചാൽ യാത്രക്കാർ കുറയുമെന്ന പ്രചാരണവും ഉണ്ട്. കൊച്ചി മെട്രോയുടെ ആകെ നിർമ്മാണ ചെലവ് 5,200 കോടിക്കു മുകളിലാണ്. എത്ര ആളുകൾ കയറിയാലും ഈ തുക ഉടനെയെങ്ങും തിരിച്ചു പിടിക്കാനാകില്ല. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതർ പറയുന്നതനുസരിച്ചു തൃപ്പൂണിത്തുറവരെ പദ്ധതി സമയബന്ധിതമായി നീട്ടിയാൽ അഞ്ചാം വർഷം മെട്രോ പ്രവർത്തന ലാഭത്തിലാകുമെന്നാണ് വിലയിരുത്തൽ.
കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ നിർമ്മിക്കുന്ന മെട്രോ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽനിന്ന് 300 കോടിരൂപ വരുമാനം കെഎംആർഎൽ പ്രതീക്ഷിക്കുന്നു. മുട്ടത്ത് 230 ഏക്കറിൽ മെട്രോ വില്ലേജിനും ആലോചനയുണ്ട്. സ്റ്റേഷനുകളിലെയും ട്രെയിനിലേയും പരസ്യങ്ങൾ, എടിഎം സെന്ററുകൾ, ടിക്കറ്റുകളിലെ പരസ്യം, പാർക്കിങ് ഏരിയ, കൊച്ചി വൺ ഡെബിറ്റ്, ടിക്കറ്റ് കാർഡ് എന്നിവയിൽനിന്നു വലിയ വരുമാനമാണു മെട്രോ അധികൃതർ പ്രതീക്ഷിക്കുന്നത്. 10 വർഷത്തേക്കു കാർഡുവഴി മാത്രം ലഭിക്കുന്നത് 200 കോടിരൂപയാണ്. ഏതായാലും ആദ്യ ദിവസത്തെ അന്വേഷണങ്ങൾ മെട്രോയ്ക്ക് വലിയ പ്രതീക്ഷയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളുമെല്ലാം ഗ്രൂപ്പ് ബുക്കിങ്ങിന്റെ സാധ്യതകളന്വേഷിച്ചു മെട്രോ അധികൃതരെ ബന്ധപ്പെടുന്നുണ്ട്. അന്വേഷണങ്ങൾ കൂടുതലായും വരുന്നത് എറണാകുളം ജില്ലയ്ക്കു പുറത്തുനിന്നാണ്. മെട്രോ കാണാനുള്ള ആവേശത്തിൽ ഇതര ജില്ലകളിൽനിന്നുള്ള ചെറു സംഘങ്ങൾ കൊച്ചിയിലേക്കെത്തിത്തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങളുമായുള്ള തിങ്കളാഴ്ചയിലെ ആദ്യ യാത്രയ്ക്കു മുന്നോടിയായി ഇന്നു ജീവനക്കാരുടെ അവസാനവട്ട പരിശീലനം നടക്കും. കഴിഞ്ഞ ഒന്നര ആഴ്ചയായി വിവിധ വകുപ്പുകൾ ജീവനക്കാർക്കു മോക്ഡ്രിൽ നടത്തുന്നുണ്ട്. യാത്രക്കാർ കൂട്ടത്തോടെയെത്തുന്ന സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചാണു മോക്ട്രിൽ നടത്തുന്നത്. പിഴവുകളൊഴിവാക്കാനാണ് ഇത്. വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
കാർഡ് 'സ്വൈപ്' ചെയ്യുമ്പോൾ ഗേറ്റ് തുറക്കും
ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ മെട്രോ ഓടുന്നത്. ഇതിനിടെ 11 സ്റ്റേഷനുകളുണ്ട്. രണ്ടോമൂന്നോ മാസത്തിനുശേഷം എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടു വരെ. ഒരുവർഷത്തിനുള്ളിൽ തൃപ്പൂണിത്തുറ വരെ 26.5 കിലോമീറ്ററിലേക്കു മെട്രോ ഓടിയെത്തും. ഇതിനൊപ്പം തന്നെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള മെട്രോ നിർമ്മാണവും ആരംഭിക്കും. തൃപ്പൂണിത്തുറ വരെ മെട്രോ നീണ്ടാൽ മാത്രമേ മെട്രോയുടെ യഥാർത്ഥ ലക്ഷ്യം പൂർത്തിയാകൂ. കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമാവുകയാണ് മെട്രോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മെട്രോയുടെ ഗ്ലാമറിൽ കൊച്ചി ഒന്നടക്കം ഇതിനെ നെഞ്ചിലേറ്റിയാൽ മാത്രമേ ഇതിന് കഴിയൂ. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ള ഏതു മെട്രോയെക്കാളും മികച്ചതാണ് കൊച്ചി മെട്രോ. ഈ ബോധ്യത്തോടെ കൊച്ചി മെട്രോയെ വിജയമാക്കുമെന്നാണ് കെ എം ആർ എല്ലിന്റെ പ്രതീക്ഷ.
കൊച്ചിയുടെ പഴമയും വാണിജ്യ സംസ്കാരവും സമുദ്ര സഞ്ചാരപ്പെരുമയും പൂക്കളും പക്ഷികളും മൽസ്യങ്ങളുമെല്ലാം പുനർജനിക്കുന്ന സ്റ്റേഷനുകളും ആളുകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ടിക്കറ്റു കൗണ്ടറിൽ നിന്നും സിംഗിൾ ടിക്കറ്റും സ്മാർട്കാർഡ് രൂപത്തിലുള്ള ടിക്കറ്റും ലഭിക്കും. ടിക്കറ്റെടുത്തു തൊട്ടുമുകളിലേക്ക് കയറിയാൽ പ്ലാറ്റ്ഫോം. അങ്ങോട്ടു കടക്കാൻ ചെറിയ വിക്കറ്റു ഗേറ്റ്. കാർഡ് 'സ്വൈപ്' ചെയ്യുമ്പോൾ ഗേറ്റ് തുറക്കും. പ്ലാറ്റ്ഫോമിൽ കയറി ട്രെയിൻ എത്തുമ്പോൾ അകത്തുകയറാം. ട്രെയിന്റെ വാതിൽ തുറക്കുമ്പോൾ ചെണ്ടകൊട്ടും മേളവും കേൾക്കാം. ട്രെയിൻ സ്റ്റേഷനിലെത്തുമ്പോൾ, ആ സ്റ്റേഷന്റെയും സമീപപ്രദേശങ്ങളുടെയും പ്രത്യേകതകൾ എൽഇഡി സ്ക്രീനിൽ കാണിക്കും. മറ്റൊരു മെട്രോയിലും ഇത്തരമൊരു സൗകര്യമില്ല. തൊട്ടടുത്ത സ്റ്റേഷന്റെ അറിയിപ്പും ട്രെയിനിലുണ്ടാകും.
ഏറ്റവും ആധുനികമായ സ്റ്റെയിൻലെസ് സ്റ്റീൽ കോച്ചുകളാണ്. സീറ്റ് 136 മാത്രമേ ഉള്ളൂവെങ്കിലും നിൽപ്പുയാത്രപോലും തൃപ്തികരമായിരിക്കും. ഇരുന്നും നിന്നുമായി 975 പേർക്ക് യാത്രചെയ്യാം. പരിസ്ഥിതിസൗഹൃദ നിർമ്മാണത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിലും മുട്ടം യാർഡിലും മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സോളാർ പാനലുകളെല്ലാം കൂടെ എകദേശം 2.3 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും.
കുറഞ്ഞ നിരക്ക് പത്ത് രൂപ
രാവിലെ ആറുമുതൽ രാത്രി 10 മണിവരെയാണ് മെട്രോ സർവ്വീസ് നടത്തുക. തിരക്കു കാരണം യാത്രക്കാർക്ക് ആദ്യഘട്ടത്തിൽ കൊച്ചി വൺ കാർഡ് വിതരണം ചെയ്യില്ലെന്നും യാത്രക്കായി ക്യു ആർ ഉപയോഗിച്ച കാർഡ് ആണ് ആദ്യഘട്ടത്തിൽ നൽകുകയെന്നും കെഎംആർഎൽ ഡയറക്ടർ ഏലിയാസ് ജോർജ് അറിയിച്ചു.
കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നതിനുള്ള കുറഞ്ഞ നിരക്ക് പത്ത് രൂപയാണ്. ആലുവ മുതൽ കമ്പനിപ്പടി വരെയുള്ള നിരക്ക് നിശ്ചയിച്ചിരിക്കുന്നത് 20 രൂപയായാണ്. തുടർന്ന് കളമശ്ശേരി, ഇടപ്പള്ളി എന്നിവടങ്ങളിലേക്ക് യഥാക്രമം 30 രൂപ, 40 രൂപ എന്നിങ്ങനെയാണ് പ്രാഥമിക നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. 65 രൂപയാണ് 25 കിലോമീറ്റർ ദൂരപരിധിയിലുള്ള പേട്ടയിലേക്കുള്ള കൊച്ചി മെട്രോ നിരക്ക്. മാത്രമല്ല, പ്രീപെയ്ഡ് കാർഡ് ഉടമസ്ഥരായ സ്ഥിരം യാത്രക്കാർക്ക് കൊച്ചി മെട്രോ ഓഫർ ഡിസ്കൗണ്ടുകൾ നൽകും. കൊച്ചി-വൺ (Kochi-1) എന്ന പേരിലുള്ള സ്മാർട് കാർഡുകളും സ്ഥിരം യാത്രക്കാർക്കായി കെഎംആർഎൽ പുറത്തിറക്കിയിട്ടുണ്ട്.
കൊച്ചി മെട്രോയിലേറിയുള്ള യാത്രയ്ക്കായി തയ്യാറാക്കിയിരിക്കുന്നത് ശരിക്കുമൊരു സ്മാർട്ട് കാർഡ് തന്നെയാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു (കെ.എം.ആർ.എൽ.) വേണ്ടി ആക്സിസ് ബാങ്കാണ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം തന്നെ കാർഡ് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 'കൊച്ചി വൺ കാർഡ്' എന്നാണ് മെട്രോസ്മാർട്ട് ടിക്കറ്റ് അറിയപ്പെടുക. കൊച്ചി വൺ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴി കാർഡിന് അനുബന്ധമായി ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫോണിൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ് കൊച്ചി വൺ ആപ്ലിക്കേഷൻ. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിനിന്റെയും മറ്റും സമയം അറിയാനുമെല്ലാം ഇതുവഴി കഴിയും. മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്രാ സംവിധാനങ്ങൾ, സ്റ്റേഷനുകൾക്കു സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യാപാര- വാണിജ്യ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഈ ആപ്ലിക്കേഷൻ വഴി അറിയാം.
വ്യത്യസ്തമായ മറ്റൊന്ന് സ്റ്റേഷനുകളോട് അനുബന്ധിച്ചുള്ള വ്യാപാര സ്ഥാപനങ്ങളിലും മറ്റും വിലക്കുറവു പോലുള്ള ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ ആപ് അതിനെക്കുറിച്ചും വിവരം നൽകും എന്നതാണ്. ഒട്ടേറെ ആനുകൂല്യങ്ങളും കൊച്ചി വൺ കാർഡ് ഉപഭോക്താക്കൾക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ കാർഡുപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോഴും സിനിമ കാണുമ്പോഴുമെല്ലാം നിശ്ചിത ശതമാനം വിലക്കുറവ് ലഭ്യമാക്കുന്നത് ഉൾപ്പെടെയാണ് പദ്ധതികൾ. ഇതിനായി വിവിധ വ്യാപാര സ്ഥാപനങ്ങളുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്ന് മെട്രോ അധികൃതർ പറഞ്ഞു.
ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചും കൊച്ചി വൺ കാർഡിനെ ഉപയോഗിക്കാം. അക്കൗണ്ടുമായി ബന്ധിപ്പിക്കാതെയും കാർഡുപയോഗിക്കാം. അതായത് മൊബൈൽ ചാർജു ചെയ്യുന്നതുപോലെ ഈ കാർഡിലേക്കും യാത്രയ്ക്ക് ആവശ്യമായ പണമിടാനാകും. മെട്രോയ്ക്ക് അനുബന്ധമായ എല്ലാ യാത്രാ മാർഗങ്ങളിലും ഈ കാർഡ് തന്നെ ഉപയോഗിക്കാം. കൊച്ചിക്ക് ഒരു പുതിയ സംസ്കാരം തന്നെയാകും മെട്രോ സമ്മാനിക്കുക എന്നത് സംശയമില്ലാതെ പറയാം.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- രാജ്യത്തെ നഗരങ്ങളെ ബന്ധിപ്പിച്ച് വന്ദേ മെട്രോ ഡിസംബറിൽ
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്