ശ്രീധരന്റെ വ്യക്തിപ്രഭാവത്തിൽ തടസങ്ങൾ നീങ്ങി; 'കേരളം മനസുവച്ചാൽ എന്തും സാധിക്കു'മെന്ന ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയിൽ യാഥാർത്ഥ്യമായി; ഇനി വേണ്ടത് ഡൽഹി മെട്രോയെ പോലെ കൊച്ചി മെട്രോയ്ക്കും പ്രോജക്ടുകൾ ഏറ്റെടുക്കൽ: കൊച്ചി മെട്രോയുടെ ഭാവിസാധ്യതകളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
വിവാദം എല്ലാം കെട്ടടങ്ങി കൊച്ചി മെട്രോയുടെ ഉദ്ഘാടനം വരികയാണല്ലോ. അതിശയകരമായ ഒരു പ്രൊജക്റ്റ് ആണിത്. ഒരു മേൽപ്പാലം ഒക്കെ പണിയാൻ ഒരു പതിറ്റാണ്ട് എടുക്കുന്ന നാട്ടിലാണ് അഞ്ചു വർഷത്തിന്ന താഴെ സമയത്ത് കിലോമീറ്ററുകളോളം മെട്രോ ഉയർന്ന് പൊങ്ങിയത്. 'ഇവിടെ ഒന്നും നടക്കില്ല' എന്നൊക്കെ പറഞ്ഞു ശീലമായ നാട്ടിൽ ശ്രീ ഉമ്മൻ ചാണ്ടി പറഞ്ഞ പോലെ 'കേരളം മനസുവച്ചാൽ എന്തും സാധിക്കു'മെന്നതിന്റെ ഉദാഹരണമാണ് കൊച്ചി മെട്രോ. 'ഇച്ഛാ ശക്തി ഉണ്ടെങ്കിൽ ഇവിടെ എന്തും നടക്കും' എന്ന ഒരു പോസിറ്റീവ് ചിന്ത കൊണ്ട് വരാൻ പറ്റി എന്നത് തന്നെ വലിയ കാര്യം അല്ലേ?. പോരാത്തതിന് തികച്ചും ലോകോത്തരമായ സൗകര്യങ്ങൾ ആണ് നാം കാണാൻ പോകുന്നത്, സ്റേഷൻ മുതൽ ട്രെയിൻ വരെ സിഗ്നലിങ് മുതൽ ടിക്കറ്റിങ് വരെ ദുബായിലും ഷാങ്ഹായിലും ഒക്കെ കാണുന്നത് പോലെ, ലണ്ടനിലും ന്യൂയോർക്കിലും ഒക്കെ കാണുന്നതിലും മുന്നിൽ ആണ് കൊച്ചി മെട്രോ. ഇനി മെട്രോയോട് ഒപ്പമെത്താൻ നമ്മൾ ആണ് ശ്രമിക്കേണ്ടത്.
ഒരു എൻജിനീയറിങ് പ്രോജക്റ്റ് എന്ന നിലയിൽ മെട്രോ വളരെ സങ്കീർണ്ണമാണ്. ഒരു പാലം പോലെയോ റെയിൽവേ പോലെയോ അല്ല. സിവിൽ എൻജിനീയറിങ് മുതൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വരെ ഉള്ള എൻജിനീയറിങ് വിദ്യകളുടെ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ്. ലോകോത്തരമായ സ്റ്റാൻഡേർഡിൽ ഒരു മെട്രോ നിർമ്മിച്ചത് കൂടാതെ അത് ഏറ്റവും സുരക്ഷിതമായി നിർമ്മിച്ചതും നിർമ്മാണ സമയത്തൊക്കെ അസൗകര്യം ഉണ്ടായിട്ടും നാട്ടുകാരെ കൂടെ നിറുത്തിയതും ഒക്കെ നമുക്ക് പാഠങ്ങൾ ആണ്. എന്തുകൊണ്ടാണ് ഇത് സാധിച്ചത്, എന്ത് പ്രോജക്റ്റ് മാനേജ്മെന്റ് തന്ത്രങ്ങൾ ആണ് ഉപയോഗപ്പെടുത്തിയത് എന്നതൊക്കെ നമ്മുടെ ഐ ഐ എം ഒക്കെ ഒരു കേസ് സ്റ്റഡി ആയി എടുത്താൽ നന്നായിരുന്നു.
മെട്രോയെ പറ്റി പറയുമ്പോൾ ആദ്യം ഓർക്കുന്നത് ശ്രീമാൻ ശ്രീധരനെ തന്നെയാണ്. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം മുന്നിൽ ഉള്ളതിനാനാലാണ് നാട്ടിൽ സാധാരണ ഉണ്ടാകാറുള്ള സകല തടസ്സങ്ങളും മാറിയത്. നമ്മുടെ സമൂഹത്തിൽ വ്യക്തിപരമായി ഇന്റഗ്രിറ്റിയും ഔദ്യോഗിക രംഗത്ത് പ്രൊഫഷണലിസവും ഒക്കെ കാണിച്ചാൽ നമ്മുടെ സമൂഹം എത്ര അംഗീകാരം കൊടുക്കും എന്നതിന്റെ തെളിവാണ് ഇതെല്ലം കാണിക്കുന്നത്.
മെട്രോ എന്ന പ്രസ്ഥാനത്തെ കേരളത്തിൽ നയിച്ചത് ശ്രീ ഏലിയാസ് ജോർജ്ജ് ആണ്. അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ഉള്ള അവസരം കഴിഞ്ഞ തവണത്തെ യാത്രയിൽ ഉണ്ടായി. പ്രവർത്തന സ്വാതന്ത്ര്യവും വ്യക്തമായ ലക്ഷ്യങ്ങളും ഉണ്ടെങ്കിൽ നമ്മുടെ ഉദ്യോഗസ്ഥർക്ക് എത്ര സങ്കീർണ്ണമായ പ്രൊജക്റ്റും ചെയ്യാൻ പറ്റും എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. മെട്രോയുടെ പൈതൃകത്തെ പറ്റി അവകാശ വാദങ്ങൾ ഉണ്ടല്ലോ. വിജയത്തിന് പല പിതാക്കന്മാർ ഉണ്ടാകും എന്നത് പ്രപഞ്ച നിയമം ആണ്. അപ്പോൾ അതിനെ നമ്മൾ കാര്യമായി എടുക്കേണ്ട. കൊച്ചി മെട്രോ ആയ സ്ഥിതിക്ക് മറ്റു നഗരങ്ങളും മോഡേൺ ആകട്ടെ. അതിനൊക്കെ അച്ഛനോ അമ്മയോ ഒക്കെ ആകാൻ എല്ലാവർക്കും അവസരം ഉണ്ടല്ലോ.
എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് പക്ഷെ ഇതൊന്നുമല്ല. കൊച്ചി മെട്രോ റെയിൽ നിർമ്മാണത്തിനും നടത്തിപ്പിനും ആയി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ എന്ന ഒരു പുതിയ സ്ഥാപനം ഉണ്ടാക്കിയല്ലോ. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ അവിടുത്തെ ജീവനക്കാരോട് സംസാരിക്കാൻ ഒരു അവസരം ഉണ്ടായി. കൊച്ചി മെട്രോയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ആയ രശ്മിയുടെ ക്ഷണ പ്രകാരം ആണ് പോയത്. മുപ്പത്തിയഞ്ചു വയസ്സിനു താഴെയാണ് കൊച്ചിൻ മെട്രോയിലെ ജീവനക്കാരുടെ ശരാശരി പ്രായം.
ശ്രീമാൻ ശ്രീധരനും ശ്രീ ഏലിയാസ് ജോർജിനും അത് പോലെ ഇന്ത്യയിലും വിദേശത്തും നല്ല അനുഭവ സമ്പത്തുള്ള സീനിയർ പ്രൊഫഷനലുകളോടൊപ്പം ഇത്രമാത്രം ആധുനികവും സമയബന്ധിതവും ആയി നടക്കുന്ന ഒരു പ്രൊജക്ടിൽ ജോലി ചെയ്യാൻ കഴിഞ്ഞത് ഈ പുതിയ തലമുറയിലെ കുട്ടികളുടെ കരിയറിൽ കിട്ടിയ അപൂർവ്വ അവസരം ആണ്. ഇവരാണ് നാളെ ഇന്ദ്രാ നൂയിയും ഇ ശ്രീധരനും ഏലിയാസ് ജോർജ്ജും ഒക്കെയായി വളരാൻ പോകുന്നത്. കൊച്ചിൻ മെട്രോയിലെ എക്സ്പീരിയന്‍സിന്റെ വെളിച്ചത്തിൽ ലോകത്ത് എവിടെയും ഇനി അവർക്ക് ജോലി കിട്ടും. പക്ഷെ ഇവരിൽ കുറെ പേരെ എങ്കിലും എങ്ങനെ കേരളത്തിൽ പിടിച്ചു നിർത്തണമെന്നും അടുത്ത മുപ്പതു വർഷക്കാലത്ത് നമ്മുടെ ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിൽ പങ്കാളിയാക്കാം എന്നും ആണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്.
കൊച്ചിൻ മെട്രോയിൽ നിന്നുള്ള പ്രോജക്ട് മാനേജ്മെന്റും സുരക്ഷാ പാഠങ്ങളും എല്ലാം നമ്മുടെ പി ഡബ്ലൂ ഡി യിലേക്കും സ്വകാര്യ നിർമ്മാണ മേഖലയിലേക്കും ഒക്കെ വരണം. ഇനി ഒരു ഡസൻ ഇന്ത്യൻ നഗരങ്ങൾ കൂടി മെട്രോ ഉണ്ടാക്കാൻ നോക്കി നിൽക്കുകയാണ്. ഡൽഹി മെട്രോ പോലെ കൊച്ചി മെട്രോക്കും അവിടെ പോയി പ്രോജക്ടുകൾ എടുക്കാം. അത് പോലെ തന്നെ മെട്രോ പണിയാനുള്ള മൂലധനവും സജ്ജീകരണങ്ങളും ഉള്ള എൽ ആൻഡ് ടി പോലെ ഒരു നിർമ്മാണ മേഖലയിലെ ഭീമൻ എന്തുകൊണ്ട് നമുക്ക് ഉണ്ടാക്കിക്കൂടാ ?. ഗൾഫിൽ എല്ലാം നിർമ്മാണ മേഖലയിൽ കേരളത്തിൽ നിന്നുള്ള സൂപ്പർ പവറുകൾ ഉണ്ടല്ലോ, അവരുടെ മൂലധനവും അവിടെ ജോലി ചെയ്യുന്ന മലയാളികളുടെ പരിചയവും ഒക്കെ കൂട്ടി യോജിപ്പിച്ചാൽ ഇതൊക്കെ നമുക്കും സാധിക്കുന്നതേ ഉള്ളൂ. ഇവിടെ ഒന്നും നടക്കില്ല എന്ന് ഇനിയെങ്കിലും പറയരുത്.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- രാജ്യത്തെ നഗരങ്ങളെ ബന്ധിപ്പിച്ച് വന്ദേ മെട്രോ ഡിസംബറിൽ
- ഇ ശ്രീധരന്റെ ബദൽ പദ്ധതി ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ്
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍