പാവപ്പെട്ട പ്രവാസികളുടെ വളയും മാലയും വാച്ചും മോഷ്ടിക്കുന്നത് കസ്റ്റംസുകാർ തന്നെ; കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായതോടെ തെളിയുന്നത് അനേകം മോഷണങ്ങൾ; കസ്റ്റംസ് കൗണ്ടറിലെ മോഷണം തടയാൻ സിബിഐ എത്തുമോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തത് നിർണ്ണായകമായി. ഹവിദാർ അബ്ദുൽ കരീമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. അബ്ദൽ കരിമിനെ ചോദ്യം ചെയ്തതിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്. മെയ് 19നാണ് സംഭവം നടന്നത്. ഗൾഫിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗുകൾ പരിശോധിക്കവെയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അടിച്ചുമാറ്റൽ. പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് വച്ചിരുന്ന മൂന്ന് പവനിലേറെ വരുന്ന സ്വർണമാല കരീം പോക്കറ്റിലിടുകയായിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഹവിൽദാറും ആലുവ സ്വദേശിയുമായ അബ്ദുൾകരീം (51) ആണ് വെള്ളിയാഴ്ച വിമാനത്താവളത്തിൽ പിടിയിലായത്. കോഴിക്കോട് ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അബ്ദുൾകരീമിനെ റിമാൻഡ്ചെയ്തു. അബ്ദുൾകരീമിനെ അന്വഷണവിധേയമായി സസ്പെൻഡ്ചെയ്യാൻ വിമാനത്താവള കസ്റ്റംസ് വിഭാഗം കസ്റ്റംസ് കമ്മിഷണർക്ക് ശുപാർശനൽകി. അവധിയിലുള്ള കമ്മിഷണർ തിരിച്ചെത്തുന്ന മുറയ്ക്ക് ഇയാൾക്കെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.
വിമാനത്താവള കസ്റ്റംസ് വിഭാഗത്തെക്കുറിച്ച് നേരത്തേതന്നെ നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. പ്രവാസികളുടെ ഈ പരാതികൾ ശരിവയ്ക്കുന്നതാണ് അറസ്റ്റ്. അതിനിടെ കരിപ്പൂരിലെ തട്ടിപ്പുകളിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി. ദുബായിൽ നിന്നും എത്തിയ യാത്രക്കാരന്റെ 25 ഗ്രാമിന്റെ മാലയാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി കുഞ്ഞിരാമൻ മാല നഷ്ടപ്പെട്ടൂവെന്ന് പരാതിപ്പെട്ട് പലവട്ടം കസ്റ്റംസ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. മോഷണം കണ്ടെത്താനാവാത്തതിനെ തുടർന്നാണ് ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി പരിശോധയിൽ മാല കൈക്കലാക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
കസ്റ്റംസ്ഹാളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. മെയ് 19-നാണ് കേസിനാസ്?പദമായ സംഭവം നടന്നത്. ദുബായിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ട് സ്വദേശി കുഞ്ഞിരാമൻ കഴുത്തിൽ ധരിച്ചിരുന്ന 25 ഗ്രാം തൂക്കംവരുന്ന മാലയാണ് കാണാതായത്. സ്വർണം കണ്ടെത്താൻ സഹായിക്കുന്ന ഡോർഫ്രെയിം മെറ്റൽ ഡിറ്റക്ടർ യന്ത്രത്തിലൂടെ ശരീരപരിശോധനയ്ക്ക് വിധേയനാകുന്നതിനു മുൻപ് കൈവശമുള്ളതും ഡിക്ളറേഷൻ രേഖയിലുള്ളതുമായ സ്വർണാഭരണങ്ങൾ ഊരി പ്രത്യേക ട്രേയിൽ ഏൽപ്പിക്കണമെന്നാണ് കസ്റ്റംസ് നിയമം. ഇപ്രകാരം പരിശോധനയ്ക്ക് വിധേയനാകാനായി ഊരിമാറ്റി ട്രേയിൽ നിക്ഷേപിച്ചതായിരുന്നു സ്വർണമാല. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ട്രേയിൽനിന്ന് മാല നഷ്ടപ്പെട്ടിരുന്നു.
ഭാര്യ എടുത്തിരിക്കുമെന്നുകരുതി വീട്ടിലെത്തിയ കുഞ്ഞിരാമൻ പിന്നീടാണ് മാല നഷ്ടമായതായി അറിയുന്നത്. അടുത്തദിവസം വിമാനത്താവളത്തിലെത്തിയ കുഞ്ഞിരാമൻ ഇക്കാര്യം കസ്റ്റംസ് അധികൃതരുമായി സംസാരിച്ചെങ്കിലും അവർ കൈമലർത്തി. യാത്രക്കാരനെ ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതേത്തുടർന്ന് കുഞ്ഞിരാമൻ കരിപ്പൂർ പൊലീസിൽ പരാതിനൽകി. പൊലീസ് എയർപോർട്ട് അഥോറിറ്റി അധികൃതരുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. അബ്ദുൾകരീം മാലയുമായി പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായതിനെത്തുടർന്നാണ് അറസ്റ്റ്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വില കൂടിയ വസ്തുക്കൾ കസ്റ്റംസ് പരിശോധനക്കിടെ നഷ്ടമാകുന്നൂവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. സി.സി.ടി.വി പ്രവർത്തന രഹിതമാണന്ന പേരിലാണ് അന്നൊക്കെ കുറ്റക്കാരിൽ ചിലർ രക്ഷപ്പെട്ടത്. നിരവധിപേർക്കാണ് കസ്റ്റംസ്ഹാളിൽ സ്വർണവും മറ്റു വിലപിടിച്ച വസ്തുക്കളും നഷ്ടമായത്. കഴിഞ്ഞമാസം ഇപ്പോൾ നടന്നതിനു സമാനമായി പെരിന്തൽമണ്ണ സ്വദേശിനിയുടെ ഒൻപതുഗ്രാം മാല നഷ്ടപ്പെട്ടിരുന്നു. ഇതിനു തൊട്ടുമുൻപാണ് കോഴിക്കോട് സ്വദേശിയുടെ ഒന്നരലക്ഷം രൂപയോളം വിലവരുന്ന വാച്ച് നഷ്ടമായത്. കൊടുവള്ളി സ്വദേശിയുടെ വിലപിടിച്ച വാച്ച് നഷ്ടമായെങ്കിലും പിന്നീട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. അബ്ദുൽ കരീം പിടിയിലായതോടെ കസ്റ്റംസ്ഹാളിലെ മോഷണത്തെക്കുറിച്ച് നിർണായകവിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൂടുതൽപേർക്ക് ഇതിൽ പങ്കുള്ളതായും പൊലീസ് സംശയിക്കുന്നു.
ഇതെല്ലാം മോഷ്ടിക്കുന്നത് കസ്റ്റംസുകാരാണെന്ന വാദം സജീവമായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കേന്ദ്ര ജീവനക്കാർ ആയതു കൊണ്ട് തന്നെ പൊലീസിന് കാര്യമായ ഇടപെടൽ നടത്താൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് സിബിഐയെ കൊണ്ട് കരിപ്പൂരിലെ മോഷണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. സിസിടിവി ഓഫാകുന്നത് ഉൾപ്പെടെയുള്ളവയിൽ ഉന്നത ഇടപെടലുണ്ടെന്നാണ് ആരോപണം. കള്ളക്കടത്തും സജീവാണ്. ഇതെല്ലാം ഉദ്യോഗസ്ഥ ഒത്താശയുടെ ഫലമാണെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് കള്ളൻ കപ്പലിൽ തന്നെന്ന സൂചനയുമായി കരിം അറസ്റ്റിലായത്.
കഴിഞ്ഞ രണ്ടുവർഷം മുൻപുവരെ ഒരു സാമ്പത്തികവർഷത്തിൽ 200 കിലോയിലധികം കള്ളക്കടത്ത് സ്വർണമാണ് കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇത് 50 കിലോയ്ക്ക് താഴെയായി കുറഞ്ഞു. പലപ്പോഴും കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽനിന്നും ഡി.ആർ.ഐ, കസ്റ്റംസ് പ്രിവന്റീവ് തുടങ്ങിയ മറ്റു ഏജൻസികൾ കിലോക്കണക്കിന് സ്വർണം പിടിച്ചെടുത്തു. എന്നാൽ ഇത്തരത്തിലുള്ള പ്രബലമായ ഒരു കേസുപോലും കണ്ടെത്താൻ വിമാനത്താവള കസ്റ്റംസ് വിഭാഗത്തിനായതുമില്ല.
ഇതിനൊപ്പം മോഷണവും സജീവമായി. പല ബാഗേജുകളും പൊളിച്ചുനോക്കിയ നിലയിലാണ് യാത്രക്കാർക്കു ലഭിച്ചത്. ഇതിൽനിന്ന് പലസാധനങ്ങളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. മടങ്ങിപ്പോകുമ്പോഴുള്ള പീഡനം ഭയന്ന് ആരും പരാതിയും നൽകില്ല. പരിശോധന നടക്കുന്ന പ്രദേശങ്ങളിലും ഗ്രീൻചാനൽ മേഖലകളിലും കഴിഞ്ഞവർഷം സി.സി.ടി.വി. സ്ഥാപിച്ചത്. എന്നാൽ പലപ്പോഴും ഇതിൽനിന്ന് കൃത്യമായ ചിത്രങ്ങൾ ലഭിച്ചിരുന്നില്ല.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- കണ്ണൂർ വിമാനത്താവളത്തിൽ എക്സറേ പരിശോധന അട്ടിമറിക്കാൻ നീക്കം
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാർ കസ്റ്റഡിയിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്