ശതകോടികൾ സ്വന്തമായി ഉണ്ടായിട്ടും കൈക്കൂലി കണ്ടപ്പോൾ കണ്ണു മഞ്ഞളിച്ചു; 100 തവണ ഇടനിലക്കാരെ വിളിച്ചത് പ്രധാന തെളിവായി; കുറ്റം തെളിഞ്ഞാൽ രാഹുൽ ആർ നായരെ പിരിച്ചുവിട്ടേക്കും
തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് അവകാശിയായ രാഹുൽ ആർ.നായർ സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയിലെ അതിസമ്പന്നന്മാരിലൊരാളാണ്. കൈക്കൂലി വാങ്ങാതെ സ്തുത്യർഹമായ സേവനം നടത്താൻ അവസരമുണ്ടായിട്ടും പണത്തോടുള്ള ആർത്തി രാഹുലിനെ നശിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. ക്രഷർ ഉടമ വച്ചുനീട്ടിയ 17 ലക്ഷം രൂപ കണ്ടപ്പോൾ മിടുക്കനെന്ന് പേരെടുത്ത ഐ.പി.എസ് ഉദ്യോഗസ്ഥന്റെ കണ്ണു മഞ്ഞളിക്കുകയായിരുന്നു.
കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് രാഹുൽ ആർ.നായർ 2013-ൽ സമർപ്പിച്ച സത്യവാങ്മൂലം മാത്രം പരിഗണിച്ചാൽ, കോഴിക്കോട് ജില്ലയിൽ ഭൂമിയായും കെട്ടിടങ്ങളായും കോടികളുടെ സമ്പാദ്യം അദ്ദേഹത്തിനുണ്ട്. കോഴിക്കോട് നാറാത്ത് അരക്കോടി മതിക്കുന്ന ഇരുനിലമാളികയും വടകരയിൽ കാൽക്കോടി മതിക്കുന്ന ഇരുനില മാളികയും രാഹുലിനുണ്ട്. നാറാത്ത് രണ്ടേക്കർ സ്ഥലം രാഹുലിന്റെ പേരിലുണ്ട്. ഇവിടെ സെന്റിന് 20,000 രൂപയേ ഉള്ളൂവെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാൽ, സെന്റിന് ലക്ഷങ്ങളാണ് ഇവിടുത്തെ വില.
ഇതിന് പുറമെ, വടകരയിൽ മറ്റൊരു നാലേക്കർ സ്ഥലവുമുണ്ട്. സെന്റിന് അരലക്ഷമെന്നാണ് സത്യവാങ്മൂലത്തിലെ സൂചന. മൂന്നും നാലും ലക്ഷം രൂപ മുടക്കിയാലും ഒരു സെന്റ് ഭൂമി വടകരയിൽ ലഭിക്കില്ലെന്നതാണ് പരമാർഥം. അച്ഛൻ എം.കെ.രവീന്ദ്രൻ നായരുടെയും സഹോദരൻ സൂരജ് ആർ നായരുടെയും പേരിൽ സംയുക്ത ഉടമസ്ഥതയിൽ വേറെയും സ്വത്തുക്കൾ രാഹുലിനുണ്ട്. ഇതൊക്കെ കണക്കുകൂട്ടിയാൽ, ശതകോടികളുടെ സ്വത്ത് രാഹുലിനുണ്ടെന്ന് മനസ്സിലാകും. കേരളത്തിൽനിന്ന് സ്വത്തുവിവരം നൽകിയത് 29 ഐ.പി.എസ്. ഉദ്യോഗസ്ഥരാണ്. അവരിൽ ഏറ്റവും സമ്പന്നനാണ് രാഹുൽ.
കേസ്സിൽ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞാൽ രാഹുൽ ആർ.നായരെ പിരിച്ചുവിടാൻ നിയമമുണ്ട്. വിജിലൻസ് അന്വേഷണത്തിനൊപ്പം വകുപ്പുതലത്തിലും അന്വേഷണം നടത്തും. കുറ്റം തെളിഞ്ഞാൽ ഐ.പി.എസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് സമർപ്പിക്കാം. കേന്ദ്ര മന്ത്രാലയം ഇത് രാഷ്ട്രപതിക്കും സമർപ്പിക്കും. രാഷ്ട്രപതിയുടെ അനുമതിയോടെ മാത്രമേ സിവിൽ സർവീ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനാകൂ.
പത്തനംതിട്ട എസ്പി.യായിരിക്കെ, രാഹുൽ ആർ നായർ കൈക്കൂലി വാങ്ങിയ കേസ്സിൽ പൊലീസുദ്യോഗസ്ഥർ തന്നെയാണ് പ്രധാന സാക്ഷികൾ. പത്തനംതിട്ട ജില്ലയിലെ നാല് എസ്.ഐമാർ, ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാർ, എസ്പിയുടെ ഗൺമാൻ എന്നിവർ കേസ്സിലെ പ്രധാന സാക്ഷികളാണ്. ക്വാറിയുടമകൾ, ഇടനിലക്കാരൻ അജിത്ത്കുമാർ, െ്രെഡവർമാർ തുടങ്ങി 20 സാക്ഷികളാണ് ആകെയുള്ളത്. രാഹുൽ മൊഴിയിൽ പരാമർശിച്ച ഗതാഗത കമ്മിഷണർ ആർ.ശ്രീലേഖ, ഐ.ജി.മനോജ് എബ്രഹാം എന്നിവരുടെ മൊഴികളും വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ രേഖപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടി എസ്പി നേരിട്ട് അടച്ചുപൂട്ടിയ കോയിപ്പുറം ഷാനിയോ മെറ്റൽക്രഷർ യൂണിറ്റ് നാലുദിവസത്തിനു ശേഷം തുറന്നുകൊടുക്കാൻ നിർദ്ദേശിച്ചതായി കോയിപ്പുറം എസ്.ഐയുടെ നിർണായകമൊഴിയുണ്ട്. ക്വാറിയുടമ ജയേഷിന്റെ സഹോദരനുമായി പത്തനംതിട്ട എസ്പി ഓഫീസിൽ വച്ചാണ് കൈക്കൂലിയിടപാട് ഉറപ്പിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ക്വാറിയുടമയുടെ സഹോദരനും എസ്പിയുടെ ഇടനിലക്കാരനായ അജിത്ത്കുമാറും ഓഫീസിലെത്തിയിരുന്നതായി പൊലീസുകാരുടെ മൊഴികളുണ്ട്.
രാഹുലിന്റെ നിർദ്ദേശപ്രകാരം കൊച്ചിയിലെ വൈറ്റ് ഫോർട്ട് ഹോട്ടലിനടുത്ത് റോഡിൽവച്ച് ക്വാറിയുടമയെ കണ്ടതായി എസ്പിയുടെ ഇടനിലക്കാരൻ അജിത്ത്കുമാർ മൊഴിനൽകിയിട്ടുണ്ട്. ആവശ്യപ്പെട്ട 20 ലക്ഷത്തിൽ മൂന്നുലക്ഷം കുറഞ്ഞതിന് പിന്നീട് ഭീഷണിയുണ്ടായെന്നും മൊഴിയുണ്ട്. ഈ കാലയളവിൽ ഇടനിലക്കാരൻ അജിത്തിന് രാഹുലിന്റെ സ്വകാര്യഫോണിൽനിന്ന് നൂറിലേറെ വിളികളെത്തിയിട്ടുണ്ട്. നൂറിലേറെ തവണ ഇടനിലക്കാരനെ വിളിച്ചതാണ് രാഹുലിനെതിരെ നിർണായക മൊഴിയായി നിൽക്കുന്നത്.
ക്വാറിതുറക്കാൻ ആവശ്യപ്പെട്ട് താൻ രാഹുലിനെ ഒരിക്കൽപോലും വിളിച്ചിട്ടില്ലെന്ന് ഐ.ജി മനോജ്എബ്രഹാം വിജിലൻസിന് മൊഴിനൽകി. വിജിലൻസ് എ.ഡി.ജി.പിയായിരുന്ന തനിക്ക് പത്തനംതിട്ട എസ്പിയോട് ക്വാറിതുറക്കാൻ ഉത്തരവ് നൽകാനാവില്ലെന്നും ഒരിക്കലും രാഹുലിനെ വിളിച്ചിട്ടില്ലെന്നുമാണ് ശ്രീലേഖയുടെ മൊഴി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍