സന്യാസിമാർ ദീക്ഷ ലഭിക്കുന്ന സമയത്ത് ആചാര്യനിൽ നിന്ന് സിദ്ധിച്ച കൂർമ്മാസനം എന്ന പലകമേൽ മാത്രമേ ഇരിക്കൂ; സന്യാസിമാർ എവിടേക്ക് പോകുമ്പോളും ശിഷ്യർ കൂർമ്മാസനവും കൊണ്ട് പോവും; ഭൗതീകതയോടുള്ള വിരക്തിയാണ് സൂചന: ശൃംഗേരി മഠാധിപതിയുടെ കസേര എടുത്തുമാറ്റിയ മന്ത്രി കടകംപള്ളി അറിയാൻ
ശൃംഗേരി മഠാധിപതിയെ ദേവസ്വം മന്ത്രിയും, മുൻ ദേവസ്വം മന്ത്രിയും ചേർന്ന് അപമാനിച്ചു എന്നും, അദ്ദേഹത്തിനായി ഒരുക്കി വച്ച സിംഹാസനത്തെ പിന്നിലേക്ക് തള്ളി മാറ്റി മന്ത്രി തന്നെ മന്ത്രിക്കസേര മുന്നിലേക്കിട്ടെന്നെല്ലാമുള്ള വാർത്ത് ഇന്ന് കാലത്ത് തൊട്ട് ഓൺലൈനിൽ കറങ്ങി നടക്കുന്നുണ്ട്. എന്തായാലും ഓൺലൈൻ പോരാളികൾ പതിവ് പോലെ ഇതേ ചൊല്ലി ഇരു ചേരിയായ് തിരിഞ്ഞ് പോരു തുടങ്ങുകയും ചെതു. പുരോഗമന വാദികൾ മന്ത്രിയെ അനുകൂലിച്ച് കൊണ്ടും, എതിർ ചേരി മന്ത്രിയുടെ പ്രവർത്തിയെ അപഹസിച്ച് കൊണ്ടും വാഗ്വാദം ഇപ്പോഴും തുടരുകയാണു. ആ ചളിവാരിയെറിയലുകൾ പതിവ് പോലെ നാളെ മറ്റൊരു വിഷയം കിട്ടുന്നത് വരേക്ക് ആ വഴിക്ക് തുടരട്ടെ.
ഞാൻ ഇനി വിഷയത്തിലേക്ക് കടക്കട്ടെ. മേൽപ്പറഞ്ഞ വാദപ്രതിവാദങ്ങളിൽ ഏതെങ്കിലും ഒരു പക്ഷം പിടിക്കുകയല്ല എന്റെ ഉദ്ദേശം എന്ന് ആദ്യമേ തന്നെ പറഞ്ഞ് വയ്ക്കുന്നു. വാസ്തവത്തിൽ ഏതോ ഒരു പത്രത്തിൽ ഇന്ന് കാലത്ത് വന്ന വാർത്തയ്ക്കപ്പുറം ഈ വാദ പ്രതിവാദങ്ങളിലേർപ്പെടുന്നവർക്ക്, ഒരു പക്ഷേ ഇന്ന് ആ വാർത്ത് തയ്യാറാക്കിയ മാധ്യമ പ്രവർത്തകനു പോലും ഈ വിഷയത്തിൽ (സന്യാസിമാരുടെ ഇരിപ്പിടം സംബന്ധിച്ച്) കാര്യമായ ധാരണ ഉണ്ട് എന്ന് തോന്നുന്നില്ല.
മന്ത്രി ചെയ്ത പ്രവർത്തിയുടെ ശരിതെറ്റുകൾ എന്തെന്ന് ചികയുകയല്ല, പകരം. അങ്ങിനെ കാര്യമറിയാതെ പരസ്പരം വാഗ്വാദം നടത്തുന്നവർക്കായാണു ഈ കുറിപ്പ്.
ഭാരതീയ ആചാര പദ്ധതികളിൽ സന്യാസി സമൂഹത്തിന്റെ സ്ഥാനം വളരെ വലുതാണു.
'സദാശിവ സമാരംഭാം, ശങ്കരാചാര്യ മദ്ധ്യമാം, അസ്മദാചാര്യ പര്യന്തം വന്ദേ ഗുരു പരമ്പരാം..'
ഇത് ഒരു പ്രാർത്ഥനാ ശ്ലോകമാണു. സദാശിവനിൽ(ആദി യോഗി, ആദ്യത്തെ പരമാചാര്യനായി സാക്ഷാൽ ശ്രീപരമേശ്വരനെ സങ്കൽപ്പിക്കുന്നു) തുടങ്ങി, ശ്രീ ശങ്കരാചാര്യർ വരെയുള്ള ഇതര ആചാര്യ ശ്രേഷ്ഠരും, ഏറ്റവും ഓടുവിലായി അവനവന്റെ സ്വന്തം ആചാര്യൻ അഥവാ ഗുരുനാഥൻ വരെയുള്ള ഗുരുപരമ്പരയെ വന്ദിക്കുന്നതാണു പ്രസ്തുത ശ്ലോകം. ഇതിൽ നിന്ന് തന്നെ ആചാര്യ പരമ്പരയ്ക്ക് നമ്മുടെ സമൂഹം ഒരു കാലത്ത് എത്രമാത്രം സ്ഥാനം കൽപ്പിച്ചിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്.
ഭാരതീയ ആചാര പദ്ധതികളിൽ ഏറ്റവും വിശേഷപ്പെട്ടതാണു ചതുരാശ്രമ ധർമ്മം. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിവയാണു ചതുരാശ്രമങ്ങൾ. ഓരോ വ്യക്തിയും ഈ ആശ്രമങ്ങൾ പിന്നിട്ടെങ്കിൽ മാത്രമേ അവന്റെ ധർമ്മം പൂർത്തിയാകുന്നുള്ളൂ എന്നാണു വിശ്വാസം. ബ്രഹ്മചര്യം വിദ്യാഭ്യാസ കാലവും, ഗാർഹസ്ഥ്യം ഭൗതീകതയും കർമ്മമണ്ഡലത്തിലെ കടമകളും, വാനപ്രസ്ഥം അൽപ്പാൽപ്പമുള്ള വിരക്തിയും, സന്യാസം സമ്പൂർണ്ണ പരിത്യാഗവും ആണു അനുശാസിക്കുന്നത്. അതായത് ആദ്യ മൂന്ന് ഘട്ടങ്ങൾ പിന്നിടുമ്പോൾ മാത്രമാണു സർവ്വതിനോടും വൈരാഗ്യം തോന്നി എല്ലാം പരിത്യജിക്കാൻ ഒരു മനുഷ്യൻ പ്രാപ്തനാകുള്ളൂ. ഭൗതീകതയോടുള്ള അങ്ങേയറ്റത്തെ വിരക്തിയിൽ നിന്നാണു സന്യാസത്തിലേക്കുള്ള പടിയിലേക്ക് അയാൾ ഉയരുന്നത് എന്ന് സാരം. പരിപൂർണ്ണമായ ഈശ്വരോപാസനയിലൂടെ ഒരാൾ സ്വയം പരമാചാര്യൻ ആയി തീരുകയാണു പിന്നെ. അറിവും, ജ്ഞാനവും, വിവേകവും, ധിഷണയും, ആണു ഒരു സന്യാസിയുടെ ഇതര ഉപാസനാ സ്വരൂപങ്ങൾ. സ്വരണ്ണ സിംഹാസനങ്ങളല്ല, മരവുരിയും, കൂർമ്മാസനവും ആണു ഒരു ഉത്തമ സന്യാസിയുടെ ഇരിപ്പിടം.
ഇവിടെ ഇന്നത്തെ കാലത്ത് കാവി വിൽപ്പന ചരക്കാണു. കാവി എന്നത് പരിത്യാഗത്തിന്റേയും, കേവലം ഈശ്വരോപാസനയുടേയും വേഷമായിരുന്നുവെങ്കിൽ ഇന്ന് അത് ഭൗതീകതയുടേയും, സുഖലോലുപതയുടേയും നിറമായിക്കൊണ്ടിരിക്കുകയാണു. സന്തോഷ് മാധവനേയും, ലിംഗ ഛേദം സംഭവിക്കപ്പെട്ട സ്വാമിയും, തോക്ക് സ്വാമി എന്ന ഹിമവൽ ഭദ്രാനന്ദയും, എന്തിനു ഫേസ്ബുക്കും വാട്ശ് ആപ്പുമായി വിവാദങ്ങളുടെ പിന്നാലെ പോകുന്ന സന്ദീപാനന്ദ സ്വാമിയും ഉൾപ്പടെയുള്ള നവ കാഷായ ധാരികൾ ഇന്ന് കേരളീയ സമൂഹത്തിനു മുന്നിൽ സന്യാസി സമൂഹത്തെക്കുറിച്ച് വച്ച പരിഛേദം വളരെ നിന്ദ്യവും നികൃഷ്ടവും ആണു. ഇത് കണ്ട് ഇതാണു ഭാരതീയ സന്യാസി പരമ്പരയുടെ ആകെ തുക എന്ന് ധരിച്ചെങ്കിൽ തെറ്റി. കാരണം ഇവർ കള്ള നാണയങ്ങളാണു. ഇവർ മൂലം യഥാർത്ഥ സന്യാസി പരമ്പരയാണു അപഹാസ്യരാക്കപ്പെട്ടിരിക്കുന്നത്, നിരന്തരം അവർ അധിക്ഷേപിക്കപ്പെടുകയുമാണു.
ഭാരതീയമായതെന്തും അവമതിക്കേണ്ടതാണെന്നും, ഭാരതീയ ആചാര്യന്മാരെല്ലാം നികൃഷ്ടരും നിന്ദ്യരുമാണെന്ന അവസ്ഥയിലേക്ക് മുകളിൽ പ്രസ്താവിച്ച നവ സന്യാസി സമൂഹം കാര്യങ്ങളെ കൊണ്ട് ചെന്ന് എത്തിച്ചു എന്നതാണു വാസ്തവം. സാക്ഷാൽ ആചാര്യ സ്വാമികൾ പോലും തരാതരം പോലെ കേരള സമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നത് ഈ ഒരു സാഹചര്യത്തിൽ ആണു. ഓർക്കുക ശ്രീ ശങ്കരാചാര്യർ ജീവിച്ചത് പന്ത്രണ്ട് നൂറ്റാണ്ടുകൾ എങ്കിലും മുൻപേ ആണു. പൂർണ്ണമായും ബഹിഷ്കൃതമാക്കപ്പെട്ട ഭാരതീയ ചിന്താധാരയെ പുനരുജ്ജീവിപ്പിച്ച ആളാണു അദ്ദേഹം. അന്നത്തെ സാമൂഹിക ചുറ്റുപാടിൽ തീർച്ചയായും അതൊരു വിപ്ലവം തന്നെയായിരുന്നു. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സാമൂഹിക പശ്ചാത്തലത്തിൽ നിന്ന് പത്ത് പന്ത്രണ്ട് നൂറ്റാണ്ടുകൾക്ക് മുന്നിലെ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുന്നവർക്ക് അദ്ദേഹം അപരിഷ്ക്കൃതനും പിന്തിരിപ്പനും ആയി തോന്നാം. പക്ഷേ അദ്ദേഹം നടത്തിയ സാമൂഹിക വിപ്ലവം എത്രമാത്രം ബൃഹത്തും, ശക്തവും ആയിരുന്നു എന്ന് അറിയണമെങ്കിൽ കേരളത്തിലെ നമ്പൂതിരി സമൂഹം അന്ന് അദ്ദേഹത്തോട് ചെയ്തത് എന്ത് എന്ന് കൂടി അറിയണം. അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളെ തള്ളിപ്പറഞ്ഞ അന്നത്തെ ബ്രാഹ്മണ സമൂഹം അദ്ദേഹത്തെ സമൂഹ ഭ്രഷ്ട് ആക്കുകയാണുണ്ടായത്.
ത്യാഗത്തിന്റെ നിറമാണു കാവി. നിർവ്വാണത്തിന്റേയും, ആത്മീയമായ പരമോന്നതിയുടേയും നിറമാണു കാവി. ഭൗതികതയിൽ നിന്ന് വിട്ട് ഒരു ഇടത്താവളമല്ല അത്. ഭൗതീകതയിൽ നിന്നുള്ള ശാശ്വതമായ വിടുതൽ ആണു അത്. ജ്ഞാന മാർഗ്ഗമാണു സന്യാസിയുടെ പാത. അല്ലാതെ കർമ്മ മാർഗ്ഗമല്ല. രാഷ്ട്രീയമോ, ലൗകീകമോ ആയ ഒന്ന് തന്നെയും യഥാർത്ഥ സന്യാസിയെ ബാധിക്കുകയേ ഇല്ല. ആദരവോ, അംഗീകാരമോ അവർ കാംക്ഷിക്കുന്നില്ല. അവമതിയിൽ അവർ പ്രകോപിതരുമാകില്ല. സർവ്വതിലും ഈശ്വരീയത കണ്ട്, എല്ലാം ഈശ്വരീയമായ പ്രസാദമായി കണ്ട് സ്വീകരിക്കുന്നവരാണവർ.
തന്റെ ജ്ഞാനത്തെ വിൽപ്പനയ്ക്ക് വയ്ക്കുന്നവരല്ല യഥാർത്ഥ സന്യാസിമാർ. നിഷ്കാമ കർമ്മത്തിലാണവർ വ്യാപൃതരാകുന്നത്. പൊതു ജന മധ്യത്തിൽ തന്റെ അറിവിന്റെ കനം പ്രദർശ്ശിപ്പിച്ച് തന്റെ അനുയായികളെ കൂട്ടുകയല്ല ഒരു സന്യാസിയുടെ മാർഗ്ഗം. തന്റെ അറിവ് തേടി എത്തുന്നവർക്ക് ജ്ഞാനമാർഗ്ഗം ഉപദേശിക്കലാണു സന്യാസ ധർമ്മം. ഈശ്വരനിലേക്കുള്ള, പരമാനന്ദത്തിലേക്കുള്ള പാത ഉപദേശിക്കുന്ന ഉത്തമ ഗുരുക്കന്മാരാണു സന്യാസിമാർ.
ശ്രീശങ്കരാചാര്യരാൽ സ്ഥാപിതമായ ചതുർമ്മഠങ്ങളിൽ ഒന്നാണു ശൃംഗേരി മഠം. കർണ്ണാടകത്തിലെ ശൃംഗേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശൃംഗേരി മഠം ഒന്നാന്തരമൊരു ആത്മീയ കേന്ദ്രമാണു. അറിവിന്റെ ഭണ്ഡാരമാണവിടം. സംസ്കൃതം, വേദങ്ങൾ, വേദാന്തങ്ങൾ, ഉപനിഷത്തുക്കൾ, ആരണ്യകങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ശാസ്ത്രങ്ങൾ, എന്നിങ്ങിനെ സമസ്ഥമായ ഭാരതീയ ചിന്താ പദ്ധതികളിലും സമഗ്രമായ പഠനം നടക്കുകയും, ഗവേഷണം നടക്കുകയും ചെയ്യുന്ന ഇടം ആണു അവിടം. അതിന്റെ മഠാധിപതിയാകുന്നതിനുള്ള യോഗ്യതയും അറിവിന്റെ മഹാ ഗുരുത്വം തന്നെയാണു.
പറഞ്ഞ് വന്നത് ശൃംഗേരി മഠാധിപതിക്ക് തയ്യാറാക്കിയെന്ന് പറയപ്പെടുന്ന ഇരിപ്പിടം മാറ്റിയതുമായി ബന്ധപ്പെട്ട വിഷയമാണു. എന്നാൽ വാസ്തവത്തിൽ ഇതിലെന്തോ തെറ്റിദ്ധാരണ വന്ന് ഭവിച്ചിട്ടുണ്ട് എന്ന് ഞാൻ സംശയിക്കുന്നു. സ്വതവേ സന്യാസിമാർ അവർക്ക് സന്യാസ ദീക്ഷ ലഭിക്കുന്ന സമയത്ത് അവരുടെ ആചാര്യനിൽ നിന്ന് സിദ്ധിച്ച കൂർമ്മാസനം എന്ന പലകമേൽ മാത്രമേ ഇരിക്കുക പതിവുള്ളൂ. ഈ സന്യാസിമാർ എവിടേക്ക് പോകുമ്പോളും ശിഷ്യർ ഈ കൂർമ്മാസനവും കൊണ്ട് പോവുകയാണു പതിവ്. പൂർണ്ണമായും ഭൗതീകതയോടുള്ള വിരക്തിയെ ആണു അത് സൂചിപ്പിക്കുന്നത്. ഇത്തരം സന്യാസി പരമ്പരയിൽ പെട്ടവർ പരമാവധി പൊതു പരിപാടികളിൽ നിന്ന് വിട്ട് നിൽക്കലാണു പതിവ്. ഇനി അധവാ പരിപാടിയിൽ സംബന്ധിച്ചെങ്കിൽ തന്നെ സ്വന്തം കൂർമ്മാസനത്തിൽ തന്നെ അവർ ഉപവിഷ്ടരാകും. അതായത് സിംഹാസനം മന്ത്രി മാറ്റിയില്ലെങ്കിൽ സന്യസിമാരുടെ ശിഷ്യർ അത് മാറ്റി പകരം സ്വന്തം ഇരിപ്പിടം അവിടെ കൊണ്ട് വയ്ക്കുമായിരുന്നു.
(തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ തന്ത്രി കുടുംബാഗമാണ് ജയനാരായണൻ. അമൃതാ ടിവിയിലെ മുൻ മാധ്യമ പ്രവർത്തകനായിരുന്നു. ഈ ലേഖനം ഫെയ്സ് ബുക്കിൽ ജയനാരായണൻ എഴുതിയതാണ്.)
Stories you may Like
- പിണറായിയുടെ അനിഷ്ടക്കാരനെ തരംതാഴ്ത്തുമോ?
- റിയാസും കടകംപള്ളിയും തമ്മിലുള്ള പരോക്ഷ ഏറ്റുമുട്ടലിന് വിരാമം
- തുറന്നു പറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ; തലസ്ഥാനം ശ്വാസം മുട്ടുന്നുവെന്ന് സിപിഎം നേതാവ്
- മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ല: കെ സുരേന്ദ്രൻ
- കോർ കമ്മിറ്റിയിൽ തന്നെ തഴഞ്ഞതിൽ ശോഭ സുരേന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്